ETV Bharat / state

ഒടുവില്‍ ഇഡിയുമെത്തി: അന്വേഷണങ്ങളില്‍ കുരുങ്ങി വീണാ വിജയനും എക്‌സാലോജിക്കും; ചുമ്മാതെന്ന് പ്രതിപക്ഷം - Exalogic company case

author img

By ETV Bharat Kerala Team

Published : Mar 27, 2024, 7:44 PM IST

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍റെ ഐടി കമ്പനിയായ എക്‌സാലോജിക്കിനെതിരെ ഇഡിയും കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെയുള്ള ബിജെപി സിപിഎം ഒത്തു കളിയാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് യുഡിഎഫ് ആരോപണം.

WHAT IS THE CASE AGAINST EXALOGIC  VEENA VIJAYAN  ED CASE AGAINST EXALOGIC  EXALOGIC COMPANY CASE
Explaining Background of Veena Vijayan's Exalogic company case amidst case registration of ED

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിയായ എക്‌സാലോജിക് സംശയ നിഴലിലാകുന്നത് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആദായ നികുതി വകുപ്പിനിന്‍റെ ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡ് കണ്ടെത്തല്‍ പുറത്തു വന്നതോടെയാണ്. ഇപ്പോള്‍ എക്‌സാലോജിക്കിനെതിരെ ഇഡി അന്വേഷണം കൂടി എത്തുന്നു. അതും ഒരു തെരഞ്ഞെടുപ്പ് തൊട്ടു മുന്നില്‍ നില്‍ക്കെ.

1.72 കോടി രൂപ വീണ വിജയന്‍റെ കമ്പനി സിഎംആര്‍എല്‍ എന്ന കരിമണല്‍ കമ്പനിയില്‍ നിന്ന് കൈപ്പറ്റി എന്ന കണ്ടെത്തലാണ് ഇഡി അന്വേഷണത്തിലേക്ക് നയിച്ചത്. വീണ വിജയന്‍ നേരിട്ടും എക്‌സാലോജിക് കമ്പനി വഴിയും പണം കൈപ്പറ്റിയെന്നായിരുന്നു 2023 ജൂലൈയില്‍ ആദായ നികുതി ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡ് പുറത്ത് വിട്ടത്.

സേവനങ്ങളൊന്നും കമ്പനിക്ക് നല്‍കാതെ കൈപ്പറ്റിയ ഈ പണം മുഖ്യമന്ത്രിക്കുള്ള മാസപ്പടിയാണെന്ന ആരോപണമുയര്‍ന്നു. മാസപ്പടി ഡയറിയിലുള്ള പിവി എന്ന പേര് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷം ആരോപണമുയര്‍ത്തിയെങ്കിലും അദ്ദേഹം ഇക്കാര്യം നിഷേധിക്കുകയായിരുന്നു. സിഎംആര്‍എല്‍ എന്ന സ്വകാര്യ കമ്പനി വീണാ വിജയന് നല്‍കിയ 1.72 കോടി രൂപ സ്വീകാര്യമല്ലെന്ന് ആദായ നികുതി ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡ് ഉത്തരവിട്ടിരുന്നു. രേഖകളും തെളിവുകളും സഹിതമായിരുന്നു ഈ ഉത്തരവ്.

വീണാ വിജയനും മുഖ്യമന്ത്രിയുടെ കമ്പനിയും ഐടി സേവനങ്ങള്‍ക്കെന്ന പേരില്‍ കരാറുണ്ടാക്കി പണം കൈപ്പറ്റിയെങ്കിലും സേവനങ്ങളൊന്നും നല്‍കിയില്ലെന്നാണ് കണ്ടെത്തല്‍. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ 2016 ല്‍ അധികാരമേറ്റ ശേഷമാണ് ഈ കാരറില്‍ വീണ വിജയന്‍ ഏര്‍പ്പെടുന്നത്. കരാര്‍ ഒപ്പിട്ട സിഎംആര്‍എല്‍ കമ്പനിയിലെ ഉദ്യോഗസ്ഥരാണ് ഒരു സേവനവും എക്‌സാലോജിക് കമ്പനിയില്‍ നിന്ന് കിട്ടിയില്ലെന്ന് ആദായ നികുതി വകുപ്പിന് മൊഴി നല്‍കിയത്.

