ETV Bharat / state

പാലം പണി പൂർത്തിയായില്ല; കരമനയാർ കടക്കാൻ തോണിയും പാലവുമില്ലാതെ വലഞ്ഞ് നാട്ടുകാർ - Bridge Construction Not Completed

മുടവൻമുഗളും-പാപ്പനംകോട് എസ്‌റ്റേറ്റ് സത്യ നഗറും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം പണി പൂർത്തിയായില്ല. അറ്റകുറ്റ പണികൾക്കായി തോണി കരയ്‌ക്ക് കയറ്റിയതോടെ വലഞ്ഞ് നാട്ടുകാർ. കരമനയാർ കടക്കാൻ നാട്ടുകാർക്ക് ഇപ്പോൾ പാലവും തോണിയുമില്ലാത്ത അവസ്ഥ.

author img

By ETV Bharat Kerala Team

Published : Aug 22, 2024, 8:38 PM IST

MUDAVANMUGAL SATHYA NAGAR BRIDGE  BRIDGE CONSTRUCTION NOT COMPLETED  മുടവൻമുഗൾ സത്യ നഗർ പാലം  LATEST NEWS IN MALAYALAM
Construction Of Bridge Was Not Completed (ETV Bharat)
പാലം പണി പൂർത്തിയായില്ല, വലഞ്ഞ് നാട്ടുകാർ (ETV Bharat)

തിരുവനന്തപുരം: കരമനയാറ്റിന് കുറുകെ ഒരു പാലം വേണമെന്നത് പാപ്പനംകോട് സത്യ നഗർ നിവാസികളുടെ പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യമാണ്. നാട്ടുകാരുടെ നിരന്തരമായ പരാതികൾക്ക് പിന്നാലെയാണ് തിരുവനന്തപുരം മുടവൻമുഗളും-പാപ്പനംകോട് എസ്‌റ്റേറ്റ് സത്യ നഗറും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമെന്ന ആവശ്യത്തിന് പരിഗണന ലഭിക്കുന്നത്. പാലം പണി തുടങ്ങി കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഉപയോഗത്തിലിരുന്ന കടത്ത് തോണി അറ്റകുറ്റ പണികൾക്കായി കരയ്ക്ക് കയറ്റി. ഇതിനിടെ പാലം പണി ബഹുദൂരം മുന്നേറിയെങ്കിലും തോണി ഇപ്പോഴും കരയ്ക്ക് തന്നെ. ചുരുക്കത്തിൽ കരമനയാർ കടക്കാൻ നാട്ടുകാർക്ക് ഇപ്പോൾ പാലവുമില്ല തോണിയുമില്ല.

വർഷങ്ങളായി ഉപയോഗത്തിലുള്ള തോണിയുടെ പലകകൾ ജീർണിക്കാൻ തുടങ്ങിയതോടെയാണ് അറ്റകുറ്റ പണിക്കായി തോണി കരയ്ക്ക് കയറ്റിയതെന്ന് തോണിയുടെ ഉടമ സാബു പറയുന്നു. അച്‌ഛന്‍റെ പേരിലുണ്ടായിരുന്ന തോണി തിരുവനന്തപുരം നഗരസഭയുമായുള്ള കരാറിന്‍റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ 7 വർഷമായി ഇവിടെ ഉപയോഗിച്ചു വന്നിരുന്നത്. 17 മാസത്തെ തുകയാണ് ഇതുവരെ നഗരസഭയിൽ നിന്ന് ലഭിക്കാനുള്ളതെന്നും അറ്റകുറ്റ പണിക്കായി കൈയ്യിൽ നിന്നു പണമിറക്കി പണി ചെയ്യാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്നും സാബു പറയുന്നു.

രാത്രി 6 മണി കഴിഞ്ഞാൽ സത്യ നഗറിൽ നിന്നും ബസ് സർവിസില്ലെന്ന് നാട്ടുകാർ പറയുന്നു. ദിവസേനയുള്ള ബസ് സർവിസും കൃത്യമായി എത്തില്ല. കടത്ത് നിലച്ചതോടെ അത്യാവശ്യത്തിന് തിരുവനന്തപുരം നഗരത്തിലേക്ക് പോകണമെങ്കിൽ 200 രൂപയോളം ചിലവുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.

