ETV Bharat / bharat

സമാജികരുടെ അയോഗ്യതയും പെന്‍ഷനും; ഹിമാചല്‍ പ്രദേശ് നിയമസഭ ഭേദഗതി ബില്‍ ഒരു അവലോകനം - DISQUALIFICATION AND MLA PENSION

author img

By ETV Bharat Kerala Team

Published : Sep 17, 2024, 1:11 PM IST

ജനപ്രതിനിധികളുടെ കൂറുമാറ്റം തടയാന്‍ ഏറ്റവുമൊടുവില്‍ നടത്തിയ നിയമനിര്‍മാണങ്ങളിലൊന്നാണ് ഹിമാചല്‍ നിയമസഭയിലേത്. കൂറുമാറ്റത്തെത്തുടര്‍ന്ന് അയോഗ്യരാക്കപ്പെടുന്ന എംഎല്‍എമാര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കുന്ന ബില്ലാണ് ഹിമാചല്‍ അസംബ്ലി പാസാക്കിയത്. ഹിമാചല്‍ പ്രദേശ് നിയമസഭ പാസാക്കിയ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ഈ വിഷയത്തെ വിശകലനം ചെയ്യുകയാണ് മുന്‍ രാജ്യസഭ സെക്രട്ടറി ജനറല്‍ വിവേക് കെ അഗ്നിഹോത്രി.

PENSION OF LEGISLATORS  VIVEK AGNIHOTRI  RAJYA SABHA SECRETARY GENERAL  HIMACHAL PRADESH NEW BILL
Himachal Assembly (ETV Bharat)

നപ്രതിനിധികളുടെ കൂറുമാറ്റം തടയാനുള്ള നിയമങ്ങള്‍ക്ക് നമ്മുടെ രാജ്യത്ത് പഞ്ഞമൊന്നുമില്ല. നിയമസഭാംഗങ്ങള്‍ പാര്‍ട്ടികളില്‍ നിന്ന് പാര്‍ട്ടികളിലേക്ക് കൂടുവിട്ട് കൂടുമാറുന്നത് തടയാന്‍ ലക്ഷ്യമിട്ട് ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ മാസം നാലിന് ഒരു ബില്‍ പാസാക്കി. ഭരണഘടനയിലെ പത്താംപട്ടിക പ്രകാരം അയോഗ്യരാക്കുന്നവരുടെ പെന്‍ഷന്‍ റദ്ദാക്കാനുള്ള ബില്ലാണ് ഹിമാചല്‍ നിയമസഭ പാസാക്കിയത്. അയോഗ്യരാക്കപ്പെട്ട അംഗങ്ങള്‍ ഇതിനകം വാങ്ങിയ പെന്‍ഷന്‍ തിരികെ ഈടാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

ഹിമാചല്‍ പ്രദേശ് നിയമസഭ (അലവന്‍സസ് ആന്‍ഡ് പെന്‍ഷന്‍ ഓഫ് മെമ്പേഴ്‌സ്) ഭേദഗതി ബില്‍ 2024ലാണ് നിയമസഭ പാസാക്കിയത്. നിലവില്‍ കൂറുമാറ്റം തടയുന്നതിന് ഭരണഘടനയുടെ പത്താം പട്ടികയില്‍ ഫലപ്രദമായ വകുപ്പുകളില്ല. ഇതാണ് പുതിയ ഭേദഗതിയുടെ സുപ്രധാന ഉദ്ദേശ്യമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഭരണഘടന ലക്ഷ്യങ്ങള്‍ നേടുന്നതിനും ജനങ്ങള്‍ നല്‍കിയ ഭൂരിപക്ഷം, ജനാധിപത്യ മൂല്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനും ഭരണഘടനയോട് ചെയ്യുന്ന ഈ പാപം തടയുന്നതിനും ഭേദഗതി നടപ്പാക്കേണ്ടത് അനിവാര്യമായിരുന്നു.

