ETV Bharat / international

ജൂലിയന്‍ അസാന്‍ജ് ജയില്‍ മോചിതനായി; വിക്കീലീക്ക്‌സ് സ്ഥാപകന്‍റെ നിയമപോരാട്ട നാള്‍വഴികള്‍ ഇങ്ങനെ - Julian Assange To Walk Out Of Jail

2019 മുതല്‍ അതീവ സുരക്ഷയുള്ള ലണ്ടന്‍ ജയിലില്‍ കസ്‌റ്റഡിയിലായിരുന്നു അസാന്‍ജ്. നേരത്തെ ലണ്ടനിലെ ഇക്വഡോര്‍ നയതന്ത്ര കാര്യാലയത്തില്‍ അദ്ദേഹം ഏകാന്ത തടവിലായിരുന്നു.

author img

By PTI

Published : Jun 25, 2024, 12:28 PM IST

ജൂലിയന്‍ അസാന്‍ജെ ജയില്‍ മോചിതനായി  ചാരവൃത്തി  WIKILEAKS FOUNDER  വിക്കിലീക്‌സ് സ്ഥാപകന്‍
ജൂലിയന്‍ അസാന്‍ജെ (AP)

ലണ്ടന്‍: വിക്കീലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ബ്രിട്ടീഷ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. വൈകാതെ അമേരിക്കയിലെ വടക്കന്‍ മരീന ദ്വീപീലുള്ള ഫെഡറല്‍ കോടതിയില്‍ ഹാജരായി കുറ്റസമ്മതം നടത്താനാണ് അമേരിക്കന്‍ നീതിന്യായ വകുപ്പുമായുള്ള ധാരണ. പ്രതിരോധ വകുപ്പില്‍ നിന്ന് അതീവ രഹസ്യ വിവരങ്ങള്‍ കൈക്കലാക്കിയെന്നാണ് അസാന്‍ജിനെതിരെയുള്ള കുറ്റം. പിന്നീട് അദ്ദേഹം അവ തന്‍റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

2019 മുതല്‍ അതീവ സുരക്ഷയുള്ള ലണ്ടന്‍ ജയിലില്‍ കസ്‌റ്റഡിയിലായിരുന്നു അസാന്‍ജ്. നേരത്തെ ലണ്ടനിലെ ഇക്വഡോര്‍ നയതന്ത്ര കാര്യാലയത്തില്‍ അദ്ദേഹം ഏകാന്ത തടവിലായിരുന്നു. അമേരിക്കയിലെ കോടതിയില്‍ കുറ്റസമ്മതം നടത്തുന്നതോടെ നിരവധി ഭൂഖണ്ഡങ്ങളിലായി വ്യാപിച്ച് കിടക്കുന്ന കേസില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാനാകുമെന്നാണ് കരുതുന്നത്. അമേരിക്കയിലെ കോടതിയില്‍ ഹാജരായ ശേഷം അദ്ദേഹം ഓസ്ട്രേലിയയിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്.

