ETV Bharat / opinion

2024 ബ്രിട്ടീഷ്‌ തെരഞ്ഞെടുപ്പ്: മാറ്റത്തിൻ്റെ ഇളം കാറ്റ് - Analysing 2024 UK Election

author img

By ETV Bharat Kerala Team

Published : Jul 11, 2024, 10:19 PM IST

2024 യുകെ തെരഞ്ഞെടുപ്പിൽ കെയർ സ്റ്റാർമറിൻ്റെ നേതൃത്വത്തിലുള്ള ലേബർ പാർട്ടി മികച്ച വിജയം രേഖപ്പെടുത്തിയിരിക്കുകയാണ്. യുകെയിലെ ജനങ്ങളുടെ സമീപനത്തില്‍ വന്ന മാറ്റം തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഫലിച്ചു എന്നും ലേബര്‍ പാര്‍ട്ടിയുടെ വിജയം ഇന്ത്യക്ക് എങ്ങനെ ഗുണം ചെയ്യുമെന്നും പോളൈറ്റിയ റിസർച്ച് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ സഞ്ജയ് പുലിപ്പക എഴുതുന്നു.

UK ELECTIONS 2024  UK ELECTION AND INDIA  LABOUR PARTY UK  2024 ബ്രിട്ടീഷ്‌ തെരഞ്ഞെടുപ്പ്
UK Prime Minister Keir Starmer speaking in House of Commons (AP)

യുകെ പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി മികച്ച വിജയം കരസ്ഥമാക്കിയിരിക്കുകയാണ്. 650 അംഗങ്ങളുള്ള ഹൗസ് ഓഫ് കോമൺസില്‍ 412 സീറ്റുകൾ നേടിയാണ് കെയർ സ്റ്റാർമറിന്‍റെ നേതൃത്വത്തിൽ ലേബർ പാർട്ടി അധികാരത്തിലേറിയത്. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലേബർ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുന്നത്. ഈ നേട്ടവും കെയർ സ്റ്റാർമറിന്‍റെ നേതൃത്വമികവിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടും.

ലേബർ പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നതിന് മുമ്പ് മനുഷ്യാവകാശ അഭിഭാഷകനായും ക്രൗൺ പ്രോസിക്യൂഷൻ സർവീസിൽ ചീഫ് പ്രോസിക്യൂട്ടറായും കെയർ സ്റ്റാർമർ പ്രവർത്തിച്ചിട്ടുണ്ട്. ദേശത്തിന്‍റെ നവീകരണത്തിനും പൊതുസേവനത്തിന്‍റെ രാഷ്‌ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനും വേണ്ടി പ്രവർത്തിക്കുമെന്നാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ പ്രസംഗത്തിൽ കെയർ സ്റ്റാർമർ പറഞ്ഞത്.

UK ELECTIONS 2024  UK ELECTION AND INDIA  LABOUR PARTY UK  2024 ബ്രിട്ടീഷ്‌ തെരഞ്ഞെടുപ്പ്
2019 യുകെ തെരഞ്ഞെടുപ്പുമായുള്ള വോട്ട് വിഹിതത്തിലെ താരതമ്യം (ETV Bharat)

പാർട്ടികൾ, വോട്ട് ഷെയർ, സീറ്റ് ഷെയർ : പാർലമെന്‍റില്‍ ലേബർ പാർട്ടിയുടെ അംഗസംഖ്യ മെച്ചപ്പെട്ടെങ്കിലും പല മണ്ഡലങ്ങളിലും വിജയത്തന്‍റെ മാർജിന്‍ കുറവായിരുന്നു. 2019-ല്‍ ലേബർ പാർട്ടിയുടെ വോട്ട് വിഹിതം ഏകദേശം 32 ശതമാനമായിരുന്നു. ഇത്തവണ വോട്ട് വിഹിതം നേരിയ തോതിൽ ഉയര്‍ന്ന് 33.8 ശതമാനമായി. പാർലമെന്‍റിൽ 63 ശതമാനം സീറ്റുകളാണ് പാര്‍ട്ടി നേടിയത്.

മറുവശത്ത്, കൺസർവേറ്റീവ് പാർട്ടിയുടെ വോട്ടിങ് ശതമാനം 2019-ലെ 43 ശതമാനത്തിൽ നിന്ന് 23.7 ശതമാനമായി ഇടിഞ്ഞു. കൺസർവേറ്റീവ് പാർട്ടി 121 സീറ്റുകളാണ് നേടിയത്. കഴിഞ്ഞ തവണ കൈവശം വച്ചിരുന്ന 244 സീറ്റുകൾ നഷ്‌ടമായി. മുൻ കൺസർവേറ്റീവ് പ്രധാനമന്ത്രി ലിസ് ട്രസ്, പ്രതിരോധ സെക്രട്ടറി ഗ്രാന്‍റ് ഷാപ്‌സ്, മറ്റ് നിരവധി മന്ത്രിമാരും പരാജയം ഏറ്റുവാങ്ങി.