PENSION OF LEGISLATORS  VIVEK AGNIHOTRI  RAJYA SABHA SECRETARY GENERAL  HIMACHAL PRADESH NEW BILL
കൂറുമാറ്റം തടയാന്‍ നിയമം (ETV Bharat)

ഭരണഘടനയുടെ പത്താം പട്ടിക പ്രകാരം നിയമസഭയിലെ ഒരംഗം അയോഗ്യനാക്കപ്പെട്ടാല്‍ അയാള്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കില്ലെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഇത്തരത്തില്‍ പെന്‍ഷന് അയോഗ്യത കല്‍പ്പിക്കപ്പെട്ട വ്യക്തി നേരത്തെ വാങ്ങിയിട്ടുള്ള പെന്‍ഷന്‍/ ശമ്പളം തിരികെ സര്‍ക്കാരിലേക്ക് ഈടാക്കാവുന്നതാണെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ജനാധിപത്യ മര്യാദകളും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിന് ഭേദഗതി അത്യാവശ്യമാണെന്നാണ് ബില്‍ അവതരണ വേളയില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. ജനാധിപത്യ മാര്‍ഗത്തിലൂടെ തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ നിന്ന് അംഗങ്ങളെ തടയുക എന്നതാണ് ബില്ലിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംപിമാരും എംഎല്‍എമാരും നിരന്തരം പാര്‍ട്ടി മാറികളിക്കുന്നത് അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് 1985 മാര്‍ച്ച് ഒന്നിന് നിലവില്‍ വന്ന ഭരണഘടനയുടെ അന്‍പത്തിരണ്ടാം ഭേദഗതി നിയമത്തില്‍ സീറ്റൊഴിവ്, പാര്‍ലമെന്‍റിലെയും നിയമസഭകളിലെയും അംഗങ്ങളുടെ അയോഗ്യത എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ, 101, 102, 190, 191 അനുച്ഛേദങ്ങള്‍ എന്നിവയിലാണ് ഭേദഗതി വരുത്തിയത്. പുതിയ ഒരു പട്ടികയും കൂട്ടിച്ചേര്‍ത്തു. പത്താം പട്ടികയെന്ന് പേരിട്ട ഈ പട്ടിക കൂറുമാറ്റ നിരോധന നിയമം എന്നും അറിയപ്പെടുന്നു.

ഒരു പാര്‍ട്ടിയില്‍ നിന്ന് സഭയില്‍ അംഗമാകുകയും എന്നാല്‍ പിന്നീട് ആ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകയും ചെയ്‌താലോ സ്വന്തം പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമായി വോട്ട് ചെയ്‌താലോ മറ്റൊരു പാര്‍ട്ടിയിലേക്ക് ചേക്കേറിയാലോ അയോഗ്യനാക്കപ്പെടുന്നു. വിവിധ നിയമ നിര്‍മാണ സഭകള്‍ ഈ പട്ടിക നടപ്പാക്കാനായി ഇതിന്‍റെ എട്ടാം ഖണ്ഡിക പ്രകാരം വിവിധ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

PENSION OF LEGISLATORS  VIVEK AGNIHOTRI  RAJYA SABHA SECRETARY GENERAL  HIMACHAL PRADESH NEW BILL
ഹിമാചല്‍ മുഖ്യമന്ത്രി ബില്‍ അവതരിപ്പിക്കുന്നു. (ETV Bharat)

