ETV Bharat / bharat

കാർത്തി ചിദംബരത്തിന് കുരുക്കായി ചൈനീസ് വിസ കേസും; പുതിയ കുറ്റപത്രത്തിന്മേൽ മാർച്ച് 16 ന് വിധിപറയും

author img

By ETV Bharat Kerala Team

Published : Feb 26, 2024, 9:36 PM IST

ചൈനീസ് വിസ കുംഭകോണ കേസിൽ കാർത്തി ചിദംബരം അടക്കമുള്ള പ്രതികൾക്കെതിരെ ഇഡിയുടെ പുതിയ കുറ്റപത്രം. കേസിൽ മാർച്ച് 16ന് വിധിപറയും.

Karti Chidambaram  Chinese Visa Scam Case  കാർത്തി ചിദംബരം  എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ്  Enforcement Directorate
ED Files Fresh Chargesheet Against Karti Chidambaram

ന്യൂഡൽഹി: കള്ളപ്പണ കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം അടക്കമുള്ള പ്രതികൾക്കെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി) സമർപ്പിച്ച പുതിയ കുറ്റപത്രത്തില്‍ ഉത്തരവ് പറയാൻ മാറ്റിവച്ചു. 2011ൽ ഏതാനും ചൈനീസ് പൗരന്മാർക്ക് വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട ചൈനീസ് വിസ കുംഭകോണത്തിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഡൽഹി റോസ് അവന്യൂ കോടതിയുടെ നടപടി. മാർച്ച് 16-ലേക്കാണ് കേസ് മാറ്റിവച്ചത്.

കാർത്തി ചിദംബരത്തിന് പുറമെ, അദ്ദേഹത്തിൻ്റെ അടുത്ത അനുയായിയായ എസ് ഭാസ്‌കരരാമനെയും മറ്റ് ചിലരെയും ഇഡി പുതിയ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ശിവഗംഗ സീറ്റിൽ നിന്നുള്ള ലോക്‌സഭ എംപിയാണ് 52 കാരനായ കാർത്തി ചിദംബരം. കേസിൽ ഇതിനോടകം നിരവധി തവണ കാർത്തിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ കേസിൽ കാർത്തി ചിദംബരം ഡൽഹി ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജി കോടതി വിധിപറയാൻ മാറ്റിയിരിക്കുകയാണ്. ഹർജിയില്‍ കാർത്തിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പ്രതികൾക്കെതിരെ വസ്‌തുതകളൊന്നുമില്ലെന്ന് വാദിച്ചു. കാർത്തി ചിദംബരത്തിന് പണം നൽകിയതായി ആരോപണങ്ങളില്ലാത്തതിനാൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ല. പണമില്ലെങ്കിൽ വെളുപ്പിക്കാനാവില്ല. എന്നിട്ടും അവർ കേസ് രജിസ്‌റ്റർ ചെയ്‌തു. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും കപിൽ സിബൽ വാദിച്ചിരുന്നു.

2011 ൽ പഞ്ചാബിലെ മാനസയിലെ താപ വൈദ്യുതി നിലയത്തിന്‍റെ നിർമാണത്തിന് 250 ചൈനീസ് പൗരന്മാരുടെ വിസ പുതുക്കാൻ കാർത്തി ചിദംബരം കോഴ വാങ്ങിയെന്ന പരാധിയാണ് കേസിനാധാരം. 50 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതായാണ് സിബിഐ കണ്ടെത്തൽ.

താപ വൈദ്യുതി നിലയത്തിന്‍റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ചൈനയിൽ നിന്നുള്ള സാങ്കേതിക പ്രവർത്തകർക്ക് വിസ നൽകാനും, നിലവിലുള്ളവർക്ക് വിസ നീട്ടാനും കരാർ കമ്പനി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. എന്നാൽ ഇതിൽ തടസം നേരിട്ടതോടെ കമ്പനി കാർത്തി ചിദംബരം വഴി ഇടപെടലിന് നീക്കം നടത്തി. ഇതോടെ ഒരു മാസത്തിനുള്ളിൽ 263 പേർക്ക് വിസ ലഭിച്ചു. ഇതിനായി കമ്പനി കാർത്തിക്ക് 50 ലക്ഷം രൂപ നൽകിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

Also Read: ഐഎൻഎക്‌സ് മീഡിയ കേസ് : കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിന്‍റെ 11.04 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

കാർത്തി ചിദംബരത്തിനെതിരെയുള്ള മൂന്നാമത്തെ കള്ളപ്പണ കേസാണിത്. ഐഎൻഎക്‌സ് മീഡിയ, എയർസെൽ-മാക്‌സിസ് കേസുകളാണ് കാർത്തിയ്‌ക്കെതിരായ മറ്റ് കേസുകൾ. ഈ രണ്ട് കേസുകളിലും കാർത്തി ചിദംബരത്തിനെതിരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടിട്ടുണ്ട്.

