ETV Bharat / bharat

കേന്ദ്രീയ വിദ്യാലയത്തില്‍ സ്‌ഫോടനം നടക്കും; ബോംബ് വച്ചതായി ഇ മെയില്‍, ബെംഗളൂരുവില്‍ വീണ്ടും വ്യാജ ഭീഷണി

author img

By ETV Bharat Kerala Team

Published : Feb 4, 2024, 1:33 PM IST

ബെംഗളൂരു നഗരത്തിലെ വിദ്യാലയത്തിന് വീണ്ടും വ്യാജ ബോംബ് ഭീഷണി. ഡിസംബറില്‍ നഗരത്തിലെയും നഗരപ്രാന്തങ്ങളിലെയും 68 വിദ്യാലയങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി എത്തിയിരുന്നു.

Hoax bomb threat email to school  Bengaluru  വിദ്യാലയത്തിന് വ്യാജ ബോംബ് ഭീഷണി  കേന്ദ്രീയ വിദ്യാലയം
വിദ്യാലയത്തിന് വ്യാജ ബോംബ് ഭീഷണി, ഭീഷണിയെത്തിയത് ഇ മെയിലില്‍

ബെംഗളൂരു : നഗരത്തിലെ വിദ്യാലയങ്ങള്‍ക്ക് വീണ്ടും സാമൂഹ്യ വിരുദ്ധരുടെ ബോംബ് ഭീഷണി. കേന്ദ്രീയ വിദ്യാലയത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയാണ് ഇക്കുറി ഇമെയിലിലെത്തിയത്. സംഭവത്തില്‍ യശ്വന്ത്പൂര്‍ പൊലീസ് കേസെടുത്തു (Hoax bomb threat e-mail to school).

കേന്ദ്രീയ വിദ്യാലയത്തിന്‍റെ ഇമെയിലിലേക്ക് sahukarisrinuvasarao65@gmail.com എന്ന വിലാസത്തില്‍ നിന്നാണ് ഇ മെയില്‍ വന്നിരിക്കുന്നത്. കഴിഞ്ഞ മാസം 28ന് രാവിലെ 7.37നാണ് മെയില്‍ വന്നിട്ടുള്ളത്. സ്‌കൂളിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. രാവിലെ 10.20ഓടെ വലിയ സ്ഫോടനം നടക്കുമെന്നും സൂചനയുണ്ടായിരുന്നു. സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസും ബോംബ് നിര്‍വീര്യ സംഘവും ഉടന്‍ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ ഇതൊരു വ്യാജ ബോംബ് ഭീഷണി ആയിരുന്നുവെന്ന് വ്യക്തമായി (Yeswanthpur police station).

ഡിസംബര്‍ ഒന്നിന് 68 സ്‌കൂളുകളില്‍ ബോംബ് വച്ചതായി ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതില്‍ ബെംഗളൂരു നഗരത്തിലെ 48 വിദ്യാലയങ്ങളും ഗ്രാമീണ മേഖലയിലെ 20 സ്‌കൂളുകളും ഉള്‍പ്പെട്ടിരുന്നു. ഈ ഭീഷണിയും ഇമെയിലിലാണ് വന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വ്യാജമായിരുന്നുവെന്ന് കണ്ടെത്തി. നാഷണൽ, വിദ്യാശിൽപ, എൻപിഎസ്, ബസവേശ്വര നഗറിലെ കാർമൽ സ്‌കൂളുകൾ, ഹെബ്ബഗോഡിയിലെ എബനേസർ തുടങ്ങിയ സ്‌കൂളുകളിലേക്കായിരുന്നു ഭീഷണി സന്ദേശമെത്തിയത്.

ബോംബ് ഭീഷണിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ കുട്ടികളെ തിരികെ വിളിക്കുന്നതിന് വേണ്ടി മാതാപിതാക്കള്‍ സ്‌കൂളുകളിലേക്ക് എത്തി. ഇത് നഗരത്തില്‍ വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കി. ഭീഷണി സന്ദേശത്തെ തുടർന്ന് കുട്ടികളെ വാഹനങ്ങളിലും രക്ഷിതാക്കൾക്കൊപ്പവുമാണ് സ്‌കൂള്‍ അധികൃതര്‍ വീടുകളിലേക്ക് പറഞ്ഞുവിട്ടത്.

