ETV Bharat / opinion

ട്രെയിനിലെ സ്ലീപ്പർ, ജനറൽ ക്ലാസ് കോച്ചുകൾ കുറയ്ക്കുന്നത് ദരിദ്രരോടുള്ള വെല്ലുവിളിയോ - Cutting sleeper and general class

author img

By ETV Bharat Kerala Team

Published : Jul 25, 2024, 12:11 PM IST

ഇന്ത്യൻ റെയിൽവേ ഇന്ത്യക്കാരുടെ ജീവനാഡിയാണ്, ആളുകൾ ദീർഘദൂര യാത്രകൾക്ക് ട്രെയിനുകളാണ് ഇഷ്‌ടപ്പെടുന്നത്. എന്നാല്‍ ഇപ്പോൾ റെയിൽവേ ട്രെയിനുകളിലെ സ്ലീപ്പർ, ജനറൽ ക്ലാസ് കോച്ചുകൾ കുറയ്ക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇതേപ്പറ്റി ആനന്ദി പാണ്ഡെയും സന്ദീപ് പാണ്ഡെയും എഴുതുന്നു.

INDIAN RAILWAY  സ്ലീപ്പർ ജനറൽ ക്ലാസ് കോച്ചുകൾ  റെയില്‍വേ മന്ത്രാലയം  എസി കോച്ചുകള്‍
Representational image (ANI)

ബിജെപി സർക്കാർ റെയില്‍വേയോട് ചെയ്യുന്നത് ഒരു പക്ഷേ ഇന്ത്യയിൽ റെയിൽവേ കൊണ്ടുവന്ന ബ്രിട്ടീഷുകാർ പോലും ചെയ്യുമായിരിക്കില്ല. രാജ്യത്തെ വിവിധ ട്രെയിനുകളിലെ സ്ലീപ്പർ, ജനറൽ ക്ലാസ് കോച്ചുകളുടെ എണ്ണം അപ്രത്യക്ഷമാകുമ്പോള്‍ എസി കോച്ചുകളുടെ എണ്ണം വർധിക്കുകയാണ്. റെയിൽവേയുടെ ഈ നീക്കത്തെക്കുറിച്ച് പാർലമെന്‍റിലോ പുറത്തോ ചർച്ചയോ സംവാദമോ ഉണ്ടായിട്ടില്ല. ഭൂരിഭാഗം ജനങ്ങൾക്കും എയർകണ്ടീഷൻ ചെയ്‌ത (എസി) കോച്ചുകളിൽ യാത്ര ചെയ്യാൻ കഴിയാത്ത ഒരു ജനാധിപത്യ രാജ്യമാണ് ഇന്ത്യ.

ജനറൽ ക്ലാസിൽ യാത്ര ചെയ്യുന്ന സാഹചര്യങ്ങൾ നോക്കുക. കോച്ചിനുള്ളിൽ കയറാൻ വാതില്‍ക്കല്‍ തന്നെ തിക്കിത്തിരക്കി കഷ്‌ടപ്പെടേണ്ടി വരുന്നതിനാന്‍ വരുന്ന ദുർബലമനസ്സുള്ള ആരും ഇത്തരം കോച്ചുകളിലേക്ക് പ്രവേശിക്കാൻ ധൈര്യപ്പെടില്ല. അപ്പോള്‍ രോഗികള്‍, അംഗവൈകല്യമുള്ളവര്‍, വൃദ്ധര്‍, കുട്ടികള്‍, സ്‌ത്രീകള്‍ എന്നിവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ഇത്തരം കോച്ചുകളില്‍ തന്നെ യാത്ര ചെയ്യണമെന്ന നിര്‍ബന്ധം കൊണ്ടല്ല അളുകൾ അവയില്‍ യാത്ര ചെയ്യുന്നത്.

സ്ലീപ്പർ, ജനറൽ ക്ലാസുകളിൽ യാത്ര ചെയ്യുന്ന ഭൂരിഭാഗം ആളുകൾക്കും യാത്രയ്ക്കായി കൂടുതൽ പണം ചെലവഴിക്കാൻ കഴിയില്ല എന്നതാണ് വസ്‌തുത. ഒരു ജനറൽ ക്ലാസിന്‍റേയും സ്ലീപ്പർ ക്ലാസിന്‍റേയും നിരക്ക് തമ്മിലുള്ള വ്യത്യാസം ഏകദേശം 60-70 ശതമാനമാണ്. എന്നാൽ യാത്രാ സൗകര്യത്തിന്‍റെ ഗുണനിലവാരം വളരെ വ്യത്യസ്‌തമാണ്.

