ETV Bharat / bharat

അഗ്നിവീര്‍ പദ്ധതിയില്‍ സഭയില്‍ തര്‍ക്കം; രാഹുല്‍ ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് രാജ്‌നാഥ് സിങ് - Dispute in Lok sabha over Agniveer

author img

By ETV Bharat Kerala Team

Published : Jul 1, 2024, 10:23 PM IST

ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ രാഹുല്‍ ഗാന്ധി അഗ്നിവീറുകളെ പറ്റി സഭയില്‍ പറഞ്ഞ കാര്യങ്ങളില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി തര്‍ക്കം.

AGNIVEER IN LOKSABHA  RAJNATH SINGH RAHUL GANDHI  അഗ്നിവീര്‍ പദ്ധതി ലോക്‌സഭ  രാഹുല്‍ ഗാന്ധി രാജ്‌നാഥ് സിങ്
Rajnath Singh, Rahul Gandhi (ETV Bharat)

ന്യൂഡൽഹി : ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ രാഹുല്‍ ഗാന്ധി നടത്തിയ കന്നി പ്രസംഗത്തിൽ രാജ്യം ചര്‍ച്ച ചെയ്യുന്ന നിരവധി വിഷയങ്ങളാണ് അദ്ദേഹം പ്രതിപാദിച്ചത്. അഗ്നിപഥ് പദ്ധതി, നീറ്റ് പരീക്ഷകൾ തുടങ്ങി നിരവധി വിഷയങ്ങളിൽ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചു.

ബിജെപി ഹിന്ദുത്വത്തിന്‍റെ അക്രമാസക്തമായ രൂപമാണ് പ്രാവർത്തികമാക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. എങ്കിലും എൻഡിഎ ഗവൺമെന്‍റിനെ സമ്മര്‍ദത്തിലാക്കുന്ന അഗ്നിവീറുകളെക്കുറിച്ചുള്ള രാഹുലിന്‍റെ നിരീക്ഷണമാണ് കൂടുതല്‍ ചര്‍ച്ചയാകുന്നത്.

അഗ്നിവീറുകള്‍ വീരമൃത്യു വരിച്ചാലും രക്തസാക്ഷി എന്ന് രാജ്യം അംഗീകരിക്കില്ല എന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. 'കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പഞ്ചാബിൽ കുഴിബോംബ് സ്‌ഫോടനത്തിൽ വീരമൃത്യു വരിച്ച അഗ്നിവീറിന്‍റെ കുടുംബത്തെ ഞാൻ കണ്ടിരുന്നു. ഞാൻ അദ്ദേഹത്തെ രക്തസാക്ഷി എന്ന് വിളിക്കും. പക്ഷേ ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ രക്തസാക്ഷിയായി അംഗീകരിക്കുന്നില്ല.'- രാഹുൽ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു,

കുടുംബത്തിന് പെൻഷനോ നഷ്‌ടപരിഹാരമോ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അഗ്നിവീറുകളെ ഉപയോഗിച്ച് തള്ളാവുന്ന തൊഴിലാളികളായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധി സഭയിൽ കള്ളം പ്രചരിപ്പിക്കുകയാണ് എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രസംഗം തടസപ്പെടുത്തികൊണ്ട് പറഞ്ഞു. ഡ്യൂട്ടിക്കിടെ മരിക്കുന്ന അഗ്നിവീറിന്‍റെ കുടുംബാംഗങ്ങൾക്ക് സർക്കാർ ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകുന്നുണ്ട് എന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ വിശദീകരണം.

വ്യത്യസ്‌ത പരിഗണന നൽകി, മറ്റ് സൈനികർക്കും അഗ്നിവീറുകള്‍ക്കുമിടയിൽ കേന്ദ്രം വിള്ളൽ വീഴ്ത്തുകയാണെന്നും രാഹുൽ ഗാന്ധി സഭയില്‍ കുറ്റപ്പെടുത്തി. 'നിങ്ങൾ ഒരു അഗ്നിവീറിന് ആറ് മാസത്തെ പരിശീലനം നൽകിയ ശേഷം അഞ്ച് വർഷം പരിശീലനം ലഭിച്ച ചൈനീസ് ഉദ്യോഗസ്ഥർക്ക് മുന്നിലാണ് നിർത്തുന്നത്. മാത്രമല്ല, നേട്ടങ്ങൾ ഉണ്ടാകുമെന്ന് കരുതി ഒരു ജവാനും അഗ്നിവീറിനും തമ്മിൽ വ്യത്യാസങ്ങൾ സൃഷ്‌ടിക്കുകയാണ് നിങ്ങള്‍'- രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫിസാണ് അഗ്നിപഥ് പദ്ധതി സൈന്യത്തിന്മേൽ അടിച്ചേൽപ്പിച്ചതെന്നും അതിന് സായുധ സേനയിൽ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ ശക്തമായി എതിര്‍ത്ത പ്രതിരോധ മന്ത്രി, പദ്ധതി ആവിഷ്‌കരിക്കുന്നതിന് മുമ്പ് 158-ഓളം സംഘടനകളുമായി സർക്കാർ നേരിട്ട് കൂടിയാലോചന നടത്തിയതായും അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ചതായും സഭയെ അറിയിച്ചു.

