ETV Bharat / bharat

ഭക്ഷ്യമിച്ച രാജ്യമായി ഇന്ത്യ മാറി; ആഗോള ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി - PM MODI ON AGRICULTURE

author img

By ETV Bharat Kerala Team

Published : Aug 3, 2024, 5:24 PM IST

സുസ്ഥിര കാര്‍ഷിക മേഖലയ്ക്ക് വേണ്ടിയുള്ള ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തര കാര്‍ഷിക സാമ്പത്തിക കോണ്‍ഫറന്‍സില്‍ വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥ ബാധിതമല്ലാത്ത 1900 വിളകള്‍ ഒരു പതിറ്റാണ്ടിനിടെ അവതരിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

ICAE  ഇന്ത്യന്‍ കാര്‍ഷിക മേഖല  SUSTAINABLE AGRI FOOD SYSTEM  CHEMICAL FREE NATURAL FARMING
Narendra modi (ETV Bharat)

ന്യൂഡല്‍ഹി: ഇന്ത്യ ഭക്ഷ്യമിച്ച രാജ്യമായി മാറിയെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 32-മത് രാജ്യാന്തര കാര്‍ഷിക സാമ്പത്തിക ശാസ്‌ത്രജ്ഞരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 65 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഈ സമ്മേളനത്തിന് ആതിഥ്യമരുളുന്നത്. കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കാനും കാര്‍ഷിക സുസ്ഥിരതയ്ക്കും വേണ്ടി രാജ്യം നടത്തുന്ന പ്രവര്‍ത്തനങ്ങളും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

സ്വാതന്ത്ര്യാനന്തരം ഇന്ത്യ ഭക്ഷ്യദൗര്‍ലഭ്യം മൂലം ഏറെ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ ഇന്ന് ആഗോള ഭക്ഷ്യോത്പാദന രംഗത്ത് മേല്‍ക്കൈ നേടിക്കഴിഞ്ഞു. പാല്‍, പയര്‍ വര്‍ഗങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവയുടെ ഉത്പാദനത്തില്‍ ആഗോളതലത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഭക്ഷ്യധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പരുത്തി, പഞ്ചസാര, തേയില എന്നിവയുടെ ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്തും. ഭക്ഷ്യദൗര്‍ലഭ്യ രാജ്യത്ത് നിന്ന് ആഗോള ഭക്ഷ്യ-പോഷകാഹാര സുരക്ഷയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു.

എഴുപത് രാജ്യങ്ങളില്‍ നിന്നായി ആയിരം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ മാസം രണ്ട് മുതല്‍ ഏഴ് വരെയാണ് സമ്മേളനം. രാജ്യാന്തര കാര്‍ഷിക സാമ്പത്തിക ശാസ്‌ത്ര അസോസിയേഷനാണ് പരിപാടിയുടെ സംഘാടകര്‍. 'സുസ്ഥിര കാര്‍ഷിക-ഭക്ഷ്യ സംവിധാനത്തിലേക്കുള്ള മാറ്റം' എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്‍റെ ആപ്‌തവാക്യം. 2024-25 വര്‍ഷത്തെ ഇന്ത്യയുടെ ബജറ്റിന്‍റെ വിഷയവും ഇത് തന്നെ ആണ്.

കാലാവസ്ഥ നിസംഗ കാര്‍ഷിക സംവിധാനം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെയും മോദി ഉയര്‍ത്തിക്കാട്ടി. ഇത്തരം 1900 പുതിയ വിത്തുകള്‍ ഒരു പതിറ്റാണ്ടായി വികസിപ്പിച്ചു. വിവിധ പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാന്‍ ഇവയ്ക്കാകും. രാസ മുക്തമായ കാര്‍ഷിക രീതികളും അവലംബിച്ചു. ജൈവകൃഷി രീതികള്‍ വികസിപ്പിച്ചു.

ആഗോള കാര്‍ഷിക വെല്ലുവിളികള്‍ നേരിടുന്നതില്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ കാണുകയും അത് പ്രോത്സാഹിപ്പിക്കുകയും ഡിജിറ്റല്‍ നൂതന സാങ്കേതിക പരിഹാരങ്ങള്‍ അറിയുകയും ഇവയുമായി സഹകരിക്കുകയും കോണ്‍ഫറന്‍സിന്‍റെ ഉദ്ദേശ്യമാണ്. ദേശീയ- രാജ്യാന്തര നയരൂപീകരണത്തിലും ഇതിന്‍റെ സ്വാധീനം ഉണ്ടാക്കാനും ലക്ഷ്യമിടുന്നു.

ആഗോള കാര്‍ഷിക ഗതി നിര്‍ണയത്തില്‍ ഇന്ത്യയുടെ ശക്തമായ പങ്കിനെയും മോദി ഉയര്‍ത്തിക്കാട്ടി. ഗവേഷണ സ്ഥാപനങ്ങളുമായുള്ള സഹകരണം, കാര്‍ഷിക നൂതനതയ്ക്കായുള്ള സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയും അദ്ദേഹം എടുത്ത് കാട്ടി. ആഗോള ഭക്ഷ്യ സുരക്ഷ, സുസ്ഥിര കാര്‍ഷികവ്യവസ്ഥ എന്നിവയ്ക്ക് ഇന്ത്യ ആഗോള കാര്‍ഷിക മേഖലയ്ക്ക് നല്‍കുന്ന സംഭാവനകളും കോണ്‍ഫറന്‍സ് ഉയര്‍ത്തിക്കാട്ടും.