പത്താംപട്ടികയില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പിളര്‍പ്പ് സംബന്ധിച്ചും പരാമര്‍ശമുണ്ട്. നിയമനിര്‍മാണ സഭയിലെ ഒരംഗം സ്വന്തം പാര്‍ട്ടി പിളര്‍ത്തുകയും ആ പാര്‍ട്ടിയിലെ സമാജികരില്‍ മൂന്നിലൊന്നില്‍ കുറയാത്ത അംഗങ്ങള്‍ ഇയാള്‍ക്കൊപ്പമുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കുകയും ചെയ്‌താല്‍ അയാള്‍ അയോഗ്യനാക്കപ്പെടില്ല. എന്നാല്‍ ഈ വകുപ്പ് 2003ലെ 91-ാം ഭരണഘടന ഭേദഗതിയിലൂടെ ഇല്ലാതാക്കപ്പെട്ടു. ഒരംഗത്തിന്‍റെ രാഷ്‌ട്രീയ കക്ഷി മറ്റൊരു കക്ഷിയില്‍ ലയിക്കുകയും അംഗം ആദ്യ കക്ഷിയില്‍ തന്നെ തുടരുകയും ഇയാള്‍ക്കൊപ്പം മൂന്നില്‍ രണ്ട് അംഗങ്ങള്‍ ഉണ്ടാവുകയും ചെയ്‌താല്‍ അയാള്‍ അയോഗ്യനാക്കപ്പെടുന്നില്ല.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ലോക്‌സഭ സ്‌പീക്കര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍, രാജ്യസഭയിലെ ഡെപ്യൂട്ടി ചെയര്‍മാന്‍, സംസ്ഥാന നിയമസഭകളിലെ സ്‌പീക്കര്‍മാര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍മാര്‍ എന്നിവര്‍ യഥാസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം അവരുടെ രാഷ്‌ട്രീയ കക്ഷി അംഗത്വം ഉപേക്ഷിച്ചാലും അയോഗ്യരാക്കപ്പെടുന്നില്ല. നിയമനിര്‍മാണ സഭയിലെ ഒരംഗത്തിന്‍റെ അയോഗ്യത സംബന്ധിച്ച് വിവാദമുണ്ടായാല്‍ അതില്‍ അന്തിമ തീരുമാനം സ്‌പീക്കറുടേത് ആയിരിക്കും. പത്താം പട്ടിക പ്രകാരം നിയമനിര്‍മാണ സഭകളുടെ വിഷയത്തില്‍ കോടതിക്ക് ഇടപെടാന്‍ അധികാരമില്ല. എന്നാല്‍ ഈ ചട്ടം അസാധുവാണെന്ന് ഭരണഘടനയുടെ അനുച്ഛേദം 368(2)ല്‍ കൂട്ടിച്ചേര്‍ത്ത വിശദീകരണം വ്യക്തമാക്കുന്നു.

കിഹാതോ ഹോലോഹന്‍-സാച്ചില്‍ഹുവും മറ്റുള്ളവരും തമ്മിലുള്ള കേസിലെ ഭൂരിപക്ഷ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലുള്ള സുപ്രീം കോടതി വിധി(AIR 1993 സുപ്രീം കോടതി412)യെ തുടര്‍ന്നാണ് ഇതുള്‍പ്പെടുത്തിയത്. പത്താംപട്ടിക ഉള്‍പ്പെടുത്തിയ ശേഷവും കക്ഷികളുടെ ചാടിക്കളിക്കല്‍ ചോദ്യം ചെയ്യാനാകാതെ തുടരുകയാണ്. പ്രിസൈഡിങ് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതും വൈകുകയാണ്.

കെയ്ഷ്യാം മേഘചന്ദ്ര സിങ്-മണിപ്പൂര്‍ നിയമസഭ സ്‌പീക്കര്‍ കേസില്‍ സുപ്രീം കോടതി കൈക്കൊണ്ട നിര്‍ണായക വിധി ഇതിനുദാഹരണമാണ്. 2020 ജൂലൈയിലാണ് വിധി പ്രസ്‌താവം ഉണ്ടായത്. 2017 ജൂലൈയിലും ഏപ്രിലിലുമായി സമര്‍പ്പിച്ച ഹര്‍ജികളില്‍ സ്‌പീക്കര്‍ തീര്‍പ്പ് കല്‍പ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കോടതി ഇടപെടല്‍. നിയമസഭാംഗമായ ടി ശ്യാംകുമാറിനെ പത്താംപട്ടികപ്രകാരം അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതികളിലായിരുന്നു നടപടി. കോണ്‍ഗ്രസ് ടിക്കറ്റില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ശ്യാംകുമാര്‍ വിജയിച്ച ശേഷം ബിജെപിയിലേക്ക് ചേക്കേറിയതിനെ തുടര്‍ന്നായിരുന്നു നടപടി. അയോഗ്യത വിഷയത്തില്‍ നാലാഴ്‌ചയ്ക്കകം സ്‌പീക്കര്‍ തീരുമാനം എടുക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്.

