ETV Bharat / bharat

മോദിയുടെ ഞാനെന്ന ഭാവത്തെ കടന്നാക്രമിച്ച് ശശി തരൂർ

author img

By ETV Bharat Kerala Team

Published : Feb 4, 2024, 7:54 PM IST

ജയ്‌പൂർ ലിറ്ററേച്ചർ ഫെസ്‌റ്റിവലിൽ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചുക്കൊണ്ടിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനവുമായി ശശി തരൂർ രംഗത്തെത്തിയത്

Congress MP Shashi Tharoor  Jaipur Literature Festival 2024  പ്രധാനമന്ത്രിയെ വിമർശിച്ച് ശശി തരൂർ  ജയ്‌പൂർ ലിറ്ററേച്ചർ ഫെസ്‌റ്റിവൽ
Shashi Tharoor

ജയ്‌പൂർ (രാജസ്ഥാൻ): പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് ശശി തരൂർ. കഴിഞ്ഞ 10 വർഷമായി രാജ്യത്ത് നടക്കുന്നത് 'ഞാൻ ഞാനാണ്' എന്ന് വിശേഷിപ്പിച്ചായിരുന്നു പ്രധാനമന്ത്രിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ ഞായറാഴ്‌ച സംസാരിച്ചത്. ജയ്‌പൂർ ലിറ്ററേച്ചർ ഫെസ്‌റ്റിവലിൽ സംസാരിച്ചുക്കൊണ്ടായിരുന്നു മോദിക്കെതിരെ തരൂർ വിമർശനമുന്നയിച്ചത് (Shashi Tharoor Hits out at PM Modi).

ഇത്തരമൊരു സാഹചര്യത്തിൽ ഇപ്പോൾ നിങ്ങൾ പ്രതിപക്ഷത്തിന് വോട്ട് ചെയ്യണമെന്നും തരൂർ ആവശ്യപ്പെട്ടു. ഐക്യരാഷ്‌ട്രസഭയുടെ മുൻ അണ്ടർ സെക്രട്ടറിയായിരുന്ന തരൂർ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എൻഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ടറേറ്റിനെയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷനെയും (സിബിഐ) റബ്ബർ സ്‌റ്റാമ്പുകൾ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

നേരത്തെ 80 ശതമാനം ബില്ലുകളും പാർലമെന്‍ററി കമ്മറ്റിയിലേക്ക് പോയിരുന്നു. എന്നാൽ 2014 ന് ശേഷം 16 ശതമാനം മാത്രമാണ് പോകാൻ തുടങ്ങിയത്. സർക്കാരിന്‍റെ രണ്ടാം ഭരണകാലത്ത് അത് ഇതിലും കുറഞ്ഞു എന്നും കേന്ദ്രമന്ത്രി കൂടിയായ തരൂർ അവകാശപ്പെട്ടു.

ജെഎൽഎഫിന്‍റെ ചാർബാഗിൽ നടന്ന സെഷനിൽ ശശി തരൂരിനൊപ്പം ഇന്ദർജിത് റായി പങ്കെടുക്കുകയും മാധ്യമപ്രവർത്തക നിധി റസ്‌ദാൻ ഇരുവരുമായി സംസാരിച്ചു. ജനാധിപത്യം ശരിയായി നടപ്പാക്കാൻ മുൻ സർക്കാരുകൾ കഠിനാധ്വാനം ചെയ്‌തിരുന്നെങ്കിലും ഇപ്പോൾ സ്ഥിതി മാറിയെന്നും അദ്ദേഹം പരിഹസിച്ചു.

ALSO READ:'ഭരണഘടനയെ തകർത്ത് ഇന്ത്യയുടെ ഐക്യത്തെ നശിപ്പിക്കാനാണ് മോദി സർക്കാരിൻ്റെ ശ്രമം'; ശശി തരൂർ എം പി

ജനങ്ങൾ പ്രതിപക്ഷത്തിന് ഭൂരിപക്ഷം നൽകണമെന്നും അതിന് ശേഷം ആരായിരിക്കും അവരുടെ നേതാവ് എന്ന് പറയാമെന്നും തരൂർ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സംഭാഷണത്തിനിടെ ജുഡീഷ്യറിക്കും മാധ്യമങ്ങൾക്കും എതിരായ ചോദ്യങ്ങളും തരൂർ ഉന്നയിച്ചു. സർക്കാരിന്‍റെ ആഖ്യാനം സ്ഥാപിക്കാൻ മാത്രമാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമവുമായി (CAA) രാജ്യത്ത് വലിയ പ്രകടനമാണ് നടന്നത്. ഭാരതരത്‌ന ഡോ. ബി.ആർ. അംബേദ്‌കർ രാജ്യത്തിന് ഭരണഘടന നൽകി. എന്നാൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിന് ശേഷം പ്രതിപക്ഷ നേതാക്കൾക്ക് പാർലമെന്‍റിൽ സംസാരിക്കാൻ പോലും അവസരം നൽകിയില്ലെന്നും തരൂർ ആരോപിച്ചു.

നമുക്കൊരു പാർലമെൻ്ററി സംവിധാനമുണ്ട്. അത് വളരെ മോശമാണ്. നമ്മുടെ പാർലമെൻ്ററി സമ്പ്രദായം രാഷ്ട്രപതി ഭരണത്തിലാണ് നടക്കുന്നത്. ഇത് ഒരു ജനാധിപത്യ സ്ഥാപനത്തിന് നല്ലതല്ല. 2014 ൽ തിരഞ്ഞെടുപ്പ് മുദ്രാവാക്യം 'മൈ നഹി ഹം' എന്നായിരിക്കണം. എന്നാൽ കഴിഞ്ഞ 10 വർഷമായി അത് ഒരു വ്യക്തിയുമായി ബന്ധപ്പെട്ട് 'ഞാൻ ഞാൻ തന്നെ' ആയി മാറിയിരിക്കുന്നു എന്നും തരൂർ പറഞ്ഞു.