ജൂലിയന്‍ അസാന്‍ജിനെതിരെയുള്ള നടപടികളുടെ നാള്‍ വഴികള്‍

  • 2006: അസാന്‍ജ് ഓസ്ട്രേലിയയില്‍ വിക്കീലീക്‌സ് സ്ഥാപിച്ചു. അതീവ രഹസ്യ സ്വഭാവമുള്ള രേഖകള്‍ പുറത്ത് വിടാന്‍ ആരംഭിച്ചു.
  • 2010: ഇറാഖിലെയും അഫ്‌ഗാനിസ്ഥാനിലെയും അമേരിക്കന്‍ അധിനിവേശങ്ങളുമായി ബന്ധപ്പെട്ട ഏകദേശം അര ലക്ഷത്തോളം രേഖകള്‍ വിക്കീലിക്‌സ് പോസ്‌റ്റുകളുടെ പരമ്പരയിലൂടെ പുറത്ത് വിട്ടു.
  • ഓഗസ്‌റ്റ് 2010: രണ്ട് സ്‌ത്രീകൾ ഉന്നയിച്ച ബലാത്സംഗ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സ്വീഡന്‍ അസാന്‍ജിനെതിരെ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എന്നാല്‍ ആരോപണങ്ങള്‍ക്ക് മതിയായ തെളിവില്ലെന്ന് അഭിഭാഷകര്‍ വാദിച്ചു. ഇതോടെ വാറണ്ട് പിന്‍വലിക്കപ്പെട്ടു. ആരോപണങ്ങള്‍ അസാന്‍ജും നിഷേധിച്ചു.
  • സെപ്റ്റംബര്‍ 2010: സ്വീഡനിലെ പ്രൊസിക്യൂഷന്‍ ഡയറക്‌ടര്‍ ബലാത്സംഗ ആരോപണത്തില്‍ അന്വേഷണം പുനരാരംഭിച്ചു. അസാന്‍ജ് സ്വീഡന്‍ വിട്ട് ബ്രിട്ടനിലേക്ക് പോയി.
  • നവംബര്‍ 2010: സ്വീഡിഷ് പൊലീസ് അസാന്‍ജിനെതിരെ രാജ്യാന്തര അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
  • ഡിസംബര്‍ 2010: അസാന്‍ജ് ലണ്ടന്‍ പൊലീസില്‍ കീഴടങ്ങി. കൈമാറല്‍ വിചാരണയ്ക്കായി തടവിലാക്കപ്പെട്ടു. ഹൈക്കോടതി അസാന്‍ജിന് ജാമ്യം നല്‍കി.
  • ഫെബ്രുവരി 2011: അസാന്‍ജിനെ സ്വീഡന് കൈമാറണമെന്ന് ബ്രിട്ടനിലെ ഒരു ജില്ലാ കോടതി വിധിച്ചു.
  • ജൂണ്‍ 2012: കൈമാറല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ അസാന്‍ജ് അഭയം തേടി സെന്‍ട്രല്‍ ലണ്ടനിലെ ഇക്വഡോര്‍ നയതന്ത്ര കാര്യാലയത്തില്‍ പ്രവേശിച്ചു. പുറത്തിറങ്ങിയാല്‍ അറസ്‌റ്റ് ചെയ്യാന്‍ രാപ്പകല്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
  • ഓഗസ്‌റ്റ് 2012: ഇക്വഡോര്‍ അസാന്‍ജിന് രാഷ്‌ട്രീയ അഭയം നല്‍കി.
  • ജൂലൈ 2014: രണ്ട് സ്‌ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം ആരോപിച്ച് സ്വീഡനില്‍ പുറപ്പെടുവിച്ച അറസ്‌റ്റ് വാറണ്ട് സ്‌റ്റോക്ക് ഹോമിലെ ജഡ്‌ജി ശരിവച്ചു.
  • മാർച്ച് 2015: ഇക്വഡോർ നയതന്ത്ര കാര്യാലയത്തിൽ അസാൻജിനെ ചോദ്യം ചെയ്യാൻ അവസരം വേണമെന്ന് സ്വീഡിഷ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടു.
  • ഓഗസ്‌റ്റ് 2015: ചട്ടങ്ങളുടെ പരിമിതി കാരണം അസാൻജിനെതിരായ ചില ആരോപണങ്ങളിൽ സ്വീഡിഷ് പ്രോസിക്യൂട്ടർമാർ അന്വേഷണം ഉപേക്ഷിച്ചു, ബലാത്സംഗ ആരോപണത്തിൽ അന്വേഷണം തുടരുന്നു.
