ETV Bharat / bharat

സ്റ്റാര്‍മറിന്‍റെ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറുമ്പോള്‍ ഇന്ത്യക്ക് നേട്ടമോ കോട്ടമോ?; പാര്‍ട്ടിയുടെ നിലപാടുകള്‍... - Keir Starmer ruling and India

ബ്രിട്ടീഷ്‌ തെരഞ്ഞെടുപ്പില്‍ സ്റ്റാര്‍മറിന്‍റെ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് കിടക്കുന്ന വിവിധ വിഷയങ്ങളില്‍ ലേബര്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ എന്താണെന്ന് അറിയാം...

author img

By ETV Bharat Kerala Team

Published : Jul 5, 2024, 8:39 PM IST

KEIR STARMER LABOUR PARTY  INDIA AND UK  സ്റ്റാര്‍മര്‍ ഭരണം ഇന്ത്യ  ഇന്ത്യ യുകെ ബന്ധം
Keir Starmer (ETV Bharat)

ഹൈദരാബാദ് : ബ്രിട്ടനില്‍ ജനവിധി വ്യക്തമായി. വന്‍ പരാജയം ഏറ്റു വാങ്ങി പ്രധാനമന്ത്രി ഋഷി സുനക് പുറത്തേക്ക്. ഡൗണിങ് സ്ട്രീറ്റിലേക്ക് ലേബര്‍ പാര്‍ട്ടി നേതാവ് കെയ്‌ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയായി എത്തുന്നു. 14 വര്‍ഷത്തിനിടെ ആദ്യമായാണ് ബ്രിട്ടനില്‍ ഇത്തരത്തില്‍ ഒരു ഭരണ മാറ്റം ഉണ്ടാകുന്നത്.

കണ്‍സര്‍വേറ്റീവുകളുടെ ഭരണത്തില്‍ നിന്ന് വ്യത്യസ്‌തമായി എന്തായിരിക്കും സ്റ്റാര്‍മര്‍ ഇന്ത്യയോട് കൈക്കൊള്ളാന്‍ പോകുന്ന സമീപനമെന്ന് ഇന്ത്യയും ഉറ്റു നോക്കുകയാണ്. സ്വാഭാവികമായും പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി സ്റ്റാര്‍മറിനെ അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ ഒത്തൊരുമിച്ച പ്രവൃത്തിക്കേണ്ട സാഹചര്യമാണെന്ന് മോദി അഭിനന്ദന സന്ദേശത്തില്‍ സൂചിപ്പിച്ചു. ഒട്ടും വൈകാതെ താന്‍ ഭരണം ആരംഭിക്കുകയാണെന്നും ഉടന്‍ അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കരുതെന്നും സ്റ്റാര്‍മര്‍ പ്രസ്‌താവിച്ചു കഴിഞ്ഞു.

ലേബര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും ഇന്ത്യക്കെതിരാണെന്ന പൊതു ധാരണ നേരത്തേയുണ്ട്. 2019 ല്‍ ജമ്മു കാശ്‌മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തപ്പോള്‍ ലേബര്‍ പാര്‍ട്ടി ഒരു അടിയന്തര പ്രമേയം പാസാക്കിയിരുന്നു.

കാശ്‌മീരില്‍ വലിയ മനുഷ്യാവകാശ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നും കാശ്‌മീരിലേക്ക് രാജ്യാന്തര നിരീക്ഷകരെ അനുവദിക്കണമെന്നുമായിരുന്നു അവരുടെ പ്രമേയത്തിലെ ഉള്ളടക്കം. പ്രധാന നേതാക്കളുടെ കരുതല്‍ തടങ്കലും വീട്ടു തടങ്കലും ചൂണ്ടിക്കാട്ടി കാശ്‌മീരികള്‍ക്ക് സ്വയം ഭരണ അവകാശം നല്‍കണമെന്നും അന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.

ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് വലിയ എതിര്‍പ്പുകളാണ് ഇതേത്തുടര്‍ന്ന് ലേബര്‍ പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. ഇതേത്തുടര്‍ന്ന് പാര്‍ട്ടി പിന്നീട് നിലപാട് മാറ്റി. കാശ്‌മീര്‍ വിഷയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയ കക്ഷി വിഷയമാണെന്ന് പാര്‍ട്ടി വിശദീകരിച്ചു. 2019 ല്‍ ലേബര്‍ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്‍റെ ഒരു കാരണം കാശ്‌മീര്‍ പ്രമേയം ആണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു.

ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ ആറു ശതമാനത്തോളം സംഭാവന ചെയ്യുന്ന പതിനെട്ട് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ വംശജരെ അവഗണിച്ചു കൊണ്ട് മുന്നോട്ടു പോകാന്‍ പുതിയ പ്രധാനമന്ത്രിക്കും സാധിക്കില്ലെന്ന് വ്യക്തമാണ്. ഏകദേശം 1.8 ദശലക്ഷത്തോളം വരുന്ന ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയിലേക്ക് ആറ് ശതമാനത്തിലധികം സംഭാവന നൽകുന്ന ഇന്ത്യയുമായും ബ്രിട്ടീഷ് ഇന്ത്യൻ സമൂഹവുമായും ലേബർ അടുത്ത ബന്ധം തേടുമെന്ന് സ്റ്റാർമർ തന്നെ പ്രഖ്യാപിച്ചു.

ഖലിസ്ഥാനോടും തീവ്രവാദത്തോടുമുള്ള നിലപാട് : ഇന്ത്യ വിരുദ്ധ വികാരങ്ങൾ ഇല്ലാതാക്കാനും നരേന്ദ്ര മോദി ഭരണകൂടവുമായി ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കുമെന്നും പാർട്ടി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ വാഗ്‌ദാനം വെറുംവാക്ക് ആയിരുന്നില്ല.

ഖലിസ്ഥാനി തീവ്രവാദ ഗ്രൂപ്പുകളെയും ഇന്ത്യയിലെ പൊതുപ്രവർത്തകരെ കൊലപ്പെടുത്തിയ തീവ്രവാദികളെയും പിന്തുണയ്ക്കുന്ന പോസ്റ്റുകൾ പങ്കിട്ടുവെന്ന് ആരോപിച്ച് സിഖ് കൗൺസിലർമാരിലൊരാളായ പർബിന്ദർ കൗറിനെതിരെ പാര്‍ട്ടി ഏപ്രിലിൽ അന്വേഷണം ആരംഭിച്ചിരുന്നു. ഖലിസ്ഥാൻ അനുകൂല തീവ്രവാദികളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ ഇന്ത്യൻ വംശജനായ ഷാഡോ മന്ത്രി പ്രീത് കൗർ ഗില്ലിനെ കഴിഞ്ഞ സെപ്റ്റംബറിൽ ലേബർ തരം താഴ്ത്തി.

വാണിജ്യ മേഖല എന്താകും? : തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ (എഫ്‌ടിഎ) ഉണ്ടാക്കാൻ തയ്യാറാണെന്ന് ലേബർ പാര്‍ട്ടി വ്യക്തമാക്കുകയും ചെയ്‌തിരുന്നു. 'ലേബർ പാര്‍ട്ടി തയാറായി കഴിഞ്ഞു എന്നാണ് ധനമന്ത്രി നിർമല സീതാരാമനും വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനുമുള്ള എന്‍റെ സന്ദേശം. നമുക്ക് നമ്മുടെ സ്വതന്ത്ര വ്യാപാര ഇടപാട് പൂർത്തിയാക്കി മുന്നോട്ട് പോകാം.'- ഷാഡോ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ജൂലൈ 4-ന് സർക്കാര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ജൂലൈ അവസാനത്തിന് മുമ്പ് താൻ ഡൽഹിയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുമായി സഹകരിക്കാനും പഠിക്കാനും നിരവധി അവസരങ്ങളുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ലേബർ പാർട്ടി അധികാരത്തിൽ വരുന്നതോടെ ഇന്ത്യയുമായുള്ള ബന്ധം പുനഃക്രമീകരിക്കുമെന്നത് വ്യക്തമാണ്. വ്യാപാര മേഖലയിലും ഈ മാറ്റം കാണാനാകും. ഇന്ത്യയും യുകെയും ഇതിനോടകം 13 റൗണ്ട് എഫ്‌ടിഎ ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടപടികൾക്കിടയിൽ ചർച്ചകൾ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