ജയ്‌പൂർ (രാജസ്ഥാൻ): പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് ശശി തരൂർ. കഴിഞ്ഞ 10 വർഷമായി രാജ്യത്ത് നടക്കുന്നത് 'ഞാൻ ഞാനാണ്' എന്ന് വിശേഷിപ്പിച്ചായിരുന്നു പ്രധാനമന്ത്രിക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ ഞായറാഴ്‌ച സംസാരിച്ചത്. ജയ്‌പൂർ ലിറ്ററേച്ചർ ഫെസ്‌റ്റിവലിൽ സംസാരിച്ചുക്കൊണ്ടായിരുന്നു മോദിക്കെതിരെ തരൂർ വിമർശനമുന്നയിച്ചത് (Shashi Tharoor Hits out at PM Modi).

ഇത്തരമൊരു സാഹചര്യത്തിൽ ഇപ്പോൾ നിങ്ങൾ പ്രതിപക്ഷത്തിന് വോട്ട് ചെയ്യണമെന്നും തരൂർ ആവശ്യപ്പെട്ടു. ഐക്യരാഷ്‌ട്രസഭയുടെ മുൻ അണ്ടർ സെക്രട്ടറിയായിരുന്ന തരൂർ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെപ്പറ്റിയും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എൻഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌ടറേറ്റിനെയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്‌റ്റിഗേഷനെയും (സിബിഐ) റബ്ബർ സ്‌റ്റാമ്പുകൾ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

നേരത്തെ 80 ശതമാനം ബില്ലുകളും പാർലമെന്‍ററി കമ്മറ്റിയിലേക്ക് പോയിരുന്നു. എന്നാൽ 2014 ന് ശേഷം 16 ശതമാനം മാത്രമാണ് പോകാൻ തുടങ്ങിയത്. സർക്കാരിന്‍റെ രണ്ടാം ഭരണകാലത്ത് അത് ഇതിലും കുറഞ്ഞു എന്നും കേന്ദ്രമന്ത്രി കൂടിയായ തരൂർ അവകാശപ്പെട്ടു.

ജെഎൽഎഫിന്‍റെ ചാർബാഗിൽ നടന്ന സെഷനിൽ ശശി തരൂരിനൊപ്പം ഇന്ദർജിത് റായി പങ്കെടുക്കുകയും മാധ്യമപ്രവർത്തക നിധി റസ്‌ദാൻ ഇരുവരുമായി സംസാരിച്ചു. ജനാധിപത്യം ശരിയായി നടപ്പാക്കാൻ മുൻ സർക്കാരുകൾ കഠിനാധ്വാനം ചെയ്‌തിരുന്നെങ്കിലും ഇപ്പോൾ സ്ഥിതി മാറിയെന്നും അദ്ദേഹം പരിഹസിച്ചു.

ALSO READ:'ഭരണഘടനയെ തകർത്ത് ഇന്ത്യയുടെ ഐക്യത്തെ നശിപ്പിക്കാനാണ് മോദി സർക്കാരിൻ്റെ ശ്രമം'; ശശി തരൂർ എം പി

ജനങ്ങൾ പ്രതിപക്ഷത്തിന് ഭൂരിപക്ഷം നൽകണമെന്നും അതിന് ശേഷം ആരായിരിക്കും അവരുടെ നേതാവ് എന്ന് പറയാമെന്നും തരൂർ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. സംഭാഷണത്തിനിടെ ജുഡീഷ്യറിക്കും മാധ്യമങ്ങൾക്കും എതിരായ ചോദ്യങ്ങളും തരൂർ ഉന്നയിച്ചു. സർക്കാരിന്‍റെ ആഖ്യാനം സ്ഥാപിക്കാൻ മാത്രമാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമവുമായി (CAA) രാജ്യത്ത് വലിയ പ്രകടനമാണ് നടന്നത്. ഭാരതരത്‌ന ഡോ. ബി.ആർ. അംബേദ്‌കർ രാജ്യത്തിന് ഭരണഘടന നൽകി. എന്നാൽ നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റതിന് ശേഷം പ്രതിപക്ഷ നേതാക്കൾക്ക് പാർലമെന്‍റിൽ സംസാരിക്കാൻ പോലും അവസരം നൽകിയില്ലെന്നും തരൂർ ആരോപിച്ചു.

നമുക്കൊരു പാർലമെൻ്ററി സംവിധാനമുണ്ട്. അത് വളരെ മോശമാണ്. നമ്മുടെ പാർലമെൻ്ററി സമ്പ്രദായം രാഷ്ട്രപതി ഭരണത്തിലാണ് നടക്കുന്നത്. ഇത് ഒരു ജനാധിപത്യ സ്ഥാപനത്തിന് നല്ലതല്ല. 2014 ൽ തിരഞ്ഞെടുപ്പ് മുദ്രാവാക്യം 'മൈ നഹി ഹം' എന്നായിരിക്കണം. എന്നാൽ കഴിഞ്ഞ 10 വർഷമായി അത് ഒരു വ്യക്തിയുമായി ബന്ധപ്പെട്ട് 'ഞാൻ ഞാൻ തന്നെ' ആയി മാറിയിരിക്കുന്നു എന്നും തരൂർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.