ETV Bharat / bharat

ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച് തരംഗമായ പ്രായം കുറഞ്ഞ സ്ഥാനാർഥികളിതാ....... - YOUNGEST WINNERS IN LOK SABHA ELECTION

author img

By ETV Bharat Kerala Team

Published : Jun 5, 2024, 8:56 PM IST

ഇന്ത്യയിൽ ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ചെറിയ പ്രായം 25 വയസാണ്. ഈ പ്രായത്തിൽ വലിയ വിജയം നേടിയ സ്ഥാനാർഥികളാണ് ഇവർ.

LOK SABHA ELECTION RESULT 2024  ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം  YOUNGEST MPS IN INDIA  ഇന്ത്യയിലെ പ്രായം കുറഞ്ഞ എംപിമാർ
25 Years old winners in Lok Sabha election 2024 (ETV Bharat)

ഹൈദരാബാദ്: ഇന്ത്യയിൽ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുള്ള കുറഞ്ഞ പ്രായം 25 വയസാണ്. ഇത്രയും ചെറുപ്രായത്തിൽ തന്നെ നിയമനിർമാണ സഭകളിൽ പ്രവേശിക്കാൻ അപൂർവ്വമായേ അവസരം ലഭിക്കുന്നുള്ളു. ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 25-ാം വയസിൽ മത്സരിച്ച് വിജയിച്ച് കോളിളക്കം സൃഷ്‌ടിച്ച സ്ഥാനാർഥികളാണ് ഇവരെല്ലാം.

പുഷ്പേന്ദ്ര സരോജ്: ഉത്തർപ്രദേശിലെ കൗശാമ്പി ലോക്‌സഭ മണ്ഡലത്തിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് പുഷ്പേന്ദ്ര സരോജ്. നിലവിലെ എംപിയായ ബിജെപി വിനോദ് കുമാർ സോങ്കറിനെ ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം വിജയിച്ചത്. അഞ്ച് തവണ എംഎൽഎയും ഉത്തർപ്രദേശ് സർക്കാരിൽ മന്ത്രിയുമായിരുന്ന ഇന്ദ്രജിത് സരോജിൻ്റെ മകനാണ് പുഷ്പേന്ദ്ര സരോജ്. 5,09,787 വോട്ടുകളാണ് പുഷ്പേന്ദ്രയ്‌ക്ക് ലഭിച്ചത്. അതേസമയം വിനോദ് കുമാർ സോങ്കറിന് 4,05,843 വോട്ടുകളാണ് ലഭിച്ചത്.

പ്രിയ സരോജ്: ഉത്തർപ്രദേശിൽ നിന്നും വിജയിച്ച 25 വയസ്സുള്ള മറ്റൊരു സ്ഥാനാർത്ഥിയാണ് പ്രിയ സരോജ്. മച്‌ലിഷഹർ ലോക്‌സഭ മണ്ഡലത്തിൽ നിന്ന് സമാജ്‌വാദി പാർട്ടി സ്ഥാനാർഥി ആയാണ് പ്രിയ മത്സരിച്ചത്. നിലവിലെ ബിജെപി എംപി ഭോല നാഥിനെ പരാജയപ്പെടുത്തിയാണ് പ്രിയ മച്‌ലിഷഹറിൽ തരംഗം സൃഷ്‌ടിച്ചത്. ഭോല നാഥിന് 4,15,442 വോട്ടുകൾ ലഭിച്ചപ്പോൾ പ്രിയയ്ക്ക് 4,51,292 വോട്ടുകളാണ് ലഭിച്ചത്.

ശാംഭവി ചൗധരി: 18-ാം ലോക്‌സഭയിൽ ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാളാണ് ബീഹാറിൽ നിന്നുള്ള 25കാരിയായ ശാംഭവി ചൗധരി. മന്ത്രി അശോക് ചൗധരിയുടെ മകൾ കൂടിയാണ് ശാംഭവി. ബീഹാറിലെ സമസ്‌തിപൂർ ലോക്‌സഭ സീറ്റിൽ നിന്ന് ലോക് ജനശക്തി പാർട്ടി (രാം വിലാസ്) സ്ഥാനാർഥിയായി മത്സരിച്ചാണ് ശാംഭവി വിജയിച്ചത്. 5,79,786 വോട്ടുകൾ നേടിയാണ് ശാംഭവി കോൺഗ്രസ് സ്ഥാനാർഥി സണ്ണി ഹസാരിയെ 1,87,251 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ ശാംഭവിയെ പ്രശംസിച്ചിരുന്നു.

സഞ്ജന ജാതവ്: രാജസ്ഥാനിലെ ഭരത്പൂർ ലോക്‌സഭ സീറ്റിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥിയാണ് 25 വയസുള്ള സഞ്ജന ജാതവ്. ബിജെപിയുടെ രാംസ്വരൂപ് കോലിയെ 51,983 വോട്ടുകൾക്കാണ് സഞ്ജന ജാതവ് പരാജയപ്പെടുത്തിയത്. 5,79,890 വോട്ടുകളാണ് സഞ്ജനയ്‌ക്ക് ലഭിച്ചത്. 2023 നവംബറിൽ നടന്ന രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിലും സഞ്ജന മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാർഥിയോട് വെറും 409 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു.