കഴിഞ്ഞ എട്ട് വര്‍ഷമായി ജനങ്ങള്‍ കാണുന്ന ഉള്‍പാര്‍ട്ടി കലഹവും തത്ഫലമായി അഞ്ച് ടോറി പ്രധാനമന്ത്രിമാര്‍ മാറി മാറി വന്നതുമെല്ലാം തോല്‍വിക്ക് കാരണമായെന്ന് കൺസർവേറ്റീവ് പാർട്ടിയിലെ പലരും പറയുന്നു. അനധികൃത കുടിയേറ്റം, പണപ്പെരുപ്പം തുടങ്ങിയ കാതലായ ആശങ്കകളെ ഫലപ്രദമായി അഭിസംബോധന ചെയ്യാന്‍ കണ്‍സര്‍വേറ്റീവ്‌സിന് കഴിഞ്ഞില്ല എന്നത് പല വോട്ടർമാരെയും പാർട്ടി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു എന്ന അഭിപ്രായവുമുണ്ട്.

അതേസമയം, നികുതികൾ ഗണ്യമായി കുറയ്ക്കുമെന്നും അനധികൃത കുടിയേറ്റം തടയാൻ കർശനമായ അതിർത്തി നിയന്ത്രണം നടപ്പിലാക്കുമെന്നും വാഗ്‌ദാനം ചെയ്‌ത റിഫോം യുകെ പാർട്ടിയിലേക്ക് പല കണ്‍സര്‍വേറ്റീവ് പാർട്ടി വോട്ടർമാരും ആകർഷിക്കപ്പെട്ടു. ബ്രിട്ടീഷ് സംസ്‌കാരത്തിനും സ്വത്വത്തിനും മൂല്യങ്ങൾക്കും വേണ്ടി പാര്‍ട്ടി നിലകൊള്ളുമെന്നും റിഫോം യുകെ വാഗ്‌ദാനം ചെയ്‌തിരുന്നു.

14.3 ശതമാനം വോട്ട് ഷെയറോടെ അഞ്ച് സീറ്റുകൾ നേടിയപ്പോൾ തന്നെ ഏകദേശം 103 മണ്ഡലങ്ങളിൽ റിഫോം യുകെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. റിഫോം യുകെ പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലായിരുന്നുവെങ്കിൽ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവയ്‌ക്കുമായിരുന്നു എന്ന് നിരവധി വാർത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

71 പാർലമെന്‍റ് അംഗങ്ങളുമായി ലിബറൽ ഡെമോക്രാറ്റ് പാർട്ടി മൂന്നാമത്തെ വലിയ കക്ഷിയായി ഉയർന്നു. 2019-ൽ ലിബറൽ ഡെമോക്രാറ്റ് പാർട്ടി 11.5 ശതമാനം വോട്ട് വിഹിതത്തോടെ 11 സീറ്റുകൾ നേടി എന്നത് ശ്രദ്ധയേമാണ്. 2024-ൽ ലിബറൽ ഡെമോക്രാറ്റിന്‍റെ വോട്ട് വിഹിതം 12.2 ശതമാനമായി വർധിച്ച്, 71 സീറ്റുകൾ നേടി. കണ്‍സര്‍വേറ്റീവ് വോട്ടുകള്‍ വിഘടിച്ചതും റിഫോം പാർട്ടിക്ക് ലഭിച്ച വോട്ടുകളും ലിബറൽ ഡെമോക്രാറ്റുകളെയും വോട്ട് ഉയര്‍ത്താന്‍ സഹായിച്ചു എന്ന് വേണം കരുതാന്‍.

പ്രാദേശിക തല വിശകലനം രസകരമായ തെരഞ്ഞെടുപ്പ് ഫലമാണ് കാണിക്കുന്നത്. രാജ്യത്തിന്‍റെ വടക്കൻ ഭാഗത്ത്, സ്കോട്ട്ലൻഡിന്‍റെ സ്വാതന്ത്ര്യത്തിനായി തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്കോട്ടിഷ് നാഷണൽ പാർട്ടി (എസ്എൻപി) ഏകദേശം 9 സീറ്റുകൾ നേടി. 2019-നെ അപേക്ഷിച്ച് 39 സീറ്റുകളാണ് എസ്എൻപിക്ക് നഷ്‌ടമായത്. സ്കോട്ട്ലൻഡിന്‍റെ സ്വാതന്ത്ര്യം എന്ന എസ്എൻപിയുടെ അജണ്ട വിലപ്പോവാതെ വന്നതായാണ് ഈ തെരഞ്ഞെടുപ്പില്‍ വ്യക്തമാകുന്നത്. എന്നാല്‍ 2026 സ്കോട്ടിഷ് പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ അജണ്ട വീണ്ടും പരീക്ഷിക്കപ്പെടുമെന്നത് തീര്‍ച്ചയാണ്.

മറുവശത്ത്, 2019- ൽ ഒരു സീറ്റ് മാത്രം നേടിയ ലേബർ പാർട്ടി സ്കോട്ട്ലൻഡിൽ ഇത്തവണ 37 സീറ്റുകൾ നേടി. വെയിൽസ് മേഖലയിൽ കണ്‍സര്‍വേറ്റീവ് പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. വടക്കൻ അയർലണ്ടിൽ സിന്‍ ഫെയിൻ 7 പാർലമെന്‍റ് സീറ്റുകളും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി 5 സീറ്റുകളും നേടി.