PENSION OF LEGISLATORS  VIVEK AGNIHOTRI  RAJYA SABHA SECRETARY GENERAL  HIMACHAL PRADESH NEW BILL
സമാജികരുടെ അയോഗ്യതയും പെന്‍ഷനും (ETV Bharat)

അടുത്തിടെ തെലങ്കാനയിലെ ഹൈക്കോടതിയും സമാനമായ ഒരു നിര്‍ദേശം തെലങ്കാന നിയമസഭ സ്‌പീക്കര്‍ക്ക് നല്‍കുകയുണ്ടായി. 2024 സെപ്റ്റംബര്‍ ഒന്‍പതിനായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. മൂന്ന് ബിആര്‍എസ് അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച് നാലാഴ്‌ചയ്ക്കകം തീരുമാനം പ്രഖ്യാപിക്കണമെന്നായിരുന്നു സ്‌പീക്കര്‍ക്ക് നല്‍കിയ നിര്‍ദേശം. നാലാഴ്‌ചയ്ക്കകം തീരുമാനമുണ്ടാകാത്ത പക്ഷം കോടതി പ്രഥമ ദൃഷ്‌ട്യാ കേസെടുത്ത് ഉത്തരവിറക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കെയ്ഷ്യാം മേഘചന്ദ്ര സിങ് -മണിപ്പൂര്‍ സ്‌പീക്കര്‍ കേസിന് സമാനമാണിതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ സ്‌പീക്കര്‍ തീരുമാനം എടുക്കാത്ത പക്ഷം സംഭവം ജുഡീഷ്യല്‍ പുനപ്പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കോടതി വ്യക്തമാക്കി.

അത് കൊണ്ട് തന്നെ ഹിമാചല്‍ പ്രദേശ് നിയമസഭ പാസാക്കിയ ബില്‍ ഈ രംഗത്ത് സ്വാഗതാര്‍ഹമായ ഒരു നീക്കമാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തെ തടയിടാന്‍ ഇതിലൂടെ കഴിയുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന ശരിയുമാണ്. ഹിമാചല്‍ നിയമസഭയുടെ ഈ പാത മറ്റ് സംസ്ഥാന നിയമസഭകള്‍ക്കും പിന്തുടരാവുന്നതാണ്.

Also Read: മൂന്നാമൂഴത്തില്‍ നൂറ് ദിനം പിന്നിട്ട് നരേന്ദ്ര മോദി; നേട്ടങ്ങള്‍, വെല്ലുവിളികള്‍, വിവാദങ്ങള്‍

നപ്രതിനിധികളുടെ കൂറുമാറ്റം തടയാനുള്ള നിയമങ്ങള്‍ക്ക് നമ്മുടെ രാജ്യത്ത് പഞ്ഞമൊന്നുമില്ല. നിയമസഭാംഗങ്ങള്‍ പാര്‍ട്ടികളില്‍ നിന്ന് പാര്‍ട്ടികളിലേക്ക് കൂടുവിട്ട് കൂടുമാറുന്നത് തടയാന്‍ ലക്ഷ്യമിട്ട് ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ മാസം നാലിന് ഒരു ബില്‍ പാസാക്കി. ഭരണഘടനയിലെ പത്താംപട്ടിക പ്രകാരം അയോഗ്യരാക്കുന്നവരുടെ പെന്‍ഷന്‍ റദ്ദാക്കാനുള്ള ബില്ലാണ് ഹിമാചല്‍ നിയമസഭ പാസാക്കിയത്. അയോഗ്യരാക്കപ്പെട്ട അംഗങ്ങള്‍ ഇതിനകം വാങ്ങിയ പെന്‍ഷന്‍ തിരികെ ഈടാക്കാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

