ETV Bharat / bharat

വഖഫ് ജെപിസിയുടെ ആദ്യ യോഗം പൂർത്തിയായി; 6 മണിക്കൂര്‍ യോഗത്തില്‍ വ്യവസ്ഥകളെ ചോദ്യം ചെയ്‌ത് പ്രതിപക്ഷം - WAQF BILL JPC MEETING

author img

By ETV Bharat Kerala Team

Published : Aug 22, 2024, 11:04 PM IST

വഖഫ് ബില്ലുമായി ബന്ധപ്പെട്ട പാർലമെൻ്റിൻ്റെ സംയുക്ത സമിതിയുടെ ആദ്യ മാരത്തൺ യോഗം പൂർത്തിയായി. ബില്ലിനെ എതിർത്ത് പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തി. പ്രതിഷേധത്തിന് ഇടയാക്കിയ വിവാദ ബിൽ പരിശോധിക്കാൻ 31 അംഗ സമിതിയെ ലോക്‌സഭ ചുമതലപ്പെടുത്തി.

WAQF AMENDMENT BILL  WAQF BILL MEETING  വഖഫ് ബിൽ  LATEST NEWS IN MALAYALAM
First Meeting Of The Joint Parliamentary Committee (JPC) On Waqf (Amendment) Bill (IANS)

ന്യൂഡൽഹി: വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ച് പരിശോധിക്കാന്‍ രൂപീകരിച്ച് സംയുക്ത പാർലമെന്‍ററി സമിതിയുടെ ആദ്യ മാരത്തൺ യോഗം പൂർത്തിയായി. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ബില്ലിനെപ്പറ്റി യോഗത്തില്‍ വിശദീകരിക്കവേ പ്രതിപക്ഷ അംഗങ്ങൾ കടുത്ത എതിര്‍പ്പ് പ്രകടമാക്കി. അതേസമയം ബിജെപി അംഗങ്ങൾ ബില്ലിനെ അഭിനന്ദിച്ച് രംഗത്തെത്തി.

യോഗത്തിൽ ചൂടേറിയ വാദപ്രതിവാദങ്ങളാണ് നടന്നത്. യോഗം നടക്കവേ അംഗങ്ങൾ ബില്ലിലെ വ്യവസ്ഥകളെക്കുറിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും വിശദീകരണം തേടുകയും ചെയ്‌തു. ബില്ലിനെപ്പറ്റി പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും അഭിപ്രായം തേടാന്‍ യോഗത്തില്‍ തീരുമാനമായതായാണ് വിവരം. ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ പരസ്യങ്ങൾ നൽകുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ആറ് മണിക്കൂറിലധികം നീണ്ട യോഗം ഫലപ്രദമായിരുന്നു എന്നാണ് കമ്മിറ്റി ചെയർപേഴ്‌സൺ ജഗദാംബിക പാൽ നടത്തിയ പ്രതികരണം. വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന മുസ്‌ലിം സംഘടനകളെ അവരുടെ അഭിപ്രായം കേൾക്കാൻ വിളിക്കുമെന്നും ജഗദാംബിക പാൽ അറിയിച്ചു. സമിതിയുടെ അടുത്ത യോഗം ഈ മാസം 30 ന് ചേരുമെന്നും വിവിധ സംസ്ഥാന വഖഫ് സംഘടനകളുടെ അഭിപ്രായം പാനൽ കേൾക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

യോഗത്തിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾ പരിഗണിക്കാന്‍ ന്യൂനപക്ഷകാര്യ മന്ത്രാലയം വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയില്ലെന്ന് ചില പ്രതിപക്ഷ അംഗങ്ങൾ വിമര്‍ശിച്ചു. അതേസമയം മുസ്‌ലിം സമുദായത്തിൻ്റെ ആശങ്കകൾ അഭിസംബോധന ചെയ്യണമെന്നും വിശാലമായ കൂടിയാലോചനകൾക്ക് നടത്തണമെന്നും ബിജെപി സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടി (രാം വിലാസ്) അംഗം ചൂണ്ടിക്കാട്ടി. തെലുങ്ക് ദേശം പാർട്ടിയും (ടിഡിപി) വിശാലമായ ചർച്ചകൾ നടത്തുമെന്ന് ആവശ്യപ്പെട്ടു.

