ETV Bharat / state

വ്യാജ വോട്ട് പ്രശ്നം മുഖ്യമന്ത്രി ലാഘവത്തോടെ കാണുന്നു: പ്രതിപക്ഷ നേതാവ്

author img

By

Published : Mar 25, 2021, 10:51 PM IST

വിഷയം മുഖ്യമന്ത്രിയുടെ അറിവോടെയുള്ളതാണോയെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ല.

Kl_tsr_chennithala  ചെന്നിത്തല  ramesh chennithala  pinarayi vijayan  രമേഷ് ചെന്നിത്തല
വ്യാജ വോട്ട് പ്രശ്നം മുഖ്യമന്ത്രി ലാഘവത്തോടെ കാണുന്നു: ചെന്നിത്തല

തൃശ്ശൂര്‍: വ്യാജ വോട്ട് പ്രശ്നം വളരെ ലാഘവത്തോടെയാണ് മുഖ്യമന്ത്രി കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. വിഷയം മുഖ്യമന്ത്രിയുടെ അറിവോടെയുള്ളതാണോയെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ല. വോട്ട് തട്ടാനായി എട്ടു മാസം സർക്കാർ സ്‌കൂള്‍ കുട്ടികളുടെ അന്നം മുടക്കിയെന്നും ചെന്നിത്തല ആരോപിച്ചു.

സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള ഭക്ഷ്യധാന്യം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ വിതരണം ചെയ്യാതെ പൂഴ്ത്തി വച്ച ശേഷം വോട്ടെടുപ്പിന് തൊട്ടുമുന്‍പ് ഒന്നിച്ച് വിതരണം ചെയ്യുകയാണ്. പിഞ്ചു കുഞ്ഞുങ്ങള്‍ പട്ടിണി കിടന്നാലും വേണ്ടില്ല, തങ്ങള്‍ക്ക് വോട്ട് കിട്ടിയാല്‍ മതിയെന്ന ക്രൂരമായ മനോനിലയാണ് മുഖ്യമന്ത്രിക്കെന്നും ചെന്നിത്തല പറഞ്ഞു.

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യധാന്യം വിതരണം ചെയ്യരുതെന്നല്ല പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടത്. ഏപ്രില്‍ ആറിന് ശേഷം വിതരണം ചെയ്യണമെന്നാണ്. ഇത് സംസ്ഥാന സര്‍ക്കാരിന്‍റെ ഔദാര്യമൊന്നുമല്ല. കുട്ടികളുടെ അവകാശമാണ്. അതാണ് സംസ്ഥാന സര്‍ക്കാര്‍ വോട്ട്തട്ടാനായി എട്ടുമാസത്തോളം പൂഴ്ത്തിവച്ചത്. ഇതെന്തിനെന്ന് മുഖ്യമന്ത്രി മറുപടി നല്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വിഷുവിനുള്ള ഭക്ഷ്യക്കിറ്റും വോട്ടെടുപ്പിന് തൊട്ടു മുന്‍പ് വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണ്. അതും ഏപ്രില്‍ ആറ് കഴിഞ്ഞ് വിതരണം ചെയ്താല്‍ മതിയെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുള്ളത്. വോട്ടെടുപ്പിന് തൊട്ടു മുന്‍പ് ഭക്ഷ്യക്കിറ്റുകളെല്ലം ഒന്നിച്ച് വിതരണം ചെയ്ത് ജനങ്ങളെ മയക്കാമെന്നാണോ മുഖ്യമന്ത്രി കരുതുന്നതെന്നും അദ്ദേഹം ചോദിച്ചു.

തൃശ്ശൂര്‍: വ്യാജ വോട്ട് പ്രശ്നം വളരെ ലാഘവത്തോടെയാണ് മുഖ്യമന്ത്രി കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. വിഷയം മുഖ്യമന്ത്രിയുടെ അറിവോടെയുള്ളതാണോയെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ല. വോട്ട് തട്ടാനായി എട്ടു മാസം സർക്കാർ സ്‌കൂള്‍ കുട്ടികളുടെ അന്നം മുടക്കിയെന്നും ചെന്നിത്തല ആരോപിച്ചു.

സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള ഭക്ഷ്യധാന്യം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ വിതരണം ചെയ്യാതെ പൂഴ്ത്തി വച്ച ശേഷം വോട്ടെടുപ്പിന് തൊട്ടുമുന്‍പ് ഒന്നിച്ച് വിതരണം ചെയ്യുകയാണ്. പിഞ്ചു കുഞ്ഞുങ്ങള്‍ പട്ടിണി കിടന്നാലും വേണ്ടില്ല, തങ്ങള്‍ക്ക് വോട്ട് കിട്ടിയാല്‍ മതിയെന്ന ക്രൂരമായ മനോനിലയാണ് മുഖ്യമന്ത്രിക്കെന്നും ചെന്നിത്തല പറഞ്ഞു.

സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഭക്ഷ്യധാന്യം വിതരണം ചെയ്യരുതെന്നല്ല പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടത്. ഏപ്രില്‍ ആറിന് ശേഷം വിതരണം ചെയ്യണമെന്നാണ്. ഇത് സംസ്ഥാന സര്‍ക്കാരിന്‍റെ ഔദാര്യമൊന്നുമല്ല. കുട്ടികളുടെ അവകാശമാണ്. അതാണ് സംസ്ഥാന സര്‍ക്കാര്‍ വോട്ട്തട്ടാനായി എട്ടുമാസത്തോളം പൂഴ്ത്തിവച്ചത്. ഇതെന്തിനെന്ന് മുഖ്യമന്ത്രി മറുപടി നല്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

വിഷുവിനുള്ള ഭക്ഷ്യക്കിറ്റും വോട്ടെടുപ്പിന് തൊട്ടു മുന്‍പ് വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണ്. അതും ഏപ്രില്‍ ആറ് കഴിഞ്ഞ് വിതരണം ചെയ്താല്‍ മതിയെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുള്ളത്. വോട്ടെടുപ്പിന് തൊട്ടു മുന്‍പ് ഭക്ഷ്യക്കിറ്റുകളെല്ലം ഒന്നിച്ച് വിതരണം ചെയ്ത് ജനങ്ങളെ മയക്കാമെന്നാണോ മുഖ്യമന്ത്രി കരുതുന്നതെന്നും അദ്ദേഹം ചോദിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.