ഹിമാചല്‍ പ്രദേശ് നിയമസഭ (അലവന്‍സസ് ആന്‍ഡ് പെന്‍ഷന്‍ ഓഫ് മെമ്പേഴ്‌സ്) ഭേദഗതി ബില്‍ 2024ലാണ് നിയമസഭ പാസാക്കിയത്. നിലവില്‍ കൂറുമാറ്റം തടയുന്നതിന് ഭരണഘടനയുടെ പത്താം പട്ടികയില്‍ ഫലപ്രദമായ വകുപ്പുകളില്ല. ഇതാണ് പുതിയ ഭേദഗതിയുടെ സുപ്രധാന ഉദ്ദേശ്യമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഭരണഘടന ലക്ഷ്യങ്ങള്‍ നേടുന്നതിനും ജനങ്ങള്‍ നല്‍കിയ ഭൂരിപക്ഷം, ജനാധിപത്യ മൂല്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനും ഭരണഘടനയോട് ചെയ്യുന്ന ഈ പാപം തടയുന്നതിനും ഭേദഗതി നടപ്പാക്കേണ്ടത് അനിവാര്യമായിരുന്നു.

PENSION OF LEGISLATORS  VIVEK AGNIHOTRI  RAJYA SABHA SECRETARY GENERAL  HIMACHAL PRADESH NEW BILL
കൂറുമാറ്റം തടയാന്‍ നിയമം (ETV Bharat)

ഭരണഘടനയുടെ പത്താം പട്ടിക പ്രകാരം നിയമസഭയിലെ ഒരംഗം അയോഗ്യനാക്കപ്പെട്ടാല്‍ അയാള്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കില്ലെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഇത്തരത്തില്‍ പെന്‍ഷന് അയോഗ്യത കല്‍പ്പിക്കപ്പെട്ട വ്യക്തി നേരത്തെ വാങ്ങിയിട്ടുള്ള പെന്‍ഷന്‍/ ശമ്പളം തിരികെ സര്‍ക്കാരിലേക്ക് ഈടാക്കാവുന്നതാണെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. ജനാധിപത്യ മര്യാദകളും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിന് ഭേദഗതി അത്യാവശ്യമാണെന്നാണ് ബില്‍ അവതരണ വേളയില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. ജനാധിപത്യ മാര്‍ഗത്തിലൂടെ തെരഞ്ഞെടുത്ത ഒരു സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തില്‍ നിന്ന് അംഗങ്ങളെ തടയുക എന്നതാണ് ബില്ലിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എംപിമാരും എംഎല്‍എമാരും നിരന്തരം പാര്‍ട്ടി മാറികളിക്കുന്നത് അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് 1985 മാര്‍ച്ച് ഒന്നിന് നിലവില്‍ വന്ന ഭരണഘടനയുടെ അന്‍പത്തിരണ്ടാം ഭേദഗതി നിയമത്തില്‍ സീറ്റൊഴിവ്, പാര്‍ലമെന്‍റിലെയും നിയമസഭകളിലെയും അംഗങ്ങളുടെ അയോഗ്യത എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനയിലെ, 101, 102, 190, 191 അനുച്ഛേദങ്ങള്‍ എന്നിവയിലാണ് ഭേദഗതി വരുത്തിയത്. പുതിയ ഒരു പട്ടികയും കൂട്ടിച്ചേര്‍ത്തു. പത്താം പട്ടികയെന്ന് പേരിട്ട ഈ പട്ടിക കൂറുമാറ്റ നിരോധന നിയമം എന്നും അറിയപ്പെടുന്നു.

ഒരു പാര്‍ട്ടിയില്‍ നിന്ന് സഭയില്‍ അംഗമാകുകയും എന്നാല്‍ പിന്നീട് ആ പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകയും ചെയ്‌താലോ സ്വന്തം പാര്‍ട്ടി നിര്‍ദേശത്തിന് വിരുദ്ധമായി വോട്ട് ചെയ്‌താലോ മറ്റൊരു പാര്‍ട്ടിയിലേക്ക് ചേക്കേറിയാലോ അയോഗ്യനാക്കപ്പെടുന്നു. വിവിധ നിയമ നിര്‍മാണ സഭകള്‍ ഈ പട്ടിക നടപ്പാക്കാനായി ഇതിന്‍റെ എട്ടാം ഖണ്ഡിക പ്രകാരം വിവിധ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്.