ബിജെപിയുടെ സഞ്ജയ് ജയ്‌സ്വാൾ, അപരാജിത സാരംഗി, തേജസ്വി സൂര്യ, ദിലീപ് സൈകിയ, ഗുലാം അലി കോൺഗ്രസ് പാർട്ടിയുടെ ഗൗരവ് ഗൊഗോയ്, നസീർ ഹുസൈൻ, ടിഎംസിയുടെ കല്യാണ് ബാനർജി, വൈഎസ്ആർസിയുടെ വി വിജയസായി റെഡ്ഡി, എഎപിയുടെ സഞ്ജയ് സിങ്, എഐഎംഐഎമ്മിന്‍റെ അസദുദ്ദീൻ ഒവൈസി, ഡിഎംകെയുടെ എ രാജ, എൽജെപിയുടെ അരുൺ ഭാരതി, ടിഡിപിയുടെ ലവു ശ്രീകൃഷ്‌ണ ദേവരായലു എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ചില പ്രതിപക്ഷ അംഗങ്ങൾ ബില്ലിലെ വിവിധ വ്യവസ്ഥകളെയും അവയുടെ യുക്തിയെയും ചോദ്യം ചെയ്‌തു. തർക്കമുള്ള വസ്‌തുവിന്‍റെ ഉടമസ്ഥാവകാശം തീരുമാനിക്കുന്നതിന് ജില്ലാ കലക്‌ടർമാർക്ക് അധികാരം നൽകാനുള്ള നീക്കവും, വഖഫ് ബോർഡുകളിൽ അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തുക എന്നീ കാര്യങ്ങളിലാണ് അവർ ചോദ്യങ്ങൾ ഉന്നയിച്ചത്.

വി വിജയസായി റെഡ്ഡി, ശിവസേനയുടെ (യുബിടി) അരവിന്ദ് സ്വാന്ത്, സമാജ്‌വാദി പാർട്ടിയുടെ മൊഹിബുള്ള എന്നിവരുൾപ്പെടെയുള്ള ചില അംഗങ്ങൾ ബില്ലിനെ വിമർശിച്ച് കൊണ്ട് അവരുടെ രേഖാമൂലമുള്ള വീക്ഷണങ്ങൾ പാനൽ അധ്യക്ഷന് സമർപ്പിച്ചു.

വിവിധ തൽപരകക്ഷികൾ പ്രകടിപ്പിച്ച ആശങ്കകൾ കാരണം ബില്ലിനെ എതിർക്കുന്നു എന്ന് പിന്നീട് വിജയസായി റെഡ്ഡി എക്‌സിൽ കുറിച്ചു. ബിൽ അതിന്‍റെ നിലവിലെ രൂപത്തിൽ സ്വീകാര്യമല്ലെന്നും, അതിനെതിരെയുള്ള തന്‍റെ വിയോജനക്കുറിപ്പ് കമ്മിറ്റിക്ക് മുമ്പിൽ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിർദിഷ്‌ട നിയമത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച അസദുദ്ദീൻ ഒവൈസി, അത് നടപ്പാക്കിയാൽ സാമൂഹിക അസ്ഥിരത സൃഷ്‌ടിക്കുമെന്ന് അവകാശപ്പെട്ടു.

