ETV Bharat / bharat

12കാരി അടങ്ങുന്ന കുടുംബം കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയില്‍ ; ചൂതാട്ടത്തെ തുടര്‍ന്നെന്ന് നിഗമനം - Family Found shot dead in car

author img

By ETV Bharat Kerala Team

Published : May 9, 2024, 10:30 PM IST

Updated : May 10, 2024, 9:46 AM IST

12 കാരി അടങ്ങുന്ന മൂന്നംഗ കുടുംബത്തെ കാറിനുള്ളിൽ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

FAMILY FOUND SHOT DEAD IN ODISHA  ONLINE GAMBLING ODISHA  കുടുംബം കാറില്‍ വെടിയേറ്റ് മരിച്ചു  ഒടിഷ മരണം ഓണ്‍ലൈന്‍ ചൂതാട്ടം
FAMILY FOUND SHOT DEAD IN CAR (Source : Etv Bharat Network)

ജാർസുഗുഡ : ഒഡിഷയിലെ ജാർസുഗുഡയിൽ കാറിനുള്ളിൽ കുടുംബം വെടിയേറ്റ് മരിച്ച നിലയില്‍. സുജിത് റേ, ഭാര്യ ഖുശ്ബു, മകൾ അർപിത(12) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലഖൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബാനിപഹാഡയ്ക്ക് സമീപമുള്ള കളിസ്ഥലത്ത് പാർക്ക് ചെയ്‌ത കാറിനുള്ളിലായിരുന്നു മൃതദേഹങ്ങൾ.

ഓൺലൈൻ ചൂതാട്ടത്തിൽ നിന്നുള്ള കനത്ത സാമ്പത്തിക നഷ്‌ടം മൂലം സുജിത് റേ ഭാര്യയെയും മകളെയും വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കിയതായാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതെന്ന് ജാർസുഗുഡ എസ്‌പി പർമർ സ്‌മിത് പർഷോത്തംദാസ് പറഞ്ഞു. കുടുംബത്തെ കാണാനില്ലെന്ന് ബുധനാഴ്‌ച രാത്രി 10.30ഓടെ ഓറിയൻ്റ് പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നതായും എസ്‌പി പറഞ്ഞു. മൊബൈൽ ഫോൺ സിഗ്നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. പൊലീസെത്തുമ്പോള്‍ കാറിന്‍റെ എഞ്ചിനും എയർ കണ്ടിഷനും ഓണായ നിലയിലായിരുന്നു എന്നും അധികൃതർ വെളിപ്പെടുത്തി.

സ്ത്രീയുടെയും മകളുടെയും കണ്ണിൽ തുണി കെട്ടിയിരുന്നതായും സുജിത് ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്ന നിലയിലായിരുന്നു എന്നും പർഷോത്തംദാസ് പറഞ്ഞു. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ, വിവിധ ഓൺലൈൻ ചൂതാട്ട പ്ലാറ്റ്‌ഫോമുകളിൽ സജീവമായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

ഒറ്റ ആപ്പിൽ മാത്രം 4.25 ലക്ഷം രൂപയിലധികം രൂപയുടെ നഷ്‌ടമുണ്ടായതായും ചൂതാട്ടത്തിനായി ഒന്നിലധികം സ്രോതസുകളിൽ നിന്ന് വായ്‌പ എടുത്തതായും കണ്ടെത്തിയിട്ടുണ്ട്. കൃത്യത്തിന് ഉപയോഗിച്ച തോക്കും ബുള്ളറ്റ് കേസിങ്ങുകളും മറ്റ് തെളിവുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതൽ അന്വേഷണങ്ങൾ നടന്ന് വരികയാണ്.

Also Read : കടം നല്‍കിയ പണം തിരികെ ചോദിച്ച സഹോദരിയെ വെടിവെച്ചു കൊന്നു; ചോദ്യം ചെയ്‌ത ഇളയ സഹോദരനെ പ്രതിയുടെ മകന്‍ കോടാലികൊണ്ട് വെട്ടി - Sister Shot Dead On Money Dispute

ജാർസുഗുഡ : ഒഡിഷയിലെ ജാർസുഗുഡയിൽ കാറിനുള്ളിൽ കുടുംബം വെടിയേറ്റ് മരിച്ച നിലയില്‍. സുജിത് റേ, ഭാര്യ ഖുശ്ബു, മകൾ അർപിത(12) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലഖൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബാനിപഹാഡയ്ക്ക് സമീപമുള്ള കളിസ്ഥലത്ത് പാർക്ക് ചെയ്‌ത കാറിനുള്ളിലായിരുന്നു മൃതദേഹങ്ങൾ.

ഓൺലൈൻ ചൂതാട്ടത്തിൽ നിന്നുള്ള കനത്ത സാമ്പത്തിക നഷ്‌ടം മൂലം സുജിത് റേ ഭാര്യയെയും മകളെയും വെടിവച്ചു കൊന്ന ശേഷം ജീവനൊടുക്കിയതായാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതെന്ന് ജാർസുഗുഡ എസ്‌പി പർമർ സ്‌മിത് പർഷോത്തംദാസ് പറഞ്ഞു. കുടുംബത്തെ കാണാനില്ലെന്ന് ബുധനാഴ്‌ച രാത്രി 10.30ഓടെ ഓറിയൻ്റ് പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നതായും എസ്‌പി പറഞ്ഞു. മൊബൈൽ ഫോൺ സിഗ്നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. പൊലീസെത്തുമ്പോള്‍ കാറിന്‍റെ എഞ്ചിനും എയർ കണ്ടിഷനും ഓണായ നിലയിലായിരുന്നു എന്നും അധികൃതർ വെളിപ്പെടുത്തി.

സ്ത്രീയുടെയും മകളുടെയും കണ്ണിൽ തുണി കെട്ടിയിരുന്നതായും സുജിത് ഡ്രൈവിങ് സീറ്റിൽ ഇരിക്കുന്ന നിലയിലായിരുന്നു എന്നും പർഷോത്തംദാസ് പറഞ്ഞു. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ, വിവിധ ഓൺലൈൻ ചൂതാട്ട പ്ലാറ്റ്‌ഫോമുകളിൽ സജീവമായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

ഒറ്റ ആപ്പിൽ മാത്രം 4.25 ലക്ഷം രൂപയിലധികം രൂപയുടെ നഷ്‌ടമുണ്ടായതായും ചൂതാട്ടത്തിനായി ഒന്നിലധികം സ്രോതസുകളിൽ നിന്ന് വായ്‌പ എടുത്തതായും കണ്ടെത്തിയിട്ടുണ്ട്. കൃത്യത്തിന് ഉപയോഗിച്ച തോക്കും ബുള്ളറ്റ് കേസിങ്ങുകളും മറ്റ് തെളിവുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൂടുതൽ അന്വേഷണങ്ങൾ നടന്ന് വരികയാണ്.

Also Read : കടം നല്‍കിയ പണം തിരികെ ചോദിച്ച സഹോദരിയെ വെടിവെച്ചു കൊന്നു; ചോദ്യം ചെയ്‌ത ഇളയ സഹോദരനെ പ്രതിയുടെ മകന്‍ കോടാലികൊണ്ട് വെട്ടി - Sister Shot Dead On Money Dispute

Last Updated : May 10, 2024, 9:46 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.