ഇന്ത്യയുടെ മുന്നില്‍ ഇനിയെന്ത്? : പുതിയ ഹൗസ് ഓഫ് കോമൺസിൽ, ഏകദേശം 28 പാർലമെന്‍റ് അംഗങ്ങൾ ഇന്ത്യൻ വംശജരാണ്. ഇന്ത്യന്‍ വംശജര്‍ തെരഞ്ഞെടുക്കപ്പെടുന്നത് സ്വാഗതാർഹമായ കാര്യമാണെങ്കിലും യുകെ പാർലമെന്‍റിൽ ഇന്ത്യൻ വംശജരുടെ സാന്നിധ്യം വർധിക്കുന്നത് ഇന്ത്യയുമായുള്ള മികച്ച ബന്ധത്തിന് കാരണമാകണമെന്ന് ഉറപ്പിയ്‌ക്കാനാകില്ല. ഇന്ത്യൻ വംശജരായ എംപിമാരും ലോകമെമ്പാടും ബ്രിട്ടീഷ് താത്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുക. കൂടാതെ, ഇന്ത്യയുമായുള്ള ആശയവിനിമയത്തിൽ അവരുടെ പ്രാദേശിക വോട്ട് ബാങ്കുകളുടെ മുൻഗണനകളും അവർക്ക് പരിഗണിക്കേണ്ടതുണ്ട്.

2019-ൽ ജെറമി കോർബിന്‍റെ നേതൃത്വത്തിൽ ലേബർ പാർട്ടി കശ്‌മീരിൽ അന്താരാഷ്‌ട്ര ഇടപെടലിന് ആഹ്വാനം ചെയ്‌തിരുന്നു. എന്നാല്‍ പിന്നീട് ഈ നിലപാട് പാര്‍ട്ടിക്ക് മാറ്റേണ്ടി വന്നു. ഇന്ത്യയിലെ ഏത് ഭരണഘടന പ്രശ്‌നങ്ങളും ഇന്ത്യൻ പാർലമെന്‍റിന്‍റെ വിഷയമാണെന്നും കശ്‌മീർ ഇന്ത്യയും പാകിസ്ഥാനും സമാധാനപരമായി പരിഹരിക്കേണ്ട ഉഭയകക്ഷി പ്രശ്‌നമാണെന്നുമാണ് ലേബർ പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്ത ശേഷം കെയർ സ്റ്റാർമർ പ്രസ്‌താവിച്ചത്.

കൂടാതെ, ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഉൾപ്പെടെയുള്ള പുതിയ നയപരമായ പങ്കാളിത്തം തേടുമെന്നും സുരക്ഷ, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ മേഖലകളിൽ ആഴത്തിലുള്ള സഹകരണം ഉണ്ടാകുമെന്നും ലേബർ പാർട്ടിയുടെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നു.

യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തായ യുണൈറ്റഡ് കിങ്ഡത്തിന് ഇന്ത്യൻ വിപണിയിലേക്ക് കൂടുതല്‍ വ്യാപിക്കേണ്ടത് അത്യാവശ്യവുമാണ്. കൂടാതെ, ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമായ ആശയവിനിമയം, വിദ്യാഭ്യാസ ബന്ധം, സുരക്ഷ പങ്കാളിത്തം എന്നിവയും പങ്കിടുന്നുണ്ട്. പൊതുവായ ഭീഷണികൾ നേരിടുന്നതിനും സഖ്യകക്ഷികളുമായി കൂടുതൽ സഹകരിക്കുന്നതിനും യുണൈറ്റഡ് കിങ്ഡം -യൂറോപ്യൻ യൂണിയൻ സുരക്ഷ ഉടമ്പടി ഉണ്ടാക്കുമെന്ന് ലേബർ പാർട്ടി പ്രകടന പത്രികയില്‍ വാഗ്‌ദാനം ചെയ്‌തിരുന്നു. സുരക്ഷ മേഖലയിലെ ബഹുമുഖ സ്ഥാപന പരിഷ്‌കരണം, പുതിയ ക്ലീൻ പവർ അലയൻസ്, അന്താരാഷട്ര വികസനത്തിനായി ഗ്ലോബൽ സൗത്തുമായുള്ള പങ്കാളിത്തം എന്നിവയും ലേബർ പാര്‍ട്ടിയുടെ പ്രകടനപത്രിക മുന്നോട്ട് വെക്കുന്നത്.

വാലറ്റം : രാഷ്‌ട്രീയത്തിൽ ആഴ്‌ച എന്നത് ദൈർഘ്യമേറിയ സമയമാണെന്ന് പറയാറുണ്ട്. പുതിയ നേതൃത്വത്തെയും അജണ്ടയേയും കണ്ടെത്തുന്നതിന് കൺസർവേറ്റീവ് പാർട്ടി ആദ്യം ഉള്‍പാര്‍ട്ടി കലഹങ്ങളെ മറികടക്കണം. അതില്‍ പരാജയപ്പെട്ടാൽ, റിഫോം യുകെ പാർട്ടി പോലുള്ള മറ്റു പാര്‍ട്ടികള്‍ കൺസർവേറ്റീവ് പാർട്ടിയുടെ വോട്ട് വിഹിതം ഇല്ലാതാക്കുന്നത് തുടരും.