അതേസമയം കമ്മിറ്റി എല്ലാ കാഴ്‌ചപ്പാടുകളും പരിഗണിക്കുമെന്നും ഭരണഘടനാ മൂല്യങ്ങളിലും വ്യക്തിസ്വാതന്ത്ര്യത്തിലും കടന്നുകയറുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ഗൗരവ് ഗൊഗോയ് സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. പ്രതിപക്ഷ പാർട്ടികളിൽ നിന്നും മുസ്‌ലിം സംഘടനകളിൽ നിന്നും പ്രതിഷേധത്തിന് ഇടയാക്കിയ വിവാദ ബിൽ പരിശോധിക്കാൻ 31 അംഗ സമിതിയെ ലോക്‌സഭ ചുമതലപ്പെടുത്തി. ബില്ലിന്‍റെ പ്രശ്‌നങ്ങളും അതിനെക്കുറിച്ചുള്ള ആശങ്കകളും സമിതി ചർച്ച ചെയ്യും. 44 ഭേദഗതികളും ചർച്ച ചെയ്‌ത് അടുത്ത സെഷനിൽ നല്ലതും സമഗ്രവുമായ ബിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രീകൃത പോർട്ടലിലൂടെ വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ പ്രക്രിയ പരിഷ്‌കരിക്കാൻ ലക്ഷ്യമിട്ടുള്ള ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്‍റെ ആദ്യ പ്രധാന സംരംഭമാണ് ഈ ബിൽ. മുസ്‌ലിം സ്‌ത്രീകൾക്കും അമുസ്‌ലിം പ്രതിനിധികൾക്കും പ്രാതിനിധ്യമുള്ള സംസ്ഥാന വഖഫ് ബോർഡുകൾക്കൊപ്പം ഒരു കേന്ദ്ര വഖഫ് കൗൺസിൽ സ്ഥാപിക്കുന്നതുൾപ്പെടെ നിരവധി പരിഷ്‌കാരങ്ങൾ ഇത് നിർദ്ദേശിക്കുന്നുണ്ട്.

ഒരു വസ്‌തുവിനെ വഖഫ് അല്ലെങ്കിൽ സർക്കാർ ഭൂമിയായി തരംതിരിച്ചിട്ടുണ്ടോ എന്ന് നിർണ്ണയിക്കുന്നതിനുള്ള പ്രാഥമിക അധികാരിയായി ജില്ലാ കലക്‌ടറെ നിയോഗിക്കുന്നതിനുള്ള നിർദ്ദേശമാണ് ബില്ലിലെ വിവാദ വ്യവസ്ഥ.

Also Read: വഖഫ് ഭേദഗതി ബിൽ: 31 അംഗങ്ങളുള്ള സംയുക്ത പാർലമെന്‍ററി സമിതി രൂപീകരിച്ചു; ഒവൈസിയും ഇമ്രാൻ മസൂദും അംഗങ്ങൾ

ന്യൂഡൽഹി: വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ച് പരിശോധിക്കാന്‍ രൂപീകരിച്ച് സംയുക്ത പാർലമെന്‍ററി സമിതിയുടെ ആദ്യ മാരത്തൺ യോഗം പൂർത്തിയായി. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം ബില്ലിനെപ്പറ്റി യോഗത്തില്‍ വിശദീകരിക്കവേ പ്രതിപക്ഷ അംഗങ്ങൾ കടുത്ത എതിര്‍പ്പ് പ്രകടമാക്കി. അതേസമയം ബിജെപി അംഗങ്ങൾ ബില്ലിനെ അഭിനന്ദിച്ച് രംഗത്തെത്തി.

യോഗത്തിൽ ചൂടേറിയ വാദപ്രതിവാദങ്ങളാണ് നടന്നത്. യോഗം നടക്കവേ അംഗങ്ങൾ ബില്ലിലെ വ്യവസ്ഥകളെക്കുറിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും നിർദ്ദേശങ്ങൾ നൽകുകയും വിശദീകരണം തേടുകയും ചെയ്‌തു. ബില്ലിനെപ്പറ്റി പൊതുജനങ്ങളുടെയും സ്ഥാപനങ്ങളുടെയും അഭിപ്രായം തേടാന്‍ യോഗത്തില്‍ തീരുമാനമായതായാണ് വിവരം. ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ പരസ്യങ്ങൾ നൽകുമെന്ന് വൃത്തങ്ങൾ അറിയിച്ചു.