  • ഒക്‌ടോബർ 2015: ഇക്വഡോർ എംബസിക്ക് പുറത്ത് മെട്രോപൊളിറ്റൻ പൊലീസ് അവരുടെ 24 മണിക്കൂർ കാവൽ അവസാനിപ്പിച്ചു. മൂന്ന് വര്‍ഷത്തോളം ലക്ഷക്കണക്കിന് ഡോളര്‍ ചെലവിട്ട കാവലാണ് അവസാനിപ്പിച്ചത്. അതേസമയം ഇവിടെ നിന്നിറങ്ങിയാല്‍ അറസ്‌റ്റ് ചെയ്യുമന്ന് മെട്രോപൊളിറ്റന്‍ പൊലീസ് വ്യക്തമാക്കിയിരുന്നു.
  • ഫെബ്രുവരി 2016: തന്നെ നിയമവിരുദ്ധമായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന് യുഎൻ വർക്കിങ്ങ് ഗ്രൂപ്പ് കണ്ടെത്തിയെന്നും, ഉടൻ തന്നെ മോചിപ്പിക്കാനും നഷ്‌ട പരിഹാരം നൽകാനും ശുപാർശ ചെയ്യുന്നുവെന്നും അസാൻജ് അവകാശപ്പെട്ടു. ബ്രിട്ടൻ ഇതിനെ പരിഹസിച്ച് രംഗത്തുവന്നു.
  • സെപ്‌റ്റംബർ 2018: അസാന്‍ജ് നയതന്ത്ര കാര്യാലയം വിടുന്നതിന് ഇക്വഡോറും ബ്രിട്ടനും നിയമപരമായ പരിഹാരത്തിന് ശ്രമിക്കുന്നുവെന്ന് ഇക്വഡോർ പ്രസിഡന്‍റ് പറഞ്ഞു.
  • ഒക്‌ടോബർ 2018: തനിക്ക് ഇക്വഡോര്‍ അഭയം നൽകിയപ്പോൾ അംഗീകരിച്ച അവകാശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് അസാൻജ് കോടതിയില്‍.
  • നവംബർ 2018: അസാൻജിനെതിരായ ക്രിമിനൽ കേസിന്‍റെ നിലനില്‍പ്പ് ചോദ്യം ചെയ്യുന്ന യുഎസ് കോടതി ഫയലിങ്ങ് ഒരു ഗവേഷകൻ കണ്ടെത്തി. വിശദാംശങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
  • ഏപ്രിൽ 2019: ഇക്വഡോർ പ്രസിഡന്‍റ് ലെനിൻ മൊറേനോ അഴിമതി ആരോപണങ്ങൾക്ക് വിക്കിലീക്‌സിനെ കുറ്റപ്പെടുത്തി. ഇക്വഡോർ സർക്കാർ അസാൻജിന്‍റെ അഭയാര്‍ത്ഥി പദവി റദ്ദാക്കി. 2012-ൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് അസാൻജിനെ ഇക്വഡോർ എംബസിയിൽ നിന്ന് പുറത്താക്കുകയും യുഎസിനുവേണ്ടി ലണ്ടൻ പൊലീസ് അസാൻജിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.
  • 2019 മെയ്: അസാൻജിന് 50 ആഴ്‌ച തടവ്.
  • മെയ് 2019: വിക്കിലീക്‌സില്‍ രഹസ്യരേഖകൾ പ്രസിദ്ധീകരിച്ചതിന് യുഎസ് സർക്കാർ അസാന്‍ജിനെതിരെ 18 കുറ്റങ്ങൾ ചുമത്തി. പെന്‍റഗൺ കമ്പ്യൂട്ടർ ഹാക്ക് ചെയ്യാനും ഇറാഖിലെയും അഫ്‌ഗാനിസ്ഥാനിലെയും യുദ്ധങ്ങളെക്കുറിച്ചുള്ള രഹസ്യ നയതന്ത്ര കേബിളുകളും സൈനിക ഫയലുകളും പുറത്തുവിടാനും യുഎസ് ആർമി ഇന്‍റലിജൻസ് അനലിസ്‌റ്റ് ചെൽസി മാനിംഗുമായി ഗൂഢാലോചന നടത്തിയതായി പ്രോസിക്യൂട്ടർമാർ പറയുന്നു.
  • നവംബർ 2019: സ്വീഡിഷ് പ്രോസിക്യൂട്ടർ ബലാത്സംഗ അന്വേഷണം ഉപേക്ഷിച്ചു.
  • മെയ് 2020: കോവിഡ്-19 മഹാമാരിയുടെ കാലത്ത് അസാൻജിന്‍റെ കൈമാറ്റ വാദം കേൾക്കൽ വൈകുന്നു.