യൂറോപ്പിലുടനീളം വലതുപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. യുകെയിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത് രാജ്യത്ത് ശക്തമായ ഭരണവിരുദ്ധ വികാരമാണ്. എങ്കിലും ലേബർ പാർട്ടിയും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും പോലുള്ള മറ്റ് പാർട്ടികളുടെ സാന്നിധ്യം, ഭരണവിരുദ്ധ വോട്ട് വലത് പക്ഷ പാർട്ടികൾക്കുള്ള വോട്ടായി പൂർണമായും മാറുന്നില്ലെന്ന് ഉറപ്പാക്കുന്നു. എങ്കിലും റിഫോം യുകെ പാർട്ടിയുടെ പ്രകടനം ശ്രദ്ധിക്കേണ്ടതാണ്. വരും വർഷങ്ങളിൽ, റിഫോം യുകെ പാർട്ടിയുടെ രാഷ്‌ട്രീയം വന്‍തോതില്‍ ശ്രദ്ധ ആകർഷിക്കും.

ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് ഇലക്‌ടറൽ സമ്പ്രദായമുള്ള പല രാജ്യങ്ങളിലെയും പോലെ യുകെ തെരഞ്ഞെടുപ്പിലും രാഷ്‌ട്രീയ പാർട്ടികളുടെ വോട്ട് ഷെയറും സീറ്റ് ഷെയറും തമ്മിൽ വിച്ഛേദിക്കപ്പെട്ടു. ആനുപാതിക പ്രാതിനിധ്യത്തിന്‍റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചയ്ക്ക് ഇത് കാരണമാകും. റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, ചെറുകക്ഷികൾക്ക് ഏകദേശം 40 ശതമാനം വോട്ട് ലഭിച്ചെങ്കിലും പാർലമെന്‍റിൽ 17 ശതമാനം സീറ്റുകൾ മാത്രമാണ് നേടാനായത്.

അതിനാൽ, റിഫോം യുകെ പാർട്ടിയും ഗ്രീൻ പാർട്ടി നേതാക്കളും ന്യായമായ തെരഞ്ഞെടുപ്പ് സമ്പ്രദായം ആവശ്യപ്പെട്ടതിൽ അതിശയിക്കാനില്ല. ഉയര്‍ന്ന വോട്ട് വിഹിതം പാർലമെന്‍റ് സീറ്റുകളായി മാറുന്നതിന് ആനുപാതിക പ്രാതിനിധ്യ മാതൃകയിലേക്ക് മാറണമെന്ന് വർഷങ്ങളായി ലിബറൽ ഡെമോക്രാറ്റുകൾ ആവശ്യപ്പെടുന്നതാണ്. രാജ്യം ഒരു ബദൽ വോട്ട് സമ്പ്രദായം സ്വീകരിക്കണമോ എന്ന് നിർണയിക്കാൻ 2011-ൽ ഒരു റഫറണ്ടം സംഘടിപ്പിച്ചിരുന്നു.

നിലവിലുള്ള ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് തെരഞ്ഞെടുപ്പ് സമ്പ്രദായം തുടരാനാണ് ഭൂരിപക്ഷം പേരും അന്ന് ഇഷ്‌ടപ്പെട്ടത്. ആനുപാതിക പ്രാതിനിധ്യം അവതരിപ്പിക്കുന്നത് സ്വത്വ രാഷ്‌ട്രീയത്തെ പ്രകോപിപ്പിക്കുകയും സാമൂഹിക വിഭജനം വർധിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കകളുമുണ്ട്.

പാർട്ടികൾ തമ്മിലുള്ള സീറ്റ് മാറ്റം പരിശോധിച്ചാൽ, യുകെയിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ ഒരു തെരഞ്ഞെടുപ്പ് സുനാമിയായി വിശേഷിപ്പിക്കാനാകും. എന്നിരുന്നാലും, പാർട്ടികളുടെ വോട്ട് വിഹിതം പരിശോധിക്കുമ്പോള്‍ യുകെയില്‍ മാറ്റത്തിന്‍റെ ഇളം കാറ്റ് അടിച്ചെന്ന് പറയേണ്ടി വരും. ലോകമെമ്പാടുമുള്ള നിരവധി ലിബറൽ ജനാധിപത്യ രാജ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് വിധിയും യുകെയിലെ സുസ്ഥിരമായ ഗവൺമെന്‍റിന്‍റെ സാധ്യതയും സ്വാഗതാർഹമായ സംഭവ വികാസമാണ്.

