ETV Bharat / international

ചൈനയ്ക്ക് വേണ്ടി ചാരവൃത്തി; എട്ട് സൈനിക ഉദ്യോഗസ്ഥരെ ശിക്ഷിച്ച് തായ്‌വാന്‍ - Taiwan sentences military officers

author img

By ANI

Published : Aug 24, 2024, 12:36 PM IST

ചാരവൃത്തിയിലൂടെ ഇവര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ട്.

TAIWAN SENTENCES 8 OFFICERS  VOICE OF AMERICA  THE TAIWAN HIGH COURT  ZACK COOPER
Taiwan sentences 8 military officers for spying for China Voice of America reported (ANI)

വാഷിങ്‌ടൺ ഡിസി: ചൈനയ്ക്ക് വേണ്ടി ചാരവൃത്തി ചെയ്‌തെന്ന് ആരോപിച്ച് എട്ട് സൈനിക ഓഫിസർമാരെ തായ്‌വാൻ ഹൈക്കോടതി വ്യാഴാഴ്‌ച തടവിന് ശിക്ഷിച്ചു. വോയ്‌സ് ഓഫ് അമേരിക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇതിന് പകരം ഇവര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ചാരവൃത്തി തന്ത്രങ്ങളിൽ മാറ്റം

തായ്‌വാനിലെ ചൈനയുടെ ചാരവൃത്തി തന്ത്രങ്ങളിൽ മാറ്റം വരുത്തിയതായി കേസ് വ്യക്തമാക്കുന്നു. 18 മാസം മുതൽ 13 വർഷം വരെയാണ് തടവുശിക്ഷ. പ്രധാന രഹസ്യങ്ങൾ ചോർത്താൻ പ്രതികൾ തയ്യാറായിരുന്നു എന്നും അവർ വശീകരിക്കപ്പെട്ടു എന്നും കോടതി പറഞ്ഞു.

ചെൻ യുക്‌സിൻ എന്ന വ്യക്തി ചൈനയ്‌ക്കായി ഒരു ചാര ശൃംഖല രൂപീകരിക്കുന്നതിനായി പ്രധാന സൈനിക സൈറ്റുകളിൽ പ്രതികളെ ബന്ധപ്പെടുകയും റിക്രൂട്ട് ചെയ്യുകയും ചെയ്‌തതായും കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ നിലവില്‍ ചൈനയിലേക്ക് പലായനം ചെയ്‌തതായി കരുതപ്പെടുന്നു. തായ്‌വാൻ കടലിടുക്കിലെ ചൈനീസ് വിമാനവാഹിനിക്കപ്പലിലേക്ക് CH-47 ചിനൂക്ക് മിലിട്ടറി ഹെലികോപ്റ്റർ പറത്താൻ പദ്ധതിയിട്ടതിനും കീഴടങ്ങുമെന്ന് സൂചിപ്പിക്കുന്ന വീഡിയോ ചിത്രീകരിച്ചതിനും പ്രതികൾക്കെതിരെ കേസുകളുണ്ട്.

യുദ്ധമുണ്ടായാൽ ബെയ്‌ജിങ്ങിലേക്ക്, ഹെലികോപ്റ്റർ പോലെയുള്ള സൈനിക സ്വത്തുക്കള്‍ പറത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നതായി തായ്‌വാനിലെ ഔദ്യോഗിക സെൻട്രൽ ന്യൂസ് ഏജൻസി ചൂണ്ടിക്കാട്ടുന്നു. ചാരവൃത്തിയും കൂറുമാറ്റവും തായ്‌വാൻ അധികാരികൾ യഥാസമയം നിർത്തിയില്ലെങ്കിൽ ആഘാതം ഗുരുതരമായിരിക്കുമെന്ന് മുതിർന്ന അന്താരാഷ്ട്ര പ്രതിരോധ ഉദ്യോഗസ്ഥനും RAND കോർപ്പറേഷനിലെ ഗവേഷകനുമായ തിമോത്തി ഹീത്ത് പറഞ്ഞു.