തേർഡ് എസി ക്ലാസ് ടിക്കറ്റിന്‍റെ നിരക്ക് സ്ലീപ്പർ ക്ലാസിനേക്കാൾ 140-160 ശതമാനമാണ്. അതേ ദൂരത്തേക്കുള്ള നോൺ എസി ഓർഡിനറി ബസ് നിരക്കിന് തുല്യമാണിത്. അതിനാൽ ഒരു ജനറൽ ക്ലാസ് അല്ലെങ്കിൽ സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് ഒരു സാധാരണ ബസ് യാത്ര പോലും വളരെ ചെലവേറിയതാണ്. എസി എക്‌സ്‌പ്രസുകൾ, രാജധാനികൾ, ശതാബ്‌ദികൾ, പുതുതായി അവതരിപ്പിച്ച വന്ദേ ഭാരതുകൾ എന്നിങ്ങനെയുള്ള ചില ട്രെയിനുകളിൽ ഭൂരിഭാഗം ജനങ്ങൾക്കും താങ്ങാൻ കഴിയാത്ത എസി കോച്ചുകൾ മാത്രമാണ്. ഇന്ത്യയിലെ സാധാരണ യാത്രക്കാർക്കുള്ള സ്ലീപ്പർ, ജനറൽ ക്ലാസുകള്‍ ഇല്ലാതാക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 19 (ഡി) പ്രകാരമുള്ള പൗരന്‍റെ മൗലികാവകാശമായ 'ഇന്ത്യയില്‍ പ്രദേശത്തുടനീളം സ്വതന്ത്രമായി സഞ്ചരിക്കാനുള്ള' തിന്‍റെ ലംഘനമാണ്.

എഐ യുഗത്തിൽ ആവശ്യത്തിനനുസരിച്ച് കോച്ചുകളുടെ എണ്ണം ക്രമീകരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്? യാത്രയ്ക്ക് വ്യത്യസ്‌ത ക്ലാസുകൾ എന്ന ആശയം തന്നെ ജനാധിപത്യ ആശയവുമായി പൊരുത്തപ്പെടുന്നില്ല. കൂടാതെ, എസി കോച്ചുകളിൽ യാത്രക്കാർക്ക് ബെഡ്ഷീറ്റ്, പുതപ്പുകള്‍, തലയിണകൾ എന്നിവയുടെ ആനുകൂല്യവും ലഭിക്കും. ചില ട്രെയിനുകളിൽ ഭക്ഷണവും ലഭിക്കും. ഇത് ഉദ്യോഗസ്ഥരുടെ വർഗ പക്ഷപാതത്തെ കാണിക്കുന്നു. സമ്പന്നരെക്കാൾ ദരിദ്രരായ യാത്രക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ എന്ന ആശയത്തെ യുക്തിസഹമായ ന്യായവാദം അനുകൂലിക്കും. എല്ലാത്തിനുമുപരി, പൊതുവിതരണ സമ്പ്രദായത്തിന്‍റെ ഭാഗമായി ഭക്ഷ്യധാന്യങ്ങൾ പാവപ്പെട്ടവർക്കാണ് നൽകുന്നത്, പണക്കാർക്കല്ല. അതുപോലെ പാവപ്പെട്ടവർക്കാണ് സാധാരണ പുതപ്പുകളും വസ്‌ത്രങ്ങളും വിതരണം ചെയ്യുന്നത്.

