ETV Bharat / sports

ആഭ്യന്തര ക്രിക്കറ്റിൽ വിദേശ താരങ്ങളെ ഉള്‍പ്പെടുത്താന്‍ ബിസിസിഐ അനുവദിക്കാത്തത് എന്തുകൊണ്ട്? - Indian domestic cricket

author img

By ETV Bharat Sports Team

Published : Aug 21, 2024, 5:25 PM IST

പുറത്ത് നിന്നുള്ള താരങ്ങളെ ആഭ്യന്തര ടൂർണമെന്‍റുകളിൽ പങ്കെടുക്കാൻ ബിസിസിഐ യുടെ നയം അനുവദിക്കുന്നില്ല. രാജ്യത്ത് ലഭ്യമായ പ്രതിഭകളെ പരിപോഷിപ്പിക്കുകയെന്ന കാഴ്‌ചപ്പാടിലാണ് ഈ ഒരു നയം.

BCCI  കൗണ്ടി ചാമ്പ്യൻഷിപ്പ്  ദുലീപ് ട്രോഫി 2024  ഷെഫീൽഡ് ഷീൽഡ് ടൂർണമെന്‍റ്
Jay Shah and Rohit Sharma (IANS)

ഹെെദരാബാദ്: ക്രിക്കറ്റ് രംഗത്ത് ആഭ്യന്തര ടൂർണമെന്‍റുകളിൽ വിദേശ കളിക്കാരെ ഉൾപ്പെടുത്തുന്നത് സാധാരണമാണ്. ഇംഗ്ലണ്ടിന്‍റെ കൗണ്ടി ചാമ്പ്യൻഷിപ്പിലും ഓസ്‌ട്രേലിയയുടെ ഷെഫീൽഡ് ഷീൽഡ് ടൂർണമെന്‍റുകളിലും അന്താരാഷ്ട്ര താരങ്ങൾ പങ്കെടുക്കാറുണ്ട്. എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര മത്സരങ്ങളായ രഞ്ജി ട്രോഫിയിലും ദുലീപ് ട്രോഫിയിലും വിദേശ താരങ്ങളില്ല. പുറത്ത് നിന്നുള്ള താരങ്ങളെ ആഭ്യന്തര ടൂർണമെന്‍റുകളിൽ പങ്കെടുക്കാൻ ബിസിസിഐ യുടെ നയം അനുവദിക്കുന്നില്ല.

ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ ഈ നീക്കത്തിന് പിന്നിലെ കാരണം രാജ്യത്ത് ലഭ്യമായ പ്രതിഭകളെ പരിപോഷിപ്പിക്കുകയെന്ന കാഴ്‌ചപ്പാടിലാണ്. രാജ്യത്തുടനീളമുള്ള ക്രിക്കറ്റ് താരങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദിയും കൂടിയാണ് ആഭ്യന്തര ക്രിക്കറ്റ്. ഇത് അവരെ ദേശീയ ടീമിൽ ഇടം കണ്ടെത്താൻ സഹായിക്കും. പ്രാദേശിക ക്രിക്കറ്റ് കളിക്കാർക്ക് അവരുടെ മുദ്ര പതിപ്പിക്കാനുള്ള അവസരങ്ങൾ സംരക്ഷിക്കുന്നതിന്‍റെ ഭാഗം കൂടിയാണ്.

BCCI  കൗണ്ടി ചാമ്പ്യൻഷിപ്പ്  ദുലീപ് ട്രോഫി 2024  ഷെഫീൽഡ് ഷീൽഡ് ടൂർണമെന്‍റ്
Mumbai captain Ajinkya Rahane and teammates pose for a picture with the Ranji Trophy 2024 (ANI)

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 38 ടീമുകൾ പങ്കെടുക്കുന്ന ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റില്‍ കടുത്ത മത്സരമാണ്. ഭാവിയിലെ അന്താരാഷ്‌ട്ര താരങ്ങൾക്കായി ഈ മത്സരം കഠിനമായ പരീക്ഷണ വേദിയായി തുടരും. മറുവശത്ത് കൗണ്ടി ക്രിക്കറ്റ് ഇംഗ്ലണ്ടിൽ കളിക്കുന്ന ആഭ്യന്തര ടൂർണമെന്‍റാണ്. ഇത് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് നടത്തുന്നത്. രണ്ട് ഡിവിഷൻ ലീഗ് ഫോർമാറ്റിൽ 18 ടീമുകൾ തമ്മിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

ഓരോ ഷെഫീൽഡ് ഷീൽഡിലും പ്ലങ്കറ്റ് ഷീൽഡ് ടീമിലും യഥാക്രമം ഒരു കളിക്കാരനെയെങ്കിലും ഉൾപ്പെടുത്താൻ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ന്യൂസിലൻഡ് ക്രിക്കറ്റും അനുവദിക്കും. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ക്രിക്കറ്റ് ബോർഡുകൾക്ക് പോലും വിദേശ കളിക്കാരെ അവരുടെ ആഭ്യന്തര റെഡ്-ബോൾ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കുന്ന വ്യവസ്ഥയുണ്ട്. ഇത് വളരെ അപൂർവമായി നടക്കുന്നുള്ളു.

