ETV Bharat / international

ശ്രീലങ്കയില്‍ അട്ടിമറി; ഇടത് നേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്‍റ് പദത്തിലേക്ക് - DissanayakeTo Sri Lankan President

author img

By ETV Bharat Kerala Team

Published : 3 hours ago

ഏഴ് ഇലക്‌ടറല്‍ ജില്ലകളിലെ തപാല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ നാഷണല്‍ പീപ്പിള്‍സ് പവര്‍(എന്‍പിപി) നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ ഒന്‍പതാമത് പ്രസിഡന്‍റാകുമെന്ന് സൂചന. 22 ഇലക്‌ടറല്‍ ജില്ലകളില്‍ ഏഴെണ്ണത്തിലെ തപാല്‍വോട്ടുകളുടെ ഫലം പുറത്ത് വന്നപ്പോള്‍ ദിസനായകെയ്ക്ക് 56 ശതമാനം വോട്ട് നേടാനായി.

ദിസനായകെ പ്രസിഡന്‍റ് പദത്തിലേക്ക്  Anura Kumara Dissanayake  National Peoples Power  Srilankan presidential election
Leader and the presidential candidate of National People's Power Anura Kumara Dissanayake (AP)

കൊളംബോ : നാഷണല്‍ പീപ്പിള്‍സ് പവര്‍(എന്‍പിപി) നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ ഒന്‍പതാമത് പ്രസിഡന്‍റാകുമെന്ന് സൂചന. തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചാണ് അദ്ദേഹം ശ്രീലങ്കയുടെ പ്രസിഡന്‍റ് പദത്തിലേക്ക് കടക്കാനൊരുങ്ങുന്നത്. പ്രാദേശികസമയം ഇന്നലെ രാവിലെ ഏഴുമുതല്‍ വൈകിട്ട് നാല് വരെയാണ് 22 ഇലക്‌ടറല്‍ ജില്ലകളിലെ 13,400 പോളിങ് സ്റ്റേഷനുകളില്‍ വോട്ടെടുപ്പ് നടന്നത്.

എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് 56കാരനായ ദിസനായകെ പ്രസിഡന്‍റ് പദത്തിലേക്ക് എത്തുന്നത്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ(57) രണ്ടാം സ്ഥാനത്തും നിലവിലെ പ്രസിഡന്‍റ് റനില്‍ വിക്രമസിംഗെ(75) മൂന്നാം സ്ഥാനത്തുമാണുള്ളത്.

22 ഇലക്‌ടറല്‍ ജില്ലകളില്‍ ഏഴെണ്ണത്തിലെ തപാല്‍ വോട്ടുകളുടെ ഫലം പുറത്ത് വന്നപ്പോള്‍ 56 ശതമാനം വോട്ടുകള്‍ എന്‍പിപി നേതാവ് സ്വന്തമാക്കി. എതിരാളികള്‍ക്ക് കേവലം 19 ശതമാനം വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. ദിസനായകെ അന്‍പത് ശതമാനത്തിലേറെ വോട്ടുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

രണ്ടാം മുന്‍ഗണന വോട്ടുകല്‍ കൂടി എണ്ണിക്കഴിഞ്ഞാല്‍ മാത്രമേ യഥാര്‍ഥ വിജയി ആരെന്ന് അറിയാനാകൂ. വിക്രമസിംഗെ, ദിസനായകെ, പ്രേമദാസ എന്നിവരുടെ ത്രികോണ മത്സരമാണ് രാജ്യത്ത് അരങ്ങേറിയത്. ഏതായാലും തെരഞ്ഞെടുപ്പ് ഫലം ദിസനായകയ്ക്ക് അനുകൂലമാകുമെന്ന് തന്നെയാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ രാജ്യത്തെ ആദ്യ മാര്‍ക്‌സിസ്റ്റ് പ്രസിഡന്‍റാകും അദ്ദേഹം. ഉച്ചയോടെ പൂര്‍ണഫലം പുറത്ത് വരും.

Also Read: അടുത്ത അമേരിക്കന്‍ ഭരണകൂടവും വിദേശനയവും

കൊളംബോ : നാഷണല്‍ പീപ്പിള്‍സ് പവര്‍(എന്‍പിപി) നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ ഒന്‍പതാമത് പ്രസിഡന്‍റാകുമെന്ന് സൂചന. തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചാണ് അദ്ദേഹം ശ്രീലങ്കയുടെ പ്രസിഡന്‍റ് പദത്തിലേക്ക് കടക്കാനൊരുങ്ങുന്നത്. പ്രാദേശികസമയം ഇന്നലെ രാവിലെ ഏഴുമുതല്‍ വൈകിട്ട് നാല് വരെയാണ് 22 ഇലക്‌ടറല്‍ ജില്ലകളിലെ 13,400 പോളിങ് സ്റ്റേഷനുകളില്‍ വോട്ടെടുപ്പ് നടന്നത്.

എതിരാളികളെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് 56കാരനായ ദിസനായകെ പ്രസിഡന്‍റ് പദത്തിലേക്ക് എത്തുന്നത്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ(57) രണ്ടാം സ്ഥാനത്തും നിലവിലെ പ്രസിഡന്‍റ് റനില്‍ വിക്രമസിംഗെ(75) മൂന്നാം സ്ഥാനത്തുമാണുള്ളത്.

22 ഇലക്‌ടറല്‍ ജില്ലകളില്‍ ഏഴെണ്ണത്തിലെ തപാല്‍ വോട്ടുകളുടെ ഫലം പുറത്ത് വന്നപ്പോള്‍ 56 ശതമാനം വോട്ടുകള്‍ എന്‍പിപി നേതാവ് സ്വന്തമാക്കി. എതിരാളികള്‍ക്ക് കേവലം 19 ശതമാനം വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. ദിസനായകെ അന്‍പത് ശതമാനത്തിലേറെ വോട്ടുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

രണ്ടാം മുന്‍ഗണന വോട്ടുകല്‍ കൂടി എണ്ണിക്കഴിഞ്ഞാല്‍ മാത്രമേ യഥാര്‍ഥ വിജയി ആരെന്ന് അറിയാനാകൂ. വിക്രമസിംഗെ, ദിസനായകെ, പ്രേമദാസ എന്നിവരുടെ ത്രികോണ മത്സരമാണ് രാജ്യത്ത് അരങ്ങേറിയത്. ഏതായാലും തെരഞ്ഞെടുപ്പ് ഫലം ദിസനായകയ്ക്ക് അനുകൂലമാകുമെന്ന് തന്നെയാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ രാജ്യത്തെ ആദ്യ മാര്‍ക്‌സിസ്റ്റ് പ്രസിഡന്‍റാകും അദ്ദേഹം. ഉച്ചയോടെ പൂര്‍ണഫലം പുറത്ത് വരും.

Also Read: അടുത്ത അമേരിക്കന്‍ ഭരണകൂടവും വിദേശനയവും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.