ജനറൽ ക്ലാസ് യാത്രക്കാരുടെ ടോയ്‌ലറ്റുകളുടെ വൃത്തിയെക്കുറിച്ചോ ദീർഘദൂര യാത്രയിൽ വെള്ളത്തിന്‍റെ ലഭ്യതയെക്കുറിച്ചോ റെയിൽവേ അധികൃതർ ശ്രദ്ധിക്കാറില്ല. സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുടെയും തൊട്ടുകൂടായ്‌മയുടെയും അടിസ്ഥാനത്തിൽ സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കുന്ന സമൂഹത്തിലെ വിഭാഗം ഇന്ത്യൻ റെയിൽവേയിൽ സംവരണമില്ലാതെ സഞ്ചരിക്കേണ്ടിവരുന്നു, ജാതി അടിസ്ഥാനമാക്കിയുള്ള സംവരണ സമ്പ്രദായത്തെ വിമർശിക്കുന്ന വരേണ്യവർഗം സംവരണം നേടുന്നു. ഇന്ത്യൻ റെയിൽവേയിൽ വരേണ്യവർഗത്തിന് പ്രത്യേക അവകാശം നൽകുന്ന സമ്പ്രദായം നിലവിലുണ്ട്.

കാറ്ററിങ്, സാനിറ്റേഷൻ, ടിക്കറ്റ് പരിശോധന തുടങ്ങി വിവിധ സേവനങ്ങൾ സ്വകാര്യവൽക്കരിച്ചു. നിരവധി സ്വകാര്യ ട്രെയിനുകൾ ആരംഭിച്ചു. 2019ല്‍ ഡൽഹിയിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള തേജസ് എക്‌സ്‌പ്രസ് ആദ്യം അവതരിപ്പിച്ചു. കാര്യങ്ങൾ സ്വകാര്യവൽക്കരണത്തിന്‍റെ ഭാഗമായി റെയിൽവേ സ്‌റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നു. എന്നാല്‍ വർദ്ധിച്ചുവരുന്ന സ്വകാര്യവൽക്കരണത്തോടെ ഇന്ത്യൻ റെയിൽവേ ദരിദ്രർക്ക് അപ്രാപ്യമാകും. പണമടച്ചുള്ള വെയ്റ്റിങ് ലോഞ്ചുകൾ പോലുള്ള മിക്ക സേവനങ്ങളും ദരിദ്രർക്ക് താങ്ങാനും കഴിയില്ല. ഭക്ഷണം, വസ്‌ത്രം, പാർപ്പിടം എന്നിവ കൂടാതെ ഗതാഗതവും ആശയവിനിമയവും കൂടി മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളാണ്. അന്തസ്സോടെ ജീവിക്കാൻ ആവശ്യമായതിനാൽ ഇവ മൗലികാവകാശങ്ങളാണ്.

ആം ആദ്‌മി സർക്കാർ സ്‌ത്രീകൾക്ക് ബസ് യാത്ര സൗജന്യമാക്കി. വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും പുറമെ ഭക്ഷണം, വസ്‌ത്രം, പാർപ്പിടം, ഗതാഗതം, ആശയവിനിമയം എന്നിവയും ഏതൊരു സമൂഹത്തിലും സൗജന്യമായിരിക്കണം. സ്‌ത്രീകൾക്കെങ്കിലും സൗജന്യ യാത്ര എന്ന ആശയം ഇപ്പോൾ പ്രചാരത്തിലുണ്ട്. ഇത് മുഴുവൻ ജനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും എല്ലാ ഗതാഗത മാർഗങ്ങളിലും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

ഒരു യഥാർത്ഥ സോഷ്യലിസ്‌റ്റ് ഗവൺമെന്‍റ് എല്ലാ പൊതുഗതാഗതവും സൗജന്യമാക്കും. മിക്ക ഗതാഗത മാര്‍ഗ്ഗങ്ങളും പൊതുമേഖലയിലുമായിരിക്കും. ജനങ്ങൾ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കേണ്ടി വരില്ല. ആഗോള താപനത്തിന് ഏറ്റവും കുറഞ്ഞ സംഭാവന നൽകുന്ന വീക്ഷണകോണിൽ നിന്ന് ദീർഘദൂര യാത്രയ്ക്കുള്ള ഏറ്റവും നല്ല മാർഗ്ഗം റെയിൽവേ ആയിരിക്കും. അതേ കാരണത്താൽ ആഗോള താപനത്തിന് കാരണമാകുന്ന വിമാന യാത്ര ഘട്ടം ഘട്ടമായി നിർത്തലാക്കും. എന്നാല്‍ മെഡിക്കൽ അത്യാഹിതങ്ങൾക്കായി വിമാന യാത്രകൾ ചില വ്യവസ്ഥകളോടെ ഉപയോഗിക്കാം.