  • ജൂൺ 2020: അസാൻജിനെതിരെ യുഎസ് പുതിയ കുറ്റപത്രം സമർപ്പിച്ചു. രഹസ്യവിവരങ്ങൾ ശേഖരിക്കാനും പുറത്തുവിടാനുമുള്ള അസാൻജിന്‍റെ ശ്രമങ്ങൾ ഇതില്‍ ഊന്നിപ്പറയുന്നു.
  • ജനുവരി 2021: ഒരു ബ്രിട്ടീഷ് ജഡ്‌ജി അസാൻജിനെ യുഎസിലേക്ക് കൈമാറാൻ കഴിയില്ലെന്ന് വിധിച്ചു. കഠിനമായ യുഎസ് ജയിൽ വ്യവസ്ഥകൾ മൂലം അദ്ദേഹം ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
  • ജൂലൈ 2021: അസാൻജെയെ കൈമാറുന്നത് തടഞ്ഞുകൊണ്ടുള്ള കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ യുഎസ് സർക്കാരിന് ഹൈക്കോടതി അനുമതി നൽകി.
  • ഡിസംബർ 2021: അസാൻജിനോട് മനുഷ്യത്വപരമായി പെരുമാറുമെന്ന് ഉറപ്പ് നൽകാൻ അദ്ദേഹത്തെ തടങ്കലിൽ വയ്ക്കുന്നതിനെക്കുറിച്ചുള്ള യുഎസ് ഉറപ്പ് മതിയെന്ന് ഹൈക്കോടതി വിധിച്ചു.
  • മാർച്ച് 2022: അസാന്‍ജിനെ കൈമാറുന്നതിനെതിരെ അപ്പീൽ നൽകാൻ ബ്രിട്ടന്‍റെ സുപ്രീം കോടതി അനുമതി നിഷേധിച്ചു.
  • ജൂൺ 2022: അസാന്‍ജിനെ അമേരിക്കയ്ക്ക് കൈമാറാൻ ബ്രിട്ടൻ സർക്കാർ ഉത്തരവിട്ടു.
  • മേയ് 2023: അസാൻജിനെ വിട്ടയക്കണമെന്നും അദ്ദേഹത്തിന്‍റെ ജയിൽവാസം കൊണ്ട് ഫലമില്ലെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസ് പറഞ്ഞു.
  • ജൂൺ 2023: ഒരു ഹൈക്കോടതി ജഡ്‌ജി അസാൻജിനെ കൈമാറുന്നതിനെതിരെ അപ്പീൽ നൽകാനാവില്ലെന്ന് വിധിച്ചു.
  • ഫെബ്രുവരി 20, 2024: അസാൻജിന്‍റെ അഭിഭാഷകർ അദ്ദേഹത്തെ കൈമാറുന്നത് തടയാൻ ഹൈക്കോടതിയിൽ അന്തിമ നിയമ പോരാട്ടം ആരംഭിച്ചു.
  • മാർച്ച് 26, 2024: അസാന്‍ജിന് വധശിക്ഷയടക്കമുള്ള ശിക്ഷകള്‍ ലഭിക്കില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് അപ്പീല്‍ അനുവദിക്കുന്നതിന് മൂന്നാഴ്‌ച കൂടി സമയം അനുവദിച്ചു.
  • മെയ് 20, 2024: അമേരിക്കന്‍ പൗരനല്ലാത്തതിനാല്‍ ആവിഷ്ക്കാര സ്വാതന്ത്ര്യം അടക്കമുള്ള അവകാശങ്ങള്‍ അസാന്‍ജിന് നല്‍കാനാകുമോ എന്ന് പരിശോധിച്ച ശേഷം പുതിയ അപ്പീൽ നൽകാമെന്ന് രണ്ട് ഹൈക്കോടതി ജഡ്‌ജിമാർ വിധിച്ചു. വാദം കേൾക്കുന്ന തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.
  • ജൂൺ 24, 2024: ഏജൻസിയുമായുള്ള കരാർ പ്രകാരം, ദേശീയ പ്രതിരോധ വിവരങ്ങൾ നിയമവിരുദ്ധമായി നേടിയെടുക്കാനും പ്രചരിപ്പിക്കാനും ഗൂഢാലോചന നടത്തിയതിന് ചാരവൃത്തി നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ കുറ്റസമ്മതം നടത്താന്‍ അസാൻജ് തയ്യാറാണെന്ന് യുഎസ് ജസ്‌റ്റിസ് ഡിപ്പാർട്ട്മെൻ്റ് കോടതിയിൽ സമർപ്പിച്ച കത്തിൽ പറയുന്നു.