കുടിയേറ്റത്തിൽ ലേബർ പാർട്ടിയുടെ നിലപാട് : കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയക്കാൻ നിലവിൽ ഉപയോഗിക്കുന്ന പണം മറ്റൊരു ആവശ്യത്തിനായി ഉപയോഗിക്കുമെന്നാണ് ലേബർ പാർട്ടി വ്യക്തമാക്കിയത്. അതിർത്തിക്ക് കുറുകെ ചെറുബോട്ടുകൾ വഴി പ്രവർത്തിക്കുന്ന സംഘങ്ങളെ നേരിടാൻ പുതിയ ബോർഡർ സെക്യൂരിറ്റി കമാൻഡ് സ്ഥാപിക്കാനും ലേബർ പാർട്ടി പദ്ധതിയിടുന്നുണ്ട്.

യുകെയില്‍ താമസിക്കാൻ അവകാശമില്ലാത്ത ആളുകളെ സുരക്ഷിത രാജ്യങ്ങളിലേക്ക് നീക്കം ചെയ്യാനുള്ള പദ്ധതികളും പാര്‍ട്ടി ആസൂത്രണം ചെയ്യുന്നുണ്ട്. റിട്ടേൺ എഗ്രിമെന്‍റുകൾ ചർച്ച ചെയ്യാൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സഹായം തേടാനാണ് പാർട്ടി ആലോചിക്കുന്നത്.

നെറ്റ് മൈഗ്രേഷൻ കുറയ്ക്കാനും കൂടുതൽ യുകെ തൊഴിലാളികളെ പരിശീലിപ്പിക്കാനും വിദേശത്ത് നിന്ന് വിദഗ്‌ധ തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകളെ നിരോധിക്കാനുള്ള നിയമം കൊണ്ടുവരാനും ലേബര്‍ പാര്‍ട്ടി പദ്ധതിയിടുന്നുണ്ട്. യുകെയിലെ തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനുള്ള നിയമങ്ങളും പാര്‍ട്ടി കൊണ്ടുവരും. ആരോഗ്യ, പരിചരണ മേഖലകളില്‍ പ്രവർത്തിക്കുന്നവര്‍ക്ക് അവരുടെ കുടുംബത്തെ യുകെയിലേക്ക് കൊണ്ടുപോകുന്നതിനുള്ള വിലക്ക് ലേബര്‍ പാര്‍ട്ടി നിലനിർത്തും.

Also Read : ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എംപി; കൺസർവേറ്റീവുകളുടെ കോട്ടപൊളിച്ച് സോജൻ ജോസഫ് - Malayali win UK parliament election

ഹൈദരാബാദ് : ബ്രിട്ടനില്‍ ജനവിധി വ്യക്തമായി. വന്‍ പരാജയം ഏറ്റു വാങ്ങി പ്രധാനമന്ത്രി ഋഷി സുനക് പുറത്തേക്ക്. ഡൗണിങ് സ്ട്രീറ്റിലേക്ക് ലേബര്‍ പാര്‍ട്ടി നേതാവ് കെയ്‌ര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയായി എത്തുന്നു. 14 വര്‍ഷത്തിനിടെ ആദ്യമായാണ് ബ്രിട്ടനില്‍ ഇത്തരത്തില്‍ ഒരു ഭരണ മാറ്റം ഉണ്ടാകുന്നത്.

കണ്‍സര്‍വേറ്റീവുകളുടെ ഭരണത്തില്‍ നിന്ന് വ്യത്യസ്‌തമായി എന്തായിരിക്കും സ്റ്റാര്‍മര്‍ ഇന്ത്യയോട് കൈക്കൊള്ളാന്‍ പോകുന്ന സമീപനമെന്ന് ഇന്ത്യയും ഉറ്റു നോക്കുകയാണ്. സ്വാഭാവികമായും പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി സ്റ്റാര്‍മറിനെ അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ ഒത്തൊരുമിച്ച പ്രവൃത്തിക്കേണ്ട സാഹചര്യമാണെന്ന് മോദി അഭിനന്ദന സന്ദേശത്തില്‍ സൂചിപ്പിച്ചു. ഒട്ടും വൈകാതെ താന്‍ ഭരണം ആരംഭിക്കുകയാണെന്നും ഉടന്‍ അദ്ഭുതങ്ങള്‍ പ്രതീക്ഷിക്കരുതെന്നും സ്റ്റാര്‍മര്‍ പ്രസ്‌താവിച്ചു കഴിഞ്ഞു.