റെയില്‍വേ കച്ചവടവൽക്കരിക്കാനുള്ള ബിജെപി സർക്കാരിന്‍റെ പ്രവണത പരിശോധിക്കപ്പെടണം. വർദ്ധിച്ചുവരുന്ന സ്വകാര്യവൽക്കരണം പൗരന്മാരുടെ ജനാധിപത്യാവകാശങ്ങളെ പരിമിതപ്പെടുത്തും. ഒരു സാധാരണ യാത്രക്കാരന് ഇന്ത്യൻ റെയിൽവേ കൈകാര്യം ചെയ്യുന്ന സേവനങ്ങളെ അപേക്ഷിച്ച് സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾക്കെതിരെ പരാതിപ്പെടാൻ കഴിയില്ല.

ഉദാഹരണത്തിന് ഭക്ഷണത്തിന്‍റെ വില ഇന്ത്യൻ റെയിൽവേ അധികാരികളാണ് നിശ്ചയിക്കുന്നത്. എന്നാല്‍ സ്വകാര്യ കരാറുകാര്‍ അവരുടെ താല്‍പര്യത്തിനനുസരിച്ച് ആളുകളെ നിയമിക്കുകയും നിശ്ചിത കൂടുതൽ വിലയിൽ സാധനങ്ങൾ വിൽക്കുപ്പെടുകയും ചെയ്യുന്നു. സമാനമായ രീതിയിൽ എല്ലാ സേവനങ്ങളും വിട്ടുവീഴ്‌ച ചെയ്യപ്പെടുന്നു. പൗരന്മാരുടെ അവകാശം സംരക്ഷിക്കപ്പെടണമെങ്കിൽ ഈ പ്രവണത മാറ്റണം.

ബിജെപി സര്‍ക്കാര്‍ കരുതുന്നത് തങ്ങളാണ് ഇന്ത്യൻ റെയിൽവേയുടെ എല്ലാ സൗകര്യങ്ങളും നിയന്ത്രിക്കുന്നത് എന്നും എല്ലാ സേവനങ്ങളും ലാഭമുണ്ടാക്കുന്ന ബിസിനസ് സംരംഭമാക്കി മാറ്റാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടെന്നുമാണ്. ഇന്ത്യൻ റെയിൽവേ ഒരു സാമൂഹിക ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഭരണകർത്താക്കൾക്ക് കച്ചവടം നടത്താനുള്ള ഇടമല്ല.

Also Read: അമൃത് പദ്ധതി; കേരളത്തില്‍ വികസിപ്പിക്കുന്നത് 35 റെയില്‍വേ സ്റ്റേഷനുകള്‍, ഏതൊക്കെയെന്നറിയാം - Amrit Bharat Station Project

ബിജെപി സർക്കാർ റെയില്‍വേയോട് ചെയ്യുന്നത് ഒരു പക്ഷേ ഇന്ത്യയിൽ റെയിൽവേ കൊണ്ടുവന്ന ബ്രിട്ടീഷുകാർ പോലും ചെയ്യുമായിരിക്കില്ല. രാജ്യത്തെ വിവിധ ട്രെയിനുകളിലെ സ്ലീപ്പർ, ജനറൽ ക്ലാസ് കോച്ചുകളുടെ എണ്ണം അപ്രത്യക്ഷമാകുമ്പോള്‍ എസി കോച്ചുകളുടെ എണ്ണം വർധിക്കുകയാണ്. റെയിൽവേയുടെ ഈ നീക്കത്തെക്കുറിച്ച് പാർലമെന്‍റിലോ പുറത്തോ ചർച്ചയോ സംവാദമോ ഉണ്ടായിട്ടില്ല. ഭൂരിഭാഗം ജനങ്ങൾക്കും എയർകണ്ടീഷൻ ചെയ്‌ത (എസി) കോച്ചുകളിൽ യാത്ര ചെയ്യാൻ കഴിയാത്ത ഒരു ജനാധിപത്യ രാജ്യമാണ് ഇന്ത്യ.