(Disclaimer: ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങൾ എഴുത്തുകാരന്‍റേതാണ്. ഇവിടെ പറഞ്ഞിരിക്കുന്ന വസ്‌തുതകളും അഭിപ്രായങ്ങളും ഇടിവി ഭാരതിന്‍റെ കാഴ്‌ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നില്ല)

Also Read : മുസാഫര്‍പൂരില്‍ നിന്ന് ബ്രിട്ടീഷ് പാര്‍ലമെന്‍റിലേക്ക്; കനിഷ്‌ക നാരായണ്‍ എന്ന ബിഹാറുകാരന്‍റെ യാത്ര - Indian origin mp UK Parliament

യുകെ പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി മികച്ച വിജയം കരസ്ഥമാക്കിയിരിക്കുകയാണ്. 650 അംഗങ്ങളുള്ള ഹൗസ് ഓഫ് കോമൺസില്‍ 412 സീറ്റുകൾ നേടിയാണ് കെയർ സ്റ്റാർമറിന്‍റെ നേതൃത്വത്തിൽ ലേബർ പാർട്ടി അധികാരത്തിലേറിയത്. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലേബർ പാർട്ടി അധികാരത്തിൽ തിരിച്ചെത്തുന്നത്. ഈ നേട്ടവും കെയർ സ്റ്റാർമറിന്‍റെ നേതൃത്വമികവിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടും.

ലേബർ പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നതിന് മുമ്പ് മനുഷ്യാവകാശ അഭിഭാഷകനായും ക്രൗൺ പ്രോസിക്യൂഷൻ സർവീസിൽ ചീഫ് പ്രോസിക്യൂട്ടറായും കെയർ സ്റ്റാർമർ പ്രവർത്തിച്ചിട്ടുണ്ട്. ദേശത്തിന്‍റെ നവീകരണത്തിനും പൊതുസേവനത്തിന്‍റെ രാഷ്‌ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനും വേണ്ടി പ്രവർത്തിക്കുമെന്നാണ് പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ പ്രസംഗത്തിൽ കെയർ സ്റ്റാർമർ പറഞ്ഞത്.

UK ELECTIONS 2024  UK ELECTION AND INDIA  LABOUR PARTY UK  2024 ബ്രിട്ടീഷ്‌ തെരഞ്ഞെടുപ്പ്
2019 യുകെ തെരഞ്ഞെടുപ്പുമായുള്ള വോട്ട് വിഹിതത്തിലെ താരതമ്യം (ETV Bharat)

പാർട്ടികൾ, വോട്ട് ഷെയർ, സീറ്റ് ഷെയർ : പാർലമെന്‍റില്‍ ലേബർ പാർട്ടിയുടെ അംഗസംഖ്യ മെച്ചപ്പെട്ടെങ്കിലും പല മണ്ഡലങ്ങളിലും വിജയത്തന്‍റെ മാർജിന്‍ കുറവായിരുന്നു. 2019-ല്‍ ലേബർ പാർട്ടിയുടെ വോട്ട് വിഹിതം ഏകദേശം 32 ശതമാനമായിരുന്നു. ഇത്തവണ വോട്ട് വിഹിതം നേരിയ തോതിൽ ഉയര്‍ന്ന് 33.8 ശതമാനമായി. പാർലമെന്‍റിൽ 63 ശതമാനം സീറ്റുകളാണ് പാര്‍ട്ടി നേടിയത്.

മറുവശത്ത്, കൺസർവേറ്റീവ് പാർട്ടിയുടെ വോട്ടിങ് ശതമാനം 2019-ലെ 43 ശതമാനത്തിൽ നിന്ന് 23.7 ശതമാനമായി ഇടിഞ്ഞു. കൺസർവേറ്റീവ് പാർട്ടി 121 സീറ്റുകളാണ് നേടിയത്. കഴിഞ്ഞ തവണ കൈവശം വച്ചിരുന്ന 244 സീറ്റുകൾ നഷ്‌ടമായി. മുൻ കൺസർവേറ്റീവ് പ്രധാനമന്ത്രി ലിസ് ട്രസ്, പ്രതിരോധ സെക്രട്ടറി ഗ്രാന്‍റ് ഷാപ്‌സ്, മറ്റ് നിരവധി മന്ത്രിമാരും പരാജയം ഏറ്റുവാങ്ങി.

കഴിഞ്ഞ എട്ട് വര്‍ഷമായി ജനങ്ങള്‍ കാണുന്ന ഉള്‍പാര്‍ട്ടി കലഹവും തത്ഫലമായി അഞ്ച് ടോറി പ്രധാനമന്ത്രിമാര്‍ മാറി മാറി വന്നതുമെല്ലാം തോല്‍വിക്ക് കാരണമായെന്ന് കൺസർവേറ്റീവ് പാർട്ടിയിലെ പലരും പറയുന്നു. അനധികൃത കുടിയേറ്റം, പണപ്പെരുപ്പം തുടങ്ങിയ കാതലായ ആശങ്കകളെ ഫലപ്രദമായി അഭിസംബോധന ചെയ്യാന്‍ കണ്‍സര്‍വേറ്റീവ്‌സിന് കഴിഞ്ഞില്ല എന്നത് പല വോട്ടർമാരെയും പാർട്ടി ഉപേക്ഷിക്കാൻ പ്രേരിപ്പിച്ചു എന്ന അഭിപ്രായവുമുണ്ട്.

