ETV Bharat / state

മുംബൈ ബാർജ് അപകടം: മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

author img

By

Published : May 21, 2021, 9:43 AM IST

ചിറക്കടവ് സ്വദേശി സഫിൻ ഇസ്മായിൽ(29), വയനാട് കൽപറ്റ സ്വദേശി ജോമിഷ് ജോസഫ് (35) എന്നിവരാണ് മരണപ്പെട്ട മറ്റ് മലയാളികള്‍.

മുംബൈ ബാർജ് അപകടം  മലയാളി  മരിച്ച മലയാളികളുടെ എണ്ണം മൂന്നായി  Mumbai barge accident  Mumbai  death count of keralite is three
മുംബൈ ബാർജ് അപകടം: മരിച്ച മലയാളികളുടെ എണ്ണം മൂന്നായി

വയനാട്: മുംബൈ ബാർജ് അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷാണ് മരിച്ചത്. വടുവചാൽ മേലെ വെള്ളേരി സുധാകന്‍റെ മകനാണ് സുമേഷ്. മരണ വിവരം ബന്ധുക്കളെ അറിയിച്ചു. ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കൽസിലെ ജീവനക്കാരനായിരുന്നു ഇയാള്‍. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ചിറക്കടവ് സ്വദേശി സഫിൻ ഇസ്മായിൽ(29), വയനാട് കൽപറ്റ സ്വദേശി ജോമിഷ് ജോസഫ് (35) എന്നിവരാണ് മരണപ്പെട്ട മറ്റ് മലയാളികള്‍.

കൂടുതല്‍ വായനയ്ക്ക്: ബാർജ് തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും

മുംബൈ ഹൈയിൽ എണ്ണ ഖനനവുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരുന്ന ഒഎൻജിസിയുടെ ജീവനക്കാരാണ് ടൗട്ടെ ചുഴലിക്കാറ്റിൽ അപകടത്തിൽപ്പെട്ടത്. 261 പേരാണ് ഇതില്‍ ഉണ്ടായിരുന്നത്. അപകടസമയത്ത് മൂന്ന് ബാ‍ർജുകൾ സ്ഥലത്തുണ്ടായിരുന്നു. ഇതിൽ ഒരു ബാ‍ർജ് പൂ‍ർണമായും മുങ്ങിപ്പോയി. ഈ ബാ‍ർജിലുള്ളവരാണ് മരിച്ചവരിലേറെയും. പി-305 ബാര്‍ജിലെ 186 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്താനായത്. 37 മൃതദേഹങ്ങളും കണ്ടെടുത്തു.

കൂടുതല്‍ വായനയ്ക്ക്: മുംബൈ ബാർജ് അപകടം; മരിച്ചവരിൽ ഒരു മലയാളിയും

മൂന്നുദിവസം നീണ്ട കഠിനപ്രയത്‌നത്തിലാണ് നാവികസേനയും തീരരക്ഷാസേനയും ചേര്‍ന്ന് 186 പേരെ രക്ഷപ്പെടുത്തിയത്. ഇവരെയും കണ്ടെടുത്ത മൃതദേഹങ്ങളും കൊണ്ട് നാവികസേനയുടെ ഐ.എന്‍.എസ്. കൊച്ചി എന്ന കപ്പല്‍ ബുധനാഴ്ച മുംബൈ തുറമുഖത്തെത്തി. മറ്റൊരു ബാര്‍ജായ ഗാല്‍ കണ്‍സ്ട്രക്ടറിലെ 137 പേരെ ചൊവ്വാഴ്ച രക്ഷപ്പെടുത്തിയിരുന്നു.

വയനാട്: മുംബൈ ബാർജ് അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷാണ് മരിച്ചത്. വടുവചാൽ മേലെ വെള്ളേരി സുധാകന്‍റെ മകനാണ് സുമേഷ്. മരണ വിവരം ബന്ധുക്കളെ അറിയിച്ചു. ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കൽസിലെ ജീവനക്കാരനായിരുന്നു ഇയാള്‍. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ചിറക്കടവ് സ്വദേശി സഫിൻ ഇസ്മായിൽ(29), വയനാട് കൽപറ്റ സ്വദേശി ജോമിഷ് ജോസഫ് (35) എന്നിവരാണ് മരണപ്പെട്ട മറ്റ് മലയാളികള്‍.

കൂടുതല്‍ വായനയ്ക്ക്: ബാർജ് തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും

മുംബൈ ഹൈയിൽ എണ്ണ ഖനനവുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരുന്ന ഒഎൻജിസിയുടെ ജീവനക്കാരാണ് ടൗട്ടെ ചുഴലിക്കാറ്റിൽ അപകടത്തിൽപ്പെട്ടത്. 261 പേരാണ് ഇതില്‍ ഉണ്ടായിരുന്നത്. അപകടസമയത്ത് മൂന്ന് ബാ‍ർജുകൾ സ്ഥലത്തുണ്ടായിരുന്നു. ഇതിൽ ഒരു ബാ‍ർജ് പൂ‍ർണമായും മുങ്ങിപ്പോയി. ഈ ബാ‍ർജിലുള്ളവരാണ് മരിച്ചവരിലേറെയും. പി-305 ബാര്‍ജിലെ 186 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്താനായത്. 37 മൃതദേഹങ്ങളും കണ്ടെടുത്തു.

കൂടുതല്‍ വായനയ്ക്ക്: മുംബൈ ബാർജ് അപകടം; മരിച്ചവരിൽ ഒരു മലയാളിയും

മൂന്നുദിവസം നീണ്ട കഠിനപ്രയത്‌നത്തിലാണ് നാവികസേനയും തീരരക്ഷാസേനയും ചേര്‍ന്ന് 186 പേരെ രക്ഷപ്പെടുത്തിയത്. ഇവരെയും കണ്ടെടുത്ത മൃതദേഹങ്ങളും കൊണ്ട് നാവികസേനയുടെ ഐ.എന്‍.എസ്. കൊച്ചി എന്ന കപ്പല്‍ ബുധനാഴ്ച മുംബൈ തുറമുഖത്തെത്തി. മറ്റൊരു ബാര്‍ജായ ഗാല്‍ കണ്‍സ്ട്രക്ടറിലെ 137 പേരെ ചൊവ്വാഴ്ച രക്ഷപ്പെടുത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.