ETV Bharat / bharat

റഷ്യയിൽ ഇന്ന് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്; അഞ്ചാംവരവ് ഉറപ്പിച്ച് പുടിൻ

author img

By ETV Bharat Kerala Team

Published : Mar 15, 2024, 2:08 PM IST

തുടർഭരണം നേടുന്നതോടെ ജോസഫ് സ്റ്റാലിനുശേഷം ഏറ്റവും കൂടുതൽ കാലം (30 വർഷം) റഷ്യ ഭരിക്കുന്ന നേതാവെന്ന ഖ്യാതിയും 71-കാരനായ പുടിൻ സ്വന്തമാക്കും.

Russia  presidential election  Vladimir Putin  President of Russia
Russians are voting in an election that holds little suspense after Putin crushed dissent

മോസ്കോ : വിയോജിപ്പിന്‍റെ സ്വരങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്തി 24 വർഷക്കാലമായി ഭരണം തുടരുന്ന വ്ലാഡിമിർ പുടിന്‍റെ റഷ്യ വീണ്ടും പോളിങ് ബൂത്തിലേക്ക്. റഷ്യയിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം. ഞായറാഴ്‌ച (17-03-2024) വരെ മൂന്ന് ദിവസങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക.

റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന് എതിരായി മൂന്ന് സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ലിയോനിഡ് സ്ലട്ട്സ്‌കി, ന്യൂ പീപ്പിള്‍ പാര്‍ട്ടിയുടെ വ്ലാഡിസ്ലാവ് ദവന്‍കോവ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിക്കോളായ് ഖാരിറ്റോനോവ് എന്നിവരാണ് പുടിനെതിരെ മത്സരിക്കുന്നത്. മൂന്ന് പേരും ക്രെംലിന്‍ അനുകൂലികളാണെന്നാണ് വിവരം (Russian Presidential Election 2024).

യുക്രെയിനിൽ റഷ്യൻ നിയന്ത്രണത്തിലുള്ള നാല് പ്രദേശങ്ങളിലടക്കം പോസ്റ്റൽ വോട്ടിങ് നേരത്തെ ആരംഭിച്ചിരുന്നു. യുക്രെയിന്‍റെ കൈയിൽനിന്ന് പിടിച്ചെടുത്ത റഷ്യൻ നിയന്ത്രിത പ്രദേശങ്ങളിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. വിദൂര ഓൺലൈൻ വോട്ടിങ് സമ്പ്രദായം ആദ്യമായി ഉപയോഗപ്പെടുത്തുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ തെരഞ്ഞെടുപ്പിനുണ്ട്. വോട്ടെടുപ്പ് ആരംഭിച്ചയുടൻ മോസ്കോയിൽ 200,000-ത്തിലധികം വോട്ടര്‍മാര്‍ ഓൺലൈനിൽ വോട്ട് ചെയ്‌തതായി അധികൃതർ അറിയിച്ചു.

പ്രസിഡന്‍റ് സ്ഥാനാർഥികളിൽ ആർക്കും 50 ശതമാനത്തിലേറെ വോട്ട് ലഭിച്ചില്ലെങ്കിൽ ഏപ്രിൽ 7ന് രണ്ടാം റൗണ്ട് നടത്തും. വോട്ടെടുപ്പ് അവസാനിക്കുന്നതിന് പിന്നാലെ ഫലസൂചനകൾ പുറത്തുവരും. മേയ് 7നാണ് സത്യപ്രതിജ്ഞ. അഞ്ചാം തവണയും പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ ഭരണത്തുടർച്ച നേടുമെന്നാണ് നിഗമനം. തുടർ ഭരണം നേടുന്നതോടെ ജോസഫ് സ്റ്റാലിനുശേഷം ഏറ്റവും കൂടുതൽ കാലം (30 വർഷം) റഷ്യ ഭരിക്കുന്ന നേതാവെന്ന ഖ്യാതിയും 71-കാരനായ പുടിൻ സ്വന്തമാക്കും. 2030 വരെയാണ് പുടിന്‍റെ ഭരണ കാലയളവ്.

യുക്രെയിനിലെ യുദ്ധം രണ്ടുവർഷം പിന്നിട്ടതിന് ഇടയിലാണ് റഷ്യൻ ജനത വിധിയെഴുതുന്നത്. പ്രതിപക്ഷ നേതാവും പുടിന്‍റെ കടുത്ത വിമർശകനുമായ അലക്‌സി നവാൽനി ജയിലിൽ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതും ഈയിടെയാണ്. അലക്‌സി നവാൽനിയുടെ മരണത്തിനുപിന്നിൽ പുടിനാണെന്നാണ് പരക്കെയുള്ള ആരോപണം.

