ETV Bharat / bharat

ഡിജിറ്റൈസ്‌ഡ്‌ രേഖകൾ സൂക്ഷിക്കാൻ അധികാരികൾ ബാധ്യസ്ഥര്‍; ബംഗാൾ അധ്യാപക നിയമന അഴിമതിയിൽ സുപ്രീം കോടതി - SC On Teachers Recruitment Scam

author img

By ETV Bharat Kerala Team

Published : May 7, 2024, 6:53 PM IST

പശ്ചിമ ബംഗാളിലെ സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിലെ 25,753 അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനം അസാധുവാക്കിയ കൽക്കട്ട ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്‌തു.

TEACHERS RECRUITMENT SCAM  SYSTEMIC FRAUD  SUPREME COURT  അധ്യാപക നിയമന അഴിമതി
SC ON TEACHERS RECRUITMENT SCAM (Source: Etv Bharat)

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ 25,000 ത്തിലധികം അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട ഡിജിറ്റൈസ്‌ഡ്‌ രേഖകൾ സൂക്ഷിക്കാൻ അധികാരികൾ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി. സംസ്ഥാനത്തെ നിയമന അഴിമതി കണക്കിലെടുത്താണ്‌ ഉത്തരവ്‌. അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനം റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതിയുടെ വിധിക്കെതിരെയുള്ള ഹര്‍ജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച്‌ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിച്ചു. സെലക്ഷൻ നടപടി തന്നെ കോടതിയിൽ ചോദ്യം ചെയ്‌തപ്പോൾ എന്തിനാണ് സൂപ്പർ ന്യൂമററി തസ്‌തികകൾ സൃഷ്‌ടിച്ച് വെയിറ്റ് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെ നിയമിച്ചതെന്ന് ബെഞ്ച് സംസ്ഥാന സർക്കാരിനോട് ചോദിച്ചു.

ഡാറ്റ അതിന്‍റെ അധികാരികൾ പരിപാലിക്കുന്നതാണെന്ന് കാണിക്കാൻ സംസ്ഥാന സർക്കാരിന് ഒന്നുമില്ലെന്നും അതിന്‍റെ ലഭ്യതയെക്കുറിച്ച് ചോദിച്ചതായും ബെഞ്ച് പറഞ്ഞു. സ്‌കൂൾ സർവീസ് കമ്മീഷനെ പ്രതിനിധീകരിച്ച അഭിഭാഷകൻ, ജോലി റദ്ദാക്കാൻ ഹൈക്കോടതി ബെഞ്ചിന് അധികാരമില്ലെന്നും അതിന്‍റെ ഉത്തരവുകൾ വിഷയത്തിലെ സുപ്രീം കോടതി വിധികളുമായി വിരുദ്ധമാണെന്നും വാദിച്ചു.

ഒഎംആർ ഷീറ്റുകളും ഉത്തരക്കടലാസുകളുടെ സ്‌കാൻ ചെയ്‌ത പകർപ്പുകളും നശിച്ചിട്ടുണ്ടോയെന്ന് ബെഞ്ച് ചോദിച്ചപ്പോൾ ശരിയെന്നായിരുന്നു മറുപടി. 'ഒന്നുകിൽ നിങ്ങളുടെ പക്കൽ ഡാറ്റയുണ്ട് അല്ലെങ്കിൽ നിങ്ങൾക്കില്ല, രേഖകൾ ഡിജിറ്റൈസ് ചെയ്‌ത രൂപത്തിൽ സൂക്ഷിക്കാൻ നിങ്ങൾ ബാധ്യസ്ഥരായിരുന്നു. ഇപ്പോൾ, ഡാറ്റ ഇല്ലെന്ന് വ്യക്തമാണെന്നും ബെഞ്ച് പറഞ്ഞു'.

ALSO READ: 'ബംഗാളിന്‍റെ അവസ്ഥ കാശ്‌മീരിനേക്കാൾ ഭീകരം': നരേന്ദ്ര മോദി

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ 25,000 ത്തിലധികം അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട ഡിജിറ്റൈസ്‌ഡ്‌ രേഖകൾ സൂക്ഷിക്കാൻ അധികാരികൾ ബാധ്യസ്ഥരാണെന്ന് സുപ്രീം കോടതി. സംസ്ഥാനത്തെ നിയമന അഴിമതി കണക്കിലെടുത്താണ്‌ ഉത്തരവ്‌. അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും നിയമനം റദ്ദാക്കിയ കൽക്കട്ട ഹൈക്കോടതിയുടെ വിധിക്കെതിരെയുള്ള ഹര്‍ജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാരായ ജെബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച്‌ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ രൂക്ഷമായ ചോദ്യങ്ങൾ ഉന്നയിച്ചു. സെലക്ഷൻ നടപടി തന്നെ കോടതിയിൽ ചോദ്യം ചെയ്‌തപ്പോൾ എന്തിനാണ് സൂപ്പർ ന്യൂമററി തസ്‌തികകൾ സൃഷ്‌ടിച്ച് വെയിറ്റ് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളെ നിയമിച്ചതെന്ന് ബെഞ്ച് സംസ്ഥാന സർക്കാരിനോട് ചോദിച്ചു.

ഡാറ്റ അതിന്‍റെ അധികാരികൾ പരിപാലിക്കുന്നതാണെന്ന് കാണിക്കാൻ സംസ്ഥാന സർക്കാരിന് ഒന്നുമില്ലെന്നും അതിന്‍റെ ലഭ്യതയെക്കുറിച്ച് ചോദിച്ചതായും ബെഞ്ച് പറഞ്ഞു. സ്‌കൂൾ സർവീസ് കമ്മീഷനെ പ്രതിനിധീകരിച്ച അഭിഭാഷകൻ, ജോലി റദ്ദാക്കാൻ ഹൈക്കോടതി ബെഞ്ചിന് അധികാരമില്ലെന്നും അതിന്‍റെ ഉത്തരവുകൾ വിഷയത്തിലെ സുപ്രീം കോടതി വിധികളുമായി വിരുദ്ധമാണെന്നും വാദിച്ചു.

ഒഎംആർ ഷീറ്റുകളും ഉത്തരക്കടലാസുകളുടെ സ്‌കാൻ ചെയ്‌ത പകർപ്പുകളും നശിച്ചിട്ടുണ്ടോയെന്ന് ബെഞ്ച് ചോദിച്ചപ്പോൾ ശരിയെന്നായിരുന്നു മറുപടി. 'ഒന്നുകിൽ നിങ്ങളുടെ പക്കൽ ഡാറ്റയുണ്ട് അല്ലെങ്കിൽ നിങ്ങൾക്കില്ല, രേഖകൾ ഡിജിറ്റൈസ് ചെയ്‌ത രൂപത്തിൽ സൂക്ഷിക്കാൻ നിങ്ങൾ ബാധ്യസ്ഥരായിരുന്നു. ഇപ്പോൾ, ഡാറ്റ ഇല്ലെന്ന് വ്യക്തമാണെന്നും ബെഞ്ച് പറഞ്ഞു'.

ALSO READ: 'ബംഗാളിന്‍റെ അവസ്ഥ കാശ്‌മീരിനേക്കാൾ ഭീകരം': നരേന്ദ്ര മോദി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.