ETV Bharat / bharat

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം: 14 ഉത്പന്നങ്ങൾ വിപണിയില്‍ നിന്ന് പിൻവലിച്ചെന്ന് പതഞ്ജലി കോടതിയില്‍ - Patanjali Removed Ads Of 14 Product

author img

By ETV Bharat Kerala Team

Published : Jul 9, 2024, 10:58 PM IST

ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിങ് അതോറിറ്റി സസ്‌പെൻഡ് ചെയ്‌ത ഉത്പന്നങ്ങളുടെ വിൽപ്പനയും പരസ്യങ്ങളുമാണ് പിന്‍വലിച്ചത്. ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് നിയമം ലംഘിച്ചതിനെ തുടര്‍ന്നായിരുന്നു നിരോധിനം.

PATANJALI AD CASE  BABA RAMDEV  പതഞ്ജലി കേസ്  പതഞ്ജലിയുടെ പരസ്യം നിരോധിച്ചു
Supreme Court, Baba Ramdev (ETV Bharat)

ന്യൂഡൽഹി: ഈ വർഷം ഏപ്രിലിൽ ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിങ് അതോറിറ്റി സസ്‌പെൻഡ് ചെയ്‌ത ഉത്പന്നങ്ങളുടെ വിൽപ്പനയും പരസ്യങ്ങളും പിൻവലിച്ചതായി പതഞ്ജലി ആയുർവേദ് ചൊവ്വാഴ്‌ച ( ജൂലൈ 09) സുപ്രീം കോടതിയെ അറിയിച്ചു. 14 ഉത്പന്നങ്ങളാണ് നിരോധിച്ചിരുന്നത്. 1954 ലെ ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് നിയമം ലംഘിച്ചതിന് പതഞ്ജലിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ഹിമ കോഹ്‌ലി അധ്യക്ഷയായ ബെഞ്ച്.

പ്രമേഹം, ഹൃദ്രോഗങ്ങൾ, രക്തസമ്മർദ്ദം, പൊണ്ണത്തടി എന്നി നിർദ്ദിഷ്‌ട രോഗങ്ങളും വൈകല്യങ്ങളും മാറും എന്ന് തെറ്റിധരിപ്പിക്കുന്ന പര്യസങ്ങള്‍ നിരോധിക്കുന്ന നിയമമാണ് ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് ആക്‌ട്. തുടര്‍ച്ചയായി ഈ നിയമം ലംഘിച്ചതിനാണ് പതഞ്ജലിയ്‌ക്ക് എതിരെ നടപടിയെടുത്തത്. നിരോധിച്ച ഉത്പന്നങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പരസ്യം ചെയ്‌തതിനെയും കോടതി ചോദ്യം ചെയ്‌തു. പതഞ്ജലിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബൽബീർ സിങ്ങിനോടാണ് എന്തുകൊണ്ടാണ് ആവര്‍ത്തിച്ച് നിയമലംഘനം നടത്തുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു.

രാംദേവും ബാലകൃഷ്‌ണയും നൽകിയ മാപ്പ് സുപ്രീം കോടതി തള്ളി. തങ്ങളുടെ ഉത്പന്നങ്ങള്‍ ഔഷധഗുണം അവകാശപ്പെട്ട് പരസ്യം ചെയ്യില്ല എന്ന് കോടതിയ്‌ക്ക് പതഞ്ജലി കഴിഞ്ഞ വര്‍ഷം വംബറിൽ വാക്ക് നല്‍കിയിരുന്നു. ഈ ഉറപ്പ് ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.

ഈ വർഷം ഏപ്രിലിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, രാംദേവിൻ്റെ ദിവ്യ ഫാർമസിക്കും പതഞ്ജലി ആയുർവേദ് ലിമിറ്റഡിനും എതിരെ പരാതി നൽകാൻ അനുമതി നൽകിയതായും അവരുടെ 14 ഉത്പന്നങ്ങള്‍ നിരോധിച്ചതായും ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു.

Read More: പതഞ്ജലി കേസ്: സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞ് ബാബ രാംദേവ്

ന്യൂഡൽഹി: ഈ വർഷം ഏപ്രിലിൽ ഉത്തരാഖണ്ഡ് സ്റ്റേറ്റ് ലൈസൻസിങ് അതോറിറ്റി സസ്‌പെൻഡ് ചെയ്‌ത ഉത്പന്നങ്ങളുടെ വിൽപ്പനയും പരസ്യങ്ങളും പിൻവലിച്ചതായി പതഞ്ജലി ആയുർവേദ് ചൊവ്വാഴ്‌ച ( ജൂലൈ 09) സുപ്രീം കോടതിയെ അറിയിച്ചു. 14 ഉത്പന്നങ്ങളാണ് നിരോധിച്ചിരുന്നത്. 1954 ലെ ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് നിയമം ലംഘിച്ചതിന് പതഞ്ജലിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ഹിമ കോഹ്‌ലി അധ്യക്ഷയായ ബെഞ്ച്.

പ്രമേഹം, ഹൃദ്രോഗങ്ങൾ, രക്തസമ്മർദ്ദം, പൊണ്ണത്തടി എന്നി നിർദ്ദിഷ്‌ട രോഗങ്ങളും വൈകല്യങ്ങളും മാറും എന്ന് തെറ്റിധരിപ്പിക്കുന്ന പര്യസങ്ങള്‍ നിരോധിക്കുന്ന നിയമമാണ് ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് ആക്‌ട്. തുടര്‍ച്ചയായി ഈ നിയമം ലംഘിച്ചതിനാണ് പതഞ്ജലിയ്‌ക്ക് എതിരെ നടപടിയെടുത്തത്. നിരോധിച്ച ഉത്പന്നങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പരസ്യം ചെയ്‌തതിനെയും കോടതി ചോദ്യം ചെയ്‌തു. പതഞ്ജലിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ബൽബീർ സിങ്ങിനോടാണ് എന്തുകൊണ്ടാണ് ആവര്‍ത്തിച്ച് നിയമലംഘനം നടത്തുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു.

രാംദേവും ബാലകൃഷ്‌ണയും നൽകിയ മാപ്പ് സുപ്രീം കോടതി തള്ളി. തങ്ങളുടെ ഉത്പന്നങ്ങള്‍ ഔഷധഗുണം അവകാശപ്പെട്ട് പരസ്യം ചെയ്യില്ല എന്ന് കോടതിയ്‌ക്ക് പതഞ്ജലി കഴിഞ്ഞ വര്‍ഷം വംബറിൽ വാക്ക് നല്‍കിയിരുന്നു. ഈ ഉറപ്പ് ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി.

ഈ വർഷം ഏപ്രിലിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, രാംദേവിൻ്റെ ദിവ്യ ഫാർമസിക്കും പതഞ്ജലി ആയുർവേദ് ലിമിറ്റഡിനും എതിരെ പരാതി നൽകാൻ അനുമതി നൽകിയതായും അവരുടെ 14 ഉത്പന്നങ്ങള്‍ നിരോധിച്ചതായും ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു.

Read More: പതഞ്ജലി കേസ്: സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞ് ബാബ രാംദേവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.