ETV Bharat / state

കൊവിഡ് കാലത്തെ വേറിട്ട സന്ദേശവുമായി മാസ് കമ്യുണിക്കേഷൻ വിദ്യാർഥി

author img

By

Published : Jul 28, 2020, 8:26 PM IST

കൊവിഡ് ഏൽപ്പിച്ച സാമ്പത്തിക ആഘാതം മറികടക്കാൻ അമ്മയോടൊപ്പം തൊഴിലുറപ്പിന് ഇറങ്ങിയിരിക്കുകയാണ് ജേണലിസം വിദ്യാർഥി ശരത്

തൃശൂർ  thrissur  മതിലകം  mathilakam  -journalism-student-
കൊവിഡ് കാലത്തെ വേറിട്ട സന്ദേശവുമായി മാസ് കമ്യുണിക്കേഷൻ വിദ്യാർഥി

തൃശൂർ: കൊവിഡ് മഹാമാരി ഏല്‍പ്പിച്ച സാമ്പത്തികവും സാമൂഹികവുമായ ആഘാതത്തിൽ നാടാകെ പ്രതിസന്ധിയിലാണ്. എന്നാൽ കഠിന പ്രയത്നത്തിലൂടെ പ്രതിസന്ധികളെ ജനം അതി ജീവിക്കുന്നതിന്‍റെ ഉദാഹരണമാണ് തൃശൂർ മതിലകം സ്വദേശിയും മാസ് കമ്യുണിക്കേഷൻ വിദ്യാർഥിയുമായ ശരത്. അമ്മയോടൊപ്പം തൊഴിലുറപ്പ്  പണിയെടുത്ത് കൊവിഡ് കാലത്തെ വേറിട്ട സന്ദേശമായി മാറുകയാണ് ശരത്.

കൊവിഡ് കാലത്തെ വേറിട്ട സന്ദേശവുമായി മാസ് കമ്യുണിക്കേഷൻ വിദ്യാർഥി

കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന കുടുംബത്തിന് തുണയാകുന്നതോടൊപ്പം പഠന ചിലവിനുളള വകയും കണ്ടെത്തുകയെന്നതാണ്‌ ശരത് എന്ന ഇരുപത്തൊന്നുകാരനെ കൈക്കോട്ട് എടുപ്പിച്ചത്. അമ്മ സുനിത ഉൾപ്പെടെ നാല് സ്ത്രീകൾ ഉൾപ്പെടുന്ന സംഘത്തോടൊപ്പമാണ് ശരത് പണിയെടുക്കുന്നത്. വയനാട് നീലകണ്ടി മൊയീതീൻ സാഹിബ് മെമ്മോറിയൽ ഗവ. കോളജിൽ രണ്ടാം വർഷ മാസ് കമ്മ്യുണിക്കേഷൻ വിദ്യാർഥിയായ ശരത് ഓൺ ലൈനിൽ ക്ലാസ് കഴിഞ്ഞ ശേഷമാണ്  തൊഴിലുറപ്പ് പണിക്കിറങ്ങുന്നത്.

ശരത്തിന് പഠനത്തോടൊപ്പം പണിയെടുക്കുന്നത് മുൻപേയുള്ള ഒരു ശീലമാണ്. സ്കൂൾ പഠനം മുതൽ ബിരുദം കഴിഞ്ഞ് പി.ജി.ക്ക് ചേരുന്നത് വരെ പത്ര വിതരണം, കാറ്ററിംഗ്, ഒപ്പം മററു പാർട്ട് ടൈം ജോലികളും ചെയ്തിട്ടുണ്ട്. ഇതിനിടെ എൻട്രൻസ് എഴുതി വിജയിച്ചതോടെയാണ് വയനാട് കോളജിൽ പ്രവേശനം ലഭിച്ചത്. പി.ജി.ക്ക് ചേർന്നതോടെ വയനാട് വീടെടുത്ത് താമസിച്ചായിരുന്നു പഠനം. പിതാവിന്‍റെ പാചക തൊഴിലിൽ നിന്നുളള വരുമാനം കൊണ്ടാണ് എല്ലാവരുടെയും ജീവിതവും പഠനവുമെല്ലാം നല്ല രീതിയിൽ മുന്നോട്ട് പോയിരുന്നത്. എന്നാൽ കൊവിഡിന്‍റെ വരവോടെ എല്ലാം മാറി മറിഞ്ഞു. ഇതോടെ തന്നാലാകുന്നത് വീടിന് ചെയ്യണമെന്ന ചിന്തയിലാണ്  തൊഴിലുറപ്പിൽ ചേർന്നത്. തൊഴിലുറപ്പ് തൊഴിൽ സന്തോഷത്തൊടെയാണ് ചെയ്യുന്നതെന്നാണ് ശരത്ത് പറയുന്നത്.

