ETV Bharat / bharat

'നേഹ ഹിരേമതിന്‍റെ കൊലയ്‌ക്ക് പിന്നില്‍ ലവ് ജിഹാദല്ല'; കുറ്റപത്രത്തില്‍ നിര്‍ണായക പരാമര്‍ശം - Neha Hiremath murder

ഇക്കഴിഞ്ഞ ഏപ്രില്‍ പതിനെട്ടിനാണ് കോളജ് വിദ്യാര്‍ത്ഥിനിയായ നേഹ ആണ്‍സുഹൃത്തിന്‍റെ കത്തിക്ക് ഇരയായത്. കോളജ് കാമ്പസില്‍ വച്ചായിരുന്നു കൊലപാതകം.

author img

By ETV Bharat Kerala Team

Published : Jul 10, 2024, 9:21 PM IST

CHARGESHEET  LOVE JIHAD  ACCUSED FAYAZ  സിഐഡി പൊലീസിന്‍റെ കുറ്റപത്രം
Neha, Fayaz (ETV Bharat)

ഹൂബ്ലി: പ്രതിയുടെ നിരാശയാണ് നേഹ ഹിരെമതിന്‍റെ കൊലപാതകത്തിന് കാരണമെന്ന് സിഐഡി പൊലീസിന്‍റെ കുറ്റപത്രം. കുറ്റപത്രത്തില്‍ ലവ് ജിഹാദിനെക്കുറിച്ച് പരാമര്‍ശമേയില്ല. 483 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിട്ടുള്ളത്.

99 തെളിവുകള്‍ ശേഖരിച്ചിരുന്നു. നേഹയുടെ അമ്മ, അച്‌ഛന്‍, സഹോദരന്‍, സഹപാഠികള്‍, പെണ്‍സുഹൃത്തുക്കള്‍, ബിവിബി കോളജിലെ അധ്യാപകര്‍, ദൃക്‌സാക്ഷികള്‍, സിസിടിവി ദൃശ്യങ്ങള്‍, ചില രേഖകള്‍, പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്‌ടര്‍മാരുടെ അഭിപ്രായങ്ങള്‍, ഫൊറന്‍സിക് റിപ്പോര്‍ട്ട് തുടങ്ങിയവ അടക്കമുള്ളവ പരിശോധിച്ചാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. പ്രതി ഫയാസിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 302 (ജീവപര്യന്തമോ വധശിക്ഷയോ), 341 (ഒരു മാസം തടവ്), 506 എന്നിവ പ്രകാരമാണ് കുറ്റം ചുമത്തിയിട്ടുള്ളത്.

2020-21ല്‍ ഹൂബ്ലിയില്‍ പി സി ജോബിന്‍ കോളജില്‍ ബിസിഎയ്ക്ക് നേഹയും ഫയാസും സഹപാഠികളായിരുന്നു. ആദ്യം ഇരുവരും സുഹൃത്തുക്കളായിരുന്നെങ്കിലും പിന്നീട് ഇത് പ്രണയമായി മാറി. 2024 മാര്‍ച്ചില്‍ ഇരുവരും തമ്മില്‍ പിണങ്ങി. നേഹ ഫയാസുമായി മിണ്ടാതായി. നേഹയുടെ അവഗണന സഹിക്കാനാകാതെ അവളെ കൊലപ്പെടുത്താന്‍ ഫയാസ് തീരുമാനിക്കുകയായിരുന്നു. 2024 ഏപ്രില്‍ പതിനെട്ടിന് വൈകിട്ട് 4.40ഓടെ കത്തി ഉപയോഗിച്ച് കുത്തി കൊല്ലുകയായിരുന്നു. കൊല്ലും മുമ്പ് തന്നെ ഇത്രനാളും സ്നേഹിച്ചിട്ട് വഞ്ചിക്കുകയായിരുന്നോ എന്നും തന്നെ വിവാഹം കഴിക്കാനാകില്ലേ എന്നും ചോദിച്ചിരുന്നുവെന്നും പറയുന്നു. പിന്നീട് കത്തി സംഭവസ്ഥലത്ത് തന്നെ ഉപേക്ഷിച്ച് ഇയാള്‍ ഓടിപ്പോയി.