Also Read: "ജൂലിയൻ അസാൻജ്" അമേരിക്കയുടെ നോട്ടപുള്ളിയായത് എങ്ങനെ?

ലണ്ടന്‍: വിക്കീലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ബ്രിട്ടീഷ് ജയിലില്‍ നിന്ന് പുറത്തിറങ്ങി. വൈകാതെ അമേരിക്കയിലെ വടക്കന്‍ മരീന ദ്വീപീലുള്ള ഫെഡറല്‍ കോടതിയില്‍ ഹാജരായി കുറ്റസമ്മതം നടത്താനാണ് അമേരിക്കന്‍ നീതിന്യായ വകുപ്പുമായുള്ള ധാരണ. പ്രതിരോധ വകുപ്പില്‍ നിന്ന് അതീവ രഹസ്യ വിവരങ്ങള്‍ കൈക്കലാക്കിയെന്നാണ് അസാന്‍ജിനെതിരെയുള്ള കുറ്റം. പിന്നീട് അദ്ദേഹം അവ തന്‍റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു.

2019 മുതല്‍ അതീവ സുരക്ഷയുള്ള ലണ്ടന്‍ ജയിലില്‍ കസ്‌റ്റഡിയിലായിരുന്നു അസാന്‍ജ്. നേരത്തെ ലണ്ടനിലെ ഇക്വഡോര്‍ നയതന്ത്ര കാര്യാലയത്തില്‍ അദ്ദേഹം ഏകാന്ത തടവിലായിരുന്നു. അമേരിക്കയിലെ കോടതിയില്‍ കുറ്റസമ്മതം നടത്തുന്നതോടെ നിരവധി ഭൂഖണ്ഡങ്ങളിലായി വ്യാപിച്ച് കിടക്കുന്ന കേസില്‍ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കാനാകുമെന്നാണ് കരുതുന്നത്. അമേരിക്കയിലെ കോടതിയില്‍ ഹാജരായ ശേഷം അദ്ദേഹം ഓസ്ട്രേലിയയിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്.

