ETV Bharat / sports

'ലോക ഒന്നാം നമ്പറാണെങ്കില്‍ പാകിസ്ഥാനെതിരെ റണ്‍സടിക്കട്ടെ'; സൂര്യയെ വെല്ലുവിളിച്ച് പാക് മുന്‍താരം - Kamran Akmal on Suryakumar Yadav

author img

By ETV Bharat Kerala Team

Published : Jun 9, 2024, 3:59 PM IST

ടി20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. വേദിയാവുന്നത് ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം.

India vs Pakistan  T20 World Cup 2024  IND vs PAK  സൂര്യകുമാര്‍ യാദവ്  ഇന്ത്യ vs പാകിസ്ഥാന്‍
സൂര്യകുമാര്‍ യാദവ് (ETV Bharat)

ഇസ്ലാമാബാദ്: ടി20 ലോകകപ്പില്‍ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരിന് ഇന്ന് ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം വേദിയാവുകയാണ്. ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വമ്പന്‍ ഹൈപ്പുള്ള മത്സരം സംബന്ധിച്ച് ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. ഇതിനിടെ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ വെല്ലുവിളിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ താരം കമ്രാന്‍ അക്‌മല്‍.

മറ്റുടീമുകള്‍ക്കെതിരെ ഏറെ റണ്‍സടിച്ചിട്ടുള്ള സൂര്യയ്‌ക്ക് പാകിസ്ഥാനെതിരെ അതിന് കഴിഞ്ഞിട്ടില്ല. ടി20 ഫോര്‍മാറ്റില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററാണെങ്കില്‍ ഇന്ന് പാകിസ്ഥാനെതിരെ സൂര്യ റണ്‍സടിക്കട്ടെയെന്നാണ് കമ്രാന്‍റെ വെല്ലുവിളി. ഒരു ഇന്ത്യന്‍ മാധ്യമത്തോട് സംസാരിക്കവെ ഇതു സംബന്ധിച്ച് പാകിസ്ഥാന്‍റെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ വാക്കുകള്‍ ഇങ്ങനെ....

''വിരാട് കോലി ഇതിനകം തന്നെ അദ്ദേഹം എന്താണെന്ന് തെളിയിച്ച് കഴിഞ്ഞു. രോഹിത്തും അതുപോലെ തന്നെയാണ്. ഐസിസി ഇവന്‍റുകളില്‍ രോഹിത്, പാകിസ്ഥാനെതിരെ റണ്‍സ് നേടിയിട്ടുണ്ട്. ഇനിയിപ്പോള്‍ ഇതു സൂര്യയുടെ ഊഴമാണ്.

പാക്കിസ്ഥാനെതിരെ ഇതുവരെ വലിയ പ്രകടനം നടത്താന്‍ അവന് കഴിഞ്ഞിട്ടില്ല. മറ്റ് ടീമുകള്‍ക്കെതിരെ ധാരാളം റണ്‍സ് അടിക്കുകയും ചെയ്‌തു. ടി20 ഫോര്‍മാറ്റില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററാണെങ്കില്‍ അവന്‍ ഇന്ന് പാകിസ്ഥാനെതിരെ റണ്‍സ് നേടട്ടെ. അവന്‍ 360 ഡിഗ്രി താരമാണെന്നതില്‍ സംശയമില്ല. സൂര്യയുടെ ബാറ്റിങ് കാണുന്നതും ഏറെ ആസ്വദ്യകരമാണ്'' കമ്രാന്‍ അക്‌മല്‍ പറഞ്ഞു.

അതേസമയം ടൂര്‍ണമെന്‍റില്‍ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനാണ് ഇന്ത്യയും പാകിസ്ഥാനും ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ ഇന്ത്യ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. ഇതോടെ ജയം തുടരാനാണ് രോഹിത് ശര്‍മയുടെ ടീം ലക്ഷ്യം വയ്‌ക്കുന്നത്. മറുവശത്ത് പാകിസ്ഥാനാവട്ടെ ആദ്യ മത്സരത്തില്‍ ആതിഥേയരായ അമേരിക്കയോട് തോല്‍വി വഴങ്ങി. ഇതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ കൂടി ഉറച്ചാവും ഇന്ന് ബാബര്‍ അസമിന്‍റെ സംഘം ഇറങ്ങുക.

ALSO READ: പാകിസ്ഥാനെതിരെ സഞ്ജു ഇറങ്ങണം, ഒഴിവാക്കേണ്ടത് ഈ താരത്തെ...; കാരണം ചൂണ്ടിക്കാട്ടി സഞ്ജയ് മഞ്ജരേക്കര്‍ - Sanjay Manjrekar On Sanju Samson

ഇന്ത്യ (സാധ്യത പ്ലേയിങ് ഇലവൻ): വിരാട് കോലി, രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ജസ്‌പ്രീത് ബുംറ, അര്‍ഷ്‌ദീപ് സിങ്, മുഹമ്മദ് സിറാജ്.

