ETV Bharat / bharat

ഹിമാചൽ പ്രദേശ് മേഘവിസ്ഫോടനം: ബഹുനില കെട്ടിടം തകർന്ന് ഒലിച്ചുപോയി; വീഡിയോ കാണാം - Building Collapses In Kullu

author img

By ETV Bharat Kerala Team

Published : Aug 1, 2024, 4:38 PM IST

കുളുവിലെ പാർവതി നദിയുടെ തീരത്തെ 3 നിലകളുള്ള കെട്ടിടമാണ് പൂർണമായി തകർന്നത്.

HIMACHAL PRADESH CLOUDBURSTS  SHIMLA CLOUDBURSTS  KULLU BUILDING COLLAPSE VIDEO  ഹിമാചൽ പ്രദേശ് മേഘവിസ്ഫോടനം
Building Collapses In Kullu As Cloudbursts Wreak Havoc In Himachal Pradesh (Etv Bharat)
ഹിമാചൽ പ്രദേശ് മേഘവിസ്ഫോടനത്തിൽ ബഹുനില കെട്ടിടം തകർന്ന് ഒലിച്ചുപോകുന്ന ദൃശ്യം (Etv Bharat)

കുളു : ഹിമാചൽ പ്രദേശിലെ മേഘവിസ്ഫോടനത്തിൽ വ്യാപക നഷ്‌ടം. കുളുവിലെ പാർവതി നദിയുടെ തീരത്ത് നിർമിച്ച ബഹുനില കെട്ടിടം തകർന്ന് ഒലിച്ചുപോകുന്നതിന്‍റെ ദ്യശ്യം പുറത്ത്. കെട്ടിടം തകർന്ന് വീഴുന്നതിനിടെ ആളുകൾ പരിഭ്രാന്തരായി നിലവിളിക്കുന്നതും ദ്യശ്യങ്ങളിൽ കാണാം.

3 നിലകളുള്ള കെട്ടിടത്തിൽ നിരവധി കടകൾ പ്രവർത്തിച്ചിരുന്നു. 'ഖതം സബ്‌സി മണ്ടി ഖതം (പച്ചക്കറി കട പോയി)' എന്ന് പുറകിൽ നിന്ന് അലറുന്ന ശബ്‌ദവും വിഡിയോയിൽ നിന്ന് കേൾക്കാം. ഷിംലയിലെ രാംപൂർ സബ് ഡിവിഷനിലും മാണ്ഡി ജില്ലയിലെ പധറിലും നിരവധി വീടുകളും റോഡുകളുമാണ് കനത്ത മഴയെ തുടർന്ന് ഒലിച്ചുപോയത്. രണ്ട് ജലവൈദ്യുത പദ്ധതികളും തകർന്നു.

ദേശീയ ദുരന്ത നിവാരണ സേന, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്, പൊലീസ്, ഹോം ഗാർഡുകൾ എന്നിവർ രക്ഷാപ്രവർത്തനം തുടരുകയാണ്. കാണാതായവരെ കണ്ടെത്തുന്നതിനായി ഡ്രോണുകളും ഉപയോഗപ്പെടുത്തുന്നുണ്ട്.

സംഭവത്തിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചു. സംസ്ഥാനത്തെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ സ്ഥിതിഗതികൾ വിലയിരുത്തിയ അദ്ദേഹം കേന്ദ്ര സർക്കാറിൽ നിന്നും എല്ലാ സഹായവും ഉണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്‌തു.

രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങളെ വിന്യസിക്കുന്നത് അടക്കമുള്ള എല്ലാ സഹായവും കേന്ദ്രത്തിന്‍റെ ഭാഗത്തു നിന്നും നൽകുമെന്ന് അമിത് ഷാ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയ്ക്ക് ഉറപ്പ് നൽകിയതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.

Also Read: ഹിമാചലില്‍ മേഘവിസ്‌ഫോടനം; നിരവധി പേരെ കാണാതായി, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഹിമാചൽ പ്രദേശ് മേഘവിസ്ഫോടനത്തിൽ ബഹുനില കെട്ടിടം തകർന്ന് ഒലിച്ചുപോകുന്ന ദൃശ്യം (Etv Bharat)

കുളു : ഹിമാചൽ പ്രദേശിലെ മേഘവിസ്ഫോടനത്തിൽ വ്യാപക നഷ്‌ടം. കുളുവിലെ പാർവതി നദിയുടെ തീരത്ത് നിർമിച്ച ബഹുനില കെട്ടിടം തകർന്ന് ഒലിച്ചുപോകുന്നതിന്‍റെ ദ്യശ്യം പുറത്ത്. കെട്ടിടം തകർന്ന് വീഴുന്നതിനിടെ ആളുകൾ പരിഭ്രാന്തരായി നിലവിളിക്കുന്നതും ദ്യശ്യങ്ങളിൽ കാണാം.

3 നിലകളുള്ള കെട്ടിടത്തിൽ നിരവധി കടകൾ പ്രവർത്തിച്ചിരുന്നു. 'ഖതം സബ്‌സി മണ്ടി ഖതം (പച്ചക്കറി കട പോയി)' എന്ന് പുറകിൽ നിന്ന് അലറുന്ന ശബ്‌ദവും വിഡിയോയിൽ നിന്ന് കേൾക്കാം. ഷിംലയിലെ രാംപൂർ സബ് ഡിവിഷനിലും മാണ്ഡി ജില്ലയിലെ പധറിലും നിരവധി വീടുകളും റോഡുകളുമാണ് കനത്ത മഴയെ തുടർന്ന് ഒലിച്ചുപോയത്. രണ്ട് ജലവൈദ്യുത പദ്ധതികളും തകർന്നു.

ദേശീയ ദുരന്ത നിവാരണ സേന, ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ്, പൊലീസ്, ഹോം ഗാർഡുകൾ എന്നിവർ രക്ഷാപ്രവർത്തനം തുടരുകയാണ്. കാണാതായവരെ കണ്ടെത്തുന്നതിനായി ഡ്രോണുകളും ഉപയോഗപ്പെടുത്തുന്നുണ്ട്.

സംഭവത്തിൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിച്ചു. സംസ്ഥാനത്തെ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ സ്ഥിതിഗതികൾ വിലയിരുത്തിയ അദ്ദേഹം കേന്ദ്ര സർക്കാറിൽ നിന്നും എല്ലാ സഹായവും ഉണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്‌തു.

രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങളെ വിന്യസിക്കുന്നത് അടക്കമുള്ള എല്ലാ സഹായവും കേന്ദ്രത്തിന്‍റെ ഭാഗത്തു നിന്നും നൽകുമെന്ന് അമിത് ഷാ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയ്ക്ക് ഉറപ്പ് നൽകിയതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു.

Also Read: ഹിമാചലില്‍ മേഘവിസ്‌ഫോടനം; നിരവധി പേരെ കാണാതായി, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.