ആറ് മണിക്കൂറിലധികം നീണ്ട യോഗം ഫലപ്രദമായിരുന്നു എന്നാണ് കമ്മിറ്റി ചെയർപേഴ്‌സൺ ജഗദാംബിക പാൽ നടത്തിയ പ്രതികരണം. വിവിധ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന മുസ്‌ലിം സംഘടനകളെ അവരുടെ അഭിപ്രായം കേൾക്കാൻ വിളിക്കുമെന്നും ജഗദാംബിക പാൽ അറിയിച്ചു. സമിതിയുടെ അടുത്ത യോഗം ഈ മാസം 30 ന് ചേരുമെന്നും വിവിധ സംസ്ഥാന വഖഫ് സംഘടനകളുടെ അഭിപ്രായം പാനൽ കേൾക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

യോഗത്തിൽ ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾ പരിഗണിക്കാന്‍ ന്യൂനപക്ഷകാര്യ മന്ത്രാലയം വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയില്ലെന്ന് ചില പ്രതിപക്ഷ അംഗങ്ങൾ വിമര്‍ശിച്ചു. അതേസമയം മുസ്‌ലിം സമുദായത്തിൻ്റെ ആശങ്കകൾ അഭിസംബോധന ചെയ്യണമെന്നും വിശാലമായ കൂടിയാലോചനകൾക്ക് നടത്തണമെന്നും ബിജെപി സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടി (രാം വിലാസ്) അംഗം ചൂണ്ടിക്കാട്ടി. തെലുങ്ക് ദേശം പാർട്ടിയും (ടിഡിപി) വിശാലമായ ചർച്ചകൾ നടത്തുമെന്ന് ആവശ്യപ്പെട്ടു.

ബിജെപിയുടെ സഞ്ജയ് ജയ്‌സ്വാൾ, അപരാജിത സാരംഗി, തേജസ്വി സൂര്യ, ദിലീപ് സൈകിയ, ഗുലാം അലി കോൺഗ്രസ് പാർട്ടിയുടെ ഗൗരവ് ഗൊഗോയ്, നസീർ ഹുസൈൻ, ടിഎംസിയുടെ കല്യാണ് ബാനർജി, വൈഎസ്ആർസിയുടെ വി വിജയസായി റെഡ്ഡി, എഎപിയുടെ സഞ്ജയ് സിങ്, എഐഎംഐഎമ്മിന്‍റെ അസദുദ്ദീൻ ഒവൈസി, ഡിഎംകെയുടെ എ രാജ, എൽജെപിയുടെ അരുൺ ഭാരതി, ടിഡിപിയുടെ ലവു ശ്രീകൃഷ്‌ണ ദേവരായലു എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ചില പ്രതിപക്ഷ അംഗങ്ങൾ ബില്ലിലെ വിവിധ വ്യവസ്ഥകളെയും അവയുടെ യുക്തിയെയും ചോദ്യം ചെയ്‌തു. തർക്കമുള്ള വസ്‌തുവിന്‍റെ ഉടമസ്ഥാവകാശം തീരുമാനിക്കുന്നതിന് ജില്ലാ കലക്‌ടർമാർക്ക് അധികാരം നൽകാനുള്ള നീക്കവും, വഖഫ് ബോർഡുകളിൽ അമുസ്‌ലിം അംഗങ്ങളെ ഉൾപ്പെടുത്തുക എന്നീ കാര്യങ്ങളിലാണ് അവർ ചോദ്യങ്ങൾ ഉന്നയിച്ചത്.

വി വിജയസായി റെഡ്ഡി, ശിവസേനയുടെ (യുബിടി) അരവിന്ദ് സ്വാന്ത്, സമാജ്‌വാദി പാർട്ടിയുടെ മൊഹിബുള്ള എന്നിവരുൾപ്പെടെയുള്ള ചില അംഗങ്ങൾ ബില്ലിനെ വിമർശിച്ച് കൊണ്ട് അവരുടെ രേഖാമൂലമുള്ള വീക്ഷണങ്ങൾ പാനൽ അധ്യക്ഷന് സമർപ്പിച്ചു.