Also Read: 'ഉദ്വേഗഭരിതം, അപ്രതീക്ഷിതം': ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന ജയപരാജങ്ങള്‍

ഹൈദരാബാദ്: ഇന്ത്യയിൽ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനുള്ള കുറഞ്ഞ പ്രായം 25 വയസാണ്. ഇത്രയും ചെറുപ്രായത്തിൽ തന്നെ നിയമനിർമാണ സഭകളിൽ പ്രവേശിക്കാൻ അപൂർവ്വമായേ അവസരം ലഭിക്കുന്നുള്ളു. ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 25-ാം വയസിൽ മത്സരിച്ച് വിജയിച്ച് കോളിളക്കം സൃഷ്‌ടിച്ച സ്ഥാനാർഥികളാണ് ഇവരെല്ലാം.

പുഷ്പേന്ദ്ര സരോജ്: ഉത്തർപ്രദേശിലെ കൗശാമ്പി ലോക്‌സഭ മണ്ഡലത്തിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് പുഷ്പേന്ദ്ര സരോജ്. നിലവിലെ എംപിയായ ബിജെപി വിനോദ് കുമാർ സോങ്കറിനെ ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം വിജയിച്ചത്. അഞ്ച് തവണ എംഎൽഎയും ഉത്തർപ്രദേശ് സർക്കാരിൽ മന്ത്രിയുമായിരുന്ന ഇന്ദ്രജിത് സരോജിൻ്റെ മകനാണ് പുഷ്പേന്ദ്ര സരോജ്. 5,09,787 വോട്ടുകളാണ് പുഷ്പേന്ദ്രയ്‌ക്ക് ലഭിച്ചത്. അതേസമയം വിനോദ് കുമാർ സോങ്കറിന് 4,05,843 വോട്ടുകളാണ് ലഭിച്ചത്.

പ്രിയ സരോജ്: ഉത്തർപ്രദേശിൽ നിന്നും വിജയിച്ച 25 വയസ്സുള്ള മറ്റൊരു സ്ഥാനാർത്ഥിയാണ് പ്രിയ സരോജ്. മച്‌ലിഷഹർ ലോക്‌സഭ മണ്ഡലത്തിൽ നിന്ന് സമാജ്‌വാദി പാർട്ടി സ്ഥാനാർഥി ആയാണ് പ്രിയ മത്സരിച്ചത്. നിലവിലെ ബിജെപി എംപി ഭോല നാഥിനെ പരാജയപ്പെടുത്തിയാണ് പ്രിയ മച്‌ലിഷഹറിൽ തരംഗം സൃഷ്‌ടിച്ചത്. ഭോല നാഥിന് 4,15,442 വോട്ടുകൾ ലഭിച്ചപ്പോൾ പ്രിയയ്ക്ക് 4,51,292 വോട്ടുകളാണ് ലഭിച്ചത്.

ശാംഭവി ചൗധരി: 18-ാം ലോക്‌സഭയിൽ ഏറ്റവും പ്രായം കുറഞ്ഞ എംപിമാരിൽ ഒരാളാണ് ബീഹാറിൽ നിന്നുള്ള 25കാരിയായ ശാംഭവി ചൗധരി. മന്ത്രി അശോക് ചൗധരിയുടെ മകൾ കൂടിയാണ് ശാംഭവി. ബീഹാറിലെ സമസ്‌തിപൂർ ലോക്‌സഭ സീറ്റിൽ നിന്ന് ലോക് ജനശക്തി പാർട്ടി (രാം വിലാസ്) സ്ഥാനാർഥിയായി മത്സരിച്ചാണ് ശാംഭവി വിജയിച്ചത്. 5,79,786 വോട്ടുകൾ നേടിയാണ് ശാംഭവി കോൺഗ്രസ് സ്ഥാനാർഥി സണ്ണി ഹസാരിയെ 1,87,251 വോട്ടുകൾക്ക് പരാജയപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ ശാംഭവിയെ പ്രശംസിച്ചിരുന്നു.

സഞ്ജന ജാതവ്: രാജസ്ഥാനിലെ ഭരത്പൂർ ലോക്‌സഭ സീറ്റിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥിയാണ് 25 വയസുള്ള സഞ്ജന ജാതവ്. ബിജെപിയുടെ രാംസ്വരൂപ് കോലിയെ 51,983 വോട്ടുകൾക്കാണ് സഞ്ജന ജാതവ് പരാജയപ്പെടുത്തിയത്. 5,79,890 വോട്ടുകളാണ് സഞ്ജനയ്‌ക്ക് ലഭിച്ചത്. 2023 നവംബറിൽ നടന്ന രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിലും സഞ്ജന മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാർഥിയോട് വെറും 409 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു.

Also Read: 'ഉദ്വേഗഭരിതം, അപ്രതീക്ഷിതം': ലോക്‌സഭ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന ജയപരാജങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.