ന്യൂഡൽഹി: കള്ളപ്പണ കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരം അടക്കമുള്ള പ്രതികൾക്കെതിരെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് (ഇഡി) സമർപ്പിച്ച പുതിയ കുറ്റപത്രത്തില്‍ ഉത്തരവ് പറയാൻ മാറ്റിവച്ചു. 2011ൽ ഏതാനും ചൈനീസ് പൗരന്മാർക്ക് വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട ചൈനീസ് വിസ കുംഭകോണത്തിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഡൽഹി റോസ് അവന്യൂ കോടതിയുടെ നടപടി. മാർച്ച് 16-ലേക്കാണ് കേസ് മാറ്റിവച്ചത്.

കാർത്തി ചിദംബരത്തിന് പുറമെ, അദ്ദേഹത്തിൻ്റെ അടുത്ത അനുയായിയായ എസ് ഭാസ്‌കരരാമനെയും മറ്റ് ചിലരെയും ഇഡി പുതിയ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ശിവഗംഗ സീറ്റിൽ നിന്നുള്ള ലോക്‌സഭ എംപിയാണ് 52 കാരനായ കാർത്തി ചിദംബരം. കേസിൽ ഇതിനോടകം നിരവധി തവണ കാർത്തിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ കേസിൽ കാർത്തി ചിദംബരം ഡൽഹി ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജി കോടതി വിധിപറയാൻ മാറ്റിയിരിക്കുകയാണ്. ഹർജിയില്‍ കാർത്തിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പ്രതികൾക്കെതിരെ വസ്‌തുതകളൊന്നുമില്ലെന്ന് വാദിച്ചു. കാർത്തി ചിദംബരത്തിന് പണം നൽകിയതായി ആരോപണങ്ങളില്ലാത്തതിനാൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ല. പണമില്ലെങ്കിൽ വെളുപ്പിക്കാനാവില്ല. എന്നിട്ടും അവർ കേസ് രജിസ്‌റ്റർ ചെയ്‌തു. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും കപിൽ സിബൽ വാദിച്ചിരുന്നു.

2011 ൽ പഞ്ചാബിലെ മാനസയിലെ താപ വൈദ്യുതി നിലയത്തിന്‍റെ നിർമാണത്തിന് 250 ചൈനീസ് പൗരന്മാരുടെ വിസ പുതുക്കാൻ കാർത്തി ചിദംബരം കോഴ വാങ്ങിയെന്ന പരാധിയാണ് കേസിനാധാരം. 50 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടതായാണ് സിബിഐ കണ്ടെത്തൽ.

താപ വൈദ്യുതി നിലയത്തിന്‍റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ചൈനയിൽ നിന്നുള്ള സാങ്കേതിക പ്രവർത്തകർക്ക് വിസ നൽകാനും, നിലവിലുള്ളവർക്ക് വിസ നീട്ടാനും കരാർ കമ്പനി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. എന്നാൽ ഇതിൽ തടസം നേരിട്ടതോടെ കമ്പനി കാർത്തി ചിദംബരം വഴി ഇടപെടലിന് നീക്കം നടത്തി. ഇതോടെ ഒരു മാസത്തിനുള്ളിൽ 263 പേർക്ക് വിസ ലഭിച്ചു. ഇതിനായി കമ്പനി കാർത്തിക്ക് 50 ലക്ഷം രൂപ നൽകിയെന്നാണ് സിബിഐയുടെ കണ്ടെത്തൽ.

Also Read: ഐഎൻഎക്‌സ് മീഡിയ കേസ് : കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിന്‍റെ 11.04 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

കാർത്തി ചിദംബരത്തിനെതിരെയുള്ള മൂന്നാമത്തെ കള്ളപ്പണ കേസാണിത്. ഐഎൻഎക്‌സ് മീഡിയ, എയർസെൽ-മാക്‌സിസ് കേസുകളാണ് കാർത്തിയ്‌ക്കെതിരായ മറ്റ് കേസുകൾ. ഈ രണ്ട് കേസുകളിലും കാർത്തി ചിദംബരത്തിനെതിരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.