11.23 കോടി വോട്ടർമാരാണ് റഷ്യയിലുള്ളത്. വോട്ടവകാശമുള്ള 19 ലക്ഷം റഷ്യക്കാർ വിദേശത്താണ്. 2018-ലെ തെരഞ്ഞെടുപ്പിൽ 67.5 ശതമാനമായിരുന്നു പോളിങ് (Russian Presidential Election 2024).

റഷ്യൻ സുരക്ഷ ഏജൻസിയായ കെജിബിയുടെ മുൻ കേണലായിരുന്ന വ്ലാഡിമിർ പുടിൻ, 1999-ലാണ് അധികാരത്തിലെത്തുന്നത്. അന്ന് പ്രസിഡന്‍റായിരുന്ന ബോറിസ് യെൽത്‍സിന്‍റെ അപ്രതീക്ഷിത രാജിയെ തുടർന്ന് ഡിസംബർ 31-ന് പുടിൻ ആക്‌ടിങ് പ്രസിഡന്‍റായി ചുമതലയേറ്റു. 2000-ത്തിലെ തെരഞ്ഞെടുപ്പിൽ 53 ശതമാനം വോട്ടുനേടി പ്രസിഡന്‍റായി. 2004-ൽ നേടിയ വോട്ട് 71.3 ശതമാനം. 2008-ൽ ദിമിത്രി മെദ്‍വദേവ് പ്രസിഡന്‍റും പുടിൻ പ്രധാനമന്ത്രിയുമായി. 2012-ൽ 63.6 ശതമാനവും 2018-ൽ 76.7 ശതമാനവും വോട്ടുനേടി വീണ്ടും രണ്ടുതവണ പുടിൻ പ്രസിഡന്‍റായി.

തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമാകുമെന്ന് റഷ്യയിലെ രാഷ്ട്രീയ നിരീക്ഷകർക്ക് പ്രതീക്ഷയില്ല. വോട്ടർമാർക്കായി ഒരു ചെറിയ തെരഞ്ഞെടുപ്പ് അവതരിപ്പിച്ചിരിക്കുന്നു എന്നതിനപ്പുറം സ്വതന്ത്രമായ നിരീക്ഷണത്തിനുള്ള സാധ്യതകൾ ഈ തെരഞ്ഞെടുപ്പില്‍ വളരെ പരിമിതമാണ്.

രജിസ്റ്റർ ചെയ്‌ത സ്ഥാനാർഥികൾക്കോ സംസ്ഥാന പിന്തുണയുള്ള ഉപദേശക സമിതികൾക്കോ മാത്രമേ പോളിങ് സ്റ്റേഷനുകളിലേക്ക് നിരീക്ഷകരെ നിയോഗിക്കാൻ കഴിയൂ. ഇത് സ്വതന്ത്രരായ കാവൽക്കാരുടെ സാധ്യത കുറയ്ക്കുന്നു. രാജ്യത്തെ ഏകദേശം 100,000 പോളിങ് സ്റ്റേഷനുകളിൽ മൂന്ന് ദിവസങ്ങളിലായി ബാലറ്റിങ് നടക്കുന്നുണ്ട് (Russian Presidential Election 2024).

റഷ്യയിലെ തെരഞ്ഞെടുപ്പ് ഒരു കപട നാടകമാണെന്ന് വാഷിംഗ്‌ടണിലെ സെൻ്റർ ഫോർ യൂറോപ്യൻ പോളിസി അനാലിസിസിലെ ഡെമോക്രാറ്റിക് റെസിലിയൻസ് ഡയറക്‌ടർ സാം ഗ്രീൻ പറഞ്ഞു. 'സ്ഥാനാര്‍ഥികള്‍ ആരാണെന്ന് ക്രെംലിൻ ആണ് നിയന്ത്രിക്കുന്നത്. അവർ എങ്ങനെ പ്രചാരണം നടത്തണമെന്ന് ക്രെംലിൻ തീരുമാനിക്കുന്നു. വോട്ടിങ്ങിൻ്റെയും വോട്ടെണ്ണൽ പ്രക്രിയയുടെയും എല്ലാ വശങ്ങളും നിയന്ത്രിക്കാൻ കഴിയുന്നത് ക്രെംലിന് മാത്രമാണ്. അതിനാല്‍ തന്നെ അക്കാര്യത്തെ കുറിച്ച് കൂടുതല്‍ ഒന്നും പറയാനാവില്ല'. സാം ഗ്രീൻ കൂട്ടിച്ചേര്‍ത്തു.