പാകിസ്ഥാൻ (സാധ്യത പ്ലേയിങ് ഇലവൻ): ബാബര്‍ അസം (ക്യാപ്‌റ്റൻ), മുഹമ്മദ് റിസ്‌വാൻ (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാൻ, ഷദാബ് ഖാൻ, ഇഫ്‌തിഖര്‍ അഹമ്മദ്, ഉസ്‌മാൻ ഖാൻ, ഇമാദ് വസീം, ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് ആമിര്‍.

ഇസ്ലാമാബാദ്: ടി20 ലോകകപ്പില്‍ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരിന് ഇന്ന് ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം വേദിയാവുകയാണ്. ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വമ്പന്‍ ഹൈപ്പുള്ള മത്സരം സംബന്ധിച്ച് ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. ഇതിനിടെ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ വെല്ലുവിളിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ താരം കമ്രാന്‍ അക്‌മല്‍.

മറ്റുടീമുകള്‍ക്കെതിരെ ഏറെ റണ്‍സടിച്ചിട്ടുള്ള സൂര്യയ്‌ക്ക് പാകിസ്ഥാനെതിരെ അതിന് കഴിഞ്ഞിട്ടില്ല. ടി20 ഫോര്‍മാറ്റില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററാണെങ്കില്‍ ഇന്ന് പാകിസ്ഥാനെതിരെ സൂര്യ റണ്‍സടിക്കട്ടെയെന്നാണ് കമ്രാന്‍റെ വെല്ലുവിളി. ഒരു ഇന്ത്യന്‍ മാധ്യമത്തോട് സംസാരിക്കവെ ഇതു സംബന്ധിച്ച് പാകിസ്ഥാന്‍റെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ വാക്കുകള്‍ ഇങ്ങനെ....

''വിരാട് കോലി ഇതിനകം തന്നെ അദ്ദേഹം എന്താണെന്ന് തെളിയിച്ച് കഴിഞ്ഞു. രോഹിത്തും അതുപോലെ തന്നെയാണ്. ഐസിസി ഇവന്‍റുകളില്‍ രോഹിത്, പാകിസ്ഥാനെതിരെ റണ്‍സ് നേടിയിട്ടുണ്ട്. ഇനിയിപ്പോള്‍ ഇതു സൂര്യയുടെ ഊഴമാണ്.

പാക്കിസ്ഥാനെതിരെ ഇതുവരെ വലിയ പ്രകടനം നടത്താന്‍ അവന് കഴിഞ്ഞിട്ടില്ല. മറ്റ് ടീമുകള്‍ക്കെതിരെ ധാരാളം റണ്‍സ് അടിക്കുകയും ചെയ്‌തു. ടി20 ഫോര്‍മാറ്റില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററാണെങ്കില്‍ അവന്‍ ഇന്ന് പാകിസ്ഥാനെതിരെ റണ്‍സ് നേടട്ടെ. അവന്‍ 360 ഡിഗ്രി താരമാണെന്നതില്‍ സംശയമില്ല. സൂര്യയുടെ ബാറ്റിങ് കാണുന്നതും ഏറെ ആസ്വദ്യകരമാണ്'' കമ്രാന്‍ അക്‌മല്‍ പറഞ്ഞു.

അതേസമയം ടൂര്‍ണമെന്‍റില്‍ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിനാണ് ഇന്ത്യയും പാകിസ്ഥാനും ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ ഇന്ത്യ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. ഇതോടെ ജയം തുടരാനാണ് രോഹിത് ശര്‍മയുടെ ടീം ലക്ഷ്യം വയ്‌ക്കുന്നത്. മറുവശത്ത് പാകിസ്ഥാനാവട്ടെ ആദ്യ മത്സരത്തില്‍ ആതിഥേയരായ അമേരിക്കയോട് തോല്‍വി വഴങ്ങി. ഇതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ കൂടി ഉറച്ചാവും ഇന്ന് ബാബര്‍ അസമിന്‍റെ സംഘം ഇറങ്ങുക.

ALSO READ: പാകിസ്ഥാനെതിരെ സഞ്ജു ഇറങ്ങണം, ഒഴിവാക്കേണ്ടത് ഈ താരത്തെ...; കാരണം ചൂണ്ടിക്കാട്ടി സഞ്ജയ് മഞ്ജരേക്കര്‍ - Sanjay Manjrekar On Sanju Samson

ഇന്ത്യ (സാധ്യത പ്ലേയിങ് ഇലവൻ): വിരാട് കോലി, രോഹിത് ശര്‍മ (ക്യാപ്‌റ്റൻ), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ജസ്‌പ്രീത് ബുംറ, അര്‍ഷ്‌ദീപ് സിങ്, മുഹമ്മദ് സിറാജ്.

പാകിസ്ഥാൻ (സാധ്യത പ്ലേയിങ് ഇലവൻ): ബാബര്‍ അസം (ക്യാപ്‌റ്റൻ), മുഹമ്മദ് റിസ്‌വാൻ (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാൻ, ഷദാബ് ഖാൻ, ഇഫ്‌തിഖര്‍ അഹമ്മദ്, ഉസ്‌മാൻ ഖാൻ, ഇമാദ് വസീം, ഷഹീൻ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് ആമിര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.