ETV Bharat / bharat

മണല്‍ ഖനനം വാര്‍ത്തയാക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകനെ കൊല്ലാന്‍ ശ്രമം, സംഭവം അമരാവതിയില്‍

author img

By ETV Bharat Kerala Team

Published : Feb 15, 2024, 1:02 PM IST

ആക്രമിക്കപ്പെട്ടത് ഈനാട് പത്രത്തിന്‍റെ ലേഖകന്‍ പരമേശ്വ റാവു. വെട്ടി പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം.

Journalist attacked by YSRCP  illegal sand mining by YSRCP  YSRCP leaders sand mafia  അമരാവതി അനധികൃത ഖനനം  അനധികൃത മണല്‍ ഖനനം
journalist-attacked-by-ysrcp-leaders-sand-mafia

അമരാവതി (ആന്ധ്രപ്രദേശ്) : അമരാവതിയിലെ അനധികൃത മണല്‍വാരല്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഈനാട് പത്രത്തിന്‍റെ ലേഖകനെ കൊലപ്പെടുത്താന്‍ വൈഎസ്‌ആര്‍സിപി നേതാക്കളുടെ ശ്രമം (Journalist attacked by YSRCP leaders sand mafia). ഇന്നലെ (ഫെബ്രുവരി 14) ആയിരുന്നു സംഭവം. അമരാവതി മണ്ഡലത്തിലെ മല്ലാടിയിലാണ് ഭരണ കക്ഷി നേതാക്കളുടെ നേതൃത്വത്തില്‍ അനധികൃത മണല്‍ ഖനനം നടക്കുന്നത് (illegal sand mining by YSRCP leaders in Amaravati).

സംഭവം വാര്‍ത്തയാക്കാന്‍ എത്തിയ തേലപ്രോളു പരമേശ്വര റാവുവിനെയാണ് വൈഎസ്‌ആര്‍സിപി നേതാവ് വെമ്പ ശ്രീനു, അനുയായികളായ തുളസി തിരുപതി റാവു, ഭവിരിഷെട്ടി സുനില്‍, ഭവിരിഷെട്ടി നാഗേശ്വര റാവു എന്നിവര്‍ ചെര്‍ന്ന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പരമേശ്വര റാവു പ്രദേശത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന് പിന്നാലെ വൈഎസ്‌ആര്‍സിപിയ്‌ക്കും മുഖ്യമന്ത്രി ജഗനും എതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബിഹാറിലെ ഗുണ്ടാരാജും ചമ്പല്‍ താഴ്‌വരയിലെ കൊള്ളയും ജഗൻ മോഹൻ റെഡ്ഡിയുടെ ഭരണത്തില്‍ ആവര്‍ത്തിക്കുകയാണെന്നാണ് വിമര്‍ശനം.

സംഭവം ഇങ്ങനെ: മല്ലാടിയിലെ മണല്‍ ഖനനത്തിന്‍റെ ചിത്രം എടുക്കാന്‍ എത്തിയതായിരുന്നു ഈനാട് ദിനപത്രത്തിന്‍റെ ലേഖകന്‍ പരമേശ്വര റാവു. വിവരം മനസിലാക്കി അവിടെയെത്തിയ വൈഎസ്‌ആര്‍സിപി നേതാക്കള്‍ പരമേശ്വര റാവുവിനെ വാഹനത്തില്‍ നിന്ന് വലിച്ച് പുറത്തിട്ടു. നിലത്ത് വീണ പരമേശ്വ റവു എഴുനേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖത്തും നെഞ്ചിലും വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.

ആക്രമിച്ച ശേഷം വൈഎസ്‌ആര്‍സിപി നേതാക്കള്‍ അടുത്തു നിന്ന് മാറിയപ്പോള്‍ റാവു ഫോണ്‍ എടുത്ത് പൊലീസിനെ ബന്ധപ്പെട്ടു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ അക്രമികള്‍ ഫോണ്‍ പിടിച്ച് വാങ്ങുകയായിരുന്നു. പിന്നാലെ പരമേശ്വറ റാവുവിന്‍റെ ബൈക്കിന്‍റെ താക്കോലും ഇവര്‍ എടുത്തു മാറ്റി.

എട്ട് പേര്‍ ചേര്‍ന്നാണ് മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ചത്. വെട്ടി പരിക്കേല്‍പ്പിച്ചത് ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കാനും ശ്രമം നടന്നു. എന്നാല്‍ അവിടെ നിന്ന് പരമേശ്വര റാവു ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുകയായിരുന്ന ഇദ്ദേഹത്തെ കല്ലെറിയുകയും ചെയ്‌തു.

രക്ഷപ്പെട്ട ഇദ്ദേഹം അമരാവതിയിലെ ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസ് ആശുപത്രിയില്‍ എത്തിയാണ് പരമേശ്വര റാവുവില്‍ നിന്ന് പരാതി സ്വീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് വൈഎസ്‌ആര്‍സിപി നേതാക്കള്‍ക്കെതിരെ മാരകായുധം ഉപയോഗിച്ചുള്ള ആക്രമണത്തിന് കേസെടുത്തിട്ടുണ്ട്.

ടിഡിപി നേതാവ് കൊമ്മളപതി ശ്രീധര്‍ ആശുപത്രിയിലെത്തി പരമേശ്വര രാവുവിനെ സന്ദര്‍ശിക്കുകയും വൈഎസ്‌ആര്‍സിപി നേതാക്കളുടെ അക്രമത്തെ അപലപിക്കുകയും ചെയ്‌തു. മല്ലാടിയിലെ മണല്‍ ഖനനത്തെ കുറിച്ച് അറിഞ്ഞ് പല്‍നാട് ജില്ല കലക്‌ടര്‍ ശിവശങ്കര്‍ ചൊവ്വാഴ്‌ച (ഫെബ്രുവരി 13) മേഖല സന്ദര്‍ശിച്ചിരുന്നു.