"ചൈനയ്ക്ക് കീഴടങ്ങാനുള്ള സന്നദ്ധത പരസ്യപ്പെടുത്തുന്ന തായ്‌വാൻ സൈനികർ സ്വമേധയാ വീഡിയോകൾ നിർമ്മിക്കുന്നതും വായിക്കുന്നതും നിരാശാജനകമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

ചാരവൃത്തി കേസുകളിൽ ഏറ്റവും പുതിയത്

എട്ട് സൈനിക ഉദ്യോഗസ്ഥർക്ക് ശിക്ഷ വിധിച്ചത് തായ്‌വാനിലെ വർദ്ധിച്ചുവരുന്ന ചാരവൃത്തി കേസുകളിൽ ഏറ്റവും പുതിയതാണ്. ചൈനീസ് ഇന്‍റലിജൻസിന്‍റെ തന്ത്രങ്ങളിലെ മാറ്റത്തെ ഈ നടപടി പ്രതിഫലിപ്പിക്കുന്നുവെന്ന് ഗ്ലോബൽ തായ്‌വാൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറും ജെയിംസ്‌ടൗൺ ഫൗണ്ടേഷനിലെ സീനിയർ ഫെലോയുമായ റസ്സൽ ഹ്‌സിയാവോ പറഞ്ഞു.

ശിക്ഷിക്കപ്പെട്ടവരിൽ താരതമ്യേന പ്രായം കുറഞ്ഞവർ ഉൾപ്പെടുന്നു. പണം വാങ്ങിയാണ് ചാരവൃത്തികളില്‍ ഇവര്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. കോടതി വിധിച്ച ശിക്ഷകൾ മുൻ കേസുകളേക്കാൾ കഠിനമാണെങ്കിലും, ഈ ഏജന്‍റുമാർ ശേഖരിക്കുകയും കൈമാറുകയും ചെയ്യുന്ന രഹസ്യാന്വേഷണത്തിന്‍റെ താരതമ്യേന പരിമിതമായ മൂല്യം കണക്കിലെടുക്കുമ്പോൾ, ഇത് ചാരന്മാരാകാൻ സാധ്യതയുള്ളവർക്ക് ഒരു മുന്നറിയിപ്പ് നല്‍കാൻ ഉദ്ദേശിച്ചുള്ളതാണ്.

ചൈന ജനാധിപത്യ തായ്‌വാൻ തങ്ങളുടെ പ്രദേശമാണെന്ന് അവകാശപ്പെടുകയും സമീപ വർഷങ്ങളിൽ തായ്‌വാൻ കടലിടുക്കിൽ സൈനികവും രാഷ്‌ട്രീയവുമായ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്‌തു. പതിറ്റാണ്ടുകളായി ഇരുപക്ഷവും പരസ്‌പരം ചാരപ്പണി നടത്തുകയാണ്. വാഷിങ്‌ടണിലെ ചൈനീസ് എംബസി വക്താവ് ലിയു പെൻഗ്യു പറഞ്ഞു.

ചാരവൃത്തി കേസുകളില്‍ വര്‍ദ്ധന

കഴിഞ്ഞ ദശകത്തിൽ തായ്‌വാൻ സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെട്ട ചാരവൃത്തി കേസുകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. 2011 മുതൽ 2023 വരെ, 40 ചാരവൃത്തി കേസുകൾ ഉണ്ടായി, 2001 മുതൽ 2010 വരെയുള്ളതിന്‍റെ മൂന്നിരട്ടിയാണിത്. ആ കേസുകളിൽ മൊത്തം 113 സൈനികരും സിവിലിയൻ ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നു.

കൂടാതെ പല "പരമ രഹസ്യങ്ങളും ചോർന്നു. ഇത് തീർച്ചയായും ബീജിങ്‌ നുഴഞ്ഞുകയറാൻ ഉദ്ദേശിക്കുന്നതിനെ കാണിക്കുന്നതാണെന്ന് അമേരിക്കൻ എന്‍റര്‍പ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഉദ്യോഗസ്ഥനായ സാക്ക് കൂപ്പർ വോയ്‌സ് ഓഫ് അമേരിക്കയോട് ഒരു ഇമെയിലിൽ പറഞ്ഞു.