ജനറൽ ക്ലാസിൽ യാത്ര ചെയ്യുന്ന സാഹചര്യങ്ങൾ നോക്കുക. കോച്ചിനുള്ളിൽ കയറാൻ വാതില്‍ക്കല്‍ തന്നെ തിക്കിത്തിരക്കി കഷ്‌ടപ്പെടേണ്ടി വരുന്നതിനാന്‍ വരുന്ന ദുർബലമനസ്സുള്ള ആരും ഇത്തരം കോച്ചുകളിലേക്ക് പ്രവേശിക്കാൻ ധൈര്യപ്പെടില്ല. അപ്പോള്‍ രോഗികള്‍, അംഗവൈകല്യമുള്ളവര്‍, വൃദ്ധര്‍, കുട്ടികള്‍, സ്‌ത്രീകള്‍ എന്നിവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളു. ഇത്തരം കോച്ചുകളില്‍ തന്നെ യാത്ര ചെയ്യണമെന്ന നിര്‍ബന്ധം കൊണ്ടല്ല അളുകൾ അവയില്‍ യാത്ര ചെയ്യുന്നത്.

സ്ലീപ്പർ, ജനറൽ ക്ലാസുകളിൽ യാത്ര ചെയ്യുന്ന ഭൂരിഭാഗം ആളുകൾക്കും യാത്രയ്ക്കായി കൂടുതൽ പണം ചെലവഴിക്കാൻ കഴിയില്ല എന്നതാണ് വസ്‌തുത. ഒരു ജനറൽ ക്ലാസിന്‍റേയും സ്ലീപ്പർ ക്ലാസിന്‍റേയും നിരക്ക് തമ്മിലുള്ള വ്യത്യാസം ഏകദേശം 60-70 ശതമാനമാണ്. എന്നാൽ യാത്രാ സൗകര്യത്തിന്‍റെ ഗുണനിലവാരം വളരെ വ്യത്യസ്‌തമാണ്.

തേർഡ് എസി ക്ലാസ് ടിക്കറ്റിന്‍റെ നിരക്ക് സ്ലീപ്പർ ക്ലാസിനേക്കാൾ 140-160 ശതമാനമാണ്. അതേ ദൂരത്തേക്കുള്ള നോൺ എസി ഓർഡിനറി ബസ് നിരക്കിന് തുല്യമാണിത്. അതിനാൽ ഒരു ജനറൽ ക്ലാസ് അല്ലെങ്കിൽ സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് ഒരു സാധാരണ ബസ് യാത്ര പോലും വളരെ ചെലവേറിയതാണ്. എസി എക്‌സ്‌പ്രസുകൾ, രാജധാനികൾ, ശതാബ്‌ദികൾ, പുതുതായി അവതരിപ്പിച്ച വന്ദേ ഭാരതുകൾ എന്നിങ്ങനെയുള്ള ചില ട്രെയിനുകളിൽ ഭൂരിഭാഗം ജനങ്ങൾക്കും താങ്ങാൻ കഴിയാത്ത എസി കോച്ചുകൾ മാത്രമാണ്. ഇന്ത്യയിലെ സാധാരണ യാത്രക്കാർക്കുള്ള സ്ലീപ്പർ, ജനറൽ ക്ലാസുകള്‍ ഇല്ലാതാക്കുന്നത് ഭരണഘടനയുടെ ആർട്ടിക്കിൾ 19 (ഡി) പ്രകാരമുള്ള പൗരന്‍റെ മൗലികാവകാശമായ 'ഇന്ത്യയില്‍ പ്രദേശത്തുടനീളം സ്വതന്ത്രമായി സഞ്ചരിക്കാനുള്ള' തിന്‍റെ ലംഘനമാണ്.

എഐ യുഗത്തിൽ ആവശ്യത്തിനനുസരിച്ച് കോച്ചുകളുടെ എണ്ണം ക്രമീകരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്? യാത്രയ്ക്ക് വ്യത്യസ്‌ത ക്ലാസുകൾ എന്ന ആശയം തന്നെ ജനാധിപത്യ ആശയവുമായി പൊരുത്തപ്പെടുന്നില്ല. കൂടാതെ, എസി കോച്ചുകളിൽ യാത്രക്കാർക്ക് ബെഡ്ഷീറ്റ്, പുതപ്പുകള്‍, തലയിണകൾ എന്നിവയുടെ ആനുകൂല്യവും ലഭിക്കും. ചില ട്രെയിനുകളിൽ ഭക്ഷണവും ലഭിക്കും. ഇത് ഉദ്യോഗസ്ഥരുടെ വർഗ പക്ഷപാതത്തെ കാണിക്കുന്നു. സമ്പന്നരെക്കാൾ ദരിദ്രരായ യാത്രക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ എന്ന ആശയത്തെ യുക്തിസഹമായ ന്യായവാദം അനുകൂലിക്കും. എല്ലാത്തിനുമുപരി, പൊതുവിതരണ സമ്പ്രദായത്തിന്‍റെ ഭാഗമായി ഭക്ഷ്യധാന്യങ്ങൾ പാവപ്പെട്ടവർക്കാണ് നൽകുന്നത്, പണക്കാർക്കല്ല. അതുപോലെ പാവപ്പെട്ടവർക്കാണ് സാധാരണ പുതപ്പുകളും വസ്‌ത്രങ്ങളും വിതരണം ചെയ്യുന്നത്.

