ETV Bharat / bharat

തൃണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാളിനെ ബംഗ്ലാദേശിന്‍റെ ഭാഗമാക്കുന്നു : സുവേന്ദു അധികാരി

author img

By ETV Bharat Kerala Team

Published : Feb 25, 2024, 2:03 PM IST

Updated : Feb 25, 2024, 5:09 PM IST

പശ്ചിമ ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബിജെപി നേതാവ് സുവേന്ദു അധികാരി

Suvendu Adhikari  Suvendu Adhikari at JNU  West Bengal Politics  മമത ബാനര്‍ജി  പശ്ചിമ ബംഗാള്‍ രാഷ്‌ട്രീയം
Suvendu Adhikari

ന്യൂഡല്‍ഹി : മമത ബാനര്‍ജിയുടെ ഭരണം അവസാനിപ്പിച്ച് പശ്ചിമ ബംഗാളില്‍ ബിജെപിയുടെ 'ഡബിള്‍ എഞ്ചിൻ' സര്‍ക്കാരിനെ ഭരണത്തില്‍ കൊണ്ടുവരാനാണ് തന്‍റെ ശ്രമമെന്ന് സുവേന്ദു അധികാരി. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങള്‍ എന്ന വിഷയത്തില്‍ ജെഎൻയുവില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശം. പശ്ചിമ ബംഗാളിനെ ബംഗ്ലാദേശിന്‍റെ ഭാഗമാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സുവേന്ദു അധികാരി ആരോപിച്ചു.

'തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ പശ്ചിമ ബംഗാളിലെ ഹിന്ദുക്കള്‍ അപകടത്തിലാണ്. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ സംസ്ഥാനത്ത് നുഴഞ്ഞുകയറാനും സ്ഥിരതാമസമാക്കാനും സഹായിച്ച് അവര്‍ ബംഗാളിലെ ജനസംഖ്യാ ശാസ്‌ത്രം മാറ്റുകയാണ്. പശ്ചിമ ബംഗാളിനെ ബംഗ്ലാദേശിന്‍റെ ഭാഗമാക്കാനുള്ള കാര്യങ്ങളുമാണ് അവിടെ നടക്കുന്നത്. എന്നാല്‍ ദേശീയ തലത്തിലുള്ള ഡബിള്‍ എഞ്ചിൻ സര്‍ക്കാരിനെ ഭരണം ഏല്‍പ്പിക്കാനുള്ള ശ്രമമാണ് ബിജെപി ബംഗാളില്‍ ചെയ്യുന്നത്'- സുവേന്ദു അധികാരി അഭിപ്രായപ്പെട്ടു. സന്ദേശ്ഖാലിയിലെ സംഭവങ്ങള്‍ക്കെതിരെ ജെഎൻയുവിലെ വിദ്യാര്‍ഥികള്‍ ശബ്‌ദമുയര്‍ത്തണമെന്നും സുവേന്ദു അധികാരി കൂട്ടിച്ചേര്‍ത്തു.

അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിനും അദ്ദേഹത്തിൻ്റെ അനുയായികള്‍ക്കുമെതിരെ ഭൂമി കയ്യേറ്റവും ലൈംഗികാതിക്രമവും ആരോപിച്ചാണ് സന്ദേശ്ഖാലിയില്‍ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ജനുവരി അഞ്ചിന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ ആൾക്കൂട്ട ആക്രമണവുമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഷാജഹാൻ ഷെയ്ഖ് ഒളിവില്‍ പോയതോടെ പ്രതിഷേധം കൂടുതല്‍ ശക്തി പ്രാപിച്ചു.