നിയമ പ്രകാരം തെളിവ് മൂല്യമുള്ള മൊഴി പിന്നീട് പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ശ്രമിച്ചെങ്കിലും വിശ്വാസ്യതയില്ലെന്ന് ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡ് വിലയിരുത്തി. കമ്പനിയിലെ ഐടി സംബന്ധമായ എല്ലാ കാര്യങ്ങളും ചെയ്‌തിരുന്നത് തങ്ങളാണെന്നും പുറത്ത് നിന്ന് ഒരു സേവനവും ഉണ്ടായിരുന്നില്ലെന്നും സിഎംആര്‍എല്‍ കമ്പനിയിലെ ഐടി വിഭാഗം മേധാവി എന്‍ സി ചന്ദ്രശേഖരന്‍, ഐടി ഓഫീസര്‍ അഞ്ചു റേച്ചല്‍ എന്നിവര്‍ നല്‍കിയ മൊഴിയും ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡ് ഉത്തരവിലുണ്ട്.

വീണയുടെ കരാര്‍ 2016 ഡിസംബറില്‍

2016 മേയില്‍ മുഖ്യമന്ത്രിയായതിന് പിന്നാലെ അതേ വര്‍ഷം ഡിസംബര്‍ മാസത്തിലാണ് വീണാ വിജയന്‍റെ കമ്പനിയും സിഎംആര്‍എല്‍ കമ്പനിയും തമ്മില്‍ കരാറില്‍ ഒപ്പുവയ്ക്കുന്നത്. ഐടി മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍റായി വീണാ വിജയനെ നിയമിച്ചുകൊണ്ടുള്ളതായിരുന്നു ആദ്യ കരാര്‍. പ്രതിമാസ പ്രതിഫലം 5 ലക്ഷം രൂപ. 2017 ജനുവരി 1 ന് കരാര്‍ പ്രാബല്യത്തില്‍ വന്നു.

അതേ വര്‍ഷം മാര്‍ച്ചില്‍ വീണാ വിജയനും സിഎംആര്‍എല്ലുമായി മറ്റൊരു സേവന കരാറില്‍ ഒപ്പിട്ടു. ആലുവ എടയാറിലെ സിഎംആര്‍എല്‍ കമ്പനിയുടെ ദൈനംദിന നടത്തിപ്പിനാവശ്യമായ സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണം, നടത്തിപ്പ്, പരിപാലനം, എന്നിവയ്ക്കായിരുന്നു കരാര്‍. മാസം മൂന്നു ലക്ഷം പ്രതിഫലം. ഇതിലും സേവനം കമ്പനിക്ക് ലഭിച്ചിട്ടില്ലെന്ന് ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡ് കണ്ടെത്തി. സേവനം ചെയ്യാതെ 1.72 കോടി രൂപ കൈപ്പറ്റിയത് കള്ളപ്പണം വെളുപ്പിക്കലിന്‍റെ പരിധിയില്‍ വരുമെന്ന് കണ്ടെത്തി. പിന്നാലെ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വീണ വിജയനോട് വിശദീകരണം തേടിയെങ്കിലും മറുപടി നല്‍കിയില്ല. പിന്നാലെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുളള സീരിയസ് ഫ്രോഡ് ഇന്‍വെസ്‌റ്റിഗേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്എഫ്‌ഐഒ) എക്‌സാ ലോജികിനെതിരെ അന്വേഷണം ഏറ്റെടുത്തു.