അതേസമയം, നികുതികൾ ഗണ്യമായി കുറയ്ക്കുമെന്നും അനധികൃത കുടിയേറ്റം തടയാൻ കർശനമായ അതിർത്തി നിയന്ത്രണം നടപ്പിലാക്കുമെന്നും വാഗ്‌ദാനം ചെയ്‌ത റിഫോം യുകെ പാർട്ടിയിലേക്ക് പല കണ്‍സര്‍വേറ്റീവ് പാർട്ടി വോട്ടർമാരും ആകർഷിക്കപ്പെട്ടു. ബ്രിട്ടീഷ് സംസ്‌കാരത്തിനും സ്വത്വത്തിനും മൂല്യങ്ങൾക്കും വേണ്ടി പാര്‍ട്ടി നിലകൊള്ളുമെന്നും റിഫോം യുകെ വാഗ്‌ദാനം ചെയ്‌തിരുന്നു.

14.3 ശതമാനം വോട്ട് ഷെയറോടെ അഞ്ച് സീറ്റുകൾ നേടിയപ്പോൾ തന്നെ ഏകദേശം 103 മണ്ഡലങ്ങളിൽ റിഫോം യുകെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. റിഫോം യുകെ പാർട്ടി തെരഞ്ഞെടുപ്പിൽ മത്സരിച്ചില്ലായിരുന്നുവെങ്കിൽ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്‌ചവയ്‌ക്കുമായിരുന്നു എന്ന് നിരവധി വാർത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

71 പാർലമെന്‍റ് അംഗങ്ങളുമായി ലിബറൽ ഡെമോക്രാറ്റ് പാർട്ടി മൂന്നാമത്തെ വലിയ കക്ഷിയായി ഉയർന്നു. 2019-ൽ ലിബറൽ ഡെമോക്രാറ്റ് പാർട്ടി 11.5 ശതമാനം വോട്ട് വിഹിതത്തോടെ 11 സീറ്റുകൾ നേടി എന്നത് ശ്രദ്ധയേമാണ്. 2024-ൽ ലിബറൽ ഡെമോക്രാറ്റിന്‍റെ വോട്ട് വിഹിതം 12.2 ശതമാനമായി വർധിച്ച്, 71 സീറ്റുകൾ നേടി. കണ്‍സര്‍വേറ്റീവ് വോട്ടുകള്‍ വിഘടിച്ചതും റിഫോം പാർട്ടിക്ക് ലഭിച്ച വോട്ടുകളും ലിബറൽ ഡെമോക്രാറ്റുകളെയും വോട്ട് ഉയര്‍ത്താന്‍ സഹായിച്ചു എന്ന് വേണം കരുതാന്‍.

പ്രാദേശിക തല വിശകലനം രസകരമായ തെരഞ്ഞെടുപ്പ് ഫലമാണ് കാണിക്കുന്നത്. രാജ്യത്തിന്‍റെ വടക്കൻ ഭാഗത്ത്, സ്കോട്ട്ലൻഡിന്‍റെ സ്വാതന്ത്ര്യത്തിനായി തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്കോട്ടിഷ് നാഷണൽ പാർട്ടി (എസ്എൻപി) ഏകദേശം 9 സീറ്റുകൾ നേടി. 2019-നെ അപേക്ഷിച്ച് 39 സീറ്റുകളാണ് എസ്എൻപിക്ക് നഷ്‌ടമായത്. സ്കോട്ട്ലൻഡിന്‍റെ സ്വാതന്ത്ര്യം എന്ന എസ്എൻപിയുടെ അജണ്ട വിലപ്പോവാതെ വന്നതായാണ് ഈ തെരഞ്ഞെടുപ്പില്‍ വ്യക്തമാകുന്നത്. എന്നാല്‍ 2026 സ്കോട്ടിഷ് പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ അജണ്ട വീണ്ടും പരീക്ഷിക്കപ്പെടുമെന്നത് തീര്‍ച്ചയാണ്.

മറുവശത്ത്, 2019- ൽ ഒരു സീറ്റ് മാത്രം നേടിയ ലേബർ പാർട്ടി സ്കോട്ട്ലൻഡിൽ ഇത്തവണ 37 സീറ്റുകൾ നേടി. വെയിൽസ് മേഖലയിൽ കണ്‍സര്‍വേറ്റീവ് പാർട്ടിക്ക് ഒരു സീറ്റ് പോലും ലഭിച്ചില്ല. വടക്കൻ അയർലണ്ടിൽ സിന്‍ ഫെയിൻ 7 പാർലമെന്‍റ് സീറ്റുകളും ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി 5 സീറ്റുകളും നേടി.

