ETV Bharat / state

പത്രം കത്തിച്ചതിന് പിന്നാലെ വീണ്ടും സുപ്രഭാതത്തിൽ എല്‍ഡിഎഫ് പരസ്യം - LDF AD IN SUPRABHATHAM - LDF AD IN SUPRABHATHAM

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രമടങ്ങിയ പരസ്യമാണ് പത്രത്തിന്‍റെ പ്രധാന പേജിൽ നൽകിയിട്ടുള്ളത്

LDF AD IN SUPRABHATHAM  SAMASTHA LEAGUE ISSUE  BURNT SUPRABHATAM NEWSPAPER  LOK SABHA ELECTION 2024
After Newspaper Was Burnt For Publishing LDF Advertisement; Again LDF Advertirsment In Suprabhatham News Papper
author img

By ETV Bharat Kerala Team

Published : Apr 24, 2024, 11:20 AM IST

കോഴിക്കോട് : എൽഡിഎഫ് പരസ്യം വന്നതില്‍ തീയിട്ട സംഭവത്തിന് പിന്നാലെ സമസ്‌ത മുഖപത്രമായ സുപ്രഭാതത്തില്‍ വീണ്ടും ഇടതുമുന്നണിയുടെ പരസ്യം. ഇന്ന് പുറത്തിറങ്ങിയ കോഴിക്കോട്, കണ്ണൂർ എഡിഷനുകളിലെ ഒന്നും രണ്ടും പേജുകളിലുണ് പരസ്യം. ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷമെന്ന സന്ദേശത്തോടെയുള്ള പരസ്യമാണ് ഇന്നത്തെ പത്രത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ വിഷം തുപ്പുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം എന്ന സന്ദേശത്തോടെയുള്ള പരസ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രവുമുണ്ട്. വടകരയിൽ കെ.കെ ശൈലജയേയും കണ്ണൂരിൽ എം വി ജയരാജനേയും വിജയിപ്പിക്കുക എന്ന പരസ്യവും ഇതിനൊപ്പമുണ്ട്.

മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞിയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ സുപ്രഭാതം പത്രം കത്തിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. പ്രതിഷേധാര്‍ഹമായി സുപ്രഭാതം കത്തിക്കുകയാണെന്നും മുസ്‌ലിംലീഗ് നേതാവാണ് ഇത് ചെയ്‌തതെന്നും പറയുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. എല്‍ഡിഎഫിന് വോട്ട് അഭ്യര്‍ഥിച്ചുള്ള പരസ്യം വന്നതായിരുന്നു പ്രകോപനകാരണം.

പത്രം കത്തിച്ചതിന് പിന്നില്‍ മുസ്‌ലിം ലീഗാണെന്ന് അരോപിച്ച് പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എസ് ഹംസയും രംഗത്ത് വന്നു. മുഖ്യമന്ത്രിയുടെ ചിത്രം വച്ചതിനാണ് പത്രം കത്തിച്ചതെന്നും ഹംസ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും എൽഡിഎഫ് പരസ്യം ഇറങ്ങിയത്.

Also Read : എല്‍ഡിഎഫിന്‍റെ പരസ്യം കൊടുക്കുന്നതില്‍ തെറ്റെന്ത് ?, പത്രം കത്തിക്കുന്നതിലെ സംസ്‌കാരം എന്ത് ? ; ലീഗിനോട് സമസ്‌ത - SAMASTHA LEAGUE ISSUE

അതേസമയം ലീഗിൻ്റെ ചില നേതാക്കൾ സമസ്‌തയെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്നു എന്നും ലീഗിൻ്റെ നിലപാടുതന്നെ സമസ്‌തയ്ക്ക് വിരുദ്ധമായി മാറിയെന്നുമായിരുന്നു പത്രത്തിന്‍റെ ചീഫ് എഡിറ്ററും സമസ്‌ത മുശാവറ അംഗവുമായ ഉമർ ഫൈസി മുക്കത്തിന്‍റെ നിലപാട്. എന്നാൽ തങ്ങളും ലീഗും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടെന്ന തരത്തിലുള്ള പ്രസ്‌താവനകള്‍ പാടില്ലെന്നാണ് സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയയുടെ നിലപാട്.

കോഴിക്കോട് : എൽഡിഎഫ് പരസ്യം വന്നതില്‍ തീയിട്ട സംഭവത്തിന് പിന്നാലെ സമസ്‌ത മുഖപത്രമായ സുപ്രഭാതത്തില്‍ വീണ്ടും ഇടതുമുന്നണിയുടെ പരസ്യം. ഇന്ന് പുറത്തിറങ്ങിയ കോഴിക്കോട്, കണ്ണൂർ എഡിഷനുകളിലെ ഒന്നും രണ്ടും പേജുകളിലുണ് പരസ്യം. ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷമെന്ന സന്ദേശത്തോടെയുള്ള പരസ്യമാണ് ഇന്നത്തെ പത്രത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ വിഷം തുപ്പുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം എന്ന സന്ദേശത്തോടെയുള്ള പരസ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രവുമുണ്ട്. വടകരയിൽ കെ.കെ ശൈലജയേയും കണ്ണൂരിൽ എം വി ജയരാജനേയും വിജയിപ്പിക്കുക എന്ന പരസ്യവും ഇതിനൊപ്പമുണ്ട്.

മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞിയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ സുപ്രഭാതം പത്രം കത്തിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. പ്രതിഷേധാര്‍ഹമായി സുപ്രഭാതം കത്തിക്കുകയാണെന്നും മുസ്‌ലിംലീഗ് നേതാവാണ് ഇത് ചെയ്‌തതെന്നും പറയുന്നത് വീഡിയോയില്‍ വ്യക്തമായിരുന്നു. എല്‍ഡിഎഫിന് വോട്ട് അഭ്യര്‍ഥിച്ചുള്ള പരസ്യം വന്നതായിരുന്നു പ്രകോപനകാരണം.

പത്രം കത്തിച്ചതിന് പിന്നില്‍ മുസ്‌ലിം ലീഗാണെന്ന് അരോപിച്ച് പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ എസ് ഹംസയും രംഗത്ത് വന്നു. മുഖ്യമന്ത്രിയുടെ ചിത്രം വച്ചതിനാണ് പത്രം കത്തിച്ചതെന്നും ഹംസ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും എൽഡിഎഫ് പരസ്യം ഇറങ്ങിയത്.

Also Read : എല്‍ഡിഎഫിന്‍റെ പരസ്യം കൊടുക്കുന്നതില്‍ തെറ്റെന്ത് ?, പത്രം കത്തിക്കുന്നതിലെ സംസ്‌കാരം എന്ത് ? ; ലീഗിനോട് സമസ്‌ത - SAMASTHA LEAGUE ISSUE

അതേസമയം ലീഗിൻ്റെ ചില നേതാക്കൾ സമസ്‌തയെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിക്കുന്നു എന്നും ലീഗിൻ്റെ നിലപാടുതന്നെ സമസ്‌തയ്ക്ക് വിരുദ്ധമായി മാറിയെന്നുമായിരുന്നു പത്രത്തിന്‍റെ ചീഫ് എഡിറ്ററും സമസ്‌ത മുശാവറ അംഗവുമായ ഉമർ ഫൈസി മുക്കത്തിന്‍റെ നിലപാട്. എന്നാൽ തങ്ങളും ലീഗും തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടെന്ന തരത്തിലുള്ള പ്രസ്‌താവനകള്‍ പാടില്ലെന്നാണ് സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയയുടെ നിലപാട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.