PENSION OF LEGISLATORS  VIVEK AGNIHOTRI  RAJYA SABHA SECRETARY GENERAL  HIMACHAL PRADESH NEW BILL
ഹിമാചല്‍ മുഖ്യമന്ത്രി ബില്‍ അവതരിപ്പിക്കുന്നു. (ETV Bharat)

പത്താംപട്ടികയില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പിളര്‍പ്പ് സംബന്ധിച്ചും പരാമര്‍ശമുണ്ട്. നിയമനിര്‍മാണ സഭയിലെ ഒരംഗം സ്വന്തം പാര്‍ട്ടി പിളര്‍ത്തുകയും ആ പാര്‍ട്ടിയിലെ സമാജികരില്‍ മൂന്നിലൊന്നില്‍ കുറയാത്ത അംഗങ്ങള്‍ ഇയാള്‍ക്കൊപ്പമുണ്ടെന്ന് തെളിയിക്കാന്‍ സാധിക്കുകയും ചെയ്‌താല്‍ അയാള്‍ അയോഗ്യനാക്കപ്പെടില്ല. എന്നാല്‍ ഈ വകുപ്പ് 2003ലെ 91-ാം ഭരണഘടന ഭേദഗതിയിലൂടെ ഇല്ലാതാക്കപ്പെട്ടു. ഒരംഗത്തിന്‍റെ രാഷ്‌ട്രീയ കക്ഷി മറ്റൊരു കക്ഷിയില്‍ ലയിക്കുകയും അംഗം ആദ്യ കക്ഷിയില്‍ തന്നെ തുടരുകയും ഇയാള്‍ക്കൊപ്പം മൂന്നില്‍ രണ്ട് അംഗങ്ങള്‍ ഉണ്ടാവുകയും ചെയ്‌താല്‍ അയാള്‍ അയോഗ്യനാക്കപ്പെടുന്നില്ല.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ലോക്‌സഭ സ്‌പീക്കര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍, രാജ്യസഭയിലെ ഡെപ്യൂട്ടി ചെയര്‍മാന്‍, സംസ്ഥാന നിയമസഭകളിലെ സ്‌പീക്കര്‍മാര്‍, ഡെപ്യൂട്ടി സ്‌പീക്കര്‍മാര്‍ എന്നിവര്‍ യഥാസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം അവരുടെ രാഷ്‌ട്രീയ കക്ഷി അംഗത്വം ഉപേക്ഷിച്ചാലും അയോഗ്യരാക്കപ്പെടുന്നില്ല. നിയമനിര്‍മാണ സഭയിലെ ഒരംഗത്തിന്‍റെ അയോഗ്യത സംബന്ധിച്ച് വിവാദമുണ്ടായാല്‍ അതില്‍ അന്തിമ തീരുമാനം സ്‌പീക്കറുടേത് ആയിരിക്കും. പത്താം പട്ടിക പ്രകാരം നിയമനിര്‍മാണ സഭകളുടെ വിഷയത്തില്‍ കോടതിക്ക് ഇടപെടാന്‍ അധികാരമില്ല. എന്നാല്‍ ഈ ചട്ടം അസാധുവാണെന്ന് ഭരണഘടനയുടെ അനുച്ഛേദം 368(2)ല്‍ കൂട്ടിച്ചേര്‍ത്ത വിശദീകരണം വ്യക്തമാക്കുന്നു.

കിഹാതോ ഹോലോഹന്‍-സാച്ചില്‍ഹുവും മറ്റുള്ളവരും തമ്മിലുള്ള കേസിലെ ഭൂരിപക്ഷ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തിലുള്ള സുപ്രീം കോടതി വിധി(AIR 1993 സുപ്രീം കോടതി412)യെ തുടര്‍ന്നാണ് ഇതുള്‍പ്പെടുത്തിയത്. പത്താംപട്ടിക ഉള്‍പ്പെടുത്തിയ ശേഷവും കക്ഷികളുടെ ചാടിക്കളിക്കല്‍ ചോദ്യം ചെയ്യാനാകാതെ തുടരുകയാണ്. പ്രിസൈഡിങ് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതും വൈകുകയാണ്.