ഇന്ത്യയുടെ മുന്നില്‍ ഇനിയെന്ത്? : പുതിയ ഹൗസ് ഓഫ് കോമൺസിൽ, ഏകദേശം 28 പാർലമെന്‍റ് അംഗങ്ങൾ ഇന്ത്യൻ വംശജരാണ്. ഇന്ത്യന്‍ വംശജര്‍ തെരഞ്ഞെടുക്കപ്പെടുന്നത് സ്വാഗതാർഹമായ കാര്യമാണെങ്കിലും യുകെ പാർലമെന്‍റിൽ ഇന്ത്യൻ വംശജരുടെ സാന്നിധ്യം വർധിക്കുന്നത് ഇന്ത്യയുമായുള്ള മികച്ച ബന്ധത്തിന് കാരണമാകണമെന്ന് ഉറപ്പിയ്‌ക്കാനാകില്ല. ഇന്ത്യൻ വംശജരായ എംപിമാരും ലോകമെമ്പാടും ബ്രിട്ടീഷ് താത്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുക. കൂടാതെ, ഇന്ത്യയുമായുള്ള ആശയവിനിമയത്തിൽ അവരുടെ പ്രാദേശിക വോട്ട് ബാങ്കുകളുടെ മുൻഗണനകളും അവർക്ക് പരിഗണിക്കേണ്ടതുണ്ട്.

2019-ൽ ജെറമി കോർബിന്‍റെ നേതൃത്വത്തിൽ ലേബർ പാർട്ടി കശ്‌മീരിൽ അന്താരാഷ്‌ട്ര ഇടപെടലിന് ആഹ്വാനം ചെയ്‌തിരുന്നു. എന്നാല്‍ പിന്നീട് ഈ നിലപാട് പാര്‍ട്ടിക്ക് മാറ്റേണ്ടി വന്നു. ഇന്ത്യയിലെ ഏത് ഭരണഘടന പ്രശ്‌നങ്ങളും ഇന്ത്യൻ പാർലമെന്‍റിന്‍റെ വിഷയമാണെന്നും കശ്‌മീർ ഇന്ത്യയും പാകിസ്ഥാനും സമാധാനപരമായി പരിഹരിക്കേണ്ട ഉഭയകക്ഷി പ്രശ്‌നമാണെന്നുമാണ് ലേബർ പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്ത ശേഷം കെയർ സ്റ്റാർമർ പ്രസ്‌താവിച്ചത്.

കൂടാതെ, ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ ഉൾപ്പെടെയുള്ള പുതിയ നയപരമായ പങ്കാളിത്തം തേടുമെന്നും സുരക്ഷ, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ മേഖലകളിൽ ആഴത്തിലുള്ള സഹകരണം ഉണ്ടാകുമെന്നും ലേബർ പാർട്ടിയുടെ പ്രകടനപത്രികയിൽ പറഞ്ഞിരുന്നു.

യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തായ യുണൈറ്റഡ് കിങ്ഡത്തിന് ഇന്ത്യൻ വിപണിയിലേക്ക് കൂടുതല്‍ വ്യാപിക്കേണ്ടത് അത്യാവശ്യവുമാണ്. കൂടാതെ, ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമായ ആശയവിനിമയം, വിദ്യാഭ്യാസ ബന്ധം, സുരക്ഷ പങ്കാളിത്തം എന്നിവയും പങ്കിടുന്നുണ്ട്. പൊതുവായ ഭീഷണികൾ നേരിടുന്നതിനും സഖ്യകക്ഷികളുമായി കൂടുതൽ സഹകരിക്കുന്നതിനും യുണൈറ്റഡ് കിങ്ഡം -യൂറോപ്യൻ യൂണിയൻ സുരക്ഷ ഉടമ്പടി ഉണ്ടാക്കുമെന്ന് ലേബർ പാർട്ടി പ്രകടന പത്രികയില്‍ വാഗ്‌ദാനം ചെയ്‌തിരുന്നു. സുരക്ഷ മേഖലയിലെ ബഹുമുഖ സ്ഥാപന പരിഷ്‌കരണം, പുതിയ ക്ലീൻ പവർ അലയൻസ്, അന്താരാഷട്ര വികസനത്തിനായി ഗ്ലോബൽ സൗത്തുമായുള്ള പങ്കാളിത്തം എന്നിവയും ലേബർ പാര്‍ട്ടിയുടെ പ്രകടനപത്രിക മുന്നോട്ട് വെക്കുന്നത്.

വാലറ്റം : രാഷ്‌ട്രീയത്തിൽ ആഴ്‌ച എന്നത് ദൈർഘ്യമേറിയ സമയമാണെന്ന് പറയാറുണ്ട്. പുതിയ നേതൃത്വത്തെയും അജണ്ടയേയും കണ്ടെത്തുന്നതിന് കൺസർവേറ്റീവ് പാർട്ടി ആദ്യം ഉള്‍പാര്‍ട്ടി കലഹങ്ങളെ മറികടക്കണം. അതില്‍ പരാജയപ്പെട്ടാൽ, റിഫോം യുകെ പാർട്ടി പോലുള്ള മറ്റു പാര്‍ട്ടികള്‍ കൺസർവേറ്റീവ് പാർട്ടിയുടെ വോട്ട് വിഹിതം ഇല്ലാതാക്കുന്നത് തുടരും.