പ്രായമായവരും വൃദ്ധരും ഉൾപ്പെടെ 100 ഓളം കുടുംബങ്ങൾ ആശ്രയിച്ചിരുന്ന കടത്ത് തോണിയും നിലച്ചതോടെ 3 കിലോമീറ്റർ ദൂരമെത്താൻ 10 കിലോമീറ്ററോളം സഞ്ചരിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.

Also Read: രണ്ടായി വേര്‍പ്പെട്ട നാടുകളെ ബന്ധിപ്പിച്ച് ബെയ്‌ലി പാലം; നിര്‍മാണവും പരിശോധനയും പൂര്‍ത്തിയായി

പാലം പണി പൂർത്തിയായില്ല, വലഞ്ഞ് നാട്ടുകാർ (ETV Bharat)

തിരുവനന്തപുരം: കരമനയാറ്റിന് കുറുകെ ഒരു പാലം വേണമെന്നത് പാപ്പനംകോട് സത്യ നഗർ നിവാസികളുടെ പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യമാണ്. നാട്ടുകാരുടെ നിരന്തരമായ പരാതികൾക്ക് പിന്നാലെയാണ് തിരുവനന്തപുരം മുടവൻമുഗളും-പാപ്പനംകോട് എസ്‌റ്റേറ്റ് സത്യ നഗറും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമെന്ന ആവശ്യത്തിന് പരിഗണന ലഭിക്കുന്നത്. പാലം പണി തുടങ്ങി കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഉപയോഗത്തിലിരുന്ന കടത്ത് തോണി അറ്റകുറ്റ പണികൾക്കായി കരയ്ക്ക് കയറ്റി. ഇതിനിടെ പാലം പണി ബഹുദൂരം മുന്നേറിയെങ്കിലും തോണി ഇപ്പോഴും കരയ്ക്ക് തന്നെ. ചുരുക്കത്തിൽ കരമനയാർ കടക്കാൻ നാട്ടുകാർക്ക് ഇപ്പോൾ പാലവുമില്ല തോണിയുമില്ല.

വർഷങ്ങളായി ഉപയോഗത്തിലുള്ള തോണിയുടെ പലകകൾ ജീർണിക്കാൻ തുടങ്ങിയതോടെയാണ് അറ്റകുറ്റ പണിക്കായി തോണി കരയ്ക്ക് കയറ്റിയതെന്ന് തോണിയുടെ ഉടമ സാബു പറയുന്നു. അച്‌ഛന്‍റെ പേരിലുണ്ടായിരുന്ന തോണി തിരുവനന്തപുരം നഗരസഭയുമായുള്ള കരാറിന്‍റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ 7 വർഷമായി ഇവിടെ ഉപയോഗിച്ചു വന്നിരുന്നത്. 17 മാസത്തെ തുകയാണ് ഇതുവരെ നഗരസഭയിൽ നിന്ന് ലഭിക്കാനുള്ളതെന്നും അറ്റകുറ്റ പണിക്കായി കൈയ്യിൽ നിന്നു പണമിറക്കി പണി ചെയ്യാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്നും സാബു പറയുന്നു.

രാത്രി 6 മണി കഴിഞ്ഞാൽ സത്യ നഗറിൽ നിന്നും ബസ് സർവിസില്ലെന്ന് നാട്ടുകാർ പറയുന്നു. ദിവസേനയുള്ള ബസ് സർവിസും കൃത്യമായി എത്തില്ല. കടത്ത് നിലച്ചതോടെ അത്യാവശ്യത്തിന് തിരുവനന്തപുരം നഗരത്തിലേക്ക് പോകണമെങ്കിൽ 200 രൂപയോളം ചിലവുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.

പ്രായമായവരും വൃദ്ധരും ഉൾപ്പെടെ 100 ഓളം കുടുംബങ്ങൾ ആശ്രയിച്ചിരുന്ന കടത്ത് തോണിയും നിലച്ചതോടെ 3 കിലോമീറ്റർ ദൂരമെത്താൻ 10 കിലോമീറ്ററോളം സഞ്ചരിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ.

Also Read: രണ്ടായി വേര്‍പ്പെട്ട നാടുകളെ ബന്ധിപ്പിച്ച് ബെയ്‌ലി പാലം; നിര്‍മാണവും പരിശോധനയും പൂര്‍ത്തിയായി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.