ETV Bharat / business

അദാനിയ്‌ക്കെതിരായ റിപ്പോര്‍ട്ട്: ഹിന്‍ഡന്‍ബര്‍ഗിന് സെബിയുടെ കാരണം കാണിക്കല്‍ നോട്ടിസ് - SEBI NOTICE ON HINDENBURG

author img

By ETV Bharat Kerala Team

Published : Jul 2, 2024, 3:58 PM IST

അദാനി ഗ്രൂപ്പിനെതിരെ കാരണം കാണിക്കൽ നോട്ടീസ് അയച്ച് സെബി. സെബി നിയമം ലംഘനാണ് നോട്ടീസില്‍ ആരോപിക്കുന്നത്.

ADANI GROUP  കാണിക്കൽ നോട്ടീസ്  അദാനി ഗ്രൂപ്പിനെതിരെ സെബി  SEBI SHOWCAUSE NOTICE ON HINDENBURG
Representational image (ETV Bharat)

മുംബൈ: അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ വലിയ ക്രമക്കേട് നടത്തിയെന്ന് ആരോപണം ഉന്നയിച്ച യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ചിന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു.

46 പേജുള്ള കാരണം കാണിക്കൽ നോട്ടീസിൽ, ഹിൻഡൻബർഗും ആൻഡേഴ്‌സണും സെബി ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് ആരോപിച്ചിരിക്കുന്നത്. സെബിയുടെ വഞ്ചനാപരവും അന്യായവുമായ ട്രേഡ് പ്രാക്‌ടീസ് തടയൽ നിയമം, റിസർച്ച് അനലിസ്‌റ്റ് നിയന്ത്രണങ്ങൾക്കുള്ള പെരുമാറ്റച്ചട്ടലംഘനം തുടങ്ങിയവയാണ് ഹിന്‍ഡെന്‍ബെര്‍ഗിന് നല്‍കിയ നോട്ടീസില്‍ സെബി ആരോപിക്കുന്നത്.

അതേസമയം, എഫ്‌പിഐ കിംഗ്‌ഡണും വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്കുള്ള സെബിയുടെ പെരുമാറ്റച്ചട്ടം എന്നിവ ഉള്‍പ്പെടെ ലംഘിച്ചുവെന്ന് കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു. ഇന്ത്യയിലെ ലിസ്‌റ്റ് ചെയ്‌ത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് പുറത്ത് വ്യാപാരം നടത്തുന്ന സെക്യൂരിറ്റികളുടെ മൂല്യനിർണ്ണയത്തിന് മാത്രമുള്ളതാണ് റിപ്പോർട്ട് എന്ന തെറ്റിദ്ധാരണയാണ് ഹിൻഡൻബർഗും എഫ്‌പിഐ സ്ഥാപനങ്ങളും സ്വീകരിച്ചതെന്ന് മാർക്കറ്റ് റെഗുലേറ്റർ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഡെറിവേറ്റീവ് മാർക്കറ്റിൽ കമ്പനിയുടെ ഫ്യൂച്ചറുകളിൽ വ്യാപാരം നടത്താൻ ഷോർട്ട് സെല്ലറുമായി സഹകരിച്ച് അദാനി എൻ്റർപ്രൈസസിൽ പരോക്ഷമായി പങ്കെടുക്കാൻ കിംഗ്‌ഡൺ ഹിൻഡൻബർഗിനെ സഹായിച്ചതായും ഗവേഷണ സ്ഥാപനവുമായി ലാഭം പങ്കിട്ടതായും മാർക്കറ്റ് റെഗുലേറ്റർ പറഞ്ഞു.

അദാനി ഗ്രൂപ്പ് കൃത്രിമമായി ഓഹരി വില പെരുപ്പിച്ച് കാട്ടിയെന്നും ഇത്തരത്തില്‍ സ്വന്തമാക്കിയ ഓഹരികള്‍ ഈടാക്കി വായ്‌പയെടുത്തെന്നും പണം തിരിമറി നടത്തിയെന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ 2023 ജനുവരിയിലാണ് അമേരിക്കന്‍ നിക്ഷേപ - ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ടത്.

