ETV Bharat / sports

2034 ഫുട്‌ബോള്‍ ലോകകപ്പ് സൗദിയില്‍; ഫിഫ പരിശോധനയിൽ ഏറ്റവുമുയർന്ന പോയിന്‍റ് - 2034 FOOTBALL WORLD CUP

ഖത്തറിന് ശേഷം ലോകകപ്പ് അരങ്ങേറുന്ന രണ്ടാമത്തെ മിഡിൽ ഈസ്റ്റ് രാജ്യമായി സൗദി മാറും

2034 WORLD CUP IN SAUDI ARABIA  2034 ഫുട്‌ബോള്‍ ലോകകപ്പ്  FIFA 2034 FOOTBALL WORLD CUP  സൗദി അറേബ്യയില്‍ ലോകകപ്പ്
2034 Football World Cup in Saudi Arabia (Etv Bharat)
author img

By ETV Bharat Sports Team

Published : Nov 30, 2024, 7:43 PM IST

2034ലെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം സൗദി അറേബ്യയില്‍ തന്നെ നടക്കും. ഫിഫയുടെ പരിശോധനയിൽ 500ൽ 419.8 എന്ന ചരിത്രത്തിലെ ഏറ്റവുമുയർന്ന പോയന്‍റാണ് സൗദിക്ക് ലഭിച്ചത്. ഡിസംബർ 11 ന് ഫിഫ സൗദിയെ ലോകകപ്പിന് ആതിഥേയരാക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

2022 ലോകകപ്പിന് ആതിഥേയത്വം വഹിച്ച അയൽരാജ്യമായ ഖത്തറിന് ശേഷം ലോകകപ്പ് അരങ്ങേറുന്ന രണ്ടാമത്തെ മിഡിൽ ഈസ്റ്റ് രാജ്യമായി സൗദി മാറും. നേരത്തെ സൗദിയുടെ കാലാവസ്ഥയും യൂറോപ്യൻ ക്ലബ് ഫുട്ബോൾ സീസൺ സമയവും തമ്മിലുള്ള പൊരുത്തക്കേടുകൾ പ്രശ്‌നമായി പലരും ഉയർത്തിക്കാണിച്ചിരുന്നു. ഇതേ തുടർന്ന് 2034ലെ ശൈത്യകാലത്താകും സൗദി ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയെന്നാണ് പുറത്തുവരുന്ന വിവരം.

2024 ഒക്ടോബറിൽ, വിശദാംശങ്ങൾ അവലോകനം ചെയ്യാൻ ഫിഫ പ്രതിനിധി സംഘം സൗദിയിൽ സന്ദര്‍ശിച്ചിരുന്നു. ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കാൻ നിർദ്ദേശിച്ച നഗരങ്ങൾ സന്ദർശിച്ച സംഘം ബിഡിൽ ഉൾപ്പെടുത്തിയിട്ടുള്ള കായിക പദ്ധതികളും സൗകര്യങ്ങളും പരിശോധിക്കുകയും മറ്റ് തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുകയും ചെയ്തു.

സൗദിയിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നെന്ന് ചൂണ്ടിക്കാണിച്ച് പശ്ചാത്യ മാധ്യമങ്ങളടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. എന്നാൽ സൗദിയിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടെന്നും ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതിലൂടെ മനുഷ്യാവകാശങ്ങളുടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് സംഭാവന ചെയ്യാൻ സഹായിക്കുമെന്ന് ഫിഫ റിപ്പോർട്ട് പരാമർശിക്കുന്നു.

റംസാൻ​ വ്രതവും ഹജ്ജ് കർമങ്ങളും അടക്കമുള്ളവ കൂടി പരിഗണിച്ചാകും ലോകകപ്പ് സമയം തീരുമാനിക്കുക. ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതിന്‍റെ ഭാഗമായി വമ്പന്‍ മാറ്റങ്ങളാണ് സൗദിയില്‍ വരുന്നത്. 2034നുള്ളില്‍ നിരവധി പുതിയ സ്റ്റേഡിയങ്ങള്‍ രാജ്യത്ത് നിര്‍മിക്കും. ഭൂമിയിൽ നിന്ന് 350 മീറ്റർ ഉയരത്തിൽ നിര്‍മിക്കുന്ന നിയോം സ്റ്റേഡിയമടക്കം വിസ്മയിപ്പിക്കുന്ന സ്റ്റേഡിയങ്ങളാണ് തയ്യാറാകുന്നത്.