ജനറൽ ക്ലാസ് യാത്രക്കാരുടെ ടോയ്‌ലറ്റുകളുടെ വൃത്തിയെക്കുറിച്ചോ ദീർഘദൂര യാത്രയിൽ വെള്ളത്തിന്‍റെ ലഭ്യതയെക്കുറിച്ചോ റെയിൽവേ അധികൃതർ ശ്രദ്ധിക്കാറില്ല. സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുടെയും തൊട്ടുകൂടായ്‌മയുടെയും അടിസ്ഥാനത്തിൽ സംവരണത്തിന്‍റെ ആനുകൂല്യം ലഭിക്കുന്ന സമൂഹത്തിലെ വിഭാഗം ഇന്ത്യൻ റെയിൽവേയിൽ സംവരണമില്ലാതെ സഞ്ചരിക്കേണ്ടിവരുന്നു, ജാതി അടിസ്ഥാനമാക്കിയുള്ള സംവരണ സമ്പ്രദായത്തെ വിമർശിക്കുന്ന വരേണ്യവർഗം സംവരണം നേടുന്നു. ഇന്ത്യൻ റെയിൽവേയിൽ വരേണ്യവർഗത്തിന് പ്രത്യേക അവകാശം നൽകുന്ന സമ്പ്രദായം നിലവിലുണ്ട്.

കാറ്ററിങ്, സാനിറ്റേഷൻ, ടിക്കറ്റ് പരിശോധന തുടങ്ങി വിവിധ സേവനങ്ങൾ സ്വകാര്യവൽക്കരിച്ചു. നിരവധി സ്വകാര്യ ട്രെയിനുകൾ ആരംഭിച്ചു. 2019ല്‍ ഡൽഹിയിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള തേജസ് എക്‌സ്‌പ്രസ് ആദ്യം അവതരിപ്പിച്ചു. കാര്യങ്ങൾ സ്വകാര്യവൽക്കരണത്തിന്‍റെ ഭാഗമായി റെയിൽവേ സ്‌റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നു. എന്നാല്‍ വർദ്ധിച്ചുവരുന്ന സ്വകാര്യവൽക്കരണത്തോടെ ഇന്ത്യൻ റെയിൽവേ ദരിദ്രർക്ക് അപ്രാപ്യമാകും. പണമടച്ചുള്ള വെയ്റ്റിങ് ലോഞ്ചുകൾ പോലുള്ള മിക്ക സേവനങ്ങളും ദരിദ്രർക്ക് താങ്ങാനും കഴിയില്ല. ഭക്ഷണം, വസ്‌ത്രം, പാർപ്പിടം എന്നിവ കൂടാതെ ഗതാഗതവും ആശയവിനിമയവും കൂടി മനുഷ്യന്‍റെ അടിസ്ഥാന ആവശ്യങ്ങളാണ്. അന്തസ്സോടെ ജീവിക്കാൻ ആവശ്യമായതിനാൽ ഇവ മൗലികാവകാശങ്ങളാണ്.