തൃശൂർ: കൊവിഡ് മഹാമാരി ഏല്‍പ്പിച്ച സാമ്പത്തികവും സാമൂഹികവുമായ ആഘാതത്തിൽ നാടാകെ പ്രതിസന്ധിയിലാണ്. എന്നാൽ കഠിന പ്രയത്നത്തിലൂടെ പ്രതിസന്ധികളെ ജനം അതി ജീവിക്കുന്നതിന്‍റെ ഉദാഹരണമാണ് തൃശൂർ മതിലകം സ്വദേശിയും മാസ് കമ്യുണിക്കേഷൻ വിദ്യാർഥിയുമായ ശരത്. അമ്മയോടൊപ്പം തൊഴിലുറപ്പ്  പണിയെടുത്ത് കൊവിഡ് കാലത്തെ വേറിട്ട സന്ദേശമായി മാറുകയാണ് ശരത്.

കൊവിഡ് കാലത്തെ വേറിട്ട സന്ദേശവുമായി മാസ് കമ്യുണിക്കേഷൻ വിദ്യാർഥി

കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്ന കുടുംബത്തിന് തുണയാകുന്നതോടൊപ്പം പഠന ചിലവിനുളള വകയും കണ്ടെത്തുകയെന്നതാണ്‌ ശരത് എന്ന ഇരുപത്തൊന്നുകാരനെ കൈക്കോട്ട് എടുപ്പിച്ചത്. അമ്മ സുനിത ഉൾപ്പെടെ നാല് സ്ത്രീകൾ ഉൾപ്പെടുന്ന സംഘത്തോടൊപ്പമാണ് ശരത് പണിയെടുക്കുന്നത്. വയനാട് നീലകണ്ടി മൊയീതീൻ സാഹിബ് മെമ്മോറിയൽ ഗവ. കോളജിൽ രണ്ടാം വർഷ മാസ് കമ്മ്യുണിക്കേഷൻ വിദ്യാർഥിയായ ശരത് ഓൺ ലൈനിൽ ക്ലാസ് കഴിഞ്ഞ ശേഷമാണ്  തൊഴിലുറപ്പ് പണിക്കിറങ്ങുന്നത്.

ശരത്തിന് പഠനത്തോടൊപ്പം പണിയെടുക്കുന്നത് മുൻപേയുള്ള ഒരു ശീലമാണ്. സ്കൂൾ പഠനം മുതൽ ബിരുദം കഴിഞ്ഞ് പി.ജി.ക്ക് ചേരുന്നത് വരെ പത്ര വിതരണം, കാറ്ററിംഗ്, ഒപ്പം മററു പാർട്ട് ടൈം ജോലികളും ചെയ്തിട്ടുണ്ട്. ഇതിനിടെ എൻട്രൻസ് എഴുതി വിജയിച്ചതോടെയാണ് വയനാട് കോളജിൽ പ്രവേശനം ലഭിച്ചത്. പി.ജി.ക്ക് ചേർന്നതോടെ വയനാട് വീടെടുത്ത് താമസിച്ചായിരുന്നു പഠനം. പിതാവിന്‍റെ പാചക തൊഴിലിൽ നിന്നുളള വരുമാനം കൊണ്ടാണ് എല്ലാവരുടെയും ജീവിതവും പഠനവുമെല്ലാം നല്ല രീതിയിൽ മുന്നോട്ട് പോയിരുന്നത്. എന്നാൽ കൊവിഡിന്‍റെ വരവോടെ എല്ലാം മാറി മറിഞ്ഞു. ഇതോടെ തന്നാലാകുന്നത് വീടിന് ചെയ്യണമെന്ന ചിന്തയിലാണ്  തൊഴിലുറപ്പിൽ ചേർന്നത്. തൊഴിലുറപ്പ് തൊഴിൽ സന്തോഷത്തൊടെയാണ് ചെയ്യുന്നതെന്നാണ് ശരത്ത് പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.