ETV Bharat / bharat

രാഷ്‌ട്രീയ എതിരാളികള്‍കളെ 'ഒതുക്കാന്‍' സഞ്ചാര വിലക്ക്; ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ മുന്നിലെന്ന് റിപ്പോര്‍ട്ട് - India Restrict Freedom Of Movement

author img

By ETV Bharat Kerala Team

Published : Aug 23, 2024, 8:14 PM IST

ഇന്ത്യ, നിക്കരാഗ്വ, സൗദി അറേബ്യ എന്നിവയുൾപ്പെടെ 55 ലോക രാജ്യങ്ങള്‍ രാഷ്‌ട്രീയ എതിരാളികള്‍കളെ നേരിടുന്നതിന് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുണ്ടെന്ന് ഫ്രീഡം ഹൗസ് റിപ്പോർട്ട്.

INDIA FREEDOM OF MOVEMENT  INDIA POLITICAL ENEMY HANDLING  ഇന്ത്യ രാഷ്‌ട്രീയ എതിരാളികള്‍  ഇന്ത്യ സഞ്ചാര വിലക്ക്
Representative Image (ETV Bharat)

ന്യൂഡൽഹി : ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ രാഷ്‌ട്രീയ എതിരാളികള്‍കളെ നേരിടുന്നതിന് അവരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയെക്കൂടാതെ നിക്കരാഗ്വ, സൗദി അറേബ്യ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 55 രാജ്യങ്ങളിലെ സർക്കാരുകൾ ഇത്തരത്തില്‍ രാഷ്‌ട്രീയ എതിരാളികളെ നിയന്ത്രിക്കുന്നതിന് സഞ്ചാര സ്വാതന്ത്യം നിഷേധിക്കുന്നുണ്ടെന്നാണ് യുഎസിലെ ഫ്രീഡം ഹൗസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നത്.

സഞ്ചാരം നിയന്ത്രിക്കുന്നതിനുള്ള നാല് പ്രധാന തന്ത്രങ്ങളായ പൗരത്വം റദ്ദാക്കല്‍, പ്രധാന രേഖകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കല്‍, കോൺസുലാർ സേവനങ്ങൾ നിഷേധിക്കല്‍, യാത്ര നിരോധനം ഏർപ്പെടുത്തല്‍ എന്നിവ അത്തരം 'സ്വേച്ഛാധിപത്യ' സര്‍ക്കാരുകൾ അവലംബിക്കാറുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

1941 ഒക്‌ടോബറിൽ സ്ഥാപിതമായ ഫ്രീഡം ഹൗസ് ജനാധിപത്യം, രാഷ്‌ട്രീയ സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളെ ചുറ്റിപ്പറ്റി ഗവേഷണം നടത്തുന്ന നോണ്‍ പ്രോഫിറ്റബിള്‍ സംഘടനയാണ്. സഞ്ചാര നിയന്ത്രണങ്ങൾ നേരിട്ട് അനുഭവിച്ച, ബെലാറസ്, ഇന്ത്യ, നിക്കരാഗ്വ, റുവാണ്ട, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള 31 വ്യക്തികളുമായി നടത്തിയ അഭിമുഖത്തിന്‍റെ ഭാഗമായാണ് പുതിയ റിപ്പോർട്ട് സംഘടന പുറത്തുവിട്ടത്.

സഞ്ചാര നിയന്ത്രണത്തിന് പുറമേ സ്വേച്ഛാധിപത്യ തന്ത്രങ്ങളായ രാഷ്‌ട്രീയ തടവ്, അന്തർദേശീയ അടിച്ചമർത്തൽ എന്നിവയും രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ടാർഗെറ്റ് ചെയ്‌ത വ്യക്തികളുടെ കുടുംബങ്ങൾക്ക് നേരെ പോലും സ്വേച്ഛാധിപതികള്‍ പ്രതികാര നടപടികള്‍ പ്രയോഗിക്കുന്നു എന്നും റിപ്പോർട്ടിലുണ്ട്. സ്വത്ത് പിടിച്ചെടുക്കൽ, അപകീർത്തികരമായ പ്രചാരണങ്ങൾ, വ്യാജ ക്രിമിനൽ കുറ്റങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അടിച്ചമർത്തലുകള്‍ രാഷ്‌ട്രീയ പ്രതിയോഗികള്‍ക്കെതിരെ പ്രയോഗിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