എസ്എഫ്‌ഐഒ അന്വേഷണം കരിമണല്‍ കമ്പനിയിലേക്കും കെഎസ്‌ഐഡിസിയിലേക്കും

വീണാ വിജയന് സേവനം ലഭ്യമാക്കാതെ പണം നല്‍കിയെന്ന കണ്ടെത്തലിനു പിന്നാലെ എസ്എഫ്‌ഐഒ കരിമണല്‍ കമ്പനിയില്‍ അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിന് സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള കെഎസ്‌ഐഡിസിയില്‍ (കേരള സംസസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍) ഓഹരി നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെ എസ്എഫ്‌ഐഒ അന്വേഷണം കെഎസ്‌ഐഡിസിയിലേക്കും നീണ്ടു.

അന്വേഷണത്തിന് നോട്ടീസ് ലഭിച്ചതിന് പിന്നാലെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കെഎസ്‌ഐഡിസി കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം തുടരാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇതോടെ തിരുവനന്തപുരത്തെ കെഎസ്‌ഐഡിസി ആസ്ഥാനത്തെത്തി എസ്എഫ്‌ഐഒ ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ചിരുന്നു.

എക്‌സാലോജിക്കിലും എസ്എഫ്‌ഐഒ അന്വേഷണം

എക്‌സാലോജിക്കിനെതിരെ എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചതിനെതിരെ വീണ ബാംഗ്ലൂരില്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം തുടരാമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. ഈ ഉത്തരവ് നിലനില്‍ക്കേയാണ് ഇപ്പോള്‍ സംഭവത്തില്‍ ഇഡി കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. ഇതൊരു തെരഞ്ഞെടുപ്പ് സ്‌റ്റണ്ടാണോ ഗൗരവതരമാണോ എന്നത് വരും ദിവസങ്ങളിലെ ഇഡി നീക്കങ്ങളില്‍ നിന്ന് വ്യക്തമാകും. അതേസമയം ഇത് ബിജെപി സിപിഎം ഒത്തു കളിയെന്നാണ് മുഖ്യ പ്രതിപക്ഷമായ യുഡിഎഫിന്‍റെ ആരോപണം.

Also Read : വീണ വിജയനെതിരായ മാസപ്പടി കേസ് : അന്വേഷണം ആരംഭിച്ച് ഇഡി - ED CASE ON MONTHLY QUOTA

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിയായ എക്‌സാലോജിക് സംശയ നിഴലിലാകുന്നത് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആദായ നികുതി വകുപ്പിനിന്‍റെ ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡ് കണ്ടെത്തല്‍ പുറത്തു വന്നതോടെയാണ്. ഇപ്പോള്‍ എക്‌സാലോജിക്കിനെതിരെ ഇഡി അന്വേഷണം കൂടി എത്തുന്നു. അതും ഒരു തെരഞ്ഞെടുപ്പ് തൊട്ടു മുന്നില്‍ നില്‍ക്കെ.

1.72 കോടി രൂപ വീണ വിജയന്‍റെ കമ്പനി സിഎംആര്‍എല്‍ എന്ന കരിമണല്‍ കമ്പനിയില്‍ നിന്ന് കൈപ്പറ്റി എന്ന കണ്ടെത്തലാണ് ഇഡി അന്വേഷണത്തിലേക്ക് നയിച്ചത്. വീണ വിജയന്‍ നേരിട്ടും എക്‌സാലോജിക് കമ്പനി വഴിയും പണം കൈപ്പറ്റിയെന്നായിരുന്നു 2023 ജൂലൈയില്‍ ആദായ നികുതി ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡ് പുറത്ത് വിട്ടത്.

