ETV Bharat / state

എകെജി സെന്‍റര്‍ ആക്രമണം: കീഴ്‌കോടതി നടപടി ശരിയല്ല, സ്വകാര്യ ഹര്‍ജി വീണ്ടും പരിഗണിക്കണമെന്ന് ജില്ല കോടതി - AKG Center Attack private petition

author img

By ETV Bharat Kerala Team

Published : Jun 29, 2024, 7:44 PM IST

ഹര്‍ജി വീണ്ടും പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്ന് ജില്ല കോടതി.

AKG CENTER ATTACK CASE  എകെജി സെന്‍റര്‍ ആക്രമണം  ATTACK ON CPM AKG CENTER  CPM STATE COMMITTEE OFFICE
AKG center attack case (ETV Bharat)

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മറ്റി ഓഫിസായ എകെജി സെന്‍റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് നല്‍കിയിരുന്ന സ്വകാര്യ ഹര്‍ജി തളളിയ കീഴ്‌കോടതി നടപടി ശരിയല്ലെന്നും ഹര്‍ജി വീണ്ടും പരിഗണിക്കണമെന്നും ജില്ല കോടതി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിന്‍റെ നടപടികളെയാണ് ഒന്നാം അഡിഷണല്‍ ജില്ല സെഷന്‍സ് ജഡ്‌ജി കെ പി അനില്‍ കുമാര്‍ തളളിയത്.

2022 ജൂണ്‍ 30ന് രാത്രി 11.45ന് എകെജി സെന്‍ററിന് നേരെയുണ്ടായ പടക്കമേറില്‍ വന്‍ സ്‌ഫോടന ശബ്‌ദമാണ് കേട്ടതെന്ന ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍റെയും മുന്‍ ആരോഗ്യ മന്ത്രി പികെ ശ്രീമതിയുടെയും പ്രസ്‌താവനകള്‍ കലാപ ആഹ്വാനം ആണെന്നും അതിനെതിരെ കേസ് എടുക്കണമെന്നുമുളള സ്വകാര്യ ഹര്‍ജിയാണ് മജിസ്‌ട്രേറ്റ് കോടതി തളളിയിരുന്നത്. ഇതിനെതിരെ കണിയാപുരം സ്വദേശി നവാസാണ് ജില്ല കോടതിയെ സമീപിച്ചത്.

അതേസമയം ഹര്‍ജി വീണ്ടും പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നാണ് ജില്ല കോടതി നിര്‍ദേശം. സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കാതെ ഹര്‍ജി തളളിയ നടപടി ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ മജിസ്‌ട്രേറ്റിന് സ്വതന്ത്രമായ തീരുമാനം എടുക്കാമെന്നും ജില്ല കോടതി നിരീക്ഷണങ്ങള്‍ അതിന് തടസമല്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ALSO READ: സിപിഎമ്മിനെ പാഠം പഠിപ്പിക്കാനും തിരുത്തിക്കാനും ലീഗ് സമസ്ത മുഖപത്രങ്ങള്‍;'ഒക്കചങ്ങാതിമാരുടെ' പോര് മുഖപ്രസംഗങ്ങളിലൂടെ

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മറ്റി ഓഫിസായ എകെജി സെന്‍റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് നല്‍കിയിരുന്ന സ്വകാര്യ ഹര്‍ജി തളളിയ കീഴ്‌കോടതി നടപടി ശരിയല്ലെന്നും ഹര്‍ജി വീണ്ടും പരിഗണിക്കണമെന്നും ജില്ല കോടതി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നിന്‍റെ നടപടികളെയാണ് ഒന്നാം അഡിഷണല്‍ ജില്ല സെഷന്‍സ് ജഡ്‌ജി കെ പി അനില്‍ കുമാര്‍ തളളിയത്.

2022 ജൂണ്‍ 30ന് രാത്രി 11.45ന് എകെജി സെന്‍ററിന് നേരെയുണ്ടായ പടക്കമേറില്‍ വന്‍ സ്‌ഫോടന ശബ്‌ദമാണ് കേട്ടതെന്ന ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍റെയും മുന്‍ ആരോഗ്യ മന്ത്രി പികെ ശ്രീമതിയുടെയും പ്രസ്‌താവനകള്‍ കലാപ ആഹ്വാനം ആണെന്നും അതിനെതിരെ കേസ് എടുക്കണമെന്നുമുളള സ്വകാര്യ ഹര്‍ജിയാണ് മജിസ്‌ട്രേറ്റ് കോടതി തളളിയിരുന്നത്. ഇതിനെതിരെ കണിയാപുരം സ്വദേശി നവാസാണ് ജില്ല കോടതിയെ സമീപിച്ചത്.

അതേസമയം ഹര്‍ജി വീണ്ടും പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്നാണ് ജില്ല കോടതി നിര്‍ദേശം. സാങ്കേതിക മാനദണ്ഡങ്ങള്‍ പാലിക്കാതെ ഹര്‍ജി തളളിയ നടപടി ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ മജിസ്‌ട്രേറ്റിന് സ്വതന്ത്രമായ തീരുമാനം എടുക്കാമെന്നും ജില്ല കോടതി നിരീക്ഷണങ്ങള്‍ അതിന് തടസമല്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

ALSO READ: സിപിഎമ്മിനെ പാഠം പഠിപ്പിക്കാനും തിരുത്തിക്കാനും ലീഗ് സമസ്ത മുഖപത്രങ്ങള്‍;'ഒക്കചങ്ങാതിമാരുടെ' പോര് മുഖപ്രസംഗങ്ങളിലൂടെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.