ജൂലിയന്‍ അസാന്‍ജിനെതിരെയുള്ള നടപടികളുടെ നാള്‍ വഴികള്‍

  • 2006: അസാന്‍ജ് ഓസ്ട്രേലിയയില്‍ വിക്കീലീക്‌സ് സ്ഥാപിച്ചു. അതീവ രഹസ്യ സ്വഭാവമുള്ള രേഖകള്‍ പുറത്ത് വിടാന്‍ ആരംഭിച്ചു.
  • 2010: ഇറാഖിലെയും അഫ്‌ഗാനിസ്ഥാനിലെയും അമേരിക്കന്‍ അധിനിവേശങ്ങളുമായി ബന്ധപ്പെട്ട ഏകദേശം അര ലക്ഷത്തോളം രേഖകള്‍ വിക്കീലിക്‌സ് പോസ്‌റ്റുകളുടെ പരമ്പരയിലൂടെ പുറത്ത് വിട്ടു.
  • ഓഗസ്‌റ്റ് 2010: രണ്ട് സ്‌ത്രീകൾ ഉന്നയിച്ച ബലാത്സംഗ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സ്വീഡന്‍ അസാന്‍ജിനെതിരെ അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എന്നാല്‍ ആരോപണങ്ങള്‍ക്ക് മതിയായ തെളിവില്ലെന്ന് അഭിഭാഷകര്‍ വാദിച്ചു. ഇതോടെ വാറണ്ട് പിന്‍വലിക്കപ്പെട്ടു. ആരോപണങ്ങള്‍ അസാന്‍ജും നിഷേധിച്ചു.
  • സെപ്റ്റംബര്‍ 2010: സ്വീഡനിലെ പ്രൊസിക്യൂഷന്‍ ഡയറക്‌ടര്‍ ബലാത്സംഗ ആരോപണത്തില്‍ അന്വേഷണം പുനരാരംഭിച്ചു. അസാന്‍ജ് സ്വീഡന്‍ വിട്ട് ബ്രിട്ടനിലേക്ക് പോയി.
  • നവംബര്‍ 2010: സ്വീഡിഷ് പൊലീസ് അസാന്‍ജിനെതിരെ രാജ്യാന്തര അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
  • ഡിസംബര്‍ 2010: അസാന്‍ജ് ലണ്ടന്‍ പൊലീസില്‍ കീഴടങ്ങി. കൈമാറല്‍ വിചാരണയ്ക്കായി തടവിലാക്കപ്പെട്ടു. ഹൈക്കോടതി അസാന്‍ജിന് ജാമ്യം നല്‍കി.
  • ഫെബ്രുവരി 2011: അസാന്‍ജിനെ സ്വീഡന് കൈമാറണമെന്ന് ബ്രിട്ടനിലെ ഒരു ജില്ലാ കോടതി വിധിച്ചു.
  • ജൂണ്‍ 2012: കൈമാറല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ അസാന്‍ജ് അഭയം തേടി സെന്‍ട്രല്‍ ലണ്ടനിലെ ഇക്വഡോര്‍ നയതന്ത്ര കാര്യാലയത്തില്‍ പ്രവേശിച്ചു. പുറത്തിറങ്ങിയാല്‍ അറസ്‌റ്റ് ചെയ്യാന്‍ രാപ്പകല്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
  • ഓഗസ്‌റ്റ് 2012: ഇക്വഡോര്‍ അസാന്‍ജിന് രാഷ്‌ട്രീയ അഭയം നല്‍കി.
  • ജൂലൈ 2014: രണ്ട് സ്‌ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം ആരോപിച്ച് സ്വീഡനില്‍ പുറപ്പെടുവിച്ച അറസ്‌റ്റ് വാറണ്ട് സ്‌റ്റോക്ക് ഹോമിലെ ജഡ്‌ജി ശരിവച്ചു.
  • മാർച്ച് 2015: ഇക്വഡോർ നയതന്ത്ര കാര്യാലയത്തിൽ അസാൻജിനെ ചോദ്യം ചെയ്യാൻ അവസരം വേണമെന്ന് സ്വീഡിഷ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടു.
  • ഓഗസ്‌റ്റ് 2015: ചട്ടങ്ങളുടെ പരിമിതി കാരണം അസാൻജിനെതിരായ ചില ആരോപണങ്ങളിൽ സ്വീഡിഷ് പ്രോസിക്യൂട്ടർമാർ അന്വേഷണം ഉപേക്ഷിച്ചു, ബലാത്സംഗ ആരോപണത്തിൽ അന്വേഷണം തുടരുന്നു.