ഇന്ത്യയുടെ ആഭ്യന്തര സർക്യൂട്ടിൽ വിദേശ ക്രിക്കറ്റ് താരങ്ങൾക്കുള്ള അവസരം ബിസിസിഐ അടച്ചുപൂട്ടി. എന്നാലും ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ വിദേശ താരങ്ങൾ ഇടംനേടിയ വളരെ അപൂർവ സന്ദർഭങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്.

തൻമയ് മിശ്ര, ജോർജ് ആബെൽ, കബീർ അലി, ഇനാമുൽ ഹക്ക് ജൂനിയർ, റോയ് ഗിൽക്രിസ്റ്റ്, ഡെന്നിസ് കോംപ്ടൺ, വിക്രം സോളങ്കി എന്നിവർ രഞ്ജി ട്രോഫിയിൽ കളിച്ച വിദേശ താരങ്ങളാണ്. 2007 ഏകദിന ലോകകപ്പിൽ കെനിയയെ പ്രതിനിധീകരിച്ച തൻമയ് മിശ്ര, രഞ്ജി ട്രോഫി 2019/20 സീസണിൽ ത്രിപുരയ്ക്ക് വേണ്ടി കളിച്ചു.

രഞ്ജി ട്രോഫിയും ദുലീപ് ട്രോഫിയും ഇന്ത്യൻ ക്രിക്കറ്റിന് അത്യന്താപേക്ഷിതമാണ്. എല്ലാ മേഖലകളിലും ക്രിക്കറ്റ് താരങ്ങളെ പരീക്ഷിക്കുന്ന ഏറ്റവും കഠിനമായ ഗെയിമിൽ ദേശീയ ടീമിനെ പ്രതിനിധീകരിക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യൻ കളിക്കാർക്ക് ഒരു നിർണായക ചവിട്ടുപടിയാണ് ആഭ്യന്തര ക്രിക്കറ്റ്. വിദേശ കളിക്കാരെ ആഭ്യന്തര കളികളില്‍ നിന്ന് അകറ്റി നിർത്താനുള്ള ബിസിസിഐയുടെ തീരുമാനം ആഭ്യന്തര കളിക്കാർക്ക് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാനുള്ള വഴിയാണ് നൽകുന്നത്.

രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരൊഴികെയുള്ള മുതിർന്ന ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടുന്ന ദുലീപ് ട്രോഫി 2024 ലെ നാല് ടീമുകളെ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു.

Also Read: വനിതാ ടി20 ലോകകപ്പ്; മത്സരങ്ങള്‍ ബംഗ്ലാദേശില്‍ നിന്നും യു.എ.ഇലേക്ക് മാറ്റി - Womens T20 World Cup

ഹെെദരാബാദ്: ക്രിക്കറ്റ് രംഗത്ത് ആഭ്യന്തര ടൂർണമെന്‍റുകളിൽ വിദേശ കളിക്കാരെ ഉൾപ്പെടുത്തുന്നത് സാധാരണമാണ്. ഇംഗ്ലണ്ടിന്‍റെ കൗണ്ടി ചാമ്പ്യൻഷിപ്പിലും ഓസ്‌ട്രേലിയയുടെ ഷെഫീൽഡ് ഷീൽഡ് ടൂർണമെന്‍റുകളിലും അന്താരാഷ്ട്ര താരങ്ങൾ പങ്കെടുക്കാറുണ്ട്. എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര മത്സരങ്ങളായ രഞ്ജി ട്രോഫിയിലും ദുലീപ് ട്രോഫിയിലും വിദേശ താരങ്ങളില്ല. പുറത്ത് നിന്നുള്ള താരങ്ങളെ ആഭ്യന്തര ടൂർണമെന്‍റുകളിൽ പങ്കെടുക്കാൻ ബിസിസിഐ യുടെ നയം അനുവദിക്കുന്നില്ല.

ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്‍റെ ഈ നീക്കത്തിന് പിന്നിലെ കാരണം രാജ്യത്ത് ലഭ്യമായ പ്രതിഭകളെ പരിപോഷിപ്പിക്കുകയെന്ന കാഴ്‌ചപ്പാടിലാണ്. രാജ്യത്തുടനീളമുള്ള ക്രിക്കറ്റ് താരങ്ങള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദിയും കൂടിയാണ് ആഭ്യന്തര ക്രിക്കറ്റ്. ഇത് അവരെ ദേശീയ ടീമിൽ ഇടം കണ്ടെത്താൻ സഹായിക്കും. പ്രാദേശിക ക്രിക്കറ്റ് കളിക്കാർക്ക് അവരുടെ മുദ്ര പതിപ്പിക്കാനുള്ള അവസരങ്ങൾ സംരക്ഷിക്കുന്നതിന്‍റെ ഭാഗം കൂടിയാണ്.