അതേസമയം, കഴിഞ്ഞ വർഷവും സമാനമായ രീതിയില്‍ ഭീഷണി സന്ദേശം വന്നിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇപ്രാവശ്യം ബോംബ് ഭീഷണിയെ കുറിച്ചുള്ള സന്ദേശം ഗൗരവമായി എടുത്താണ് പരിശോധന നടത്തിയത്. ബോംബ് ഭീഷണി സംബന്ധിച്ച ഇമെയിൽ പരിശോധിക്കാൻ സിഐഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര വ്യക്തമാക്കിയിരുന്നു.

Also Read: നഗരത്തില്‍ സ്ഫോടന പരമ്പര നടക്കുമെന്ന് അജ്ഞാത ഫോണ്‍ സന്ദേശം, പരിശോധന ആരംഭിച്ച് മുംബൈ പൊലീസ്

ഗവര്‍ണറുടെ ഔദ്യോഗിക വസതിയ്‌ക്ക് ബോംബ് ഭീഷണി: ബെംഗളൂരുവിലെ ഗവര്‍ണറുടെ ഔദ്യോഗിക വസതിക്ക് ബോംബ് ഭീഷണി (Karnataka Raj Bhavan Receives Bomb Threat Call From Unknown Number). കേന്ദ്ര അന്വേഷണ ഏജന്‍സിയായ എൻഐഎയുടെ കണ്‍ട്രോള്‍ റൂമിലേക്കാണ് അജ്ഞാത നമ്പറില്‍ നിന്നും കോള്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഫോണ്‍ കോളിന്‍റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഡിസംബര്‍ 11 രാത്രിയിലാണ് എന്‍ഐഎ കണ്‍ട്രോള്‍ റൂമിലേക്ക് അജ്ഞാത നമ്പറില്‍ നിന്ന് കോള്‍ ലഭിക്കുന്നത്. രാജ്‌ഭവന്‍ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടായിരുന്നു എന്നാണ് വിളിച്ച വ്യക്തി എന്‍ഐഎ ഉദ്യോഗസ്ഥരോട് പറഞ്ഞത്. പിന്നാലെ തന്നെ കണ്‍ട്രോള്‍ റൂമിലെ ജീവനക്കാര്‍ വിവരം ബെംഗളൂരു പൊലീസിന് കൈമാറി.

ഉടൻ തന്നെ ബെംഗളൂരു സിറ്റി പൊലീസിന്‍റെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡ് ഉള്‍പ്പടെയുള്ള സംഘം ഗവര്‍ണറുടെ വസതിയായ രാജ്‌ഭവനില്‍ എത്തി പരിശോധന നടത്തി. വിശദമായി നടത്തിയ പരിശോധനയ്‌ക്ക് ശേഷമാണ് പരാതി വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.

ബെംഗളൂരു : നഗരത്തിലെ വിദ്യാലയങ്ങള്‍ക്ക് വീണ്ടും സാമൂഹ്യ വിരുദ്ധരുടെ ബോംബ് ഭീഷണി. കേന്ദ്രീയ വിദ്യാലയത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയാണ് ഇക്കുറി ഇമെയിലിലെത്തിയത്. സംഭവത്തില്‍ യശ്വന്ത്പൂര്‍ പൊലീസ് കേസെടുത്തു (Hoax bomb threat e-mail to school).

കേന്ദ്രീയ വിദ്യാലയത്തിന്‍റെ ഇമെയിലിലേക്ക് sahukarisrinuvasarao65@gmail.com എന്ന വിലാസത്തില്‍ നിന്നാണ് ഇ മെയില്‍ വന്നിരിക്കുന്നത്. കഴിഞ്ഞ മാസം 28ന് രാവിലെ 7.37നാണ് മെയില്‍ വന്നിട്ടുള്ളത്. സ്‌കൂളിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. രാവിലെ 10.20ഓടെ വലിയ സ്ഫോടനം നടക്കുമെന്നും സൂചനയുണ്ടായിരുന്നു. സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസും ബോംബ് നിര്‍വീര്യ സംഘവും ഉടന്‍ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെ ഇതൊരു വ്യാജ ബോംബ് ഭീഷണി ആയിരുന്നുവെന്ന് വ്യക്തമായി (Yeswanthpur police station).

