ETV Bharat / bharat

കോൺഗ്രസ് നേതാവിന് സംഭാലിലേക്ക് പ്രവേശനം നിഷേധിച്ചു; പ്രതിഷേധവുമായി നേതാക്കള്‍ - CONG PCC PRESIDENT ENTRY TO SAMBHAL

നിയന്ത്രണങ്ങൾ പിൻവലിച്ച ശേഷം കോൺഗ്രസ് സംഭാൽ സന്ദർശിക്കുമെന്ന് അജയ്‌ റായ്.

UP CONGRESS PCC PRESIDENT AJAY RAI  SAMBHAL PROTEST  ഉത്തര്‍പ്രദേശ് സംഭാല്‍ പ്രതിഷേധം  കോണ്‍ഗ്രസ് സംഭാല്‍ പള്ളി പ്രതിഷേധം
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 2, 2024, 6:24 PM IST

ന്യൂഡൽഹി: ഉത്തർപ്രദേശിലെ കോൺഗ്രസ് പിസിസി അധ്യക്ഷന് സംഭാലിലേക്ക് പ്രവേശനം നിഷേധിച്ചതിൽ പ്രതിഷേധവുമായി നേതാക്കള്‍. സംസ്ഥാന അധ്യക്ഷൻ അജയ് റായ്‌യുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് സംഭാല്‍ സന്ദര്‍ശിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സംഭാൽ സന്ദർശിക്കാൻ പിസിസി അധ്യക്ഷന് അനുമതി നിഷേധിച്ച് യുപി പൊലീസ് കത്ത് അയക്കുകയായിരുന്നു.

പിസിസി അധ്യക്ഷനെ പൊലീസ് തടഞ്ഞതിനെത്തുടർന്ന് യുപി കോൺഗ്രസ് ഓഫിസിന് പുറത്ത് പൊലീസും കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. ജില്ലയിൽ നിയന്ത്രണങ്ങൾ പിൻവലിച്ചതായി പൊലീസ് അറിയിച്ച ശേഷം കോൺഗ്രസ് പ്രതിനിധി സംഘം സംഭാൽ സന്ദർശിക്കുമെന്നാണ് അജയ്‌ റായ് അറിയിച്ചത്.

സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും രംഗത്തെത്തി. ഉത്തർപ്രദേശ് പൊലീസ് ക്ഷണിക്കുമ്പോഴാണോ സംഭാൽ സന്ദർശിക്കേണ്ടതെന്ന് ആര്‍ജെഡി എംപി മനോജ് ഝാ ചോദിച്ചു.

പ്രതിപക്ഷ പാര്‍ട്ടികള്‍ അവിടെ പോകുന്നത് അവരെ ആശ്വസിപ്പിക്കാനാണെന്നും ഝാ പറഞ്ഞു. യുപി സര്‍ക്കാരിന്‍റെ നടപടി രാജ്യത്തെ കുറിച്ച് നല്ല ആശയം നൽകുന്നതല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

വിഷയത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ ചൗധരി ആവശ്യപ്പെട്ടു. ഇരകളുടെ ക്ഷേമത്തെക്കുറിച്ച് ചോദിച്ചറിയാന്‍ അനുവദിക്കാത്തത് ലജ്ജാകരമായ കാര്യമാണെന്നും സച്ചിന്‍ ചൗധരി പറഞ്ഞു.

നവംബര്‍ 24നാണ് ഉത്തര്‍പ്രദേശിലെ ഷാഹി ജുമാ മസ്‌ജിദിൽ സർവേ നടത്താൻ എത്തിയ സംഘത്തിന് നേരെ കല്ലേറുണ്ടായത്. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് പ്രതിഷേധക്കാര്‍ വെടിയേറ്റ് മരിക്കുകയായിരുന്നു. നിരവധി പൊലീസുകാര്‍ക്കും പ്രതിഷേധത്തില്‍ പരിക്കേറ്റു.

സംഭാൽ നഗരത്തിലെ ഷാഹി ജുമാ മസ്‌ജിദ്‌ ക്ഷേത്രം തകർത്ത് പണിതതാണെന്ന് അവകാശപ്പെട്ട് മുതിർന്ന അഭിഭാഷകൻ വിഷ്‌ണു ശങ്കർ ജെയിനാണ് ഹർജി സമർപ്പിച്ചത്. തുടര്‍ന്ന് സര്‍വേ നടത്താന്‍ ജില്ലാ കോടതി അനുമതി നല്‍കുകയായിരുന്നു. നവംബർ 19ന് സംഘം ആദ്യ സര്‍വേ നടത്തിയിരുന്നു. രണ്ടാം സര്‍വേയ്ക്ക് എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്.