ലേബര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും ഇന്ത്യക്കെതിരാണെന്ന പൊതു ധാരണ നേരത്തേയുണ്ട്. 2019 ല്‍ ജമ്മു കാശ്‌മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തപ്പോള്‍ ലേബര്‍ പാര്‍ട്ടി ഒരു അടിയന്തര പ്രമേയം പാസാക്കിയിരുന്നു.

കാശ്‌മീരില്‍ വലിയ മനുഷ്യാവകാശ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നും കാശ്‌മീരിലേക്ക് രാജ്യാന്തര നിരീക്ഷകരെ അനുവദിക്കണമെന്നുമായിരുന്നു അവരുടെ പ്രമേയത്തിലെ ഉള്ളടക്കം. പ്രധാന നേതാക്കളുടെ കരുതല്‍ തടങ്കലും വീട്ടു തടങ്കലും ചൂണ്ടിക്കാട്ടി കാശ്‌മീരികള്‍ക്ക് സ്വയം ഭരണ അവകാശം നല്‍കണമെന്നും അന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു.

ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് വലിയ എതിര്‍പ്പുകളാണ് ഇതേത്തുടര്‍ന്ന് ലേബര്‍ പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. ഇതേത്തുടര്‍ന്ന് പാര്‍ട്ടി പിന്നീട് നിലപാട് മാറ്റി. കാശ്‌മീര്‍ വിഷയം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയ കക്ഷി വിഷയമാണെന്ന് പാര്‍ട്ടി വിശദീകരിച്ചു. 2019 ല്‍ ലേബര്‍ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്‍റെ ഒരു കാരണം കാശ്‌മീര്‍ പ്രമേയം ആണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു.

ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയുടെ ആറു ശതമാനത്തോളം സംഭാവന ചെയ്യുന്ന പതിനെട്ട് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ വംശജരെ അവഗണിച്ചു കൊണ്ട് മുന്നോട്ടു പോകാന്‍ പുതിയ പ്രധാനമന്ത്രിക്കും സാധിക്കില്ലെന്ന് വ്യക്തമാണ്. ഏകദേശം 1.8 ദശലക്ഷത്തോളം വരുന്ന ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയിലേക്ക് ആറ് ശതമാനത്തിലധികം സംഭാവന നൽകുന്ന ഇന്ത്യയുമായും ബ്രിട്ടീഷ് ഇന്ത്യൻ സമൂഹവുമായും ലേബർ അടുത്ത ബന്ധം തേടുമെന്ന് സ്റ്റാർമർ തന്നെ പ്രഖ്യാപിച്ചു.

ഖലിസ്ഥാനോടും തീവ്രവാദത്തോടുമുള്ള നിലപാട് : ഇന്ത്യ വിരുദ്ധ വികാരങ്ങൾ ഇല്ലാതാക്കാനും നരേന്ദ്ര മോദി ഭരണകൂടവുമായി ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കുമെന്നും പാർട്ടി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടിയുടെ വാഗ്‌ദാനം വെറുംവാക്ക് ആയിരുന്നില്ല.

ഖലിസ്ഥാനി തീവ്രവാദ ഗ്രൂപ്പുകളെയും ഇന്ത്യയിലെ പൊതുപ്രവർത്തകരെ കൊലപ്പെടുത്തിയ തീവ്രവാദികളെയും പിന്തുണയ്ക്കുന്ന പോസ്റ്റുകൾ പങ്കിട്ടുവെന്ന് ആരോപിച്ച് സിഖ് കൗൺസിലർമാരിലൊരാളായ പർബിന്ദർ കൗറിനെതിരെ പാര്‍ട്ടി ഏപ്രിലിൽ അന്വേഷണം ആരംഭിച്ചിരുന്നു. ഖലിസ്ഥാൻ അനുകൂല തീവ്രവാദികളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ ഇന്ത്യൻ വംശജനായ ഷാഡോ മന്ത്രി പ്രീത് കൗർ ഗില്ലിനെ കഴിഞ്ഞ സെപ്റ്റംബറിൽ ലേബർ തരം താഴ്ത്തി.