മോസ്‌കോയുടെ സൈന്യം പിടിച്ചെടുക്കുകയും കൈവശപ്പെടുത്തുകയും ചെയ്‌ത യുക്രേനിയൻ പ്രദേശങ്ങളിൽ വോട്ടെടുപ്പ് നടത്തിയതിന് യുക്രെയിനും പടിഞ്ഞാറൻ രാജ്യങ്ങളും റഷ്യയെ അപലപിച്ചു. അതേസമയം, യുദ്ധത്തിലും ക്രെംലിനിലുമുള്ള തങ്ങളുടെ അതൃപ്‌തി പ്രകടിപ്പിക്കാൻ ഈ വോട്ട് ഉപയോഗിക്കുമെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷ.

യുദ്ധവിരുദ്ധ അജണ്ടയിൽ പ്രവർത്തിക്കാൻ ശ്രമിച്ച രണ്ട് രാഷ്ട്രീയക്കാരെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും ക്രെംലിൻ നിരോധിച്ചിരുന്നു. അങ്ങനെ റഷ്യയുടെ രാഷ്ട്രീയ അജണ്ടയില്‍ വോട്ടർമാരെ തെരഞ്ഞെടുക്കാനുള്ള അവകാശം നഷ്‌ടപ്പെട്ടതായി പൊളിറ്റിക്കൽ അനലിസ്റ്റ് അബ്ബാസ് ഗല്യമോവ് പറഞ്ഞു (Russian Presidential Election 2024).

പുടിനോടോ, യുദ്ധത്തിലോ അതൃപ്‌തിയുള്ളവര്‍ പ്രതിഷേധ സൂചകമായി വോട്ടിങ്ങിൻ്റെ അവസാന ദിവസമായ ഞായറാഴ്‌ച (17-03-2024) ഉച്ചയ്ക്ക് വോട്ടെടുപ്പിൽ ഹാജരാകണമെന്ന് റഷ്യയുടെ പ്രതിപക്ഷം അഭ്യർഥിച്ചു. 'പുടിന് എതിരാണെന്ന് കാണിക്കാൻ തെരഞ്ഞെടുപ്പ് ദിവസം ഉപയോഗിക്കേണ്ടതുണ്ട്. ഇനി എന്ത് ചെയ്യണം എന്ന തീരുമാനം നിങ്ങളുടേതാണ്. പുടിൻ ഒഴികെയുള്ള ഏത് സ്ഥാനാർഥിക്കും നിങ്ങൾക്ക് വോട്ട് ചെയ്യാം. അല്ലെങ്കില്‍ നിങ്ങളുടെ ബാലറ്റ് നശിപ്പിക്കാം'. കൊല്ലപ്പെട്ട അലക്‌സി നവാല്‍നിയുടെ ഭാര്യ യൂലിയ നവൽനയ പറഞ്ഞു.

റഷ്യയിലെ തെരഞ്ഞെടുപ്പ് നടത്തുന്നതിലെ വസ്‌തുത ജനങ്ങൾ ശ്രദ്ധിക്കാതിരിക്കാൻ അധികാരികൾ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് റഷ്യയിലെ പ്രശസ്‌ത സ്വതന്ത്ര തെരഞ്ഞെടുപ്പ് നിരീക്ഷക ഗ്രൂപ്പായ ഗോലോസ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു (Russian Presidential Election 2024).

പ്രസിഡൻഷ്യൽ പ്രവർത്തനങ്ങളിൽ മറഞ്ഞിരുന്നാണ് പുടിൻ്റെ പ്രചാരണം. ആവശ്യമുള്ള പോളിങ് ഉറപ്പാക്കാൻ വോട്ടിനെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം, അധികാരികൾ വോട്ടർമാരെ നിയന്ത്രിക്കാൻ സമ്മർദം ചെലുത്തുന്നതായാണ് തോന്നുന്നത്. ഉദാഹരണത്തിന്, സർക്കാർ നടത്തുന്ന കമ്പനികളിലോ സ്ഥാപനങ്ങളിലോ പ്രവർത്തിക്കുന്ന റഷ്യക്കാർ വോട്ട് ചെയ്‌തതിന്‍റെ രേഖകള്‍ കാണിക്കാന്‍ നിര്‍ബന്ധിതരാകുന്നു. നിലവിലെ തെരഞ്ഞെടുപ്പുകൾക്ക് ജനങ്ങളുടെ യഥാർഥ മാനസികാവസ്ഥ പ്രതിഫലിപ്പിക്കാന്‍ ആകില്ലെന്നും ഗോലോസ് തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.