അമരാവതി (ആന്ധ്രപ്രദേശ്) : അമരാവതിയിലെ അനധികൃത മണല്‍വാരല്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഈനാട് പത്രത്തിന്‍റെ ലേഖകനെ കൊലപ്പെടുത്താന്‍ വൈഎസ്‌ആര്‍സിപി നേതാക്കളുടെ ശ്രമം (Journalist attacked by YSRCP leaders sand mafia). ഇന്നലെ (ഫെബ്രുവരി 14) ആയിരുന്നു സംഭവം. അമരാവതി മണ്ഡലത്തിലെ മല്ലാടിയിലാണ് ഭരണ കക്ഷി നേതാക്കളുടെ നേതൃത്വത്തില്‍ അനധികൃത മണല്‍ ഖനനം നടക്കുന്നത് (illegal sand mining by YSRCP leaders in Amaravati).

സംഭവം വാര്‍ത്തയാക്കാന്‍ എത്തിയ തേലപ്രോളു പരമേശ്വര റാവുവിനെയാണ് വൈഎസ്‌ആര്‍സിപി നേതാവ് വെമ്പ ശ്രീനു, അനുയായികളായ തുളസി തിരുപതി റാവു, ഭവിരിഷെട്ടി സുനില്‍, ഭവിരിഷെട്ടി നാഗേശ്വര റാവു എന്നിവര്‍ ചെര്‍ന്ന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പരമേശ്വര റാവു പ്രദേശത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന് പിന്നാലെ വൈഎസ്‌ആര്‍സിപിയ്‌ക്കും മുഖ്യമന്ത്രി ജഗനും എതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ബിഹാറിലെ ഗുണ്ടാരാജും ചമ്പല്‍ താഴ്‌വരയിലെ കൊള്ളയും ജഗൻ മോഹൻ റെഡ്ഡിയുടെ ഭരണത്തില്‍ ആവര്‍ത്തിക്കുകയാണെന്നാണ് വിമര്‍ശനം.

സംഭവം ഇങ്ങനെ: മല്ലാടിയിലെ മണല്‍ ഖനനത്തിന്‍റെ ചിത്രം എടുക്കാന്‍ എത്തിയതായിരുന്നു ഈനാട് ദിനപത്രത്തിന്‍റെ ലേഖകന്‍ പരമേശ്വര റാവു. വിവരം മനസിലാക്കി അവിടെയെത്തിയ വൈഎസ്‌ആര്‍സിപി നേതാക്കള്‍ പരമേശ്വര റാവുവിനെ വാഹനത്തില്‍ നിന്ന് വലിച്ച് പുറത്തിട്ടു. നിലത്ത് വീണ പരമേശ്വ റവു എഴുനേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖത്തും നെഞ്ചിലും വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.

ആക്രമിച്ച ശേഷം വൈഎസ്‌ആര്‍സിപി നേതാക്കള്‍ അടുത്തു നിന്ന് മാറിയപ്പോള്‍ റാവു ഫോണ്‍ എടുത്ത് പൊലീസിനെ ബന്ധപ്പെട്ടു. ഇത് ശ്രദ്ധയില്‍ പെട്ടതോടെ അക്രമികള്‍ ഫോണ്‍ പിടിച്ച് വാങ്ങുകയായിരുന്നു. പിന്നാലെ പരമേശ്വറ റാവുവിന്‍റെ ബൈക്കിന്‍റെ താക്കോലും ഇവര്‍ എടുത്തു മാറ്റി.

എട്ട് പേര്‍ ചേര്‍ന്നാണ് മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ചത്. വെട്ടി പരിക്കേല്‍പ്പിച്ചത് ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കാനും ശ്രമം നടന്നു. എന്നാല്‍ അവിടെ നിന്ന് പരമേശ്വര റാവു ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുകയായിരുന്ന ഇദ്ദേഹത്തെ കല്ലെറിയുകയും ചെയ്‌തു.

രക്ഷപ്പെട്ട ഇദ്ദേഹം അമരാവതിയിലെ ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസ് ആശുപത്രിയില്‍ എത്തിയാണ് പരമേശ്വര റാവുവില്‍ നിന്ന് പരാതി സ്വീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് വൈഎസ്‌ആര്‍സിപി നേതാക്കള്‍ക്കെതിരെ മാരകായുധം ഉപയോഗിച്ചുള്ള ആക്രമണത്തിന് കേസെടുത്തിട്ടുണ്ട്.

ടിഡിപി നേതാവ് കൊമ്മളപതി ശ്രീധര്‍ ആശുപത്രിയിലെത്തി പരമേശ്വര രാവുവിനെ സന്ദര്‍ശിക്കുകയും വൈഎസ്‌ആര്‍സിപി നേതാക്കളുടെ അക്രമത്തെ അപലപിക്കുകയും ചെയ്‌തു. മല്ലാടിയിലെ മണല്‍ ഖനനത്തെ കുറിച്ച് അറിഞ്ഞ് പല്‍നാട് ജില്ല കലക്‌ടര്‍ ശിവശങ്കര്‍ ചൊവ്വാഴ്‌ച (ഫെബ്രുവരി 13) മേഖല സന്ദര്‍ശിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.