  • ഒക്‌ടോബർ 2015: ഇക്വഡോർ എംബസിക്ക് പുറത്ത് മെട്രോപൊളിറ്റൻ പൊലീസ് അവരുടെ 24 മണിക്കൂർ കാവൽ അവസാനിപ്പിച്ചു. മൂന്ന് വര്‍ഷത്തോളം ലക്ഷക്കണക്കിന് ഡോളര്‍ ചെലവിട്ട കാവലാണ് അവസാനിപ്പിച്ചത്. അതേസമയം ഇവിടെ നിന്നിറങ്ങിയാല്‍ അറസ്‌റ്റ് ചെയ്യുമന്ന് മെട്രോപൊളിറ്റന്‍ പൊലീസ് വ്യക്തമാക്കിയിരുന്നു.
  • ഫെബ്രുവരി 2016: തന്നെ നിയമവിരുദ്ധമായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന് യുഎൻ വർക്കിങ്ങ് ഗ്രൂപ്പ് കണ്ടെത്തിയെന്നും, ഉടൻ തന്നെ മോചിപ്പിക്കാനും നഷ്‌ട പരിഹാരം നൽകാനും ശുപാർശ ചെയ്യുന്നുവെന്നും അസാൻജ് അവകാശപ്പെട്ടു. ബ്രിട്ടൻ ഇതിനെ പരിഹസിച്ച് രംഗത്തുവന്നു.
  • സെപ്‌റ്റംബർ 2018: അസാന്‍ജ് നയതന്ത്ര കാര്യാലയം വിടുന്നതിന് ഇക്വഡോറും ബ്രിട്ടനും നിയമപരമായ പരിഹാരത്തിന് ശ്രമിക്കുന്നുവെന്ന് ഇക്വഡോർ പ്രസിഡന്‍റ് പറഞ്ഞു.
  • ഒക്‌ടോബർ 2018: തനിക്ക് ഇക്വഡോര്‍ അഭയം നൽകിയപ്പോൾ അംഗീകരിച്ച അവകാശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് അസാൻജ് കോടതിയില്‍.
  • നവംബർ 2018: അസാൻജിനെതിരായ ക്രിമിനൽ കേസിന്‍റെ നിലനില്‍പ്പ് ചോദ്യം ചെയ്യുന്ന യുഎസ് കോടതി ഫയലിങ്ങ് ഒരു ഗവേഷകൻ കണ്ടെത്തി. വിശദാംശങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
  • ഏപ്രിൽ 2019: ഇക്വഡോർ പ്രസിഡന്‍റ് ലെനിൻ മൊറേനോ അഴിമതി ആരോപണങ്ങൾക്ക് വിക്കിലീക്‌സിനെ കുറ്റപ്പെടുത്തി. ഇക്വഡോർ സർക്കാർ അസാൻജിന്‍റെ അഭയാര്‍ത്ഥി പദവി റദ്ദാക്കി. 2012-ൽ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് അസാൻജിനെ ഇക്വഡോർ എംബസിയിൽ നിന്ന് പുറത്താക്കുകയും യുഎസിനുവേണ്ടി ലണ്ടൻ പൊലീസ് അസാൻജിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.
  • 2019 മെയ്: അസാൻജിന് 50 ആഴ്‌ച തടവ്.
  • മെയ് 2019: വിക്കിലീക്‌സില്‍ രഹസ്യരേഖകൾ പ്രസിദ്ധീകരിച്ചതിന് യുഎസ് സർക്കാർ അസാന്‍ജിനെതിരെ 18 കുറ്റങ്ങൾ ചുമത്തി. പെന്‍റഗൺ കമ്പ്യൂട്ടർ ഹാക്ക് ചെയ്യാനും ഇറാഖിലെയും അഫ്‌ഗാനിസ്ഥാനിലെയും യുദ്ധങ്ങളെക്കുറിച്ചുള്ള രഹസ്യ നയതന്ത്ര കേബിളുകളും സൈനിക ഫയലുകളും പുറത്തുവിടാനും യുഎസ് ആർമി ഇന്‍റലിജൻസ് അനലിസ്‌റ്റ് ചെൽസി മാനിംഗുമായി ഗൂഢാലോചന നടത്തിയതായി പ്രോസിക്യൂട്ടർമാർ പറയുന്നു.
  • നവംബർ 2019: സ്വീഡിഷ് പ്രോസിക്യൂട്ടർ ബലാത്സംഗ അന്വേഷണം ഉപേക്ഷിച്ചു.
  • മെയ് 2020: കോവിഡ്-19 മഹാമാരിയുടെ കാലത്ത് അസാൻജിന്‍റെ കൈമാറ്റ വാദം കേൾക്കൽ വൈകുന്നു.
  • ജൂൺ 2020: അസാൻജിനെതിരെ യുഎസ് പുതിയ കുറ്റപത്രം സമർപ്പിച്ചു. രഹസ്യവിവരങ്ങൾ ശേഖരിക്കാനും പുറത്തുവിടാനുമുള്ള അസാൻജിന്‍റെ ശ്രമങ്ങൾ ഇതില്‍ ഊന്നിപ്പറയുന്നു.
