ETV Bharat / sports

മുംബൈക്കെതിരെ വിയര്‍ത്ത് കളിച്ചാലും മതിയാവില്ല ; വിദര്‍ഭയ്‌ക്ക് കയറാനുള്ളത് കൂറ്റന്‍ റണ്‍മല

author img

By ETV Bharat Kerala Team

Published : Mar 12, 2024, 6:28 PM IST

രഞ്‌ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്‌ക്ക് മുന്നില്‍ 538 റണ്‍സിന്‍റെ വിജയ ലക്ഷ്യം ഉയര്‍ത്തി മുംബൈ

Mumbai vs Vidarbha  Musheer Khan  Ajinkya Rahane  Shreyas Iyer
Ranji Trophy Final Mumbai vs Vidarbha Day 3 Highlights

മുംബൈ : രഞ്‌ജി ട്രോഫി (Ranji Trophy) ഫൈനലില്‍ വിദര്‍ഭയ്‌ക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി മുംബൈ. ആദ്യ ഇന്നിങ്‌സില്‍ 119 റണ്‍സിന്‍റെ ലീഡ് നേടിയ മുംബൈ രണ്ടാം ഇന്നിങ്‌സില്‍ 418 റണ്‍സിനാണ് പുറത്തായത്. ഇതോടെ 538 റണ്‍സിന്‍റെ റണ്‍മലയാണ് വിജയത്തിനായി വിദര്‍ഭയ്‌ക്ക് കയറേണ്ടത് (Mumbai vs Vidarbha).

ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ വിദര്‍ഭ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 10 റണ്‍സ് എടുത്തിട്ടുണ്ട്. അഥര്‍വ ടൈഡെ (3 പന്തില്‍ 3), ധ്രുവ് ഷൊറേ (9 പന്തില്‍ 7) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്. 180 ഓവറുകളില്‍ ഇനി 528 റണ്‍സാണ് ടീമിന് വേണ്ടത്.

നേരത്തെ യുവതാരം മുഷീര്‍ ഖാന്‍റെ (Musheer Khan) സെഞ്ചുറിയും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (Ajinkya Rahane), ശ്രേയസ് അയ്യര്‍ (Shreyas Iyer), ഷംസ്‌ മുലാനി എന്നിവരുടെ അര്‍ധ സെഞ്ചുറികളുമാണ് രണ്ടാം ഇന്നിങ്‌സില്‍ മുംബൈയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. വിദര്‍ഭയ്‌ക്കായി ഹര്‍ഷ്‌ ദുബെ അഞ്ചും യാഷ് താക്കൂര്‍ മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി.

രണ്ടിന് 141 റണ്‍സ് എന്ന നിലയിലാണ് മുംബൈ മൂന്നാം ദിനം കളിക്കാന്‍ ഇറങ്ങിയത്. അജിങ്ക്യ രഹാനയെ (143 പന്തില്‍ 73) ഇന്ന് വേഗം മടക്കാനായെങ്കിലും മുഷീര്‍ ഖാന്‍ തകര്‍ത്ത് കളിച്ചു. ശ്രേയസ് അയ്യര്‍ക്കൊപ്പം 168 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് താരം ഉയര്‍ത്തിയത്. സെഞ്ചുറിക്ക് തൊട്ടടുത്തുവച്ച് ശ്രേയസിനെ വീഴ്‌ത്തിയാണ് വിദര്‍ഭ കൂട്ടുകെട്ട് പൊളിക്കുന്നത്. 111 പന്തുകളില്‍ 10 ബൗണ്ടറികളും മൂന്ന് സിക്‌സും സഹിതം 95 റണ്‍സായിരുന്നു ശ്രേയസ് നേടിയത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 14 മാസങ്ങള്‍ക്ക് ശേഷമാണ് 29-കാരന്‍ ഒരു ഫിഫ്റ്റിയടിക്കുന്നത്. ഇതിന് ശേഷം വിദര്‍ഭ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഹാര്‍ദിക് തമോറെയെയും (5) പിന്നാലെ തന്നെ മുഷീര്‍ ഖാനെയും ടീം പവലിയനിലേക്ക് തിരികെ അയച്ചു. 326 പന്തില്‍ 10 ബൗണ്ടറികളടക്കം 136 റണ്‍സാണ് മുഷീര്‍ ഖാന്‍ നേടിയത്.

