ETV Bharat / entertainment

രത്തന്‍ ടാറ്റയുടെ വേര്‍പാട് ആഴത്തിലുള്ള നഷ്‌ടമായി തോന്നുന്നു; മോഹന്‍ലാല്‍

രത്തന്‍ ടാറ്റയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് മോഹന്‍ലാല്‍. ദയയുടെയും വിനയത്തിന്‍റെയും യഥാർത്ഥ ആൾരൂപമായിരുന്നു രത്തന്‍ ടാറ്റയെന്ന് മോഹന്‍ലാല്‍.

author img

By ETV Bharat Entertainment Team

Published : 2 hours ago

MOHANLAL  RATAN TATA  മോഹന്‍ലാല്‍ രത്തന്‍ ടാറ്റ  രത്തന്‍ ടാറ്റ മരണം
MOHANLAL SHARES POST ABOUT RATAN TATA (ETV Bharat)

വ്യവസായ പ്രമുഖനും ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് വിയോഗത്തില്‍ വേദനിക്കുകയാണ് രാജ്യം. 86-ാം വയസ്സിൽ അദ്ദേഹം വിടപറയുമ്പോൾ രാജ്യം ഒന്നടങ്കം അദ്ദേഹത്തെ അനുസ്‌മരിക്കുകയാണ്. ലോക വ്യാവസായിക മേഖലയില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖനായിരുന്നു രത്തൻ ടാറ്റ.

കോര്‍പറേറ്റ് തലവന്മാരും രാഷ്ട്രീയ-ചലചിത്ര-കായിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും സാധാരണക്കാരുമടക്കം ആയിരങ്ങളാണ് രത്തന്‍ ടാറ്റയ്ക്ക് അനുശോചനം അറിയിച്ചത്. രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ നടന്‍ മോഹന്‍ലാല്‍ അനുശോചനമറിയിച്ചു. രത്തൻ ടാറ്റയുടെ വേർപാട് ആഴത്തിലുള്ള നഷ്‌ടമായി തോന്നുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിന്‍റെ വാക്കുകള്‍

ശ്രീ രത്തൻ ടാറ്റയുടെ വേർപാട് നമുക്കെല്ലാവർക്കും ഒരു ആഴത്തിലുള്ള, വ്യക്തിപരമായ നഷ്‌ടമായി തോന്നുന്നു. അദ്ദേഹം വെറുമൊരു ദർശകൻ ആയിരുന്നില്ല; അദ്ദേഹം ദയയുടെയും വിനയത്തിന്‍റെയും കൃപയുടെയും യഥാർത്ഥ ആൾരൂപമായിരുന്നു. അദ്ദേഹത്തിന്‍റെ വിജയം അളക്കുന്നത് അദ്ദേഹം നിർമ്മിച്ച വ്യവസായങ്ങൾ കൊണ്ടല്ല, മറിച്ച് അദ്ദേഹം അനുദിനം ജീവിച്ച അനുകമ്പയും സമഗ്രതയും കൊണ്ടാണ്.

അനേകർക്ക്, മറ്റുള്ളവരെ പരിപാലിക്കുക എന്നതിന്‍റെ ആത്യന്തിക ഉദാഹരണമായി അദ്ദേഹം നിലകൊണ്ടു - ആളുകളെ ഉയർത്തുകയും അവരെ വിലമതിക്കുകയും ചെയ്യുക. ഒരു യഥാർത്ഥ ദേശീയ നിധി, അദ്ദേഹം എണ്ണമറ്റ ഹൃദയങ്ങളെ സ്‌പർശിക്കുകയും യഥാർത്ഥ വിജയം വ്യക്തിപരമായ നേട്ടത്തിലല്ല, മറിച്ച് നമുക്ക് ചുറ്റുമുള്ളവരെ എങ്ങനെ സേവിക്കുകയും ഉയർത്തുകയും ചെയ്യുന്നു എന്നതിലാണ് എന്ന് കാണിച്ചുതന്നു.

ശ്രീ രത്തൻ ടാറ്റാ, നിങ്ങളുടെ സാന്നിധ്യം വളരെയേറെ നഷ്‌ടമാകും, എന്നാൽ നിങ്ങൾ അവശേഷിപ്പിച്ച ദയയും സ്നേഹവും പൈതൃകവും വരും തലമുറകൾക്ക് ഞങ്ങളെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യും മോഹന്‍ലാല്‍ കുറിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ആയിരങ്ങളാണ് രത്തന്‍ ടാറ്റയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. മുംബൈയിലെ വോര്‍ളി ശ്‌മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്‍റെ അന്ത്യകര്‍മങ്ങള്‍ നടന്നു. രത്തന്‍ ടാറ്റയോടുള്ള ബഹുമാന സൂചകമായി മഹാരാഷ്ട്രയില്‍ ഇന്ന് (ഒക്‌ടോബര്‍ 10) ഔദ്യോഗിക ദുഃഖാചരണം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഇന്നലെയാണ് രത്തന്‍ ടാറ്റ അന്തരിച്ചത്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് രത്തന്‍ ടാറ്റയെ ഇന്നലെ വൈകീട്ട് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് രത്തന്‍ ടാറ്റയെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Also Read:രത്തന്‍ ടാറ്റയ്ക്ക് ബിസിനസ് എന്നത് പണം സമ്പാദിക്കാന്‍ മാത്രമല്ല; ഷാരൂഖ് ഖാന്‍

