ETV Bharat / bharat

17 മാസത്തിന് ശേഷം തിഹാർ ജയിലിന് പുറത്തിറങ്ങി മനീഷ്‌ സിസോദിയ; സ്വീകരണവുമായി എഎപി പ്രവർത്തകരും നേതാക്കളും - SISODIA WALKS OUT OF TIHAR JAIL

author img

By ETV Bharat Kerala Team

Published : Aug 9, 2024, 10:48 PM IST

Updated : Aug 10, 2024, 6:34 AM IST

കനത്ത സുരക്ഷയ്‌ക്കിടയിൽ, മുതിർന്ന എഎപി നേതാവ് മനീഷ് സിസോദിയ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ഡൽഹി മദ്യനയ അഴിമതി കേസിൽ 17 മാസത്തോളം തീഹാർ ജയിലിൽ തടവുശിക്ഷ അനുഭവിച്ച ശേഷമാണ് അദ്ദേഹം പുറത്തിറങ്ങുന്നത്.

SISODIA WALKS OUT OF JAIL  SENIOR AAP LEADER MANISH SISODIA  മനീഷ്‌ സിസോദിയ ജയിലിൽ നിന്നിറങ്ങി  മനീഷ് സിസോദിയക്ക് ജാമ്യം
Manish Sisodia Walks Out Of Tihar Jail After 17 Long Months (ANI)

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ഡൽഹി ഉപമുഖ്യമന്ത്രിയും മുതിർന്ന എഎപി നേതാവുമായ മനീഷ്‌ സിസോദിയ പുറത്തിറങ്ങി. 17 മാസത്തോളം തിഹാർ ജയിലിൽ തടവുശിക്ഷ അനുഭവിച്ച ശേഷമാണ് പുറത്തിറങ്ങുന്നത്. വൈകിട്ടോടെയാണ് സിസോദിയ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. സഞ്ജയ് സിങ് അടക്കമുള്ള നേതാക്കൾ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു.

"ഈ ഉത്തരവിന് ശേഷം ബാബാ സാഹിബ് അംബേദ്‌കറിനോട് കടപ്പാട് തോന്നുന്നു" എന്ന് സിസോദിയ പറഞ്ഞു. മാത്രമല്ല ഭരണഘടനയുടെ വിജയമാണിതെന്നും പിന്തുണയ്ക്ക് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ സിവിൽ ലൈനിലെ വസതിയാണ് സിസോദിയ ആദ്യം സന്ദർശിക്കുകയെന്ന് വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് മന്ത്രി അതിഷിയുടെ വസതിയിലേക്ക് പോകുമെന്നും അവർ പറഞ്ഞു. ഉപമുഖ്യമന്ത്രിയായ ശേഷം മനീഷ് സിസോദിയക്ക് അനുവദിച്ച മഥുര റോഡിലെ എബി 17ലെ പ്ലോട്ടിലെ സർക്കാർ വസതിയിലാകും സിസോദിയ താമസിക്കുകയെന്ന് പറയപ്പെടുന്നു. എന്നാൽ അദ്ദേഹം ജയിലിൽ പോകുകയും പദവിയിൽ നിന്ന് രാജി വെക്കുകയും ചെയ്‌ത സാഹചര്യത്തിൽ ആ വസതി മന്ത്രി അതിഷിക്ക് അനുവദിച്ചിരുന്നു. എന്നാൽ സിസോദിയയുടെ കുടുംബം ഇപ്പോഴും ആ വസതിയിലാണ് താമസിക്കുന്നത്.

സിസോദിയ ആ വസതിയിൽ താമസിക്കുമെങ്കിലും അതിഷിയുടെ നെയിംപ്ലേറ്റ് വസതിക്ക് പുറത്ത് സൂക്ഷിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. സിസോദിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ അദ്ദേഹത്തിന്‍റെ പേരിൽ ഔദ്യോഗികമായി ഒരു വീട് അനുവദിക്കാനാവില്ലെന്നും, അദ്ദേഹത്തിന് രാജ്യതലസ്ഥാനത്ത് വീടില്ലെന്നും അധികൃതർ പറഞ്ഞു.

