ETV Bharat / sports

കൊടുത്താല്‍ കൊല്ലത്തല്ല 'ഈഡനിലും' കിട്ടും; പഞ്ചാബ് കിങ്‌സിന്‍റെ ബാറ്റിങ് വെടിക്കെട്ട്, തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്കൻ 'റെക്കോഡ്' - Highest Run Chases In T20

author img

By ETV Bharat Kerala Team

Published : Apr 27, 2024, 7:41 AM IST

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 262 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് കിങ്‌സ് രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ എട്ട് പന്ത് ശേഷിക്കെയാണ് ജയം നേടിയത്.

KKR VS DC  IPL 2024  SHASHANK SINGH  ടി20 റെക്കോഡ് ചേസ്
HIGHEST RUN CHASES IN T20

കൊല്‍ക്കത്ത: ടി20 ക്രിക്കറ്റിലെ റണ്‍ ചേസില്‍ പുതിയ ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്സ്. ഐപിഎല്‍ പതിനേഴാം പതിപ്പില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 262 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യമാണ് പഞ്ചാബ് വിജയകരമായി മറികടന്നത്. ജോണി ബെയര്‍സ്റ്റോ, ശശാങ്ക് സിങ്, പ്രഭ്‌സിമ്രാൻ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങിന്‍റെ കരുത്തില്‍ എട്ട് പന്ത് ശേഷിക്കെയായിരുന്നു പഞ്ചാബ് കിങ്‌സ് ചരിത്ര ജയത്തിലേക്ക് നടന്ന് കയറിയത്.

ഇതോടെ, കഴിഞ്ഞ ഒരു വര്‍ഷത്തോളം കാലമായി ദക്ഷിണാഫ്രിക്ക കാത്ത് സൂക്ഷിച്ച റെക്കോഡും പഴങ്കഥയായി. 2023ല്‍ വെസ്റ്റ് ഇന്‍ഡീസിനെ സെഞ്ചൂറിയനില്‍ നേരിട്ട ദക്ഷിണാഫ്രിക്ക 259 എന്ന റണ്‍മലയാണ് കയറിയത്. ഇതായിരുന്നു ഏപ്രില്‍ 26 വരെയുള്ള ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയകരമായ റണ്‍ ചേസ്.

മിഡില്‍സെക്‌സ്, ബള്‍ഗേറിയ ടീമുകളാണ് പട്ടികയില്‍ ഉള്ള മറ്റ് ടീമുകള്‍. 2023ല്‍ ലണ്ടനില്‍ സറേയ്‌ക്കെതിരെ 254 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കാൻ മിഡില്‍സെക്‌സിനായിരുന്നു. സെര്‍ബിയക്കെതിരെ 246 റണ്‍സ് പിന്തുടര്‍ന്നാണ് ബള്‍ഗേറിയ 2022ല്‍ ജയം സ്വന്തമാക്കിയത്.

റെക്കോഡ് പട്ടികയില്‍ ഈ മത്സരങ്ങളെയെല്ലാം പിന്നിലാക്കിയിരിക്കുകയാണ് ഇപ്പോള്‍ ഐപിഎല്ലില്‍ ഇന്നലെ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - പഞ്ചാബ് കിങ്സ് പോരാട്ടം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത തങ്ങളുടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറായ 261ലേക്ക് എത്തിയത് ആറ് വിക്കറ്റ് നഷ്‌ടത്തിലായിരുന്നു. ഫില്‍ സാള്‍ട്ട് (75), സുനില്‍ നരെയ്‌ൻ (71) എന്നിവരുടെ അര്‍ധസെഞ്ച്വറികളും ആന്ദ്രേ റസല്‍ (24), ശ്രേയസ് അയ്യര്‍ (28), വെങ്കടേഷ് അയ്യര്‍ എന്നിവരുടെ തകര്‍പ്പൻ ബാറ്റിങ്ങുമാണ് കൊല്‍ക്കത്തയ്‌ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങില്‍ അതേനാണയത്തില്‍ തന്നെ കൊല്‍ക്കത്തയുടെ ഓപ്പണര്‍മാരും തകര്‍ത്തടിച്ചു. ജോണി ബെയര്‍സ്റ്റോയും പ്രഭ്‌സിമ്രാനും ചേര്‍ന്ന് സന്ദര്‍ശകര്‍ക്ക് നല്‍കിയത് സ്വപ്‌നതുല്യമായ തുടക്കമായിരുന്നു. വമ്പൻ സ്കോറിന് മുന്നില്‍ പതറാതെ ബാറ്റ് വീശിയ ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