ദര്‍വാദില്‍ വച്ച് നേഹയെ കൊല്ലാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. ഇതിനായി ഒരു തൊപ്പിയും കത്തിയും വാങ്ങി. കൊലപാതകത്തിന് മൂന്ന് ദിവസം മുമ്പ് ആര്യ ബസാറില്‍ നിന്നാണ് കത്തി വാങ്ങിയത്. ഇയാള്‍ കത്തി വാങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ സിഐഡിക്ക് കിട്ടിയിട്ടുണ്ട്. അതേദിവസം തന്നെ ന്യൂ സായ് ഗാര്‍മെന്‍റില്‍ നിന്ന് ഇയാള്‍ ചുവന്ന തൊപ്പിയും വാങ്ങി.

കൊല്ലാനായി ബിവിബി കോളജിലെത്തുമ്പോള്‍ ഇയാള്‍ ചുവന്ന തൊപ്പി ധരിച്ചിരുന്നു. തന്നെ ആരും തിരിച്ചറിയാതിരിക്കാനായാണ് തൊപ്പി ധരിച്ചത്. മുഖത്ത് കറുത്ത മാസ്‌കും അണിഞ്ഞിരുന്നു. ധര്‍വാദിലെ ശ്രീഹനുമാന്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ് ഇത് വാങ്ങിയത്. ഇതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്.

നേഹയുടെ രക്തസാമ്പിളുകളും കത്തിയും നേഹയുടെ ബാഗുകളും തിരിച്ചറിയല്‍ കാര്‍ഡും പേന, പെന്‍സില്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയും പൊലീസ് കണ്ടെടുത്തിരുന്നു. കൊലപാതകത്തിനെത്തുമ്പോള്‍ ഫയാസ് സഞ്ചരിച്ചിരുന്ന ഹോണ്ട ആക്‌ടീവ, ചില പെന്‍ഡ്രൈവുകള്‍ മറ്റ് ചില വസ്‌തുക്കള്‍ എന്നിവ പൊലീസ് അന്വേഷണത്തിനിടെ പിടിച്ചെടുത്തിരുന്നു.

Also Read: കോണ്‍ഗ്രസ് നേതാവിന്‍റെ മകളെ കൊന്നത് മതപരിവർത്തനത്തിന് സമ്മതിക്കാത്തതിനാൽ'; 'ലൗ ജിഹാദ്' വീണ്ടും എടുത്തിട്ട് അമിത് ഷാ

ഹൂബ്ലി: പ്രതിയുടെ നിരാശയാണ് നേഹ ഹിരെമതിന്‍റെ കൊലപാതകത്തിന് കാരണമെന്ന് സിഐഡി പൊലീസിന്‍റെ കുറ്റപത്രം. കുറ്റപത്രത്തില്‍ ലവ് ജിഹാദിനെക്കുറിച്ച് പരാമര്‍ശമേയില്ല. 483 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിട്ടുള്ളത്.

99 തെളിവുകള്‍ ശേഖരിച്ചിരുന്നു. നേഹയുടെ അമ്മ, അച്‌ഛന്‍, സഹോദരന്‍, സഹപാഠികള്‍, പെണ്‍സുഹൃത്തുക്കള്‍, ബിവിബി കോളജിലെ അധ്യാപകര്‍, ദൃക്‌സാക്ഷികള്‍, സിസിടിവി ദൃശ്യങ്ങള്‍, ചില രേഖകള്‍, പോസ്‌റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്‌ടര്‍മാരുടെ അഭിപ്രായങ്ങള്‍, ഫൊറന്‍സിക് റിപ്പോര്‍ട്ട് തുടങ്ങിയവ അടക്കമുള്ളവ പരിശോധിച്ചാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. പ്രതി ഫയാസിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 302 (ജീവപര്യന്തമോ വധശിക്ഷയോ), 341 (ഒരു മാസം തടവ്), 506 എന്നിവ പ്രകാരമാണ് കുറ്റം ചുമത്തിയിട്ടുള്ളത്.