വ്യവസായ പ്രമുഖനും ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് വിയോഗത്തില്‍ വേദനിക്കുകയാണ് രാജ്യം. 86-ാം വയസ്സിൽ അദ്ദേഹം വിടപറയുമ്പോൾ രാജ്യം ഒന്നടങ്കം അദ്ദേഹത്തെ അനുസ്‌മരിക്കുകയാണ്. ലോക വ്യാവസായിക മേഖലയില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ വ്യാവസായിക പ്രമുഖനായിരുന്നു രത്തൻ ടാറ്റ.

കോര്‍പറേറ്റ് തലവന്മാരും രാഷ്ട്രീയ-ചലചിത്ര-കായിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും സാധാരണക്കാരുമടക്കം ആയിരങ്ങളാണ് രത്തന്‍ ടാറ്റയ്ക്ക് അനുശോചനം അറിയിച്ചത്. രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ നടന്‍ മോഹന്‍ലാല്‍ അനുശോചനമറിയിച്ചു. രത്തൻ ടാറ്റയുടെ വേർപാട് ആഴത്തിലുള്ള നഷ്‌ടമായി തോന്നുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാലിന്‍റെ വാക്കുകള്‍

ശ്രീ രത്തൻ ടാറ്റയുടെ വേർപാട് നമുക്കെല്ലാവർക്കും ഒരു ആഴത്തിലുള്ള, വ്യക്തിപരമായ നഷ്‌ടമായി തോന്നുന്നു. അദ്ദേഹം വെറുമൊരു ദർശകൻ ആയിരുന്നില്ല; അദ്ദേഹം ദയയുടെയും വിനയത്തിന്‍റെയും കൃപയുടെയും യഥാർത്ഥ ആൾരൂപമായിരുന്നു. അദ്ദേഹത്തിന്‍റെ വിജയം അളക്കുന്നത് അദ്ദേഹം നിർമ്മിച്ച വ്യവസായങ്ങൾ കൊണ്ടല്ല, മറിച്ച് അദ്ദേഹം അനുദിനം ജീവിച്ച അനുകമ്പയും സമഗ്രതയും കൊണ്ടാണ്.

അനേകർക്ക്, മറ്റുള്ളവരെ പരിപാലിക്കുക എന്നതിന്‍റെ ആത്യന്തിക ഉദാഹരണമായി അദ്ദേഹം നിലകൊണ്ടു - ആളുകളെ ഉയർത്തുകയും അവരെ വിലമതിക്കുകയും ചെയ്യുക. ഒരു യഥാർത്ഥ ദേശീയ നിധി, അദ്ദേഹം എണ്ണമറ്റ ഹൃദയങ്ങളെ സ്‌പർശിക്കുകയും യഥാർത്ഥ വിജയം വ്യക്തിപരമായ നേട്ടത്തിലല്ല, മറിച്ച് നമുക്ക് ചുറ്റുമുള്ളവരെ എങ്ങനെ സേവിക്കുകയും ഉയർത്തുകയും ചെയ്യുന്നു എന്നതിലാണ് എന്ന് കാണിച്ചുതന്നു.

ശ്രീ രത്തൻ ടാറ്റാ, നിങ്ങളുടെ സാന്നിധ്യം വളരെയേറെ നഷ്‌ടമാകും, എന്നാൽ നിങ്ങൾ അവശേഷിപ്പിച്ച ദയയും സ്നേഹവും പൈതൃകവും വരും തലമുറകൾക്ക് ഞങ്ങളെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യും മോഹന്‍ലാല്‍ കുറിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ആയിരങ്ങളാണ് രത്തന്‍ ടാറ്റയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. മുംബൈയിലെ വോര്‍ളി ശ്‌മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്‍റെ അന്ത്യകര്‍മങ്ങള്‍ നടന്നു. രത്തന്‍ ടാറ്റയോടുള്ള ബഹുമാന സൂചകമായി മഹാരാഷ്ട്രയില്‍ ഇന്ന് (ഒക്‌ടോബര്‍ 10) ഔദ്യോഗിക ദുഃഖാചരണം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഇന്നലെയാണ് രത്തന്‍ ടാറ്റ അന്തരിച്ചത്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് രത്തന്‍ ടാറ്റയെ ഇന്നലെ വൈകീട്ട് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് രത്തന്‍ ടാറ്റയെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Also Read:രത്തന്‍ ടാറ്റയ്ക്ക് ബിസിനസ് എന്നത് പണം സമ്പാദിക്കാന്‍ മാത്രമല്ല; ഷാരൂഖ് ഖാന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.