കെയ്ഷ്യാം മേഘചന്ദ്ര സിങ്-മണിപ്പൂര്‍ നിയമസഭ സ്‌പീക്കര്‍ കേസില്‍ സുപ്രീം കോടതി കൈക്കൊണ്ട നിര്‍ണായക വിധി ഇതിനുദാഹരണമാണ്. 2020 ജൂലൈയിലാണ് വിധി പ്രസ്‌താവം ഉണ്ടായത്. 2017 ജൂലൈയിലും ഏപ്രിലിലുമായി സമര്‍പ്പിച്ച ഹര്‍ജികളില്‍ സ്‌പീക്കര്‍ തീര്‍പ്പ് കല്‍പ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കോടതി ഇടപെടല്‍. നിയമസഭാംഗമായ ടി ശ്യാംകുമാറിനെ പത്താംപട്ടികപ്രകാരം അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതികളിലായിരുന്നു നടപടി. കോണ്‍ഗ്രസ് ടിക്കറ്റില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ശ്യാംകുമാര്‍ വിജയിച്ച ശേഷം ബിജെപിയിലേക്ക് ചേക്കേറിയതിനെ തുടര്‍ന്നായിരുന്നു നടപടി. അയോഗ്യത വിഷയത്തില്‍ നാലാഴ്‌ചയ്ക്കകം സ്‌പീക്കര്‍ തീരുമാനം എടുക്കണമെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്.

PENSION OF LEGISLATORS  VIVEK AGNIHOTRI  RAJYA SABHA SECRETARY GENERAL  HIMACHAL PRADESH NEW BILL
സമാജികരുടെ അയോഗ്യതയും പെന്‍ഷനും (ETV Bharat)

അടുത്തിടെ തെലങ്കാനയിലെ ഹൈക്കോടതിയും സമാനമായ ഒരു നിര്‍ദേശം തെലങ്കാന നിയമസഭ സ്‌പീക്കര്‍ക്ക് നല്‍കുകയുണ്ടായി. 2024 സെപ്റ്റംബര്‍ ഒന്‍പതിനായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. മൂന്ന് ബിആര്‍എസ് അംഗങ്ങളുടെ അയോഗ്യത സംബന്ധിച്ച് നാലാഴ്‌ചയ്ക്കകം തീരുമാനം പ്രഖ്യാപിക്കണമെന്നായിരുന്നു സ്‌പീക്കര്‍ക്ക് നല്‍കിയ നിര്‍ദേശം. നാലാഴ്‌ചയ്ക്കകം തീരുമാനമുണ്ടാകാത്ത പക്ഷം കോടതി പ്രഥമ ദൃഷ്‌ട്യാ കേസെടുത്ത് ഉത്തരവിറക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കെയ്ഷ്യാം മേഘചന്ദ്ര സിങ് -മണിപ്പൂര്‍ സ്‌പീക്കര്‍ കേസിന് സമാനമാണിതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ സ്‌പീക്കര്‍ തീരുമാനം എടുക്കാത്ത പക്ഷം സംഭവം ജുഡീഷ്യല്‍ പുനപ്പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കോടതി വ്യക്തമാക്കി.

അത് കൊണ്ട് തന്നെ ഹിമാചല്‍ പ്രദേശ് നിയമസഭ പാസാക്കിയ ബില്‍ ഈ രംഗത്ത് സ്വാഗതാര്‍ഹമായ ഒരു നീക്കമാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തെ തടയിടാന്‍ ഇതിലൂടെ കഴിയുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന ശരിയുമാണ്. ഹിമാചല്‍ നിയമസഭയുടെ ഈ പാത മറ്റ് സംസ്ഥാന നിയമസഭകള്‍ക്കും പിന്തുടരാവുന്നതാണ്.

Also Read: മൂന്നാമൂഴത്തില്‍ നൂറ് ദിനം പിന്നിട്ട് നരേന്ദ്ര മോദി; നേട്ടങ്ങള്‍, വെല്ലുവിളികള്‍, വിവാദങ്ങള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.