ആം ആദ്‌മി സർക്കാർ സ്‌ത്രീകൾക്ക് ബസ് യാത്ര സൗജന്യമാക്കി. വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും പുറമെ ഭക്ഷണം, വസ്‌ത്രം, പാർപ്പിടം, ഗതാഗതം, ആശയവിനിമയം എന്നിവയും ഏതൊരു സമൂഹത്തിലും സൗജന്യമായിരിക്കണം. സ്‌ത്രീകൾക്കെങ്കിലും സൗജന്യ യാത്ര എന്ന ആശയം ഇപ്പോൾ പ്രചാരത്തിലുണ്ട്. ഇത് മുഴുവൻ ജനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും എല്ലാ ഗതാഗത മാർഗങ്ങളിലും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

ഒരു യഥാർത്ഥ സോഷ്യലിസ്‌റ്റ് ഗവൺമെന്‍റ് എല്ലാ പൊതുഗതാഗതവും സൗജന്യമാക്കും. മിക്ക ഗതാഗത മാര്‍ഗ്ഗങ്ങളും പൊതുമേഖലയിലുമായിരിക്കും. ജനങ്ങൾ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കേണ്ടി വരില്ല. ആഗോള താപനത്തിന് ഏറ്റവും കുറഞ്ഞ സംഭാവന നൽകുന്ന വീക്ഷണകോണിൽ നിന്ന് ദീർഘദൂര യാത്രയ്ക്കുള്ള ഏറ്റവും നല്ല മാർഗ്ഗം റെയിൽവേ ആയിരിക്കും. അതേ കാരണത്താൽ ആഗോള താപനത്തിന് കാരണമാകുന്ന വിമാന യാത്ര ഘട്ടം ഘട്ടമായി നിർത്തലാക്കും. എന്നാല്‍ മെഡിക്കൽ അത്യാഹിതങ്ങൾക്കായി വിമാന യാത്രകൾ ചില വ്യവസ്ഥകളോടെ ഉപയോഗിക്കാം.

റെയില്‍വേ കച്ചവടവൽക്കരിക്കാനുള്ള ബിജെപി സർക്കാരിന്‍റെ പ്രവണത പരിശോധിക്കപ്പെടണം. വർദ്ധിച്ചുവരുന്ന സ്വകാര്യവൽക്കരണം പൗരന്മാരുടെ ജനാധിപത്യാവകാശങ്ങളെ പരിമിതപ്പെടുത്തും. ഒരു സാധാരണ യാത്രക്കാരന് ഇന്ത്യൻ റെയിൽവേ കൈകാര്യം ചെയ്യുന്ന സേവനങ്ങളെ അപേക്ഷിച്ച് സ്വകാര്യ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങൾക്കെതിരെ പരാതിപ്പെടാൻ കഴിയില്ല.

ഉദാഹരണത്തിന് ഭക്ഷണത്തിന്‍റെ വില ഇന്ത്യൻ റെയിൽവേ അധികാരികളാണ് നിശ്ചയിക്കുന്നത്. എന്നാല്‍ സ്വകാര്യ കരാറുകാര്‍ അവരുടെ താല്‍പര്യത്തിനനുസരിച്ച് ആളുകളെ നിയമിക്കുകയും നിശ്ചിത കൂടുതൽ വിലയിൽ സാധനങ്ങൾ വിൽക്കുപ്പെടുകയും ചെയ്യുന്നു. സമാനമായ രീതിയിൽ എല്ലാ സേവനങ്ങളും വിട്ടുവീഴ്‌ച ചെയ്യപ്പെടുന്നു. പൗരന്മാരുടെ അവകാശം സംരക്ഷിക്കപ്പെടണമെങ്കിൽ ഈ പ്രവണത മാറ്റണം.

ബിജെപി സര്‍ക്കാര്‍ കരുതുന്നത് തങ്ങളാണ് ഇന്ത്യൻ റെയിൽവേയുടെ എല്ലാ സൗകര്യങ്ങളും നിയന്ത്രിക്കുന്നത് എന്നും എല്ലാ സേവനങ്ങളും ലാഭമുണ്ടാക്കുന്ന ബിസിനസ് സംരംഭമാക്കി മാറ്റാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടെന്നുമാണ്. ഇന്ത്യൻ റെയിൽവേ ഒരു സാമൂഹിക ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഭരണകർത്താക്കൾക്ക് കച്ചവടം നടത്താനുള്ള ഇടമല്ല.

Also Read: അമൃത് പദ്ധതി; കേരളത്തില്‍ വികസിപ്പിക്കുന്നത് 35 റെയില്‍വേ സ്റ്റേഷനുകള്‍, ഏതൊക്കെയെന്നറിയാം - Amrit Bharat Station Project

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.