ഡിസംബര്‍ ഒന്നിന് 68 സ്‌കൂളുകളില്‍ ബോംബ് വച്ചതായി ഭീഷണി സന്ദേശം എത്തിയിരുന്നു. ഇതില്‍ ബെംഗളൂരു നഗരത്തിലെ 48 വിദ്യാലയങ്ങളും ഗ്രാമീണ മേഖലയിലെ 20 സ്‌കൂളുകളും ഉള്‍പ്പെട്ടിരുന്നു. ഈ ഭീഷണിയും ഇമെയിലിലാണ് വന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വ്യാജമായിരുന്നുവെന്ന് കണ്ടെത്തി. നാഷണൽ, വിദ്യാശിൽപ, എൻപിഎസ്, ബസവേശ്വര നഗറിലെ കാർമൽ സ്‌കൂളുകൾ, ഹെബ്ബഗോഡിയിലെ എബനേസർ തുടങ്ങിയ സ്‌കൂളുകളിലേക്കായിരുന്നു ഭീഷണി സന്ദേശമെത്തിയത്.

ബോംബ് ഭീഷണിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ കുട്ടികളെ തിരികെ വിളിക്കുന്നതിന് വേണ്ടി മാതാപിതാക്കള്‍ സ്‌കൂളുകളിലേക്ക് എത്തി. ഇത് നഗരത്തില്‍ വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കി. ഭീഷണി സന്ദേശത്തെ തുടർന്ന് കുട്ടികളെ വാഹനങ്ങളിലും രക്ഷിതാക്കൾക്കൊപ്പവുമാണ് സ്‌കൂള്‍ അധികൃതര്‍ വീടുകളിലേക്ക് പറഞ്ഞുവിട്ടത്.

അതേസമയം, കഴിഞ്ഞ വർഷവും സമാനമായ രീതിയില്‍ ഭീഷണി സന്ദേശം വന്നിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഇപ്രാവശ്യം ബോംബ് ഭീഷണിയെ കുറിച്ചുള്ള സന്ദേശം ഗൗരവമായി എടുത്താണ് പരിശോധന നടത്തിയത്. ബോംബ് ഭീഷണി സംബന്ധിച്ച ഇമെയിൽ പരിശോധിക്കാൻ സിഐഡി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര വ്യക്തമാക്കിയിരുന്നു.

Also Read: നഗരത്തില്‍ സ്ഫോടന പരമ്പര നടക്കുമെന്ന് അജ്ഞാത ഫോണ്‍ സന്ദേശം, പരിശോധന ആരംഭിച്ച് മുംബൈ പൊലീസ്

ഗവര്‍ണറുടെ ഔദ്യോഗിക വസതിയ്‌ക്ക് ബോംബ് ഭീഷണി: ബെംഗളൂരുവിലെ ഗവര്‍ണറുടെ ഔദ്യോഗിക വസതിക്ക് ബോംബ് ഭീഷണി (Karnataka Raj Bhavan Receives Bomb Threat Call From Unknown Number). കേന്ദ്ര അന്വേഷണ ഏജന്‍സിയായ എൻഐഎയുടെ കണ്‍ട്രോള്‍ റൂമിലേക്കാണ് അജ്ഞാത നമ്പറില്‍ നിന്നും കോള്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഫോണ്‍ കോളിന്‍റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഡിസംബര്‍ 11 രാത്രിയിലാണ് എന്‍ഐഎ കണ്‍ട്രോള്‍ റൂമിലേക്ക് അജ്ഞാത നമ്പറില്‍ നിന്ന് കോള്‍ ലഭിക്കുന്നത്. രാജ്‌ഭവന്‍ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടായിരുന്നു എന്നാണ് വിളിച്ച വ്യക്തി എന്‍ഐഎ ഉദ്യോഗസ്ഥരോട് പറഞ്ഞത്. പിന്നാലെ തന്നെ കണ്‍ട്രോള്‍ റൂമിലെ ജീവനക്കാര്‍ വിവരം ബെംഗളൂരു പൊലീസിന് കൈമാറി.

ഉടൻ തന്നെ ബെംഗളൂരു സിറ്റി പൊലീസിന്‍റെ നേതൃത്വത്തില്‍ ബോംബ് സ്ക്വാഡ് ഉള്‍പ്പടെയുള്ള സംഘം ഗവര്‍ണറുടെ വസതിയായ രാജ്‌ഭവനില്‍ എത്തി പരിശോധന നടത്തി. വിശദമായി നടത്തിയ പരിശോധനയ്‌ക്ക് ശേഷമാണ് പരാതി വ്യാജമാണെന്ന് സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.