മോസ്കോ : വിയോജിപ്പിന്‍റെ സ്വരങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്തി 24 വർഷക്കാലമായി ഭരണം തുടരുന്ന വ്ലാഡിമിർ പുടിന്‍റെ റഷ്യ വീണ്ടും പോളിങ് ബൂത്തിലേക്ക്. റഷ്യയിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ഇന്ന് തുടക്കം. ഞായറാഴ്‌ച (17-03-2024) വരെ മൂന്ന് ദിവസങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക.

റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന് എതിരായി മൂന്ന് സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ലിയോനിഡ് സ്ലട്ട്സ്‌കി, ന്യൂ പീപ്പിള്‍ പാര്‍ട്ടിയുടെ വ്ലാഡിസ്ലാവ് ദവന്‍കോവ്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിക്കോളായ് ഖാരിറ്റോനോവ് എന്നിവരാണ് പുടിനെതിരെ മത്സരിക്കുന്നത്. മൂന്ന് പേരും ക്രെംലിന്‍ അനുകൂലികളാണെന്നാണ് വിവരം (Russian Presidential Election 2024).

യുക്രെയിനിൽ റഷ്യൻ നിയന്ത്രണത്തിലുള്ള നാല് പ്രദേശങ്ങളിലടക്കം പോസ്റ്റൽ വോട്ടിങ് നേരത്തെ ആരംഭിച്ചിരുന്നു. യുക്രെയിന്‍റെ കൈയിൽനിന്ന് പിടിച്ചെടുത്ത റഷ്യൻ നിയന്ത്രിത പ്രദേശങ്ങളിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. വിദൂര ഓൺലൈൻ വോട്ടിങ് സമ്പ്രദായം ആദ്യമായി ഉപയോഗപ്പെടുത്തുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ തെരഞ്ഞെടുപ്പിനുണ്ട്. വോട്ടെടുപ്പ് ആരംഭിച്ചയുടൻ മോസ്കോയിൽ 200,000-ത്തിലധികം വോട്ടര്‍മാര്‍ ഓൺലൈനിൽ വോട്ട് ചെയ്‌തതായി അധികൃതർ അറിയിച്ചു.

പ്രസിഡന്‍റ് സ്ഥാനാർഥികളിൽ ആർക്കും 50 ശതമാനത്തിലേറെ വോട്ട് ലഭിച്ചില്ലെങ്കിൽ ഏപ്രിൽ 7ന് രണ്ടാം റൗണ്ട് നടത്തും. വോട്ടെടുപ്പ് അവസാനിക്കുന്നതിന് പിന്നാലെ ഫലസൂചനകൾ പുറത്തുവരും. മേയ് 7നാണ് സത്യപ്രതിജ്ഞ. അഞ്ചാം തവണയും പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ ഭരണത്തുടർച്ച നേടുമെന്നാണ് നിഗമനം. തുടർ ഭരണം നേടുന്നതോടെ ജോസഫ് സ്റ്റാലിനുശേഷം ഏറ്റവും കൂടുതൽ കാലം (30 വർഷം) റഷ്യ ഭരിക്കുന്ന നേതാവെന്ന ഖ്യാതിയും 71-കാരനായ പുടിൻ സ്വന്തമാക്കും. 2030 വരെയാണ് പുടിന്‍റെ ഭരണ കാലയളവ്.

യുക്രെയിനിലെ യുദ്ധം രണ്ടുവർഷം പിന്നിട്ടതിന് ഇടയിലാണ് റഷ്യൻ ജനത വിധിയെഴുതുന്നത്. പ്രതിപക്ഷ നേതാവും പുടിന്‍റെ കടുത്ത വിമർശകനുമായ അലക്‌സി നവാൽനി ജയിലിൽ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടതും ഈയിടെയാണ്. അലക്‌സി നവാൽനിയുടെ മരണത്തിനുപിന്നിൽ പുടിനാണെന്നാണ് പരക്കെയുള്ള ആരോപണം.