രഞ്‌ജി ട്രോഫി ഫൈനലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈ ബാറ്ററായാണ് 19-കാരനായ മുഷീര്‍ തിരിച്ചുകയറിയത്. പിന്നീട് ഷംസ് മുലാനി (85 പന്തില്‍ 50*) ഒരറ്റത്ത് നിന്നെങ്കിലും ശാര്‍ദുല്‍ താക്കൂര്‍ (0), തനുഷ്‌ കൊടിയാന്‍ (13), തുഷാര്‍ ദേശ്‌പാണ്ഡെ (2), ധവാല്‍ കുല്‍ക്കര്‍ണി (0) എന്നിവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

ALSO READ: 'യശസ്സുയർത്തി ജയ്‌സ്വാൾ', ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡ് സ്വന്തമാക്കി ഇന്ത്യൻ യുവതാരം

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ശാര്‍ദുല്‍ താക്കൂറിന്‍റെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ 244 റണ്‍സായിരുന്നു നേടിയത്. 69 പന്തില്‍ 75 റണ്‍സായിരുന്നു താരം നേടിയത്. ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും തുടര്‍ന്നെത്തിയവര്‍ നിരാശപ്പെടുത്തിയതോടെ വാലറ്റക്കാരെ കൂട്ടുപിടിച്ചായിരുന്നു ശാര്‍ദുല്‍ പൊരുതിയത്. മറുപടിക്ക് ഇറങ്ങിയ വിദര്‍ഭയ്‌ക്ക് 105 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. 67 പന്തില്‍ 27 റണ്‍സ് നേടിയ യാഷ് റാത്തോഡായിരുന്നു ടോപ്‌ സ്‌കോറര്‍.

മുംബൈ : രഞ്‌ജി ട്രോഫി (Ranji Trophy) ഫൈനലില്‍ വിദര്‍ഭയ്‌ക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി മുംബൈ. ആദ്യ ഇന്നിങ്‌സില്‍ 119 റണ്‍സിന്‍റെ ലീഡ് നേടിയ മുംബൈ രണ്ടാം ഇന്നിങ്‌സില്‍ 418 റണ്‍സിനാണ് പുറത്തായത്. ഇതോടെ 538 റണ്‍സിന്‍റെ റണ്‍മലയാണ് വിജയത്തിനായി വിദര്‍ഭയ്‌ക്ക് കയറേണ്ടത് (Mumbai vs Vidarbha).

ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ വിദര്‍ഭ മൂന്നാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 10 റണ്‍സ് എടുത്തിട്ടുണ്ട്. അഥര്‍വ ടൈഡെ (3 പന്തില്‍ 3), ധ്രുവ് ഷൊറേ (9 പന്തില്‍ 7) എന്നിവരാണ് പുറത്താവാതെ നില്‍ക്കുന്നത്. 180 ഓവറുകളില്‍ ഇനി 528 റണ്‍സാണ് ടീമിന് വേണ്ടത്.

നേരത്തെ യുവതാരം മുഷീര്‍ ഖാന്‍റെ (Musheer Khan) സെഞ്ചുറിയും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (Ajinkya Rahane), ശ്രേയസ് അയ്യര്‍ (Shreyas Iyer), ഷംസ്‌ മുലാനി എന്നിവരുടെ അര്‍ധ സെഞ്ചുറികളുമാണ് രണ്ടാം ഇന്നിങ്‌സില്‍ മുംബൈയെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. വിദര്‍ഭയ്‌ക്കായി ഹര്‍ഷ്‌ ദുബെ അഞ്ചും യാഷ് താക്കൂര്‍ മൂന്നും വിക്കറ്റുകള്‍ വീഴ്‌ത്തി.