ശനിയാഴ്‌ച (ഓഗസ്‌റ്റ് 10) മനീഷ് സിസോദിയ പാർട്ടി നേതാക്കൾക്കൊപ്പം രാജ്ഘട്ടിലേക്ക് പോകും, ​​തുടർന്ന് ക്ഷേത്രം സന്ദർശിച്ച് ആരാധന നടത്തും. അതിന് ശേഷം പാർട്ടി നേതാക്കളെയും പ്രവർത്തകരെയും കാണുമെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു. ജാമ്യ തുകയായി 2 ലക്ഷം കെട്ടിവെക്കണമെന്നും പാസ്‌പോർട്ട് സമർപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

അതേസമയം വിചാരണ തുടങ്ങാത്തത്തിന്‍റെ പേരിൽ ദീർഘകാലം ഒരാളെ ജയിലിലിടാനാകില്ലെന്നും അത് മൗലിക അവകാശത്തിൻ്റെ ലംഘനമാണെന്നും നിരീക്ഷിച്ചുകൊണ്ടാണ് കോടതി സിസോദിയക്ക് ജാമ്യം അനുവദിച്ചത്. ഭരണകാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

സിബിഐയും ഇഡിയും രജിസ്‌റ്റർ ചെയ്‌ത കേസിലായിരുന്നു മനീഷ് സിസോദിയയുടെ അറസ്‌റ്റ്. ഫെബ്രുവരി 26നാണ് സിബിഐ മനീഷ് സിസോദിയയെ അറസ്‌റ്റ് ചെയ്‌തത്. സിബിഐ കേസിനെ ആധാരമാക്കിയെടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ മാർച്ച് 9നാണ് ഇഡി സിസോദിയയെ അറസ്‌റ്റ് ചെയ്‌തത്. കെജ്രിവാളിനെയും മദ്യനയ കേസിൽ ഇഡി അറസ്‌റ്റ് ചെയ്‌തിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീംകോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത സിബിഐയും ഇഡിയും സിസോദിയക്കെതിരെ കൃത്യമായ തെളിവുണ്ടെന്ന് കോടതിയിൽ വാദിച്ചിരുന്നു.

Also Read: മദ്യനയക്കേസ്: ഇഡി സമൻസുകള്‍ക്കെതിരെ കെജ്‌രിവാളിന്‍റെ ഹര്‍ജി പരിഗണിക്കുക സെപ്റ്റംബറില്‍

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ഡൽഹി ഉപമുഖ്യമന്ത്രിയും മുതിർന്ന എഎപി നേതാവുമായ മനീഷ്‌ സിസോദിയ പുറത്തിറങ്ങി. 17 മാസത്തോളം തിഹാർ ജയിലിൽ തടവുശിക്ഷ അനുഭവിച്ച ശേഷമാണ് പുറത്തിറങ്ങുന്നത്. വൈകിട്ടോടെയാണ് സിസോദിയ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. സഞ്ജയ് സിങ് അടക്കമുള്ള നേതാക്കൾ അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു.

"ഈ ഉത്തരവിന് ശേഷം ബാബാ സാഹിബ് അംബേദ്‌കറിനോട് കടപ്പാട് തോന്നുന്നു" എന്ന് സിസോദിയ പറഞ്ഞു. മാത്രമല്ല ഭരണഘടനയുടെ വിജയമാണിതെന്നും പിന്തുണയ്ക്ക് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ സിവിൽ ലൈനിലെ വസതിയാണ് സിസോദിയ ആദ്യം സന്ദർശിക്കുകയെന്ന് വൃത്തങ്ങൾ അറിയിച്ചു. തുടർന്ന് മന്ത്രി അതിഷിയുടെ വസതിയിലേക്ക് പോകുമെന്നും അവർ പറഞ്ഞു. ഉപമുഖ്യമന്ത്രിയായ ശേഷം മനീഷ് സിസോദിയക്ക് അനുവദിച്ച മഥുര റോഡിലെ എബി 17ലെ പ്ലോട്ടിലെ സർക്കാർ വസതിയിലാകും സിസോദിയ താമസിക്കുകയെന്ന് പറയപ്പെടുന്നു. എന്നാൽ അദ്ദേഹം ജയിലിൽ പോകുകയും പദവിയിൽ നിന്ന് രാജി വെക്കുകയും ചെയ്‌ത സാഹചര്യത്തിൽ ആ വസതി മന്ത്രി അതിഷിക്ക് അനുവദിച്ചിരുന്നു. എന്നാൽ സിസോദിയയുടെ കുടുംബം ഇപ്പോഴും ആ വസതിയിലാണ് താമസിക്കുന്നത്.