Also Read: 'ഹൈവേകൾ തടസപ്പെടുത്തരുത്, സമാധാനപരമായ പ്രതിഷേധങ്ങളിൽ ഏർപ്പെടൂ'; കര്‍ഷകരോട് സുപ്രീംകോടതി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ കോൺഗ്രസ് പിസിസി അധ്യക്ഷന് സംഭാലിലേക്ക് പ്രവേശനം നിഷേധിച്ചതിൽ പ്രതിഷേധവുമായി നേതാക്കള്‍. സംസ്ഥാന അധ്യക്ഷൻ അജയ് റായ്‌യുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധി സംഘം ഇന്ന് സംഭാല്‍ സന്ദര്‍ശിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സംഭാൽ സന്ദർശിക്കാൻ പിസിസി അധ്യക്ഷന് അനുമതി നിഷേധിച്ച് യുപി പൊലീസ് കത്ത് അയക്കുകയായിരുന്നു.

പിസിസി അധ്യക്ഷനെ പൊലീസ് തടഞ്ഞതിനെത്തുടർന്ന് യുപി കോൺഗ്രസ് ഓഫിസിന് പുറത്ത് പൊലീസും കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. ജില്ലയിൽ നിയന്ത്രണങ്ങൾ പിൻവലിച്ചതായി പൊലീസ് അറിയിച്ച ശേഷം കോൺഗ്രസ് പ്രതിനിധി സംഘം സംഭാൽ സന്ദർശിക്കുമെന്നാണ് അജയ്‌ റായ് അറിയിച്ചത്.

സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും രംഗത്തെത്തി. ഉത്തർപ്രദേശ് പൊലീസ് ക്ഷണിക്കുമ്പോഴാണോ സംഭാൽ സന്ദർശിക്കേണ്ടതെന്ന് ആര്‍ജെഡി എംപി മനോജ് ഝാ ചോദിച്ചു.

പ്രതിപക്ഷ പാര്‍ട്ടികള്‍ അവിടെ പോകുന്നത് അവരെ ആശ്വസിപ്പിക്കാനാണെന്നും ഝാ പറഞ്ഞു. യുപി സര്‍ക്കാരിന്‍റെ നടപടി രാജ്യത്തെ കുറിച്ച് നല്ല ആശയം നൽകുന്നതല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

വിഷയത്തിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ ചൗധരി ആവശ്യപ്പെട്ടു. ഇരകളുടെ ക്ഷേമത്തെക്കുറിച്ച് ചോദിച്ചറിയാന്‍ അനുവദിക്കാത്തത് ലജ്ജാകരമായ കാര്യമാണെന്നും സച്ചിന്‍ ചൗധരി പറഞ്ഞു.

നവംബര്‍ 24നാണ് ഉത്തര്‍പ്രദേശിലെ ഷാഹി ജുമാ മസ്‌ജിദിൽ സർവേ നടത്താൻ എത്തിയ സംഘത്തിന് നേരെ കല്ലേറുണ്ടായത്. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് പ്രതിഷേധക്കാര്‍ വെടിയേറ്റ് മരിക്കുകയായിരുന്നു. നിരവധി പൊലീസുകാര്‍ക്കും പ്രതിഷേധത്തില്‍ പരിക്കേറ്റു.

സംഭാൽ നഗരത്തിലെ ഷാഹി ജുമാ മസ്‌ജിദ്‌ ക്ഷേത്രം തകർത്ത് പണിതതാണെന്ന് അവകാശപ്പെട്ട് മുതിർന്ന അഭിഭാഷകൻ വിഷ്‌ണു ശങ്കർ ജെയിനാണ് ഹർജി സമർപ്പിച്ചത്. തുടര്‍ന്ന് സര്‍വേ നടത്താന്‍ ജില്ലാ കോടതി അനുമതി നല്‍കുകയായിരുന്നു. നവംബർ 19ന് സംഘം ആദ്യ സര്‍വേ നടത്തിയിരുന്നു. രണ്ടാം സര്‍വേയ്ക്ക് എത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്.

Also Read: 'ഹൈവേകൾ തടസപ്പെടുത്തരുത്, സമാധാനപരമായ പ്രതിഷേധങ്ങളിൽ ഏർപ്പെടൂ'; കര്‍ഷകരോട് സുപ്രീംകോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.