സേവനങ്ങളൊന്നും കമ്പനിക്ക് നല്‍കാതെ കൈപ്പറ്റിയ ഈ പണം മുഖ്യമന്ത്രിക്കുള്ള മാസപ്പടിയാണെന്ന ആരോപണമുയര്‍ന്നു. മാസപ്പടി ഡയറിയിലുള്ള പിവി എന്ന പേര് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷം ആരോപണമുയര്‍ത്തിയെങ്കിലും അദ്ദേഹം ഇക്കാര്യം നിഷേധിക്കുകയായിരുന്നു. സിഎംആര്‍എല്‍ എന്ന സ്വകാര്യ കമ്പനി വീണാ വിജയന് നല്‍കിയ 1.72 കോടി രൂപ സ്വീകാര്യമല്ലെന്ന് ആദായ നികുതി ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡ് ഉത്തരവിട്ടിരുന്നു. രേഖകളും തെളിവുകളും സഹിതമായിരുന്നു ഈ ഉത്തരവ്.

വീണാ വിജയനും മുഖ്യമന്ത്രിയുടെ കമ്പനിയും ഐടി സേവനങ്ങള്‍ക്കെന്ന പേരില്‍ കരാറുണ്ടാക്കി പണം കൈപ്പറ്റിയെങ്കിലും സേവനങ്ങളൊന്നും നല്‍കിയില്ലെന്നാണ് കണ്ടെത്തല്‍. മുഖ്യമന്ത്രിയായി പിണറായി വിജയന്‍ 2016 ല്‍ അധികാരമേറ്റ ശേഷമാണ് ഈ കാരറില്‍ വീണ വിജയന്‍ ഏര്‍പ്പെടുന്നത്. കരാര്‍ ഒപ്പിട്ട സിഎംആര്‍എല്‍ കമ്പനിയിലെ ഉദ്യോഗസ്ഥരാണ് ഒരു സേവനവും എക്‌സാലോജിക് കമ്പനിയില്‍ നിന്ന് കിട്ടിയില്ലെന്ന് ആദായ നികുതി വകുപ്പിന് മൊഴി നല്‍കിയത്.

നിയമ പ്രകാരം തെളിവ് മൂല്യമുള്ള മൊഴി പിന്നീട് പിന്‍വലിക്കാന്‍ സിഎംആര്‍എല്‍ ശ്രമിച്ചെങ്കിലും വിശ്വാസ്യതയില്ലെന്ന് ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡ് വിലയിരുത്തി. കമ്പനിയിലെ ഐടി സംബന്ധമായ എല്ലാ കാര്യങ്ങളും ചെയ്‌തിരുന്നത് തങ്ങളാണെന്നും പുറത്ത് നിന്ന് ഒരു സേവനവും ഉണ്ടായിരുന്നില്ലെന്നും സിഎംആര്‍എല്‍ കമ്പനിയിലെ ഐടി വിഭാഗം മേധാവി എന്‍ സി ചന്ദ്രശേഖരന്‍, ഐടി ഓഫീസര്‍ അഞ്ചു റേച്ചല്‍ എന്നിവര്‍ നല്‍കിയ മൊഴിയും ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡ് ഉത്തരവിലുണ്ട്.

വീണയുടെ കരാര്‍ 2016 ഡിസംബറില്‍

2016 മേയില്‍ മുഖ്യമന്ത്രിയായതിന് പിന്നാലെ അതേ വര്‍ഷം ഡിസംബര്‍ മാസത്തിലാണ് വീണാ വിജയന്‍റെ കമ്പനിയും സിഎംആര്‍എല്‍ കമ്പനിയും തമ്മില്‍ കരാറില്‍ ഒപ്പുവയ്ക്കുന്നത്. ഐടി മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍റായി വീണാ വിജയനെ നിയമിച്ചുകൊണ്ടുള്ളതായിരുന്നു ആദ്യ കരാര്‍. പ്രതിമാസ പ്രതിഫലം 5 ലക്ഷം രൂപ. 2017 ജനുവരി 1 ന് കരാര്‍ പ്രാബല്യത്തില്‍ വന്നു.