രണ്ടിന് 141 റണ്‍സ് എന്ന നിലയിലാണ് മുംബൈ മൂന്നാം ദിനം കളിക്കാന്‍ ഇറങ്ങിയത്. അജിങ്ക്യ രഹാനയെ (143 പന്തില്‍ 73) ഇന്ന് വേഗം മടക്കാനായെങ്കിലും മുഷീര്‍ ഖാന്‍ തകര്‍ത്ത് കളിച്ചു. ശ്രേയസ് അയ്യര്‍ക്കൊപ്പം 168 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് താരം ഉയര്‍ത്തിയത്. സെഞ്ചുറിക്ക് തൊട്ടടുത്തുവച്ച് ശ്രേയസിനെ വീഴ്‌ത്തിയാണ് വിദര്‍ഭ കൂട്ടുകെട്ട് പൊളിക്കുന്നത്. 111 പന്തുകളില്‍ 10 ബൗണ്ടറികളും മൂന്ന് സിക്‌സും സഹിതം 95 റണ്‍സായിരുന്നു ശ്രേയസ് നേടിയത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 14 മാസങ്ങള്‍ക്ക് ശേഷമാണ് 29-കാരന്‍ ഒരു ഫിഫ്റ്റിയടിക്കുന്നത്. ഇതിന് ശേഷം വിദര്‍ഭ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഹാര്‍ദിക് തമോറെയെയും (5) പിന്നാലെ തന്നെ മുഷീര്‍ ഖാനെയും ടീം പവലിയനിലേക്ക് തിരികെ അയച്ചു. 326 പന്തില്‍ 10 ബൗണ്ടറികളടക്കം 136 റണ്‍സാണ് മുഷീര്‍ ഖാന്‍ നേടിയത്.

രഞ്‌ജി ട്രോഫി ഫൈനലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ മുംബൈ ബാറ്ററായാണ് 19-കാരനായ മുഷീര്‍ തിരിച്ചുകയറിയത്. പിന്നീട് ഷംസ് മുലാനി (85 പന്തില്‍ 50*) ഒരറ്റത്ത് നിന്നെങ്കിലും ശാര്‍ദുല്‍ താക്കൂര്‍ (0), തനുഷ്‌ കൊടിയാന്‍ (13), തുഷാര്‍ ദേശ്‌പാണ്ഡെ (2), ധവാല്‍ കുല്‍ക്കര്‍ണി (0) എന്നിവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

ALSO READ: 'യശസ്സുയർത്തി ജയ്‌സ്വാൾ', ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡ് സ്വന്തമാക്കി ഇന്ത്യൻ യുവതാരം

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ശാര്‍ദുല്‍ താക്കൂറിന്‍റെ അര്‍ധ സെഞ്ചുറിയുടെ മികവില്‍ 244 റണ്‍സായിരുന്നു നേടിയത്. 69 പന്തില്‍ 75 റണ്‍സായിരുന്നു താരം നേടിയത്. ഓപ്പണര്‍മാര്‍ ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും തുടര്‍ന്നെത്തിയവര്‍ നിരാശപ്പെടുത്തിയതോടെ വാലറ്റക്കാരെ കൂട്ടുപിടിച്ചായിരുന്നു ശാര്‍ദുല്‍ പൊരുതിയത്. മറുപടിക്ക് ഇറങ്ങിയ വിദര്‍ഭയ്‌ക്ക് 105 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. 67 പന്തില്‍ 27 റണ്‍സ് നേടിയ യാഷ് റാത്തോഡായിരുന്നു ടോപ്‌ സ്‌കോറര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.