യൂറോപ്പിലുടനീളം വലതുപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. യുകെയിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത് രാജ്യത്ത് ശക്തമായ ഭരണവിരുദ്ധ വികാരമാണ്. എങ്കിലും ലേബർ പാർട്ടിയും ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും പോലുള്ള മറ്റ് പാർട്ടികളുടെ സാന്നിധ്യം, ഭരണവിരുദ്ധ വോട്ട് വലത് പക്ഷ പാർട്ടികൾക്കുള്ള വോട്ടായി പൂർണമായും മാറുന്നില്ലെന്ന് ഉറപ്പാക്കുന്നു. എങ്കിലും റിഫോം യുകെ പാർട്ടിയുടെ പ്രകടനം ശ്രദ്ധിക്കേണ്ടതാണ്. വരും വർഷങ്ങളിൽ, റിഫോം യുകെ പാർട്ടിയുടെ രാഷ്‌ട്രീയം വന്‍തോതില്‍ ശ്രദ്ധ ആകർഷിക്കും.

ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് ഇലക്‌ടറൽ സമ്പ്രദായമുള്ള പല രാജ്യങ്ങളിലെയും പോലെ യുകെ തെരഞ്ഞെടുപ്പിലും രാഷ്‌ട്രീയ പാർട്ടികളുടെ വോട്ട് ഷെയറും സീറ്റ് ഷെയറും തമ്മിൽ വിച്ഛേദിക്കപ്പെട്ടു. ആനുപാതിക പ്രാതിനിധ്യത്തിന്‍റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചയ്ക്ക് ഇത് കാരണമാകും. റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, ചെറുകക്ഷികൾക്ക് ഏകദേശം 40 ശതമാനം വോട്ട് ലഭിച്ചെങ്കിലും പാർലമെന്‍റിൽ 17 ശതമാനം സീറ്റുകൾ മാത്രമാണ് നേടാനായത്.

അതിനാൽ, റിഫോം യുകെ പാർട്ടിയും ഗ്രീൻ പാർട്ടി നേതാക്കളും ന്യായമായ തെരഞ്ഞെടുപ്പ് സമ്പ്രദായം ആവശ്യപ്പെട്ടതിൽ അതിശയിക്കാനില്ല. ഉയര്‍ന്ന വോട്ട് വിഹിതം പാർലമെന്‍റ് സീറ്റുകളായി മാറുന്നതിന് ആനുപാതിക പ്രാതിനിധ്യ മാതൃകയിലേക്ക് മാറണമെന്ന് വർഷങ്ങളായി ലിബറൽ ഡെമോക്രാറ്റുകൾ ആവശ്യപ്പെടുന്നതാണ്. രാജ്യം ഒരു ബദൽ വോട്ട് സമ്പ്രദായം സ്വീകരിക്കണമോ എന്ന് നിർണയിക്കാൻ 2011-ൽ ഒരു റഫറണ്ടം സംഘടിപ്പിച്ചിരുന്നു.

നിലവിലുള്ള ഫസ്റ്റ്-പാസ്റ്റ്-ദി-പോസ്റ്റ് തെരഞ്ഞെടുപ്പ് സമ്പ്രദായം തുടരാനാണ് ഭൂരിപക്ഷം പേരും അന്ന് ഇഷ്‌ടപ്പെട്ടത്. ആനുപാതിക പ്രാതിനിധ്യം അവതരിപ്പിക്കുന്നത് സ്വത്വ രാഷ്‌ട്രീയത്തെ പ്രകോപിപ്പിക്കുകയും സാമൂഹിക വിഭജനം വർധിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കകളുമുണ്ട്.

പാർട്ടികൾ തമ്മിലുള്ള സീറ്റ് മാറ്റം പരിശോധിച്ചാൽ, യുകെയിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ ഒരു തെരഞ്ഞെടുപ്പ് സുനാമിയായി വിശേഷിപ്പിക്കാനാകും. എന്നിരുന്നാലും, പാർട്ടികളുടെ വോട്ട് വിഹിതം പരിശോധിക്കുമ്പോള്‍ യുകെയില്‍ മാറ്റത്തിന്‍റെ ഇളം കാറ്റ് അടിച്ചെന്ന് പറയേണ്ടി വരും. ലോകമെമ്പാടുമുള്ള നിരവധി ലിബറൽ ജനാധിപത്യ രാജ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് വിധിയും യുകെയിലെ സുസ്ഥിരമായ ഗവൺമെന്‍റിന്‍റെ സാധ്യതയും സ്വാഗതാർഹമായ സംഭവ വികാസമാണ്.

(Disclaimer: ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങൾ എഴുത്തുകാരന്‍റേതാണ്. ഇവിടെ പറഞ്ഞിരിക്കുന്ന വസ്‌തുതകളും അഭിപ്രായങ്ങളും ഇടിവി ഭാരതിന്‍റെ കാഴ്‌ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നില്ല)

Also Read : മുസാഫര്‍പൂരില്‍ നിന്ന് ബ്രിട്ടീഷ് പാര്‍ലമെന്‍റിലേക്ക്; കനിഷ്‌ക നാരായണ്‍ എന്ന ബിഹാറുകാരന്‍റെ യാത്ര - Indian origin mp UK Parliament

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.