ETV Bharat / state

തൃശ്ശൂർ പൂരം കൊടിയിറങ്ങി; പൂരപ്രേമികൾക്ക് ഇനി ഒരു വർഷം നീണ്ട കാത്തിരിപ്പ്

author img

By

Published : May 14, 2019, 2:59 PM IST

Updated : May 14, 2019, 5:43 PM IST

പെരുവനം കുട്ടന്‍മാരാരും കിഴക്കൂട്ട് അനിയന്‍മാരാരും തീര്‍ത്ത പാണ്ടിമേളം പകല്‍പൂരത്തിൽ വാദ്യഘോഷം തീര്‍ത്തു

തൃശ്ശൂർ പൂരം കൊടിയിറങ്ങി

തൃശ്ശൂർ: തിരുവമ്പാടി പാറമേക്കാവ് ഭാഗവതിമാർ തമ്മിൽ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വർഷത്തെ തൃശ്ശൂർ പൂരം കൊടിയിറങ്ങി. പൂരപ്രേമികൾക്ക് ഇനിയുള്ള ഒരുവർഷം കാത്തിരിപ്പിന്‍റേതാണ് .

തൃശ്ശൂർ പൂരത്തിന് കൊടിയിറങ്ങി

വടക്കുന്നാഥന്‍റെ ശ്രീമൂലസ്ഥാനത്ത് പാറമേക്കാവിന്‍റെ പാണ്ടിമേളത്തിന് വാദ്യകലാകാരന്‍മാര്‍ അണിനിരന്നത് പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലായിരുന്നു. തിരുവമ്പാടിയുടെ പാണ്ടിമേളത്തിന് കിഴക്കൂട്ട് അനിയന്‍മാരാരും നേതൃത്വം നല്‍കി. ഇരുവരും ചേർന്നുളള പാണ്ടിമേളങ്ങള്‍ കലാശിച്ചപ്പോള്‍ ആ മുഹൂര്‍ത്തം എത്തി. തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ വടക്കുന്നാഥനെ സാക്ഷിനിര്‍ത്തി ഉപചാരം ചൊല്ലി പിരിഞ്ഞു. അടുത്ത വർഷം പൂരത്തിനു കാണാമെന്ന മൗനപ്രാർഥനയോടെ ഭഗവതിമാർ മടങ്ങി. പിന്നെ, വെടിക്കെട്ടിന്‍റെ ഊഴമായിരുന്നു. പൊരിവെയിലത്ത് ജനം അക്ഷമരായി കാത്തുനിന്നപ്പോൾ ആദ്യം തിരിക്കൊളുത്തിയത് പാറമേക്കാവായിരുന്നു. തൊട്ടുപിന്നാലെ തിരുവമ്പാടിയും പകല്‍പൂരം വെടിക്കെട്ടിന് തീകൊളുത്തി. അങ്ങനെ, 36 മണിക്കൂര്‍ നീണ്ട തൃശൂര്‍ പൂരത്തിന് പരിസമാപ്തിയായി.

തൃശ്ശൂർ: തിരുവമ്പാടി പാറമേക്കാവ് ഭാഗവതിമാർ തമ്മിൽ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വർഷത്തെ തൃശ്ശൂർ പൂരം കൊടിയിറങ്ങി. പൂരപ്രേമികൾക്ക് ഇനിയുള്ള ഒരുവർഷം കാത്തിരിപ്പിന്‍റേതാണ് .