Also Read: ഇംഗ്ലണ്ട് ക്രിക്കറ്റില്‍ പൊട്ടിത്തെറി; താരങ്ങൾക്ക് പാകിസ്ഥാൻ സൂപ്പർ ലീഗ് കളിക്കുന്നതില്‍ വിലക്ക്

2034ലെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരം സൗദി അറേബ്യയില്‍ തന്നെ നടക്കും. ഫിഫയുടെ പരിശോധനയിൽ 500ൽ 419.8 എന്ന ചരിത്രത്തിലെ ഏറ്റവുമുയർന്ന പോയന്‍റാണ് സൗദിക്ക് ലഭിച്ചത്. ഡിസംബർ 11 ന് ഫിഫ സൗദിയെ ലോകകപ്പിന് ആതിഥേയരാക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

2022 ലോകകപ്പിന് ആതിഥേയത്വം വഹിച്ച അയൽരാജ്യമായ ഖത്തറിന് ശേഷം ലോകകപ്പ് അരങ്ങേറുന്ന രണ്ടാമത്തെ മിഡിൽ ഈസ്റ്റ് രാജ്യമായി സൗദി മാറും. നേരത്തെ സൗദിയുടെ കാലാവസ്ഥയും യൂറോപ്യൻ ക്ലബ് ഫുട്ബോൾ സീസൺ സമയവും തമ്മിലുള്ള പൊരുത്തക്കേടുകൾ പ്രശ്‌നമായി പലരും ഉയർത്തിക്കാണിച്ചിരുന്നു. ഇതേ തുടർന്ന് 2034ലെ ശൈത്യകാലത്താകും സൗദി ലോകകപ്പിന് ആതിഥേയത്വം വഹിക്കുകയെന്നാണ് പുറത്തുവരുന്ന വിവരം.

2024 ഒക്ടോബറിൽ, വിശദാംശങ്ങൾ അവലോകനം ചെയ്യാൻ ഫിഫ പ്രതിനിധി സംഘം സൗദിയിൽ സന്ദര്‍ശിച്ചിരുന്നു. ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കാൻ നിർദ്ദേശിച്ച നഗരങ്ങൾ സന്ദർശിച്ച സംഘം ബിഡിൽ ഉൾപ്പെടുത്തിയിട്ടുള്ള കായിക പദ്ധതികളും സൗകര്യങ്ങളും പരിശോധിക്കുകയും മറ്റ് തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുകയും ചെയ്തു.

സൗദിയിൽ മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നെന്ന് ചൂണ്ടിക്കാണിച്ച് പശ്ചാത്യ മാധ്യമങ്ങളടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. എന്നാൽ സൗദിയിലെ സാഹചര്യങ്ങൾ മെച്ചപ്പെട്ടെന്നും ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതിലൂടെ മനുഷ്യാവകാശങ്ങളുടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് സംഭാവന ചെയ്യാൻ സഹായിക്കുമെന്ന് ഫിഫ റിപ്പോർട്ട് പരാമർശിക്കുന്നു.

റംസാൻ​ വ്രതവും ഹജ്ജ് കർമങ്ങളും അടക്കമുള്ളവ കൂടി പരിഗണിച്ചാകും ലോകകപ്പ് സമയം തീരുമാനിക്കുക. ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതിന്‍റെ ഭാഗമായി വമ്പന്‍ മാറ്റങ്ങളാണ് സൗദിയില്‍ വരുന്നത്. 2034നുള്ളില്‍ നിരവധി പുതിയ സ്റ്റേഡിയങ്ങള്‍ രാജ്യത്ത് നിര്‍മിക്കും. ഭൂമിയിൽ നിന്ന് 350 മീറ്റർ ഉയരത്തിൽ നിര്‍മിക്കുന്ന നിയോം സ്റ്റേഡിയമടക്കം വിസ്മയിപ്പിക്കുന്ന സ്റ്റേഡിയങ്ങളാണ് തയ്യാറാകുന്നത്.

Also Read: ഇംഗ്ലണ്ട് ക്രിക്കറ്റില്‍ പൊട്ടിത്തെറി; താരങ്ങൾക്ക് പാകിസ്ഥാൻ സൂപ്പർ ലീഗ് കളിക്കുന്നതില്‍ വിലക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.