'എതിരാളികൾ സംസാരിക്കുന്നതിൽ നിന്ന് തടയാൻ സാധ്യമായ എല്ലാ മാർഗങ്ങളും അധികാരികൾ തേടുകയാണ്.' ഫ്രീഡം ഹൗസിന്‍റെ ഇടക്കാല പ്രസിഡന്‍റ് നിക്കോൾ ബിബിൻസ് സെഡാക്ക പറഞ്ഞു. ഇത്തരം പ്രതികാര നടപടികള്‍ പരിഹരിക്കാൻ അന്താരാഷ്‌ട്ര സമൂഹം ശ്രമിച്ചില്ലെങ്കില്‍ വിയോജിപ്പുകളെ മൂടിവയ്‌ക്കാനും മൗലികാവകാശങ്ങൾ ലംഘിക്കാനും ഈ തന്ത്രങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഞ്ചാര നിയന്ത്രണങ്ങളുടെ ആഘാതം മൂലം കുടുംബാംഗങ്ങളിൽ നിന്നുള്ള വേർപിരിയൽ, വിദ്യാഭ്യാസപരമോ തൊഴിൽപരമോ ആയ അവസരങ്ങൾ പിന്തുടരാന്‍ കഴിയാതെ വരുന്ന സാഹചര്യം, നിയമപരമായ പദവി നഷ്‌ടപ്പെടുന്ന സാഹചര്യം, മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് എന്നിവ ഉണ്ടാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സഞ്ചാര സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് സർക്കാരുകളും സിവിൽ സൊസൈറ്റി സംഘടനകളും അവബോധം വളർത്തണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. രാഷ്‌ട്രീയ തടവുകാരെ മോചിപ്പിക്കുമ്പോള്‍ മോചനം നിരുപാധികമായിരിക്കണമെന്നും മോചനത്തോടൊപ്പം തടവുകാരന്‍റെയോ കുടുംബത്തിന്‍റെയോ മേലുള്ള ഔദ്യോഗികമോ അനൗദ്യോഗികമോ ആയ യാത്ര നിയന്ത്രണങ്ങൾ എടുത്ത് കളയണമെന്നും റിപ്പോർട്ടില്‍ പറയുന്നു.

Also Read : കെജ്‌രിവാളിന് അടിയന്തര ആശ്വാസമില്ല; ജാമ്യാപേക്ഷയിലെ തുടര്‍ വാദം സെപ്റ്റംബര്‍ അഞ്ചിലേക്ക് മാറ്റി സുപ്രീം കോടതി

ന്യൂഡൽഹി : ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ രാഷ്‌ട്രീയ എതിരാളികള്‍കളെ നേരിടുന്നതിന് അവരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയെക്കൂടാതെ നിക്കരാഗ്വ, സൗദി അറേബ്യ എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 55 രാജ്യങ്ങളിലെ സർക്കാരുകൾ ഇത്തരത്തില്‍ രാഷ്‌ട്രീയ എതിരാളികളെ നിയന്ത്രിക്കുന്നതിന് സഞ്ചാര സ്വാതന്ത്യം നിഷേധിക്കുന്നുണ്ടെന്നാണ് യുഎസിലെ ഫ്രീഡം ഹൗസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നത്.

സഞ്ചാരം നിയന്ത്രിക്കുന്നതിനുള്ള നാല് പ്രധാന തന്ത്രങ്ങളായ പൗരത്വം റദ്ദാക്കല്‍, പ്രധാന രേഖകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കല്‍, കോൺസുലാർ സേവനങ്ങൾ നിഷേധിക്കല്‍, യാത്ര നിരോധനം ഏർപ്പെടുത്തല്‍ എന്നിവ അത്തരം 'സ്വേച്ഛാധിപത്യ' സര്‍ക്കാരുകൾ അവലംബിക്കാറുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