പ്രതിപക്ഷ നേതാവ് സഭയെ തെറ്റിദ്ധരിപ്പിക്കരുതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. അഗ്നിവീറിനെക്കുറിച്ചുള്ള രാഹുലിന്‍റെ പരാമർശങ്ങൾ സഭ നടപടികളിൽ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read : 'നിങ്ങൾ ഒരു ഹിന്ദുവല്ല'; രാഹുൽ ഗാന്ധിയുടെ പരാമർശത്തെച്ചൊല്ലി സഭയിൽ ബഹളം - Rahul Gandhi Attacks BJP in LS

ന്യൂഡൽഹി : ലോക്‌സഭയിൽ പ്രതിപക്ഷ നേതാവായി ചുമതലയേറ്റ രാഹുല്‍ ഗാന്ധി നടത്തിയ കന്നി പ്രസംഗത്തിൽ രാജ്യം ചര്‍ച്ച ചെയ്യുന്ന നിരവധി വിഷയങ്ങളാണ് അദ്ദേഹം പ്രതിപാദിച്ചത്. അഗ്നിപഥ് പദ്ധതി, നീറ്റ് പരീക്ഷകൾ തുടങ്ങി നിരവധി വിഷയങ്ങളിൽ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമർശനം ഉന്നയിച്ചു.

ബിജെപി ഹിന്ദുത്വത്തിന്‍റെ അക്രമാസക്തമായ രൂപമാണ് പ്രാവർത്തികമാക്കുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. എങ്കിലും എൻഡിഎ ഗവൺമെന്‍റിനെ സമ്മര്‍ദത്തിലാക്കുന്ന അഗ്നിവീറുകളെക്കുറിച്ചുള്ള രാഹുലിന്‍റെ നിരീക്ഷണമാണ് കൂടുതല്‍ ചര്‍ച്ചയാകുന്നത്.

അഗ്നിവീറുകള്‍ വീരമൃത്യു വരിച്ചാലും രക്തസാക്ഷി എന്ന് രാജ്യം അംഗീകരിക്കില്ല എന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. 'കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പഞ്ചാബിൽ കുഴിബോംബ് സ്‌ഫോടനത്തിൽ വീരമൃത്യു വരിച്ച അഗ്നിവീറിന്‍റെ കുടുംബത്തെ ഞാൻ കണ്ടിരുന്നു. ഞാൻ അദ്ദേഹത്തെ രക്തസാക്ഷി എന്ന് വിളിക്കും. പക്ഷേ ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ രക്തസാക്ഷിയായി അംഗീകരിക്കുന്നില്ല.'- രാഹുൽ ഗാന്ധി ലോക്‌സഭയില്‍ പറഞ്ഞു,

കുടുംബത്തിന് പെൻഷനോ നഷ്‌ടപരിഹാരമോ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അഗ്നിവീറുകളെ ഉപയോഗിച്ച് തള്ളാവുന്ന തൊഴിലാളികളായാണ് കണക്കാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാഹുല്‍ ഗാന്ധി സഭയിൽ കള്ളം പ്രചരിപ്പിക്കുകയാണ് എന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രസംഗം തടസപ്പെടുത്തികൊണ്ട് പറഞ്ഞു. ഡ്യൂട്ടിക്കിടെ മരിക്കുന്ന അഗ്നിവീറിന്‍റെ കുടുംബാംഗങ്ങൾക്ക് സർക്കാർ ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകുന്നുണ്ട് എന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ വിശദീകരണം.

വ്യത്യസ്‌ത പരിഗണന നൽകി, മറ്റ് സൈനികർക്കും അഗ്നിവീറുകള്‍ക്കുമിടയിൽ കേന്ദ്രം വിള്ളൽ വീഴ്ത്തുകയാണെന്നും രാഹുൽ ഗാന്ധി സഭയില്‍ കുറ്റപ്പെടുത്തി. 'നിങ്ങൾ ഒരു അഗ്നിവീറിന് ആറ് മാസത്തെ പരിശീലനം നൽകിയ ശേഷം അഞ്ച് വർഷം പരിശീലനം ലഭിച്ച ചൈനീസ് ഉദ്യോഗസ്ഥർക്ക് മുന്നിലാണ് നിർത്തുന്നത്. മാത്രമല്ല, നേട്ടങ്ങൾ ഉണ്ടാകുമെന്ന് കരുതി ഒരു ജവാനും അഗ്നിവീറിനും തമ്മിൽ വ്യത്യാസങ്ങൾ സൃഷ്‌ടിക്കുകയാണ് നിങ്ങള്‍'- രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫിസാണ് അഗ്നിപഥ് പദ്ധതി സൈന്യത്തിന്മേൽ അടിച്ചേൽപ്പിച്ചതെന്നും അതിന് സായുധ സേനയിൽ വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ ശക്തമായി എതിര്‍ത്ത പ്രതിരോധ മന്ത്രി, പദ്ധതി ആവിഷ്‌കരിക്കുന്നതിന് മുമ്പ് 158-ഓളം സംഘടനകളുമായി സർക്കാർ നേരിട്ട് കൂടിയാലോചന നടത്തിയതായും അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരിഗണിച്ചതായും സഭയെ അറിയിച്ചു.

പ്രതിപക്ഷ നേതാവ് സഭയെ തെറ്റിദ്ധരിപ്പിക്കരുതെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. അഗ്നിവീറിനെക്കുറിച്ചുള്ള രാഹുലിന്‍റെ പരാമർശങ്ങൾ സഭ നടപടികളിൽ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read : 'നിങ്ങൾ ഒരു ഹിന്ദുവല്ല'; രാഹുൽ ഗാന്ധിയുടെ പരാമർശത്തെച്ചൊല്ലി സഭയിൽ ബഹളം - Rahul Gandhi Attacks BJP in LS

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.