തൃശ്ശൂർ പൂരത്തിന് കൊടിയിറങ്ങി

വടക്കുന്നാഥന്‍റെ ശ്രീമൂലസ്ഥാനത്ത് പാറമേക്കാവിന്‍റെ പാണ്ടിമേളത്തിന് വാദ്യകലാകാരന്‍മാര്‍ അണിനിരന്നത് പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലായിരുന്നു. തിരുവമ്പാടിയുടെ പാണ്ടിമേളത്തിന് കിഴക്കൂട്ട് അനിയന്‍മാരാരും നേതൃത്വം നല്‍കി. ഇരുവരും ചേർന്നുളള പാണ്ടിമേളങ്ങള്‍ കലാശിച്ചപ്പോള്‍ ആ മുഹൂര്‍ത്തം എത്തി. തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ വടക്കുന്നാഥനെ സാക്ഷിനിര്‍ത്തി ഉപചാരം ചൊല്ലി പിരിഞ്ഞു. അടുത്ത വർഷം പൂരത്തിനു കാണാമെന്ന മൗനപ്രാർഥനയോടെ ഭഗവതിമാർ മടങ്ങി. പിന്നെ, വെടിക്കെട്ടിന്‍റെ ഊഴമായിരുന്നു. പൊരിവെയിലത്ത് ജനം അക്ഷമരായി കാത്തുനിന്നപ്പോൾ ആദ്യം തിരിക്കൊളുത്തിയത് പാറമേക്കാവായിരുന്നു. തൊട്ടുപിന്നാലെ തിരുവമ്പാടിയും പകല്‍പൂരം വെടിക്കെട്ടിന് തീകൊളുത്തി. അങ്ങനെ, 36 മണിക്കൂര്‍ നീണ്ട തൃശൂര്‍ പൂരത്തിന് പരിസമാപ്തിയായി.

Intro:തിരുവമ്പാടി പാറമേക്കാവ് ഭാഗവതിമാർ തമ്മിൽ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ ഈ വർഷത്തെ തൃശ്ശൂർ പൂരം കൊടിയിറങ്ങി.പൂരപ്രേമികൾക്ക് ഇനിയുള്ള ഒരുവർഷം കാത്തിരിപ്പിന്റേത്.


Body:തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലിയതോടെ തൃശൂര്‍ പൂരം കൊടിയിറങ്ങി.പെരുവനം കുട്ടന്‍മാരാരും കിഴക്കൂട്ട് അനിയന്‍മാരാരും തീര്‍ത്ത പാണ്ടിമേളം പകല്‍പൂരത്തിന് വാദ്യഘോഷം തീര്‍ത്തു. പകല്‍വെടിക്കെട്ട് തൃശൂര്‍ നഗരത്തെ പ്രകമ്പനം കൊള്ളിച്ചു.വടക്കുന്നാഥന്റെ ശ്രീമൂലസ്ഥാനത്ത് പാറമേക്കാവിന്റെ പാണ്ടിമേളത്തിന് വാദ്യകലാകാരന്‍മാര്‍ അണിനിരന്നത് പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തിലായിരുന്നു.തിരുവമ്പാടിയുടെ പാണ്ടിമേളത്തിന് കിഴക്കൂട്ട് അനിയന്‍മാരാരും നേതൃത്വം നല്‍കി.


Conclusion:പാണ്ടിമേളങ്ങള്‍ കലാശിച്ചപ്പോള്‍ ആ മുഹൂര്‍ത്തം എത്തി. തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ വടക്കുന്നാഥനെ സാക്ഷിനിര്‍ത്തി ഉപചാരം ചൊല്ലി പിരിഞ്ഞു. അടുത്ത വർഷം പൂരത്തിനു കാണാമെന്ന മൗനപ്രാർഥനയോടെ ഭഗവതിമാർ മടങ്ങി.പിന്നെ, വെടിക്കെട്ടിന്റെ ഊഴമായിരുന്നു. നട്ടുച്ചയ്ക്കു പൊരിവെയിലത്ത് ജനം അക്ഷമരായി കാത്തുനിന്നപ്പോൾ ആദ്യം തിരിക്കൊളുത്തിയത് പാറമേക്കാവായിരുന്നു.തൊട്ടുപിന്നാലെ തിരുവമ്പാടിയും പകല്‍പൂരം വെടിക്കെട്ടിന് തീകൊളുത്തി. അങ്ങനെ, 36 മണിക്കൂര്‍ നീണ്ട തൃശൂര്‍ പൂരത്തിന് പരിസമാപ്തിയായി.

ഇ ടിവി ഭാരത്
തൃശ്ശൂർ


Last Updated : May 14, 2019, 5:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.