1941 ഒക്‌ടോബറിൽ സ്ഥാപിതമായ ഫ്രീഡം ഹൗസ് ജനാധിപത്യം, രാഷ്‌ട്രീയ സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളെ ചുറ്റിപ്പറ്റി ഗവേഷണം നടത്തുന്ന നോണ്‍ പ്രോഫിറ്റബിള്‍ സംഘടനയാണ്. സഞ്ചാര നിയന്ത്രണങ്ങൾ നേരിട്ട് അനുഭവിച്ച, ബെലാറസ്, ഇന്ത്യ, നിക്കരാഗ്വ, റുവാണ്ട, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള 31 വ്യക്തികളുമായി നടത്തിയ അഭിമുഖത്തിന്‍റെ ഭാഗമായാണ് പുതിയ റിപ്പോർട്ട് സംഘടന പുറത്തുവിട്ടത്.

സഞ്ചാര നിയന്ത്രണത്തിന് പുറമേ സ്വേച്ഛാധിപത്യ തന്ത്രങ്ങളായ രാഷ്‌ട്രീയ തടവ്, അന്തർദേശീയ അടിച്ചമർത്തൽ എന്നിവയും രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. ടാർഗെറ്റ് ചെയ്‌ത വ്യക്തികളുടെ കുടുംബങ്ങൾക്ക് നേരെ പോലും സ്വേച്ഛാധിപതികള്‍ പ്രതികാര നടപടികള്‍ പ്രയോഗിക്കുന്നു എന്നും റിപ്പോർട്ടിലുണ്ട്. സ്വത്ത് പിടിച്ചെടുക്കൽ, അപകീർത്തികരമായ പ്രചാരണങ്ങൾ, വ്യാജ ക്രിമിനൽ കുറ്റങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അടിച്ചമർത്തലുകള്‍ രാഷ്‌ട്രീയ പ്രതിയോഗികള്‍ക്കെതിരെ പ്രയോഗിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

'എതിരാളികൾ സംസാരിക്കുന്നതിൽ നിന്ന് തടയാൻ സാധ്യമായ എല്ലാ മാർഗങ്ങളും അധികാരികൾ തേടുകയാണ്.' ഫ്രീഡം ഹൗസിന്‍റെ ഇടക്കാല പ്രസിഡന്‍റ് നിക്കോൾ ബിബിൻസ് സെഡാക്ക പറഞ്ഞു. ഇത്തരം പ്രതികാര നടപടികള്‍ പരിഹരിക്കാൻ അന്താരാഷ്‌ട്ര സമൂഹം ശ്രമിച്ചില്ലെങ്കില്‍ വിയോജിപ്പുകളെ മൂടിവയ്‌ക്കാനും മൗലികാവകാശങ്ങൾ ലംഘിക്കാനും ഈ തന്ത്രങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഞ്ചാര നിയന്ത്രണങ്ങളുടെ ആഘാതം മൂലം കുടുംബാംഗങ്ങളിൽ നിന്നുള്ള വേർപിരിയൽ, വിദ്യാഭ്യാസപരമോ തൊഴിൽപരമോ ആയ അവസരങ്ങൾ പിന്തുടരാന്‍ കഴിയാതെ വരുന്ന സാഹചര്യം, നിയമപരമായ പദവി നഷ്‌ടപ്പെടുന്ന സാഹചര്യം, മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് എന്നിവ ഉണ്ടാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സഞ്ചാര സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് സർക്കാരുകളും സിവിൽ സൊസൈറ്റി സംഘടനകളും അവബോധം വളർത്തണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. രാഷ്‌ട്രീയ തടവുകാരെ മോചിപ്പിക്കുമ്പോള്‍ മോചനം നിരുപാധികമായിരിക്കണമെന്നും മോചനത്തോടൊപ്പം തടവുകാരന്‍റെയോ കുടുംബത്തിന്‍റെയോ മേലുള്ള ഔദ്യോഗികമോ അനൗദ്യോഗികമോ ആയ യാത്ര നിയന്ത്രണങ്ങൾ എടുത്ത് കളയണമെന്നും റിപ്പോർട്ടില്‍ പറയുന്നു.

Also Read : കെജ്‌രിവാളിന് അടിയന്തര ആശ്വാസമില്ല; ജാമ്യാപേക്ഷയിലെ തുടര്‍ വാദം സെപ്റ്റംബര്‍ അഞ്ചിലേക്ക് മാറ്റി സുപ്രീം കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.