Also Read: സ്‌പീഡ് ബോട്ടിൽ അനധികൃതമായി തായ്‌പേയ് തുറമുഖത്ത് പ്രവേശിച്ചു; ചൈനീസ് നാവികസേന മുൻ ക്യാപ്റ്റൻ അറസ്‌റ്റിൽ

വാഷിങ്‌ടൺ ഡിസി: ചൈനയ്ക്ക് വേണ്ടി ചാരവൃത്തി ചെയ്‌തെന്ന് ആരോപിച്ച് എട്ട് സൈനിക ഓഫിസർമാരെ തായ്‌വാൻ ഹൈക്കോടതി വ്യാഴാഴ്‌ച തടവിന് ശിക്ഷിച്ചു. വോയ്‌സ് ഓഫ് അമേരിക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇതിന് പകരം ഇവര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ചാരവൃത്തി തന്ത്രങ്ങളിൽ മാറ്റം

തായ്‌വാനിലെ ചൈനയുടെ ചാരവൃത്തി തന്ത്രങ്ങളിൽ മാറ്റം വരുത്തിയതായി കേസ് വ്യക്തമാക്കുന്നു. 18 മാസം മുതൽ 13 വർഷം വരെയാണ് തടവുശിക്ഷ. പ്രധാന രഹസ്യങ്ങൾ ചോർത്താൻ പ്രതികൾ തയ്യാറായിരുന്നു എന്നും അവർ വശീകരിക്കപ്പെട്ടു എന്നും കോടതി പറഞ്ഞു.

ചെൻ യുക്‌സിൻ എന്ന വ്യക്തി ചൈനയ്‌ക്കായി ഒരു ചാര ശൃംഖല രൂപീകരിക്കുന്നതിനായി പ്രധാന സൈനിക സൈറ്റുകളിൽ പ്രതികളെ ബന്ധപ്പെടുകയും റിക്രൂട്ട് ചെയ്യുകയും ചെയ്‌തതായും കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ നിലവില്‍ ചൈനയിലേക്ക് പലായനം ചെയ്‌തതായി കരുതപ്പെടുന്നു. തായ്‌വാൻ കടലിടുക്കിലെ ചൈനീസ് വിമാനവാഹിനിക്കപ്പലിലേക്ക് CH-47 ചിനൂക്ക് മിലിട്ടറി ഹെലികോപ്റ്റർ പറത്താൻ പദ്ധതിയിട്ടതിനും കീഴടങ്ങുമെന്ന് സൂചിപ്പിക്കുന്ന വീഡിയോ ചിത്രീകരിച്ചതിനും പ്രതികൾക്കെതിരെ കേസുകളുണ്ട്.

യുദ്ധമുണ്ടായാൽ ബെയ്‌ജിങ്ങിലേക്ക്, ഹെലികോപ്റ്റർ പോലെയുള്ള സൈനിക സ്വത്തുക്കള്‍ പറത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നതായി തായ്‌വാനിലെ ഔദ്യോഗിക സെൻട്രൽ ന്യൂസ് ഏജൻസി ചൂണ്ടിക്കാട്ടുന്നു. ചാരവൃത്തിയും കൂറുമാറ്റവും തായ്‌വാൻ അധികാരികൾ യഥാസമയം നിർത്തിയില്ലെങ്കിൽ ആഘാതം ഗുരുതരമായിരിക്കുമെന്ന് മുതിർന്ന അന്താരാഷ്ട്ര പ്രതിരോധ ഉദ്യോഗസ്ഥനും RAND കോർപ്പറേഷനിലെ ഗവേഷകനുമായ തിമോത്തി ഹീത്ത് പറഞ്ഞു.