2020-21ല്‍ ഹൂബ്ലിയില്‍ പി സി ജോബിന്‍ കോളജില്‍ ബിസിഎയ്ക്ക് നേഹയും ഫയാസും സഹപാഠികളായിരുന്നു. ആദ്യം ഇരുവരും സുഹൃത്തുക്കളായിരുന്നെങ്കിലും പിന്നീട് ഇത് പ്രണയമായി മാറി. 2024 മാര്‍ച്ചില്‍ ഇരുവരും തമ്മില്‍ പിണങ്ങി. നേഹ ഫയാസുമായി മിണ്ടാതായി. നേഹയുടെ അവഗണന സഹിക്കാനാകാതെ അവളെ കൊലപ്പെടുത്താന്‍ ഫയാസ് തീരുമാനിക്കുകയായിരുന്നു. 2024 ഏപ്രില്‍ പതിനെട്ടിന് വൈകിട്ട് 4.40ഓടെ കത്തി ഉപയോഗിച്ച് കുത്തി കൊല്ലുകയായിരുന്നു. കൊല്ലും മുമ്പ് തന്നെ ഇത്രനാളും സ്നേഹിച്ചിട്ട് വഞ്ചിക്കുകയായിരുന്നോ എന്നും തന്നെ വിവാഹം കഴിക്കാനാകില്ലേ എന്നും ചോദിച്ചിരുന്നുവെന്നും പറയുന്നു. പിന്നീട് കത്തി സംഭവസ്ഥലത്ത് തന്നെ ഉപേക്ഷിച്ച് ഇയാള്‍ ഓടിപ്പോയി.

ദര്‍വാദില്‍ വച്ച് നേഹയെ കൊല്ലാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. ഇതിനായി ഒരു തൊപ്പിയും കത്തിയും വാങ്ങി. കൊലപാതകത്തിന് മൂന്ന് ദിവസം മുമ്പ് ആര്യ ബസാറില്‍ നിന്നാണ് കത്തി വാങ്ങിയത്. ഇയാള്‍ കത്തി വാങ്ങുന്നതിന്‍റെ ദൃശ്യങ്ങള്‍ സിഐഡിക്ക് കിട്ടിയിട്ടുണ്ട്. അതേദിവസം തന്നെ ന്യൂ സായ് ഗാര്‍മെന്‍റില്‍ നിന്ന് ഇയാള്‍ ചുവന്ന തൊപ്പിയും വാങ്ങി.

കൊല്ലാനായി ബിവിബി കോളജിലെത്തുമ്പോള്‍ ഇയാള്‍ ചുവന്ന തൊപ്പി ധരിച്ചിരുന്നു. തന്നെ ആരും തിരിച്ചറിയാതിരിക്കാനായാണ് തൊപ്പി ധരിച്ചത്. മുഖത്ത് കറുത്ത മാസ്‌കും അണിഞ്ഞിരുന്നു. ധര്‍വാദിലെ ശ്രീഹനുമാന്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ് ഇത് വാങ്ങിയത്. ഇതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്.

നേഹയുടെ രക്തസാമ്പിളുകളും കത്തിയും നേഹയുടെ ബാഗുകളും തിരിച്ചറിയല്‍ കാര്‍ഡും പേന, പെന്‍സില്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയും പൊലീസ് കണ്ടെടുത്തിരുന്നു. കൊലപാതകത്തിനെത്തുമ്പോള്‍ ഫയാസ് സഞ്ചരിച്ചിരുന്ന ഹോണ്ട ആക്‌ടീവ, ചില പെന്‍ഡ്രൈവുകള്‍ മറ്റ് ചില വസ്‌തുക്കള്‍ എന്നിവ പൊലീസ് അന്വേഷണത്തിനിടെ പിടിച്ചെടുത്തിരുന്നു.

Also Read: കോണ്‍ഗ്രസ് നേതാവിന്‍റെ മകളെ കൊന്നത് മതപരിവർത്തനത്തിന് സമ്മതിക്കാത്തതിനാൽ'; 'ലൗ ജിഹാദ്' വീണ്ടും എടുത്തിട്ട് അമിത് ഷാ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.