ETV Bharat / state

വയനാട്ടിലെ കള്ളനോട്ട് കേസ്; പ്രതികള്‍ക്ക് 10 വര്‍ഷം തടവും പിഴയും - വയനാട്ടില്‍ കള്ളനോട്ട് പിടികൂടി

കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍റ് സെഷന്‍സ് കോടതി ജഡ്‌ജി രാമകൃഷ്ണനാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്

police seized fake note in wayanad  wayanad latest news  വയനാട്ടില്‍ കള്ളനോട്ട് പിടികൂടി  മൂന്ന് പ്രതികള്‍ക്കും 10 വര്‍ഷം തടവ്
കള്ളനോട്ട്
author img

By

Published : Nov 30, 2019, 7:45 PM IST

വയനാട്: കള്ളനോട്ട് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷം തടവും 25,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍റ് സെഷന്‍സ് കോടതി ഒന്ന് ജഡ്‌ജി രാമകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി കൊടുവള്ളി വാവാട് തെക്കേടത്ത് ടി. അഹമ്മദ് മുക്താര്‍ (27), രണ്ടാംപ്രതി കൊടുവള്ളി വാവാട് നീരാട്ടുപൊയില്‍ എന്‍.പി. അനീസ് (30), മൂന്നാംപ്രതി വാവാട് മൈലാഞ്ചി കരാമല്‍ എന്‍.കെ. സുഹൈബ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.

വയനാട്ടില്‍ കള്ളനോട്ട് കേസില്‍ പ്രതികളായ മൂന്ന് പേര്‍ക്ക് 10 വര്‍ഷം തടവും 25,000 രൂപ വീതം പിഴയും വിധിച്ചു

2011 ഡിസംബർ പതിനെട്ടിനാണ് കേസിന് ആസ്‌പദമായ സംഭവം. ബത്തേരിയിലെ ഐ ടൂൺസ് എന്ന മൊബൈൽ കടയിൽ നിന്ന് നൂറ് രൂപയുടെ രണ്ട് കള്ളനോട്ടുകൾ നൽകി റീചാർജ് കൂപ്പൺ വാങ്ങുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. ബത്തേരി എ.എസ്.ഐ. ആയിരുന്ന സുന്ദരന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കള്ളനോട്ട് കേസായതിനാൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. കള്ളനോട്ടടിക്കുന്ന യന്ത്രങ്ങൾ, പേപ്പർ, കമ്പ്യൂട്ടർ, മറ്റ് സാമഗ്രികൾ എന്നിവയും കള്ളനോട്ടുകളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. വൻതോതിലുള്ള കള്ളനോട്ട് ഇടപാട് നടത്തുന്ന സംഘമാണ് ഇവരെന്ന് അന്വേഷണത്തിൽ വ്യക്തമായി. ക്രൈംബ്രാഞ്ചിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ കെ.ബി. ജീവാനന്ദൻ, കെ. എസ്. സുരേഷ് ബാബു എന്നിവരാണ് കേസ് അന്വേഷിച്ചത്. ക്രൈംബ്രാഞ്ച് കോഴിക്കോട് സബ് യൂണിറ്റിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർ കെ.വി. പ്രമോദ് കുമാറാണ് 2015 ജൂലൈ ഇരുപത്തിയൊന്നിന് കുറ്റപത്രം സമർപ്പിച്ചത്.

വയനാട്: കള്ളനോട്ട് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷം തടവും 25,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കല്‍പ്പറ്റ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍റ് സെഷന്‍സ് കോടതി ഒന്ന് ജഡ്‌ജി രാമകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി കൊടുവള്ളി വാവാട് തെക്കേടത്ത് ടി. അഹമ്മദ് മുക്താര്‍ (27), രണ്ടാംപ്രതി കൊടുവള്ളി വാവാട് നീരാട്ടുപൊയില്‍ എന്‍.പി. അനീസ് (30), മൂന്നാംപ്രതി വാവാട് മൈലാഞ്ചി കരാമല്‍ എന്‍.കെ. സുഹൈബ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.

