ETV Bharat / state

യുവജനോത്സവ ഓർമകളിൽ മൃദംഗവിദ്വാന്‍ എ.കെ രാമചന്ദ്രൻ - എ. കെ രാമചന്ദ്രൻ മൃദംഗവാദ്യൻ

തന്നെ വിജയിയാക്കിയ അക്കാലത്തെ കലോത്സവത്തിന്‍റെ ദീപ്‌ത സ്‌മരണകൾ ഇപ്പോഴും മനസിൽ സൂക്ഷിച്ചിരിക്കുകയാണ് രാമചന്ദ്രൻ

mridanga artist a k ramachandran  a k ramachandran mridanga artist  first state youth festival  ആദ്യ യുവജനോത്സവം  എ. കെ രാമചന്ദ്രൻ മൃദംഗവാദ്യൻ  ആദ്യ കലോത്സവം 1957
രാമചന്ദ്രൻ
author img

By

Published : Nov 29, 2019, 7:55 AM IST

Updated : Nov 29, 2019, 10:19 AM IST

തൃശൂർ: ആളും ആരവുമായി സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസർകോട് കൊടിയേറിയപ്പോൾ 1957 ലെ ആദ്യ കലോത്സവ ഓർമകൾ പങ്കുവക്കുകയാണ് പ്രശസ്‌ത മൃദംഗ വാദകനായ എ.കെ. രാമചന്ദ്രന്‍ നായര്‍. അക്കാലത്ത് യുവജനോത്സവമെന്ന് അറിയപ്പെട്ടിരുന്ന ആദ്യ കലോത്സവത്തിൽ മൃദംഗ വായനയിൽ ഒന്നാം സ്ഥാനം നേടിയ എ.കെ. രാമചന്ദ്രന്‍ പിന്നീട് ജീവിതത്തിനൊപ്പം കലയെ മുറുകെ പിടിക്കുകയായിരുന്നു. 300 മത്സരാർഥികൾ മാത്രം പങ്കെടുത്ത ആദ്യ കലോത്സവത്തിന് 60 വർഷങ്ങൾക്ക് ശേഷം 12,000 കുട്ടികളും 239 മത്സര ഇനങ്ങളുമായി കലോത്സവം ആഘോഷമാകുമ്പോൾ, പരിമിത സാഹചര്യങ്ങളിൽ കലയ്‌ക്ക് മുൻതൂക്കം നൽകിയിരുന്ന തന്നെ സമ്മാനാർഹനാക്കിയ ആദ്യ കലോത്സവം രാമചന്ദ്രന്‍റെ മനസില്‍ നിറഞ്ഞുനിൽക്കുകയാണ്.

യുവജനോത്സവ ഓർമകളിൽ മൃദംഗവിദ്വാന്‍ എ.കെ രാമചന്ദ്രൻ

ഐക്യകേരള രൂപീകരണത്തിന് ശേഷമുള്ള 1957 ലെ യുവജനോത്സവത്തിൽ മൃദംഗത്തിൽ വിജയിയായത് ചേര്‍ത്തല സർക്കാർ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ എ. കെ. രാമചന്ദ്രനായിരുന്നു. സ്‌കൂൾ ജീവിതത്തിന് ശേഷം എസ്‌ബിഐയില്‍ ഉദ്യോഗസ്ഥനായ രാമചന്ദ്രൻ പിന്നീട് യേശുദാസ് അടക്കമുള്ള പ്രഗത്ഭരായ വ്യക്തികൾക്കൊപ്പം സംഗീത വേദികളിൽ സജീവമായി. മത്സരാർഥിയായും പിന്നീട് സംസ്ഥാന കലോത്സ ഹയർ അപ്പീൽ കമ്മിറ്റി മെമ്പറായും രാമചന്ദ്രൻ സാന്നിധ്യമറിയിച്ചിരുന്നു. കലോത്സവത്തിന് ശേഷം തങ്ങളുടെ ജീവിതത്തിൽ മത്സരാർഥികൾ കലയെ കൂടെ കൂട്ടുന്നില്ലെന്ന ആശങ്കക്കൊപ്പം സമ്മാനം പിടിച്ചുവാങ്ങുന്നതിലല്ല മറിച്ച് അർഹതയുള്ളവർക്ക് ലഭിക്കുകയാണ് വേണ്ടതെന്ന ഉപദേശവും പുതു തലമുറയിലെ മത്സരാർഥികൾക്കായി രാമചന്ദ്രൻ പങ്കുവയ്ക്കുന്നു.