നിര്‍ഭാഗ്യം കൊണ്ട് പ്രഭ്‌സിമ്രാൻ (54) പുറകത്തായെങ്കിലും മൂന്നാം നമ്പറില്‍ എത്തിയ റിലീ റൂസോയെ കൂട്ടുപിടിച്ച് ജോണി ബെയര്‍സ്റ്റോ പഞ്ചാബ് സ്കോര്‍ ഉയര്‍ത്തുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്ത 85 റണ്‍സില്‍ 26 റണ്‍സ് മാത്രമായിരുന്നു റൂസോയുടെ ബാറ്റില്‍ നിന്നും പിറന്നത്. 13-ാം ഓവറില്‍ റൂസോ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ശശാങ്ക് സിങ്ങിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങാണ് പഞ്ചാബ് ജയം വേഗത്തിലാക്കിയത്.

കൊല്‍ക്കത്തൻ ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച ശശാങ്ക് അവരെ തലങ്ങും വിലങ്ങും അടിച്ചുപറത്തി. 28 പന്തില്‍ എട്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പടെ പുറത്താകാതെ 68 റണ്‍സായിരുന്നു ശശാങ്ക് നേടിയത്. മറുവശത്ത് സെഞ്ച്വറിയടിച്ച് ക്രീസില്‍ നങ്കൂരമിട്ട ജോണി ബെയര്‍സ്റ്റോ 48 പന്തില്‍ 108 റണ്‍സാണ് നേടിയത്.

Also Read : ശശാങ്ക്-ബെയര്‍സ്റ്റോ ഷോ, ചരിത്രം രചിച്ച് പഞ്ചാബ് കിങ്സ്; ഈഡനില്‍ കൊല്‍ക്കത്തയ്‌ക്ക് 'ദുഃഖവെള്ളി' - KKR Vs PBKS Match Highlights

കൊല്‍ക്കത്ത: ടി20 ക്രിക്കറ്റിലെ റണ്‍ ചേസില്‍ പുതിയ ചരിത്രം സൃഷ്‌ടിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്സ്. ഐപിഎല്‍ പതിനേഴാം പതിപ്പില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 262 റണ്‍സ് എന്ന കൂറ്റൻ ലക്ഷ്യമാണ് പഞ്ചാബ് വിജയകരമായി മറികടന്നത്. ജോണി ബെയര്‍സ്റ്റോ, ശശാങ്ക് സിങ്, പ്രഭ്‌സിമ്രാൻ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങിന്‍റെ കരുത്തില്‍ എട്ട് പന്ത് ശേഷിക്കെയായിരുന്നു പഞ്ചാബ് കിങ്‌സ് ചരിത്ര ജയത്തിലേക്ക് നടന്ന് കയറിയത്.

ഇതോടെ, കഴിഞ്ഞ ഒരു വര്‍ഷത്തോളം കാലമായി ദക്ഷിണാഫ്രിക്ക കാത്ത് സൂക്ഷിച്ച റെക്കോഡും പഴങ്കഥയായി. 2023ല്‍ വെസ്റ്റ് ഇന്‍ഡീസിനെ സെഞ്ചൂറിയനില്‍ നേരിട്ട ദക്ഷിണാഫ്രിക്ക 259 എന്ന റണ്‍മലയാണ് കയറിയത്. ഇതായിരുന്നു ഏപ്രില്‍ 26 വരെയുള്ള ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയകരമായ റണ്‍ ചേസ്.