വിവിധ തൽപരകക്ഷികൾ പ്രകടിപ്പിച്ച ആശങ്കകൾ കാരണം ബില്ലിനെ എതിർക്കുന്നു എന്ന് പിന്നീട് വിജയസായി റെഡ്ഡി എക്‌സിൽ കുറിച്ചു. ബിൽ അതിന്‍റെ നിലവിലെ രൂപത്തിൽ സ്വീകാര്യമല്ലെന്നും, അതിനെതിരെയുള്ള തന്‍റെ വിയോജനക്കുറിപ്പ് കമ്മിറ്റിക്ക് മുമ്പിൽ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിർദിഷ്‌ട നിയമത്തിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച അസദുദ്ദീൻ ഒവൈസി, അത് നടപ്പാക്കിയാൽ സാമൂഹിക അസ്ഥിരത സൃഷ്‌ടിക്കുമെന്ന് അവകാശപ്പെട്ടു.

അതേസമയം കമ്മിറ്റി എല്ലാ കാഴ്‌ചപ്പാടുകളും പരിഗണിക്കുമെന്നും ഭരണഘടനാ മൂല്യങ്ങളിലും വ്യക്തിസ്വാതന്ത്ര്യത്തിലും കടന്നുകയറുന്നില്ലെന്ന് ഉറപ്പാക്കുമെന്നും ഗൗരവ് ഗൊഗോയ് സാമൂഹ്യമാധ്യമത്തിൽ കുറിച്ചു. പ്രതിപക്ഷ പാർട്ടികളിൽ നിന്നും മുസ്‌ലിം സംഘടനകളിൽ നിന്നും പ്രതിഷേധത്തിന് ഇടയാക്കിയ വിവാദ ബിൽ പരിശോധിക്കാൻ 31 അംഗ സമിതിയെ ലോക്‌സഭ ചുമതലപ്പെടുത്തി. ബില്ലിന്‍റെ പ്രശ്‌നങ്ങളും അതിനെക്കുറിച്ചുള്ള ആശങ്കകളും സമിതി ചർച്ച ചെയ്യും. 44 ഭേദഗതികളും ചർച്ച ചെയ്‌ത് അടുത്ത സെഷനിൽ നല്ലതും സമഗ്രവുമായ ബിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രീകൃത പോർട്ടലിലൂടെ വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ പ്രക്രിയ പരിഷ്‌കരിക്കാൻ ലക്ഷ്യമിട്ടുള്ള ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്‍റെ ആദ്യ പ്രധാന സംരംഭമാണ് ഈ ബിൽ. മുസ്‌ലിം സ്‌ത്രീകൾക്കും അമുസ്‌ലിം പ്രതിനിധികൾക്കും പ്രാതിനിധ്യമുള്ള സംസ്ഥാന വഖഫ് ബോർഡുകൾക്കൊപ്പം ഒരു കേന്ദ്ര വഖഫ് കൗൺസിൽ സ്ഥാപിക്കുന്നതുൾപ്പെടെ നിരവധി പരിഷ്‌കാരങ്ങൾ ഇത് നിർദ്ദേശിക്കുന്നുണ്ട്.

ഒരു വസ്‌തുവിനെ വഖഫ് അല്ലെങ്കിൽ സർക്കാർ ഭൂമിയായി തരംതിരിച്ചിട്ടുണ്ടോ എന്ന് നിർണ്ണയിക്കുന്നതിനുള്ള പ്രാഥമിക അധികാരിയായി ജില്ലാ കലക്‌ടറെ നിയോഗിക്കുന്നതിനുള്ള നിർദ്ദേശമാണ് ബില്ലിലെ വിവാദ വ്യവസ്ഥ.

Also Read: വഖഫ് ഭേദഗതി ബിൽ: 31 അംഗങ്ങളുള്ള സംയുക്ത പാർലമെന്‍ററി സമിതി രൂപീകരിച്ചു; ഒവൈസിയും ഇമ്രാൻ മസൂദും അംഗങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.