Also Read : സന്ദേശ്ഖാലി പ്രതിഷേധം ഏറ്റെടുത്ത് ബിജെപി; കിസാൻ മോർച്ച പ്രദേശത്ത് മാര്‍ച്ച് നടത്തി

പിന്നാലെ, പ്രതിഷേധങ്ങളില്‍ ബംഗാളിലെ ബിജെപിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. മേഖലയില്‍ സമാധാനം തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഇഡി, ബിജെപി, മാധ്യമങ്ങള്‍ എന്നിവയ്‌ക്കെതിരെയാകും നടപടിയെന്നും ബംഗാള്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

ന്യൂഡല്‍ഹി : മമത ബാനര്‍ജിയുടെ ഭരണം അവസാനിപ്പിച്ച് പശ്ചിമ ബംഗാളില്‍ ബിജെപിയുടെ 'ഡബിള്‍ എഞ്ചിൻ' സര്‍ക്കാരിനെ ഭരണത്തില്‍ കൊണ്ടുവരാനാണ് തന്‍റെ ശ്രമമെന്ന് സുവേന്ദു അധികാരി. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങള്‍ എന്ന വിഷയത്തില്‍ ജെഎൻയുവില്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് അദ്ദേഹത്തിന്‍റെ പരാമര്‍ശം. പശ്ചിമ ബംഗാളിനെ ബംഗ്ലാദേശിന്‍റെ ഭാഗമാക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സുവേന്ദു അധികാരി ആരോപിച്ചു.

'തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ പശ്ചിമ ബംഗാളിലെ ഹിന്ദുക്കള്‍ അപകടത്തിലാണ്. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ സംസ്ഥാനത്ത് നുഴഞ്ഞുകയറാനും സ്ഥിരതാമസമാക്കാനും സഹായിച്ച് അവര്‍ ബംഗാളിലെ ജനസംഖ്യാ ശാസ്‌ത്രം മാറ്റുകയാണ്. പശ്ചിമ ബംഗാളിനെ ബംഗ്ലാദേശിന്‍റെ ഭാഗമാക്കാനുള്ള കാര്യങ്ങളുമാണ് അവിടെ നടക്കുന്നത്. എന്നാല്‍ ദേശീയ തലത്തിലുള്ള ഡബിള്‍ എഞ്ചിൻ സര്‍ക്കാരിനെ ഭരണം ഏല്‍പ്പിക്കാനുള്ള ശ്രമമാണ് ബിജെപി ബംഗാളില്‍ ചെയ്യുന്നത്'- സുവേന്ദു അധികാരി അഭിപ്രായപ്പെട്ടു. സന്ദേശ്ഖാലിയിലെ സംഭവങ്ങള്‍ക്കെതിരെ ജെഎൻയുവിലെ വിദ്യാര്‍ഥികള്‍ ശബ്‌ദമുയര്‍ത്തണമെന്നും സുവേന്ദു അധികാരി കൂട്ടിച്ചേര്‍ത്തു.

അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിനും അദ്ദേഹത്തിൻ്റെ അനുയായികള്‍ക്കുമെതിരെ ഭൂമി കയ്യേറ്റവും ലൈംഗികാതിക്രമവും ആരോപിച്ചാണ് സന്ദേശ്ഖാലിയില്‍ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ജനുവരി അഞ്ചിന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ ആൾക്കൂട്ട ആക്രമണവുമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഷാജഹാൻ ഷെയ്ഖ് ഒളിവില്‍ പോയതോടെ പ്രതിഷേധം കൂടുതല്‍ ശക്തി പ്രാപിച്ചു.

Also Read : സന്ദേശ്ഖാലി പ്രതിഷേധം ഏറ്റെടുത്ത് ബിജെപി; കിസാൻ മോർച്ച പ്രദേശത്ത് മാര്‍ച്ച് നടത്തി

പിന്നാലെ, പ്രതിഷേധങ്ങളില്‍ ബംഗാളിലെ ബിജെപിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. മേഖലയില്‍ സമാധാനം തകര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ഇഡി, ബിജെപി, മാധ്യമങ്ങള്‍ എന്നിവയ്‌ക്കെതിരെയാകും നടപടിയെന്നും ബംഗാള്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

Last Updated : Feb 25, 2024, 5:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.