Also Read: ധാരാവി പുനർവികസന പദ്ധതി: അദാനി ഗ്രൂപ്പിന് 1253 ഏക്കർ ഭൂമി, എതിര്‍പ്പ് പരസ്യമാക്കി പ്രതിപക്ഷം

മുംബൈ: അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ വലിയ ക്രമക്കേട് നടത്തിയെന്ന് ആരോപണം ഉന്നയിച്ച യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡെന്‍ബെര്‍ഗ് റിസര്‍ച്ചിന് സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) കാരണം കാണിക്കല്‍ നോട്ടിസ് അയച്ചു.

46 പേജുള്ള കാരണം കാണിക്കൽ നോട്ടീസിൽ, ഹിൻഡൻബർഗും ആൻഡേഴ്‌സണും സെബി ചട്ടങ്ങള്‍ ലംഘിച്ചുവെന്നാണ് ആരോപിച്ചിരിക്കുന്നത്. സെബിയുടെ വഞ്ചനാപരവും അന്യായവുമായ ട്രേഡ് പ്രാക്‌ടീസ് തടയൽ നിയമം, റിസർച്ച് അനലിസ്‌റ്റ് നിയന്ത്രണങ്ങൾക്കുള്ള പെരുമാറ്റച്ചട്ടലംഘനം തുടങ്ങിയവയാണ് ഹിന്‍ഡെന്‍ബെര്‍ഗിന് നല്‍കിയ നോട്ടീസില്‍ സെബി ആരോപിക്കുന്നത്.

അതേസമയം, എഫ്‌പിഐ കിംഗ്‌ഡണും വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർക്കുള്ള സെബിയുടെ പെരുമാറ്റച്ചട്ടം എന്നിവ ഉള്‍പ്പെടെ ലംഘിച്ചുവെന്ന് കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു. ഇന്ത്യയിലെ ലിസ്‌റ്റ് ചെയ്‌ത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് പുറത്ത് വ്യാപാരം നടത്തുന്ന സെക്യൂരിറ്റികളുടെ മൂല്യനിർണ്ണയത്തിന് മാത്രമുള്ളതാണ് റിപ്പോർട്ട് എന്ന തെറ്റിദ്ധാരണയാണ് ഹിൻഡൻബർഗും എഫ്‌പിഐ സ്ഥാപനങ്ങളും സ്വീകരിച്ചതെന്ന് മാർക്കറ്റ് റെഗുലേറ്റർ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഡെറിവേറ്റീവ് മാർക്കറ്റിൽ കമ്പനിയുടെ ഫ്യൂച്ചറുകളിൽ വ്യാപാരം നടത്താൻ ഷോർട്ട് സെല്ലറുമായി സഹകരിച്ച് അദാനി എൻ്റർപ്രൈസസിൽ പരോക്ഷമായി പങ്കെടുക്കാൻ കിംഗ്‌ഡൺ ഹിൻഡൻബർഗിനെ സഹായിച്ചതായും ഗവേഷണ സ്ഥാപനവുമായി ലാഭം പങ്കിട്ടതായും മാർക്കറ്റ് റെഗുലേറ്റർ പറഞ്ഞു.

അദാനി ഗ്രൂപ്പ് കൃത്രിമമായി ഓഹരി വില പെരുപ്പിച്ച് കാട്ടിയെന്നും ഇത്തരത്തില്‍ സ്വന്തമാക്കിയ ഓഹരികള്‍ ഈടാക്കി വായ്‌പയെടുത്തെന്നും പണം തിരിമറി നടത്തിയെന്നും അടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ 2023 ജനുവരിയിലാണ് അമേരിക്കന്‍ നിക്ഷേപ - ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ടത്.

Also Read: ധാരാവി പുനർവികസന പദ്ധതി: അദാനി ഗ്രൂപ്പിന് 1253 ഏക്കർ ഭൂമി, എതിര്‍പ്പ് പരസ്യമാക്കി പ്രതിപക്ഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.