11.23 കോടി വോട്ടർമാരാണ് റഷ്യയിലുള്ളത്. വോട്ടവകാശമുള്ള 19 ലക്ഷം റഷ്യക്കാർ വിദേശത്താണ്. 2018-ലെ തെരഞ്ഞെടുപ്പിൽ 67.5 ശതമാനമായിരുന്നു പോളിങ് (Russian Presidential Election 2024).

റഷ്യൻ സുരക്ഷ ഏജൻസിയായ കെജിബിയുടെ മുൻ കേണലായിരുന്ന വ്ലാഡിമിർ പുടിൻ, 1999-ലാണ് അധികാരത്തിലെത്തുന്നത്. അന്ന് പ്രസിഡന്‍റായിരുന്ന ബോറിസ് യെൽത്‍സിന്‍റെ അപ്രതീക്ഷിത രാജിയെ തുടർന്ന് ഡിസംബർ 31-ന് പുടിൻ ആക്‌ടിങ് പ്രസിഡന്‍റായി ചുമതലയേറ്റു. 2000-ത്തിലെ തെരഞ്ഞെടുപ്പിൽ 53 ശതമാനം വോട്ടുനേടി പ്രസിഡന്‍റായി. 2004-ൽ നേടിയ വോട്ട് 71.3 ശതമാനം. 2008-ൽ ദിമിത്രി മെദ്‍വദേവ് പ്രസിഡന്‍റും പുടിൻ പ്രധാനമന്ത്രിയുമായി. 2012-ൽ 63.6 ശതമാനവും 2018-ൽ 76.7 ശതമാനവും വോട്ടുനേടി വീണ്ടും രണ്ടുതവണ പുടിൻ പ്രസിഡന്‍റായി.

തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമാകുമെന്ന് റഷ്യയിലെ രാഷ്ട്രീയ നിരീക്ഷകർക്ക് പ്രതീക്ഷയില്ല. വോട്ടർമാർക്കായി ഒരു ചെറിയ തെരഞ്ഞെടുപ്പ് അവതരിപ്പിച്ചിരിക്കുന്നു എന്നതിനപ്പുറം സ്വതന്ത്രമായ നിരീക്ഷണത്തിനുള്ള സാധ്യതകൾ ഈ തെരഞ്ഞെടുപ്പില്‍ വളരെ പരിമിതമാണ്.

രജിസ്റ്റർ ചെയ്‌ത സ്ഥാനാർഥികൾക്കോ സംസ്ഥാന പിന്തുണയുള്ള ഉപദേശക സമിതികൾക്കോ മാത്രമേ പോളിങ് സ്റ്റേഷനുകളിലേക്ക് നിരീക്ഷകരെ നിയോഗിക്കാൻ കഴിയൂ. ഇത് സ്വതന്ത്രരായ കാവൽക്കാരുടെ സാധ്യത കുറയ്ക്കുന്നു. രാജ്യത്തെ ഏകദേശം 100,000 പോളിങ് സ്റ്റേഷനുകളിൽ മൂന്ന് ദിവസങ്ങളിലായി ബാലറ്റിങ് നടക്കുന്നുണ്ട് (Russian Presidential Election 2024).

റഷ്യയിലെ തെരഞ്ഞെടുപ്പ് ഒരു കപട നാടകമാണെന്ന് വാഷിംഗ്‌ടണിലെ സെൻ്റർ ഫോർ യൂറോപ്യൻ പോളിസി അനാലിസിസിലെ ഡെമോക്രാറ്റിക് റെസിലിയൻസ് ഡയറക്‌ടർ സാം ഗ്രീൻ പറഞ്ഞു. 'സ്ഥാനാര്‍ഥികള്‍ ആരാണെന്ന് ക്രെംലിൻ ആണ് നിയന്ത്രിക്കുന്നത്. അവർ എങ്ങനെ പ്രചാരണം നടത്തണമെന്ന് ക്രെംലിൻ തീരുമാനിക്കുന്നു. വോട്ടിങ്ങിൻ്റെയും വോട്ടെണ്ണൽ പ്രക്രിയയുടെയും എല്ലാ വശങ്ങളും നിയന്ത്രിക്കാൻ കഴിയുന്നത് ക്രെംലിന് മാത്രമാണ്. അതിനാല്‍ തന്നെ അക്കാര്യത്തെ കുറിച്ച് കൂടുതല്‍ ഒന്നും പറയാനാവില്ല'. സാം ഗ്രീൻ കൂട്ടിച്ചേര്‍ത്തു.