"ചൈനയ്ക്ക് കീഴടങ്ങാനുള്ള സന്നദ്ധത പരസ്യപ്പെടുത്തുന്ന തായ്‌വാൻ സൈനികർ സ്വമേധയാ വീഡിയോകൾ നിർമ്മിക്കുന്നതും വായിക്കുന്നതും നിരാശാജനകമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

ചാരവൃത്തി കേസുകളിൽ ഏറ്റവും പുതിയത്

എട്ട് സൈനിക ഉദ്യോഗസ്ഥർക്ക് ശിക്ഷ വിധിച്ചത് തായ്‌വാനിലെ വർദ്ധിച്ചുവരുന്ന ചാരവൃത്തി കേസുകളിൽ ഏറ്റവും പുതിയതാണ്. ചൈനീസ് ഇന്‍റലിജൻസിന്‍റെ തന്ത്രങ്ങളിലെ മാറ്റത്തെ ഈ നടപടി പ്രതിഫലിപ്പിക്കുന്നുവെന്ന് ഗ്ലോബൽ തായ്‌വാൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറും ജെയിംസ്‌ടൗൺ ഫൗണ്ടേഷനിലെ സീനിയർ ഫെലോയുമായ റസ്സൽ ഹ്‌സിയാവോ പറഞ്ഞു.

ശിക്ഷിക്കപ്പെട്ടവരിൽ താരതമ്യേന പ്രായം കുറഞ്ഞവർ ഉൾപ്പെടുന്നു. പണം വാങ്ങിയാണ് ചാരവൃത്തികളില്‍ ഇവര്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. കോടതി വിധിച്ച ശിക്ഷകൾ മുൻ കേസുകളേക്കാൾ കഠിനമാണെങ്കിലും, ഈ ഏജന്‍റുമാർ ശേഖരിക്കുകയും കൈമാറുകയും ചെയ്യുന്ന രഹസ്യാന്വേഷണത്തിന്‍റെ താരതമ്യേന പരിമിതമായ മൂല്യം കണക്കിലെടുക്കുമ്പോൾ, ഇത് ചാരന്മാരാകാൻ സാധ്യതയുള്ളവർക്ക് ഒരു മുന്നറിയിപ്പ് നല്‍കാൻ ഉദ്ദേശിച്ചുള്ളതാണ്.

ചൈന ജനാധിപത്യ തായ്‌വാൻ തങ്ങളുടെ പ്രദേശമാണെന്ന് അവകാശപ്പെടുകയും സമീപ വർഷങ്ങളിൽ തായ്‌വാൻ കടലിടുക്കിൽ സൈനികവും രാഷ്‌ട്രീയവുമായ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്‌തു. പതിറ്റാണ്ടുകളായി ഇരുപക്ഷവും പരസ്‌പരം ചാരപ്പണി നടത്തുകയാണ്. വാഷിങ്‌ടണിലെ ചൈനീസ് എംബസി വക്താവ് ലിയു പെൻഗ്യു പറഞ്ഞു.

ചാരവൃത്തി കേസുകളില്‍ വര്‍ദ്ധന

കഴിഞ്ഞ ദശകത്തിൽ തായ്‌വാൻ സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെട്ട ചാരവൃത്തി കേസുകള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. 2011 മുതൽ 2023 വരെ, 40 ചാരവൃത്തി കേസുകൾ ഉണ്ടായി, 2001 മുതൽ 2010 വരെയുള്ളതിന്‍റെ മൂന്നിരട്ടിയാണിത്. ആ കേസുകളിൽ മൊത്തം 113 സൈനികരും സിവിലിയൻ ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നു.

കൂടാതെ പല "പരമ രഹസ്യങ്ങളും ചോർന്നു. ഇത് തീർച്ചയായും ബീജിങ്‌ നുഴഞ്ഞുകയറാൻ ഉദ്ദേശിക്കുന്നതിനെ കാണിക്കുന്നതാണെന്ന് അമേരിക്കൻ എന്‍റര്‍പ്രൈസ് ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഉദ്യോഗസ്ഥനായ സാക്ക് കൂപ്പർ വോയ്‌സ് ഓഫ് അമേരിക്കയോട് ഒരു ഇമെയിലിൽ പറഞ്ഞു.

Also Read: സ്‌പീഡ് ബോട്ടിൽ അനധികൃതമായി തായ്‌പേയ് തുറമുഖത്ത് പ്രവേശിച്ചു; ചൈനീസ് നാവികസേന മുൻ ക്യാപ്റ്റൻ അറസ്‌റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.