  • ജനുവരി 2021: ഒരു ബ്രിട്ടീഷ് ജഡ്‌ജി അസാൻജിനെ യുഎസിലേക്ക് കൈമാറാൻ കഴിയില്ലെന്ന് വിധിച്ചു. കഠിനമായ യുഎസ് ജയിൽ വ്യവസ്ഥകൾ മൂലം അദ്ദേഹം ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
  • ജൂലൈ 2021: അസാൻജെയെ കൈമാറുന്നത് തടഞ്ഞുകൊണ്ടുള്ള കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ യുഎസ് സർക്കാരിന് ഹൈക്കോടതി അനുമതി നൽകി.
  • ഡിസംബർ 2021: അസാൻജിനോട് മനുഷ്യത്വപരമായി പെരുമാറുമെന്ന് ഉറപ്പ് നൽകാൻ അദ്ദേഹത്തെ തടങ്കലിൽ വയ്ക്കുന്നതിനെക്കുറിച്ചുള്ള യുഎസ് ഉറപ്പ് മതിയെന്ന് ഹൈക്കോടതി വിധിച്ചു.
  • മാർച്ച് 2022: അസാന്‍ജിനെ കൈമാറുന്നതിനെതിരെ അപ്പീൽ നൽകാൻ ബ്രിട്ടന്‍റെ സുപ്രീം കോടതി അനുമതി നിഷേധിച്ചു.
  • ജൂൺ 2022: അസാന്‍ജിനെ അമേരിക്കയ്ക്ക് കൈമാറാൻ ബ്രിട്ടൻ സർക്കാർ ഉത്തരവിട്ടു.
  • മേയ് 2023: അസാൻജിനെ വിട്ടയക്കണമെന്നും അദ്ദേഹത്തിന്‍റെ ജയിൽവാസം കൊണ്ട് ഫലമില്ലെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി അൽബനീസ് പറഞ്ഞു.
  • ജൂൺ 2023: ഒരു ഹൈക്കോടതി ജഡ്‌ജി അസാൻജിനെ കൈമാറുന്നതിനെതിരെ അപ്പീൽ നൽകാനാവില്ലെന്ന് വിധിച്ചു.
  • ഫെബ്രുവരി 20, 2024: അസാൻജിന്‍റെ അഭിഭാഷകർ അദ്ദേഹത്തെ കൈമാറുന്നത് തടയാൻ ഹൈക്കോടതിയിൽ അന്തിമ നിയമ പോരാട്ടം ആരംഭിച്ചു.
  • മാർച്ച് 26, 2024: അസാന്‍ജിന് വധശിക്ഷയടക്കമുള്ള ശിക്ഷകള്‍ ലഭിക്കില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് അപ്പീല്‍ അനുവദിക്കുന്നതിന് മൂന്നാഴ്‌ച കൂടി സമയം അനുവദിച്ചു.
  • മെയ് 20, 2024: അമേരിക്കന്‍ പൗരനല്ലാത്തതിനാല്‍ ആവിഷ്ക്കാര സ്വാതന്ത്ര്യം അടക്കമുള്ള അവകാശങ്ങള്‍ അസാന്‍ജിന് നല്‍കാനാകുമോ എന്ന് പരിശോധിച്ച ശേഷം പുതിയ അപ്പീൽ നൽകാമെന്ന് രണ്ട് ഹൈക്കോടതി ജഡ്‌ജിമാർ വിധിച്ചു. വാദം കേൾക്കുന്ന തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.
  • ജൂൺ 24, 2024: ഏജൻസിയുമായുള്ള കരാർ പ്രകാരം, ദേശീയ പ്രതിരോധ വിവരങ്ങൾ നിയമവിരുദ്ധമായി നേടിയെടുക്കാനും പ്രചരിപ്പിക്കാനും ഗൂഢാലോചന നടത്തിയതിന് ചാരവൃത്തി നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ കുറ്റസമ്മതം നടത്താന്‍ അസാൻജ് തയ്യാറാണെന്ന് യുഎസ് ജസ്‌റ്റിസ് ഡിപ്പാർട്ട്മെൻ്റ് കോടതിയിൽ സമർപ്പിച്ച കത്തിൽ പറയുന്നു.

Also Read: "ജൂലിയൻ അസാൻജ്" അമേരിക്കയുടെ നോട്ടപുള്ളിയായത് എങ്ങനെ?

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.