ചേർത്തല ഗോപാലകൃഷ്‌ണൻ, ചേർത്തല ഗംഗാധരൻ പിള്ള എന്നീ ഗുരുക്കന്മാരുടെ കീഴിൽ പതിമൂന്നാം വയസിൽ മൃദംഗം അഭ്യസിച്ചു തുടങ്ങിയ രാമചന്ദ്രൻ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിൽ തുടർച്ചയായി നാല്‍പ്പത്തിയൊന്നാം വർഷമാണ് പങ്കെടുക്കുന്നത്. എഴുപത്തിയേഴാം വയസിലും തന്‍റെ മൃദംഗ വാദന മികവ് സദസ്യർക്ക് മുന്നിൽ അവതരിപ്പിച്ചുകൊണ്ടാണ് രാമചന്ദ്രൻ കലയോടുള്ള തന്‍റെ അഭിനിവേശം നിലനിർത്തുന്നത്. എം.കെ രാമചന്ദ്രന്‍റെ മക്കളും അച്‌ഛന്‍റെ വഴിതന്നെയാണ് തിരഞ്ഞെടുത്തത്. മക്കളായ മാവേലിക്കര രാജേഷും രാജീവും പ്രശസ്‌തരായ മൃദംഗ വാദകരാണ്.

തൃശൂർ: ആളും ആരവുമായി സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസർകോട് കൊടിയേറിയപ്പോൾ 1957 ലെ ആദ്യ കലോത്സവ ഓർമകൾ പങ്കുവക്കുകയാണ് പ്രശസ്‌ത മൃദംഗ വാദകനായ എ.കെ. രാമചന്ദ്രന്‍ നായര്‍. അക്കാലത്ത് യുവജനോത്സവമെന്ന് അറിയപ്പെട്ടിരുന്ന ആദ്യ കലോത്സവത്തിൽ മൃദംഗ വായനയിൽ ഒന്നാം സ്ഥാനം നേടിയ എ.കെ. രാമചന്ദ്രന്‍ പിന്നീട് ജീവിതത്തിനൊപ്പം കലയെ മുറുകെ പിടിക്കുകയായിരുന്നു. 300 മത്സരാർഥികൾ മാത്രം പങ്കെടുത്ത ആദ്യ കലോത്സവത്തിന് 60 വർഷങ്ങൾക്ക് ശേഷം 12,000 കുട്ടികളും 239 മത്സര ഇനങ്ങളുമായി കലോത്സവം ആഘോഷമാകുമ്പോൾ, പരിമിത സാഹചര്യങ്ങളിൽ കലയ്‌ക്ക് മുൻതൂക്കം നൽകിയിരുന്ന തന്നെ സമ്മാനാർഹനാക്കിയ ആദ്യ കലോത്സവം രാമചന്ദ്രന്‍റെ മനസില്‍ നിറഞ്ഞുനിൽക്കുകയാണ്.