BCCI  കൗണ്ടി ചാമ്പ്യൻഷിപ്പ്  ദുലീപ് ട്രോഫി 2024  ഷെഫീൽഡ് ഷീൽഡ് ടൂർണമെന്‍റ്
Mumbai captain Ajinkya Rahane and teammates pose for a picture with the Ranji Trophy 2024 (ANI)

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 38 ടീമുകൾ പങ്കെടുക്കുന്ന ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റില്‍ കടുത്ത മത്സരമാണ്. ഭാവിയിലെ അന്താരാഷ്‌ട്ര താരങ്ങൾക്കായി ഈ മത്സരം കഠിനമായ പരീക്ഷണ വേദിയായി തുടരും. മറുവശത്ത് കൗണ്ടി ക്രിക്കറ്റ് ഇംഗ്ലണ്ടിൽ കളിക്കുന്ന ആഭ്യന്തര ടൂർണമെന്‍റാണ്. ഇത് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് നടത്തുന്നത്. രണ്ട് ഡിവിഷൻ ലീഗ് ഫോർമാറ്റിൽ 18 ടീമുകൾ തമ്മിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

ഓരോ ഷെഫീൽഡ് ഷീൽഡിലും പ്ലങ്കറ്റ് ഷീൽഡ് ടീമിലും യഥാക്രമം ഒരു കളിക്കാരനെയെങ്കിലും ഉൾപ്പെടുത്താൻ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ന്യൂസിലൻഡ് ക്രിക്കറ്റും അനുവദിക്കും. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, വെസ്റ്റ് ഇൻഡീസ്, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ ക്രിക്കറ്റ് ബോർഡുകൾക്ക് പോലും വിദേശ കളിക്കാരെ അവരുടെ ആഭ്യന്തര റെഡ്-ബോൾ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കുന്ന വ്യവസ്ഥയുണ്ട്. ഇത് വളരെ അപൂർവമായി നടക്കുന്നുള്ളു.

ഇന്ത്യയുടെ ആഭ്യന്തര സർക്യൂട്ടിൽ വിദേശ ക്രിക്കറ്റ് താരങ്ങൾക്കുള്ള അവസരം ബിസിസിഐ അടച്ചുപൂട്ടി. എന്നാലും ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ വിദേശ താരങ്ങൾ ഇടംനേടിയ വളരെ അപൂർവ സന്ദർഭങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്.

തൻമയ് മിശ്ര, ജോർജ് ആബെൽ, കബീർ അലി, ഇനാമുൽ ഹക്ക് ജൂനിയർ, റോയ് ഗിൽക്രിസ്റ്റ്, ഡെന്നിസ് കോംപ്ടൺ, വിക്രം സോളങ്കി എന്നിവർ രഞ്ജി ട്രോഫിയിൽ കളിച്ച വിദേശ താരങ്ങളാണ്. 2007 ഏകദിന ലോകകപ്പിൽ കെനിയയെ പ്രതിനിധീകരിച്ച തൻമയ് മിശ്ര, രഞ്ജി ട്രോഫി 2019/20 സീസണിൽ ത്രിപുരയ്ക്ക് വേണ്ടി കളിച്ചു.

രഞ്ജി ട്രോഫിയും ദുലീപ് ട്രോഫിയും ഇന്ത്യൻ ക്രിക്കറ്റിന് അത്യന്താപേക്ഷിതമാണ്. എല്ലാ മേഖലകളിലും ക്രിക്കറ്റ് താരങ്ങളെ പരീക്ഷിക്കുന്ന ഏറ്റവും കഠിനമായ ഗെയിമിൽ ദേശീയ ടീമിനെ പ്രതിനിധീകരിക്കാൻ ലക്ഷ്യമിടുന്ന ഇന്ത്യൻ കളിക്കാർക്ക് ഒരു നിർണായക ചവിട്ടുപടിയാണ് ആഭ്യന്തര ക്രിക്കറ്റ്. വിദേശ കളിക്കാരെ ആഭ്യന്തര കളികളില്‍ നിന്ന് അകറ്റി നിർത്താനുള്ള ബിസിസിഐയുടെ തീരുമാനം ആഭ്യന്തര കളിക്കാർക്ക് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാനുള്ള വഴിയാണ് നൽകുന്നത്.

രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരൊഴികെയുള്ള മുതിർന്ന ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടുന്ന ദുലീപ് ട്രോഫി 2024 ലെ നാല് ടീമുകളെ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു.

Also Read: വനിതാ ടി20 ലോകകപ്പ്; മത്സരങ്ങള്‍ ബംഗ്ലാദേശില്‍ നിന്നും യു.എ.ഇലേക്ക് മാറ്റി - Womens T20 World Cup

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.