സിസോദിയ ആ വസതിയിൽ താമസിക്കുമെങ്കിലും അതിഷിയുടെ നെയിംപ്ലേറ്റ് വസതിക്ക് പുറത്ത് സൂക്ഷിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. സിസോദിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതുവരെ അദ്ദേഹത്തിന്‍റെ പേരിൽ ഔദ്യോഗികമായി ഒരു വീട് അനുവദിക്കാനാവില്ലെന്നും, അദ്ദേഹത്തിന് രാജ്യതലസ്ഥാനത്ത് വീടില്ലെന്നും അധികൃതർ പറഞ്ഞു.

ശനിയാഴ്‌ച (ഓഗസ്‌റ്റ് 10) മനീഷ് സിസോദിയ പാർട്ടി നേതാക്കൾക്കൊപ്പം രാജ്ഘട്ടിലേക്ക് പോകും, ​​തുടർന്ന് ക്ഷേത്രം സന്ദർശിച്ച് ആരാധന നടത്തും. അതിന് ശേഷം പാർട്ടി നേതാക്കളെയും പ്രവർത്തകരെയും കാണുമെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു. ജാമ്യ തുകയായി 2 ലക്ഷം കെട്ടിവെക്കണമെന്നും പാസ്‌പോർട്ട് സമർപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

അതേസമയം വിചാരണ തുടങ്ങാത്തത്തിന്‍റെ പേരിൽ ദീർഘകാലം ഒരാളെ ജയിലിലിടാനാകില്ലെന്നും അത് മൗലിക അവകാശത്തിൻ്റെ ലംഘനമാണെന്നും നിരീക്ഷിച്ചുകൊണ്ടാണ് കോടതി സിസോദിയക്ക് ജാമ്യം അനുവദിച്ചത്. ഭരണകാര്യങ്ങളിൽ ഇടപെടാൻ അനുവദിക്കരുതെന്ന ഇഡിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

സിബിഐയും ഇഡിയും രജിസ്‌റ്റർ ചെയ്‌ത കേസിലായിരുന്നു മനീഷ് സിസോദിയയുടെ അറസ്‌റ്റ്. ഫെബ്രുവരി 26നാണ് സിബിഐ മനീഷ് സിസോദിയയെ അറസ്‌റ്റ് ചെയ്‌തത്. സിബിഐ കേസിനെ ആധാരമാക്കിയെടുത്ത കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ മാർച്ച് 9നാണ് ഇഡി സിസോദിയയെ അറസ്‌റ്റ് ചെയ്‌തത്. കെജ്രിവാളിനെയും മദ്യനയ കേസിൽ ഇഡി അറസ്‌റ്റ് ചെയ്‌തിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീംകോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത സിബിഐയും ഇഡിയും സിസോദിയക്കെതിരെ കൃത്യമായ തെളിവുണ്ടെന്ന് കോടതിയിൽ വാദിച്ചിരുന്നു.

Also Read: മദ്യനയക്കേസ്: ഇഡി സമൻസുകള്‍ക്കെതിരെ കെജ്‌രിവാളിന്‍റെ ഹര്‍ജി പരിഗണിക്കുക സെപ്റ്റംബറില്‍

Last Updated : Aug 10, 2024, 6:34 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.