യുവജനോത്സവ ഓർമകളിൽ മൃദംഗവിദ്വാന്‍ എ.കെ രാമചന്ദ്രൻ

ഐക്യകേരള രൂപീകരണത്തിന് ശേഷമുള്ള 1957 ലെ യുവജനോത്സവത്തിൽ മൃദംഗത്തിൽ വിജയിയായത് ചേര്‍ത്തല സർക്കാർ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ എ. കെ. രാമചന്ദ്രനായിരുന്നു. സ്‌കൂൾ ജീവിതത്തിന് ശേഷം എസ്‌ബിഐയില്‍ ഉദ്യോഗസ്ഥനായ രാമചന്ദ്രൻ പിന്നീട് യേശുദാസ് അടക്കമുള്ള പ്രഗത്ഭരായ വ്യക്തികൾക്കൊപ്പം സംഗീത വേദികളിൽ സജീവമായി. മത്സരാർഥിയായും പിന്നീട് സംസ്ഥാന കലോത്സ ഹയർ അപ്പീൽ കമ്മിറ്റി മെമ്പറായും രാമചന്ദ്രൻ സാന്നിധ്യമറിയിച്ചിരുന്നു. കലോത്സവത്തിന് ശേഷം തങ്ങളുടെ ജീവിതത്തിൽ മത്സരാർഥികൾ കലയെ കൂടെ കൂട്ടുന്നില്ലെന്ന ആശങ്കക്കൊപ്പം സമ്മാനം പിടിച്ചുവാങ്ങുന്നതിലല്ല മറിച്ച് അർഹതയുള്ളവർക്ക് ലഭിക്കുകയാണ് വേണ്ടതെന്ന ഉപദേശവും പുതു തലമുറയിലെ മത്സരാർഥികൾക്കായി രാമചന്ദ്രൻ പങ്കുവയ്ക്കുന്നു.

ചേർത്തല ഗോപാലകൃഷ്‌ണൻ, ചേർത്തല ഗംഗാധരൻ പിള്ള എന്നീ ഗുരുക്കന്മാരുടെ കീഴിൽ പതിമൂന്നാം വയസിൽ മൃദംഗം അഭ്യസിച്ചു തുടങ്ങിയ രാമചന്ദ്രൻ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിൽ തുടർച്ചയായി നാല്‍പ്പത്തിയൊന്നാം വർഷമാണ് പങ്കെടുക്കുന്നത്. എഴുപത്തിയേഴാം വയസിലും തന്‍റെ മൃദംഗ വാദന മികവ് സദസ്യർക്ക് മുന്നിൽ അവതരിപ്പിച്ചുകൊണ്ടാണ് രാമചന്ദ്രൻ കലയോടുള്ള തന്‍റെ അഭിനിവേശം നിലനിർത്തുന്നത്. എം.കെ രാമചന്ദ്രന്‍റെ മക്കളും അച്‌ഛന്‍റെ വഴിതന്നെയാണ് തിരഞ്ഞെടുത്തത്. മക്കളായ മാവേലിക്കര രാജേഷും രാജീവും പ്രശസ്‌തരായ മൃദംഗ വാദകരാണ്.

Intro:ആളും ആരവുമായി സംസ്ഥാന സ്ക്കൂള്‍ കലോത്സവം കാസർകോട് കൊടിയേറിയപ്പോൾ 1957ലെ ആദ്യ കലോത്സവത്തിൽ മൃദംഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ശ്രീ എ കെ രാമചന്ദ്രന്‍ കലയെ ജീവിതത്തിനൊപ്പം കൂട്ടിയിരിക്കുകയാണ്.തന്നെ വിജയിയാക്കിയ അക്കാലത്ത് യുവജനോത്സവം എന്നറിയപ്പെട്ടിരുന്ന സ്ക്കൂള്‍ കലോത്സവത്തിന്റെ ദീപ്തസ്മരണകൾ ഇപ്പോഴും മനസ്സിൽ സൂക്ഷിച്ചിരിക്കുകയാണ് രാമചന്ദ്രൻ.

