ETV Bharat / bharat

രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ലെന്ന് കമല്‍നാഥ്

author img

By ETV Bharat Kerala Team

Published : Feb 13, 2024, 4:32 PM IST

രാജ്യസഭയിലേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് കമല്‍നാഥ്. സോണിയ മത്സരിക്കട്ടെയെന്ന് എംപിസിസി അധ്യക്ഷന്‍.

Kamal Nath  Rajyasabha nomination  മുന്‍മുഖ്യമന്ത്രി കമല്‍നാഥ്  രാജ്യസഭാ തെരഞ്ഞെടുപ്പ്
Kamal Nath has clarified that he has never thought of Rajya sabha membership

ഭോപ്പാല്‍: രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലേയില്ലെന്ന് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥ്. അദ്ദേഹം ഉടന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഈ വെളിപ്പെടുത്തല്‍(Madhya Pradesh).

കമല്‍നാഥ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശ് അടക്കം പതിനഞ്ച് സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്ക് ഈ മാസം 27ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് കഴിഞ്ഞ മാസമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. മറ്റന്നാള്‍ വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഫെബ്രുവരി 27ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ് അതേദിവസം തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും(Kamal Nath).

മധ്യപ്രദേശിലെ അഞ്ച് രാജ്യസഭാ സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ നാലിലും ബിജെപിക്ക് അനായാസം വിജയിച്ച് കയറാനാകും. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് അംഗമുള്ളത്. നേരത്തെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജിത്തു പട്ട്വാരിയും താന്‍ രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹം തള്ളിയിരുന്നു. താന്‍ പാര്‍ട്ടിയോടോ പാര്‍ട്ടി തന്നോടോ ഇതേക്കുറിച്ചൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു(Rajya sabha election).

പതിനഞ്ച് വരെ മാത്രമേ രാജ്യസഭയിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനാകൂ. ഇതുവരെ പക്ഷേ കോണ്‍ഗ്രസോ ബിജെപിയോ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പാര്‍ലമെന്‍റിന്‍റെ ഉപരിസഭയില്‍ അപ്രമാദിത്വം ഉറപ്പിക്കേണ്ടതിനാല്‍ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ഈ രാജ്യസഭാ തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകം തന്നെയാണ്. 56 സീറ്റുകളില്‍ ഒന്‍പതെണ്ണം തങ്ങള്‍ക്ക് തന്നെ ഉറപ്പിച്ചാണ് കോണ്‍ഗ്രസ് മുന്നോട്ട് നീങ്ങുന്നത്. കമല്‍നാഥ് ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്‌ത് സീറ്റിനായി നിര്‍ണായക നീക്കങ്ങള്‍ നടത്തുന്നു എന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇതിനിടെ കാര്‍ഷികവിളകള്‍ക്ക് ചുരുങ്ങിയ താങ്ങുവില ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് മുന്‍മുഖ്യമന്ത്രി കമല്‍നാഥ് പിന്തുണ അറിയിച്ചു. സംസ്ഥാനത്തിന്‍റെ 70ശതമാനം സമ്പദ്ഘടനയും കാര്‍ഷിക മേഖലയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്പദ്ഘടനയ്ക്ക് കരുത്ത് പകരുന്ന കര്‍ഷകരെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. ഇത് അവരോടുള്ള അനീതിയാണ്. ഇത്തരത്തില്‍ നിരന്തരം അവരെക്കൊണ്ട് സര്‍ക്കാര്‍ സമരം ചെയ്യിക്കുകയാണെന്നും കമല്‍നാഥ് ചൂണ്ടിക്കാട്ടി. താങ്ങുവില അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: കോൺഗ്രസിന്‍റെ 2024 ഒരുക്കം : ഗെലോട്ട്, ബാഗേല്‍, കമൽനാഥ് എന്നിവരുടെ 'ഭാവി' തീരുമാനിക്കാന്‍ ഖാര്‍ഗെ

ഭോപ്പാല്‍: രാജ്യസഭയിലേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലേയില്ലെന്ന് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കമല്‍നാഥ്. അദ്ദേഹം ഉടന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഈ വെളിപ്പെടുത്തല്‍(Madhya Pradesh).

കമല്‍നാഥ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശ് അടക്കം പതിനഞ്ച് സംസ്ഥാനങ്ങളിലെ 56 രാജ്യസഭാ സീറ്റുകളിലേക്ക് ഈ മാസം 27ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് കഴിഞ്ഞ മാസമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. മറ്റന്നാള്‍ വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഫെബ്രുവരി 27ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാല് വരെയാണ് വോട്ടെടുപ്പ് അതേദിവസം തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും(Kamal Nath).

മധ്യപ്രദേശിലെ അഞ്ച് രാജ്യസഭാ സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ നാലിലും ബിജെപിക്ക് അനായാസം വിജയിച്ച് കയറാനാകും. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് അംഗമുള്ളത്. നേരത്തെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ജിത്തു പട്ട്വാരിയും താന്‍ രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹം തള്ളിയിരുന്നു. താന്‍ പാര്‍ട്ടിയോടോ പാര്‍ട്ടി തന്നോടോ ഇതേക്കുറിച്ചൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി സംസ്ഥാനത്ത് നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു(Rajya sabha election).

പതിനഞ്ച് വരെ മാത്രമേ രാജ്യസഭയിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനാകൂ. ഇതുവരെ പക്ഷേ കോണ്‍ഗ്രസോ ബിജെപിയോ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. പാര്‍ലമെന്‍റിന്‍റെ ഉപരിസഭയില്‍ അപ്രമാദിത്വം ഉറപ്പിക്കേണ്ടതിനാല്‍ എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും ഈ രാജ്യസഭാ തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായകം തന്നെയാണ്. 56 സീറ്റുകളില്‍ ഒന്‍പതെണ്ണം തങ്ങള്‍ക്ക് തന്നെ ഉറപ്പിച്ചാണ് കോണ്‍ഗ്രസ് മുന്നോട്ട് നീങ്ങുന്നത്. കമല്‍നാഥ് ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്‌ത് സീറ്റിനായി നിര്‍ണായക നീക്കങ്ങള്‍ നടത്തുന്നു എന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇതിനിടെ കാര്‍ഷികവിളകള്‍ക്ക് ചുരുങ്ങിയ താങ്ങുവില ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് മുന്‍മുഖ്യമന്ത്രി കമല്‍നാഥ് പിന്തുണ അറിയിച്ചു. സംസ്ഥാനത്തിന്‍റെ 70ശതമാനം സമ്പദ്ഘടനയും കാര്‍ഷിക മേഖലയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്പദ്ഘടനയ്ക്ക് കരുത്ത് പകരുന്ന കര്‍ഷകരെ സര്‍ക്കാര്‍ അവഗണിക്കുകയാണ്. ഇത് അവരോടുള്ള അനീതിയാണ്. ഇത്തരത്തില്‍ നിരന്തരം അവരെക്കൊണ്ട് സര്‍ക്കാര്‍ സമരം ചെയ്യിക്കുകയാണെന്നും കമല്‍നാഥ് ചൂണ്ടിക്കാട്ടി. താങ്ങുവില അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: കോൺഗ്രസിന്‍റെ 2024 ഒരുക്കം : ഗെലോട്ട്, ബാഗേല്‍, കമൽനാഥ് എന്നിവരുടെ 'ഭാവി' തീരുമാനിക്കാന്‍ ഖാര്‍ഗെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.