Also Read: വെജിറ്റേറിയൻ ഓർഡറിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി ഹൈദരാബാദ്; റിപ്പോർട്ട് പുറത്തുവിട്ട് സ്വിഗ്ഗി

ന്യൂഡല്‍ഹി: ഇന്ത്യ ഭക്ഷ്യമിച്ച രാജ്യമായി മാറിയെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 32-മത് രാജ്യാന്തര കാര്‍ഷിക സാമ്പത്തിക ശാസ്‌ത്രജ്ഞരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 65 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഈ സമ്മേളനത്തിന് ആതിഥ്യമരുളുന്നത്. കാര്‍ഷികോത്പാദനം വര്‍ധിപ്പിക്കാനും കാര്‍ഷിക സുസ്ഥിരതയ്ക്കും വേണ്ടി രാജ്യം നടത്തുന്ന പ്രവര്‍ത്തനങ്ങളും അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

സ്വാതന്ത്ര്യാനന്തരം ഇന്ത്യ ഭക്ഷ്യദൗര്‍ലഭ്യം മൂലം ഏറെ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ ഇന്ന് ആഗോള ഭക്ഷ്യോത്പാദന രംഗത്ത് മേല്‍ക്കൈ നേടിക്കഴിഞ്ഞു. പാല്‍, പയര്‍ വര്‍ഗങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവയുടെ ഉത്പാദനത്തില്‍ ആഗോളതലത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഭക്ഷ്യധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പരുത്തി, പഞ്ചസാര, തേയില എന്നിവയുടെ ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്തും. ഭക്ഷ്യദൗര്‍ലഭ്യ രാജ്യത്ത് നിന്ന് ആഗോള ഭക്ഷ്യ-പോഷകാഹാര സുരക്ഷയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു.

എഴുപത് രാജ്യങ്ങളില്‍ നിന്നായി ആയിരം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ മാസം രണ്ട് മുതല്‍ ഏഴ് വരെയാണ് സമ്മേളനം. രാജ്യാന്തര കാര്‍ഷിക സാമ്പത്തിക ശാസ്‌ത്ര അസോസിയേഷനാണ് പരിപാടിയുടെ സംഘാടകര്‍. 'സുസ്ഥിര കാര്‍ഷിക-ഭക്ഷ്യ സംവിധാനത്തിലേക്കുള്ള മാറ്റം' എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്‍റെ ആപ്‌തവാക്യം. 2024-25 വര്‍ഷത്തെ ഇന്ത്യയുടെ ബജറ്റിന്‍റെ വിഷയവും ഇത് തന്നെ ആണ്.

കാലാവസ്ഥ നിസംഗ കാര്‍ഷിക സംവിധാനം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെയും മോദി ഉയര്‍ത്തിക്കാട്ടി. ഇത്തരം 1900 പുതിയ വിത്തുകള്‍ ഒരു പതിറ്റാണ്ടായി വികസിപ്പിച്ചു. വിവിധ പാരിസ്ഥിതിക വെല്ലുവിളികളെ നേരിടാന്‍ ഇവയ്ക്കാകും. രാസ മുക്തമായ കാര്‍ഷിക രീതികളും അവലംബിച്ചു. ജൈവകൃഷി രീതികള്‍ വികസിപ്പിച്ചു.

ആഗോള കാര്‍ഷിക വെല്ലുവിളികള്‍ നേരിടുന്നതില്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികള്‍ കാണുകയും അത് പ്രോത്സാഹിപ്പിക്കുകയും ഡിജിറ്റല്‍ നൂതന സാങ്കേതിക പരിഹാരങ്ങള്‍ അറിയുകയും ഇവയുമായി സഹകരിക്കുകയും കോണ്‍ഫറന്‍സിന്‍റെ ഉദ്ദേശ്യമാണ്. ദേശീയ- രാജ്യാന്തര നയരൂപീകരണത്തിലും ഇതിന്‍റെ സ്വാധീനം ഉണ്ടാക്കാനും ലക്ഷ്യമിടുന്നു.

ആഗോള കാര്‍ഷിക ഗതി നിര്‍ണയത്തില്‍ ഇന്ത്യയുടെ ശക്തമായ പങ്കിനെയും മോദി ഉയര്‍ത്തിക്കാട്ടി. ഗവേഷണ സ്ഥാപനങ്ങളുമായുള്ള സഹകരണം, കാര്‍ഷിക നൂതനതയ്ക്കായുള്ള സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയും അദ്ദേഹം എടുത്ത് കാട്ടി. ആഗോള ഭക്ഷ്യ സുരക്ഷ, സുസ്ഥിര കാര്‍ഷികവ്യവസ്ഥ എന്നിവയ്ക്ക് ഇന്ത്യ ആഗോള കാര്‍ഷിക മേഖലയ്ക്ക് നല്‍കുന്ന സംഭാവനകളും കോണ്‍ഫറന്‍സ് ഉയര്‍ത്തിക്കാട്ടും.

Also Read: വെജിറ്റേറിയൻ ഓർഡറിൽ മൂന്നാം സ്ഥാനം സ്വന്തമാക്കി ഹൈദരാബാദ്; റിപ്പോർട്ട് പുറത്തുവിട്ട് സ്വിഗ്ഗി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.