വയനാട്ടില്‍ കള്ളനോട്ട് കേസില്‍ പ്രതികളായ മൂന്ന് പേര്‍ക്ക് 10 വര്‍ഷം തടവും 25,000 രൂപ വീതം പിഴയും വിധിച്ചു

2011 ഡിസംബർ പതിനെട്ടിനാണ് കേസിന് ആസ്‌പദമായ സംഭവം. ബത്തേരിയിലെ ഐ ടൂൺസ് എന്ന മൊബൈൽ കടയിൽ നിന്ന് നൂറ് രൂപയുടെ രണ്ട് കള്ളനോട്ടുകൾ നൽകി റീചാർജ് കൂപ്പൺ വാങ്ങുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. ബത്തേരി എ.എസ്.ഐ. ആയിരുന്ന സുന്ദരന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കള്ളനോട്ട് കേസായതിനാൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. കള്ളനോട്ടടിക്കുന്ന യന്ത്രങ്ങൾ, പേപ്പർ, കമ്പ്യൂട്ടർ, മറ്റ് സാമഗ്രികൾ എന്നിവയും കള്ളനോട്ടുകളും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. വൻതോതിലുള്ള കള്ളനോട്ട് ഇടപാട് നടത്തുന്ന സംഘമാണ് ഇവരെന്ന് അന്വേഷണത്തിൽ വ്യക്തമായി. ക്രൈംബ്രാഞ്ചിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ കെ.ബി. ജീവാനന്ദൻ, കെ. എസ്. സുരേഷ് ബാബു എന്നിവരാണ് കേസ് അന്വേഷിച്ചത്. ക്രൈംബ്രാഞ്ച് കോഴിക്കോട് സബ് യൂണിറ്റിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർ കെ.വി. പ്രമോദ് കുമാറാണ് 2015 ജൂലൈ ഇരുപത്തിയൊന്നിന് കുറ്റപത്രം സമർപ്പിച്ചത്.

Intro:വയനാട്ടിൽപ്രമാദമായ കള്ളനോട്ട് കേസിൽ മൂന്ന് പ്രതികൾക്കും പത്ത് വർഷം തടവ്. കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി ഒന്ന് ജഡ്ജി രാമകൃഷ്ണനാണ് ശിക്ഷ വിധിച്ചത്.

ഒന്നാം പ്രതി
കൊടുവള്ളി വാവാട് തെക്കേടത്ത് ടി. അഹമദ് മുക്താർ (27) രണ്ടാം പ്രതി

കൊടുവള്ളി വാവാട് നീരുട്ടു പൊയ്ൽ എൻ പി അനീസ് (30)
മൂന്നാം പ്രതി
വാവാട് മൈലാഞ്ചി കരാമൽ എൻ കെ സുഹൈബ് എന്നിവർക്കാണ് പത്ത് വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചത്
. ക്രൈംബ്രാഞ്ചിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ കെ.ബി. ജീവാനന്ദൻ ,കെ .എസ് . സുരേഷ് ബാബു എന്നിവരും വിവിധ ഘട്ടങ്ങളിൽ കേസ് അന്വേഷിച്ചു.
ക്രൈം ബ്രാഞ്ച് കോഴിക്കോട് സബ് യൂണിറ്റിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർ കെ.വി. പ്രമോദ് കുമാറാണ് 2015 ജൂലൈ 21-ന് കുറ്റപത്രം സമർപ്പിച്ചത്.
2011 ഡിസംബർ 18-നാണ് കേസിന്റെ തുടക്കം. ബത്തേരിയിലെ ഐ ടൂൺസ് എന്ന മൊബൈൽ കടയിൽ നൂറ് രൂപയുടെ രണ്ട് കള്ളനോട്ടുകൾ നൽകി റീചാർജ് കൂപ്പൺ വാങ്ങുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്. ബത്തേരി എ.എസ്.ഐ. ആയിരുന്ന സുന്ദരനാണ് കേസ് ചാർജ് ചെയ്തത്. തുടർന്ന് കള്ളനോട്ട് കേസായതിനാൽ ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് കോഴിക്കോട് സബ് യൂണിറ്റിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർ കെ.വി. പ്രമോദനാണ് പ്രധാന ഘട്ടത്തിലെല്ലാം അന്വേഷണം നടത്തിയത്. കള്ളനോട്ടടിക്കുന്ന യന്ത്രങ്ങൾ, പേപ്പർ, മറ്റ് സാമഗ്രികൾ, കമ്പ്യൂട്ടർ എന്നിവയും കള്ളനോട്ടുകളും പിടിച്ചെടുത്തു. വൻതോതിലുള്ള കള്ള നോട്ട് ഇടപാട് നടത്തുന്ന സംഘമാണ് ഇവരെന്ന് അന്വേഷണത്തിൽ വ്യക്തമായി.
'Body:'Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.