അതേ വര്‍ഷം മാര്‍ച്ചില്‍ വീണാ വിജയനും സിഎംആര്‍എല്ലുമായി മറ്റൊരു സേവന കരാറില്‍ ഒപ്പിട്ടു. ആലുവ എടയാറിലെ സിഎംആര്‍എല്‍ കമ്പനിയുടെ ദൈനംദിന നടത്തിപ്പിനാവശ്യമായ സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണം, നടത്തിപ്പ്, പരിപാലനം, എന്നിവയ്ക്കായിരുന്നു കരാര്‍. മാസം മൂന്നു ലക്ഷം പ്രതിഫലം. ഇതിലും സേവനം കമ്പനിക്ക് ലഭിച്ചിട്ടില്ലെന്ന് ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡ് കണ്ടെത്തി. സേവനം ചെയ്യാതെ 1.72 കോടി രൂപ കൈപ്പറ്റിയത് കള്ളപ്പണം വെളുപ്പിക്കലിന്‍റെ പരിധിയില്‍ വരുമെന്ന് കണ്ടെത്തി. പിന്നാലെ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വീണ വിജയനോട് വിശദീകരണം തേടിയെങ്കിലും മറുപടി നല്‍കിയില്ല. പിന്നാലെ കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുളള സീരിയസ് ഫ്രോഡ് ഇന്‍വെസ്‌റ്റിഗേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്എഫ്‌ഐഒ) എക്‌സാ ലോജികിനെതിരെ അന്വേഷണം ഏറ്റെടുത്തു.

എസ്എഫ്‌ഐഒ അന്വേഷണം കരിമണല്‍ കമ്പനിയിലേക്കും കെഎസ്‌ഐഡിസിയിലേക്കും

വീണാ വിജയന് സേവനം ലഭ്യമാക്കാതെ പണം നല്‍കിയെന്ന കണ്ടെത്തലിനു പിന്നാലെ എസ്എഫ്‌ഐഒ കരിമണല്‍ കമ്പനിയില്‍ അന്വേഷണം നടത്തി. ഈ അന്വേഷണത്തിലാണ് കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലിന് സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള കെഎസ്‌ഐഡിസിയില്‍ (കേരള സംസസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍) ഓഹരി നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെ എസ്എഫ്‌ഐഒ അന്വേഷണം കെഎസ്‌ഐഡിസിയിലേക്കും നീണ്ടു.

അന്വേഷണത്തിന് നോട്ടീസ് ലഭിച്ചതിന് പിന്നാലെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കെഎസ്‌ഐഡിസി കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം തുടരാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇതോടെ തിരുവനന്തപുരത്തെ കെഎസ്‌ഐഡിസി ആസ്ഥാനത്തെത്തി എസ്എഫ്‌ഐഒ ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ചിരുന്നു.

എക്‌സാലോജിക്കിലും എസ്എഫ്‌ഐഒ അന്വേഷണം

എക്‌സാലോജിക്കിനെതിരെ എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചതിനെതിരെ വീണ ബാംഗ്ലൂരില്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണം തുടരാമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. ഈ ഉത്തരവ് നിലനില്‍ക്കേയാണ് ഇപ്പോള്‍ സംഭവത്തില്‍ ഇഡി കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. ഇതൊരു തെരഞ്ഞെടുപ്പ് സ്‌റ്റണ്ടാണോ ഗൗരവതരമാണോ എന്നത് വരും ദിവസങ്ങളിലെ ഇഡി നീക്കങ്ങളില്‍ നിന്ന് വ്യക്തമാകും. അതേസമയം ഇത് ബിജെപി സിപിഎം ഒത്തു കളിയെന്നാണ് മുഖ്യ പ്രതിപക്ഷമായ യുഡിഎഫിന്‍റെ ആരോപണം.

Also Read : വീണ വിജയനെതിരായ മാസപ്പടി കേസ് : അന്വേഷണം ആരംഭിച്ച് ഇഡി - ED CASE ON MONTHLY QUOTA

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.