മിഡില്‍സെക്‌സ്, ബള്‍ഗേറിയ ടീമുകളാണ് പട്ടികയില്‍ ഉള്ള മറ്റ് ടീമുകള്‍. 2023ല്‍ ലണ്ടനില്‍ സറേയ്‌ക്കെതിരെ 254 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കാൻ മിഡില്‍സെക്‌സിനായിരുന്നു. സെര്‍ബിയക്കെതിരെ 246 റണ്‍സ് പിന്തുടര്‍ന്നാണ് ബള്‍ഗേറിയ 2022ല്‍ ജയം സ്വന്തമാക്കിയത്.

റെക്കോഡ് പട്ടികയില്‍ ഈ മത്സരങ്ങളെയെല്ലാം പിന്നിലാക്കിയിരിക്കുകയാണ് ഇപ്പോള്‍ ഐപിഎല്ലില്‍ ഇന്നലെ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് - പഞ്ചാബ് കിങ്സ് പോരാട്ടം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത തങ്ങളുടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറായ 261ലേക്ക് എത്തിയത് ആറ് വിക്കറ്റ് നഷ്‌ടത്തിലായിരുന്നു. ഫില്‍ സാള്‍ട്ട് (75), സുനില്‍ നരെയ്‌ൻ (71) എന്നിവരുടെ അര്‍ധസെഞ്ച്വറികളും ആന്ദ്രേ റസല്‍ (24), ശ്രേയസ് അയ്യര്‍ (28), വെങ്കടേഷ് അയ്യര്‍ എന്നിവരുടെ തകര്‍പ്പൻ ബാറ്റിങ്ങുമാണ് കൊല്‍ക്കത്തയ്‌ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.

മറുപടി ബാറ്റിങ്ങില്‍ അതേനാണയത്തില്‍ തന്നെ കൊല്‍ക്കത്തയുടെ ഓപ്പണര്‍മാരും തകര്‍ത്തടിച്ചു. ജോണി ബെയര്‍സ്റ്റോയും പ്രഭ്‌സിമ്രാനും ചേര്‍ന്ന് സന്ദര്‍ശകര്‍ക്ക് നല്‍കിയത് സ്വപ്‌നതുല്യമായ തുടക്കമായിരുന്നു. വമ്പൻ സ്കോറിന് മുന്നില്‍ പതറാതെ ബാറ്റ് വീശിയ ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 93 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

നിര്‍ഭാഗ്യം കൊണ്ട് പ്രഭ്‌സിമ്രാൻ (54) പുറകത്തായെങ്കിലും മൂന്നാം നമ്പറില്‍ എത്തിയ റിലീ റൂസോയെ കൂട്ടുപിടിച്ച് ജോണി ബെയര്‍സ്റ്റോ പഞ്ചാബ് സ്കോര്‍ ഉയര്‍ത്തുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ചെടുത്ത 85 റണ്‍സില്‍ 26 റണ്‍സ് മാത്രമായിരുന്നു റൂസോയുടെ ബാറ്റില്‍ നിന്നും പിറന്നത്. 13-ാം ഓവറില്‍ റൂസോ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ശശാങ്ക് സിങ്ങിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങാണ് പഞ്ചാബ് ജയം വേഗത്തിലാക്കിയത്.

കൊല്‍ക്കത്തൻ ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച ശശാങ്ക് അവരെ തലങ്ങും വിലങ്ങും അടിച്ചുപറത്തി. 28 പന്തില്‍ എട്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പടെ പുറത്താകാതെ 68 റണ്‍സായിരുന്നു ശശാങ്ക് നേടിയത്. മറുവശത്ത് സെഞ്ച്വറിയടിച്ച് ക്രീസില്‍ നങ്കൂരമിട്ട ജോണി ബെയര്‍സ്റ്റോ 48 പന്തില്‍ 108 റണ്‍സാണ് നേടിയത്.

Also Read : ശശാങ്ക്-ബെയര്‍സ്റ്റോ ഷോ, ചരിത്രം രചിച്ച് പഞ്ചാബ് കിങ്സ്; ഈഡനില്‍ കൊല്‍ക്കത്തയ്‌ക്ക് 'ദുഃഖവെള്ളി' - KKR Vs PBKS Match Highlights

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.