മോസ്‌കോയുടെ സൈന്യം പിടിച്ചെടുക്കുകയും കൈവശപ്പെടുത്തുകയും ചെയ്‌ത യുക്രേനിയൻ പ്രദേശങ്ങളിൽ വോട്ടെടുപ്പ് നടത്തിയതിന് യുക്രെയിനും പടിഞ്ഞാറൻ രാജ്യങ്ങളും റഷ്യയെ അപലപിച്ചു. അതേസമയം, യുദ്ധത്തിലും ക്രെംലിനിലുമുള്ള തങ്ങളുടെ അതൃപ്‌തി പ്രകടിപ്പിക്കാൻ ഈ വോട്ട് ഉപയോഗിക്കുമെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷ.

യുദ്ധവിരുദ്ധ അജണ്ടയിൽ പ്രവർത്തിക്കാൻ ശ്രമിച്ച രണ്ട് രാഷ്ട്രീയക്കാരെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും ക്രെംലിൻ നിരോധിച്ചിരുന്നു. അങ്ങനെ റഷ്യയുടെ രാഷ്ട്രീയ അജണ്ടയില്‍ വോട്ടർമാരെ തെരഞ്ഞെടുക്കാനുള്ള അവകാശം നഷ്‌ടപ്പെട്ടതായി പൊളിറ്റിക്കൽ അനലിസ്റ്റ് അബ്ബാസ് ഗല്യമോവ് പറഞ്ഞു (Russian Presidential Election 2024).

പുടിനോടോ, യുദ്ധത്തിലോ അതൃപ്‌തിയുള്ളവര്‍ പ്രതിഷേധ സൂചകമായി വോട്ടിങ്ങിൻ്റെ അവസാന ദിവസമായ ഞായറാഴ്‌ച (17-03-2024) ഉച്ചയ്ക്ക് വോട്ടെടുപ്പിൽ ഹാജരാകണമെന്ന് റഷ്യയുടെ പ്രതിപക്ഷം അഭ്യർഥിച്ചു. 'പുടിന് എതിരാണെന്ന് കാണിക്കാൻ തെരഞ്ഞെടുപ്പ് ദിവസം ഉപയോഗിക്കേണ്ടതുണ്ട്. ഇനി എന്ത് ചെയ്യണം എന്ന തീരുമാനം നിങ്ങളുടേതാണ്. പുടിൻ ഒഴികെയുള്ള ഏത് സ്ഥാനാർഥിക്കും നിങ്ങൾക്ക് വോട്ട് ചെയ്യാം. അല്ലെങ്കില്‍ നിങ്ങളുടെ ബാലറ്റ് നശിപ്പിക്കാം'. കൊല്ലപ്പെട്ട അലക്‌സി നവാല്‍നിയുടെ ഭാര്യ യൂലിയ നവൽനയ പറഞ്ഞു.

റഷ്യയിലെ തെരഞ്ഞെടുപ്പ് നടത്തുന്നതിലെ വസ്‌തുത ജനങ്ങൾ ശ്രദ്ധിക്കാതിരിക്കാൻ അധികാരികൾ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് റഷ്യയിലെ പ്രശസ്‌ത സ്വതന്ത്ര തെരഞ്ഞെടുപ്പ് നിരീക്ഷക ഗ്രൂപ്പായ ഗോലോസ് തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു (Russian Presidential Election 2024).

പ്രസിഡൻഷ്യൽ പ്രവർത്തനങ്ങളിൽ മറഞ്ഞിരുന്നാണ് പുടിൻ്റെ പ്രചാരണം. ആവശ്യമുള്ള പോളിങ് ഉറപ്പാക്കാൻ വോട്ടിനെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം, അധികാരികൾ വോട്ടർമാരെ നിയന്ത്രിക്കാൻ സമ്മർദം ചെലുത്തുന്നതായാണ് തോന്നുന്നത്. ഉദാഹരണത്തിന്, സർക്കാർ നടത്തുന്ന കമ്പനികളിലോ സ്ഥാപനങ്ങളിലോ പ്രവർത്തിക്കുന്ന റഷ്യക്കാർ വോട്ട് ചെയ്‌തതിന്‍റെ രേഖകള്‍ കാണിക്കാന്‍ നിര്‍ബന്ധിതരാകുന്നു. നിലവിലെ തെരഞ്ഞെടുപ്പുകൾക്ക് ജനങ്ങളുടെ യഥാർഥ മാനസികാവസ്ഥ പ്രതിഫലിപ്പിക്കാന്‍ ആകില്ലെന്നും ഗോലോസ് തങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.