Body:ഐക്യകേരള രൂപീകരണത്തിന് ശേഷമുള്ള 1957ലെ ആദ്യ യുവജനോത്സവത്തിൽ മൃദംഗത്തിൽ വിജയിയായത് എം.കെ രാമചന്ദ്രൻ എന്ന വിദ്യാർത്ഥിയായിരുന്നു.ചേര്‍ത്തല ഗവര്‍മ്മെന്റ് ഹെെസ്ക്കൂളില്‍ പത്താം ക്ളാസില്‍ പഠിയ്ക്കുമ്പോഴാണ് എ കെ രാമചന്ദ്രന്‍ 1957ലെ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത്.ഒന്നാം സമ്മാനം ലഭിയ്ക്കുകയും ചെയ്തു.സ്‌കൂൾ ജീവിതത്തിന് ശേഷം എസ്ബിഎെയില്‍ ഉദ്യോഗസ്ഥനായ രാമചന്ദ്രൻ യേശുദാസ് അടക്കമുള്ള പ്രഗത്ഭരായ വ്യക്തികൾക്കൊപ്പം സംഗീത വേദികളിൽ സജീവ സാന്നിധ്യമായി തുടരുകയായിരുന്നു.300 മത്സരാർത്ഥികൾ മാത്രം പങ്കെടുത്ത ആദ്യ കലോത്സവത്തിനു 60 വർഷങ്ങൾക്ക് ശേഷം 12000 കുട്ടികളും 239 മത്സര ഇനങ്ങളുമായി കലോത്സവം ആഘോഷമാകുമ്പോൾ പരിമിത സാഹചര്യങ്ങളിൽ കലക്ക് മുൻതൂക്കം നൽകിയിരുന്നതുമായ തന്നെ സമ്മാനാർഹനാക്കിയ ആദ്യ സ്ക്കൂള്‍ കലോത്സവം ഇന്നലെയെന്നോണം രാമചന്ദ്രന്റെ മനസ്സില്‍ നിറഞ്ഞുനിൽക്കുകയാണ്.

ബൈറ്റ്1 എം.കെ രാമചന്ദ്രൻ നായർ

(മൃദംഗ കലാകാരൻ/1957ലെ ആദ്യ കലോത്സവത്തിൽ മൃദംഗ മത്സരത്തിലെ ഒന്നാം സമ്മാനാർഹൻ)

Conclusion:മത്സരാർത്ഥിയായും പിന്നീട് സംസ്ഥാന കലോത്സ ഹയർ അപ്പീൽ കമ്മിറ്റി മെമ്പറായും സാന്നിദ്ധ്യമറിയിച്ച രാമചന്ദ്രന് മത്സരാർത്ഥികൾ കലോത്സവത്തിനു ശേഷമുള്ള ജീവിതത്തിൽ കലയെ കൂടെ കൂട്ടുന്നില്ലയെന്ന ആശങ്കക്കൊപ്പം സമ്മാനം പിടിച്ചുവാങ്ങുക എന്നതിനപ്പുറം അർഹതയുള്ളവർക്കാണ് ലഭിക്കേണ്ടതെന്ന ഉപദേശവും പുതു തലമുറയിലെ മത്സരാർത്ഥികൾക്കായി പങ്കുവയ്ക്കുന്നു.

ബൈറ്റ്2 എം.കെ രാമചന്ദ്രൻ നായർ

13മത്തെ വയസ്സിൽ ചേർത്തല ഗോപാലകൃഷ്ണൻ,ചേർത്തല ഗംഗാധരൻ പിള്ള എന്നീ ഗുരുക്കന്മാരുടെ കീഴിൽ മൃദംഗം അഭ്യസിച്ചു തുടങ്ങിയ രാമചന്ദ്രൻ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്ന ചെമ്പെെ സംഗീതോത്സവത്തിൽ തുടർച്ചയായ 41ആം വർഷവും തന്റെ മൃദംഗ വാദന മികവ് സദാസ്യർക്ക് മുന്നിൽ അവതരിപ്പിച്ചുകൊണ്ടാണ് 77 ആം വയസ്സിലും രാമചന്ദ്രൻ കലയോടുള്ള തന്റെ അഭിനിവേശം നിലനിർത്തുന്നത്.എം.കെ രാമചന്ദ്രന്റെ മക്കളും അച്ഛന്റെ വഴിതന്നെയാണ് തിരഞ്ഞെടുത്തത്.മക്കളായ മാവേലിക്കര രാജേഷും രാജീവും പ്രശസ്തരായ മൃദംഗ വാദകരാണ്.

ഇ ടിവി ഭാരത്
തൃശ്ശൂർ



Last Updated : Nov 29, 2019, 10:19 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.