വാണിജ്യ മേഖല എന്താകും? : തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ (എഫ്‌ടിഎ) ഉണ്ടാക്കാൻ തയ്യാറാണെന്ന് ലേബർ പാര്‍ട്ടി വ്യക്തമാക്കുകയും ചെയ്‌തിരുന്നു. 'ലേബർ പാര്‍ട്ടി തയാറായി കഴിഞ്ഞു എന്നാണ് ധനമന്ത്രി നിർമല സീതാരാമനും വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനുമുള്ള എന്‍റെ സന്ദേശം. നമുക്ക് നമ്മുടെ സ്വതന്ത്ര വ്യാപാര ഇടപാട് പൂർത്തിയാക്കി മുന്നോട്ട് പോകാം.'- ഷാഡോ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ജൂലൈ 4-ന് സർക്കാര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ജൂലൈ അവസാനത്തിന് മുമ്പ് താൻ ഡൽഹിയിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുമായി സഹകരിക്കാനും പഠിക്കാനും നിരവധി അവസരങ്ങളുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ലേബർ പാർട്ടി അധികാരത്തിൽ വരുന്നതോടെ ഇന്ത്യയുമായുള്ള ബന്ധം പുനഃക്രമീകരിക്കുമെന്നത് വ്യക്തമാണ്. വ്യാപാര മേഖലയിലും ഈ മാറ്റം കാണാനാകും. ഇന്ത്യയും യുകെയും ഇതിനോടകം 13 റൗണ്ട് എഫ്‌ടിഎ ചർച്ചകൾ പൂർത്തിയാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടപടികൾക്കിടയിൽ ചർച്ചകൾ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.

കുടിയേറ്റത്തിൽ ലേബർ പാർട്ടിയുടെ നിലപാട് : കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയക്കാൻ നിലവിൽ ഉപയോഗിക്കുന്ന പണം മറ്റൊരു ആവശ്യത്തിനായി ഉപയോഗിക്കുമെന്നാണ് ലേബർ പാർട്ടി വ്യക്തമാക്കിയത്. അതിർത്തിക്ക് കുറുകെ ചെറുബോട്ടുകൾ വഴി പ്രവർത്തിക്കുന്ന സംഘങ്ങളെ നേരിടാൻ പുതിയ ബോർഡർ സെക്യൂരിറ്റി കമാൻഡ് സ്ഥാപിക്കാനും ലേബർ പാർട്ടി പദ്ധതിയിടുന്നുണ്ട്.

യുകെയില്‍ താമസിക്കാൻ അവകാശമില്ലാത്ത ആളുകളെ സുരക്ഷിത രാജ്യങ്ങളിലേക്ക് നീക്കം ചെയ്യാനുള്ള പദ്ധതികളും പാര്‍ട്ടി ആസൂത്രണം ചെയ്യുന്നുണ്ട്. റിട്ടേൺ എഗ്രിമെന്‍റുകൾ ചർച്ച ചെയ്യാൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സഹായം തേടാനാണ് പാർട്ടി ആലോചിക്കുന്നത്.

നെറ്റ് മൈഗ്രേഷൻ കുറയ്ക്കാനും കൂടുതൽ യുകെ തൊഴിലാളികളെ പരിശീലിപ്പിക്കാനും വിദേശത്ത് നിന്ന് വിദഗ്‌ധ തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകളെ നിരോധിക്കാനുള്ള നിയമം കൊണ്ടുവരാനും ലേബര്‍ പാര്‍ട്ടി പദ്ധതിയിടുന്നുണ്ട്. യുകെയിലെ തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിനുള്ള നിയമങ്ങളും പാര്‍ട്ടി കൊണ്ടുവരും. ആരോഗ്യ, പരിചരണ മേഖലകളില്‍ പ്രവർത്തിക്കുന്നവര്‍ക്ക് അവരുടെ കുടുംബത്തെ യുകെയിലേക്ക് കൊണ്ടുപോകുന്നതിനുള്ള വിലക്ക് ലേബര്‍ പാര്‍ട്ടി നിലനിർത്തും.

Also Read : ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എംപി; കൺസർവേറ്റീവുകളുടെ കോട്ടപൊളിച്ച് സോജൻ ജോസഫ് - Malayali win UK parliament election

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.