ETV Bharat / state

Guruvayur Keshavan; ഓര്‍മയില്‍ ഗുരുവായൂര്‍ കേശവന്‍, പുന്നത്തൂർ കോട്ടയിലും ഗുരുവായൂരിലും ഗജരാജനെ പ്രണമിച്ച് ഗജവീരന്‍മാര്‍

author img

By

Published : Dec 13, 2021, 3:38 PM IST

Updated : Dec 13, 2021, 4:03 PM IST

Guruvayur Keshavan തിരുവെങ്കിടാചലപതി ക്ഷേത്രപരിസരത്ത് നടന്ന ഗജപൂജക്കും ആനയൂട്ടിനും ശേഷം അനുസ്മരണ ഘോഷയാത്രയോടെയായിരുന്നു ചടങ്ങുകള്‍ക്ക് തുടങ്ങിയത്. ശ്രീവത്സം അതിഥി മന്ദിരത്തിനു മുന്നിലുള്ള ഗുരുവായൂർ കേശവന്‍റെ പ്രതിമയ്ക്ക് മുന്നിലെത്തി പുഷ്പചക്രം സമർപ്പിച്ചു.

Punnathur Kotta  പുന്നത്തൂർ കോട്ട  ഗുരുവായൂര്‍ കേശവന്‍  തിരുവെങ്കിടാചലപതി ക്ഷേത്രം  ഗുരുവായൂർ ക്ഷേത്രം  Guruvayur Temple  Guruvayur Keshavan
Guruvayur Keshavan; ഗുരുവായൂര്‍ കേശവന്‍റ ഓര്‍മയില്‍ പുന്നത്തൂർ കോട്ട; ഗജരാജനെ പ്രണാമിച്ച് ഗജവീരന്‍മാര്‍

തൃശ്ശൂര്‍: Guruvayur Keshavan ഗുരുവായൂർ കേശവന്‍റെ ഓർമ ദിവസം വിവിധ പൂജ പരിപാടികളോടെ ഗുരുവായൂരിലും പരിസരത്തുമായി നടന്നു. പുന്നത്തൂർ ആനക്കോട്ടയിലെ ഇറമുറക്കാര്‍ക്കൊപ്പം കേശവനുള്ള ഓർമ്മപ്പൂക്കളുമായി ഒട്ടേറെ ആനപ്രേമികളും എത്തിയിരുന്നു. തിരുവെങ്കിടാചലപതി ക്ഷേത്രപരിസരത്ത് നടന്ന ഗജപൂജക്കും ആനയൂട്ടിനും ശേഷം അനുസ്മരണ ഘോഷയാത്രയോടെയായിരുന്നു ചടങ്ങുകള്‍ക്ക് തുടങ്ങിയത്.

ഗുരുവായൂര്‍ കേശവന്‍റെ ഛായാചിത്രം വഹിച്ചുകൊണ്ട് ദേവസ്വത്തിലെ 11 ഗജവീരൻമാരുടെ ഘോഷയാത്ര രാവിലെ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്ന് തുടങ്ങി ശ്രീപാർത്ഥസാരഥി ക്ഷേത്രം വഴി ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ എത്തി. ആനത്തറവാട്ടിലെ തലയെടുപ്പുള്ള കൊമ്പൻ ഇന്ദ്രസെൻ ഗജരാജൻ ഗുരുവായൂര്‍ കേശവന്‍റെ ഛായാചിത്രം വഹിച്ച് മുന്നില്‍ നടന്നു.

Guruvayur Keshavan; ഓര്‍മയില്‍ ഗുരുവായൂര്‍ കേശവന്‍, പുന്നത്തൂർ കോട്ടയിലും ഗുരുവായൂരിലും ഗജരാജനെ പ്രണമിച്ച് ഗജവീരന്‍മാര്‍

ബൽറാം ശ്രീ ഗുരുവായൂരപ്പന്‍റെയും ഗോപി കണ്ണൻ മഹാലക്ഷ്മിയുടെയും ചിത്രം വഹിച്ച് പിന്നാലെയെത്തി. ശ്രീധരൻ, വിഷ്ണു, ഗോകുൽ, ചെന്താമരാക്ഷൻ, കൃഷ്ണ, ഗോപീകൃഷ്ണൻ, ജൂനിയർ മാധവൻ, രാജശേഖരൻ എന്നിവര്‍ മണികിലുക്കി കൂട്ടം ചേര്‍ന്നു. 11 ഗജവീരന്മാര്‍ ചേര്‍ന്ന് ഗജരാജൻ ഗുരുവായൂര്‍ കേശവന് പ്രണാമമർപ്പിച്ചു.

Also Read: ഗജരാജന്‍ ഗുരുവായൂര്‍ കേശവന് സ്‌മരണാഞ്ജലി

ഗുരുവായൂരപ്പനെ വണങ്ങി ക്ഷേത്രവും രുദ്രതീർത്ഥവും പ്രദക്ഷിണം ചെയ്ത് ശ്രീവത്സം അതിഥി മന്ദിരത്തിനു മുന്നിലുള്ള കേശവന്‍റെ പ്രതിമയ്ക്ക് മുന്നിലെത്തി പുഷ്പചക്രം സമർപ്പിച്ചു. മറ്റ് ആനകൾ കേശവന്‍റെ പ്രതിമക്കഭിമുഖമായി ശ്രീവത്സത്തിന് പുറത്ത് അണിനിരന്നു.

ഘോഷയാത്രക്ക് ശേഷം ആനയൂട്ടുമുണ്ടായി. ഒരാനയ്ക്ക് അനുസ്മരണം നടത്തുന്ന ലോകത്തിലെ തന്നെ ഏക ചടങ്ങായതിനാൽ കേശവൻ അനുസ്മരണം ഗുരുവായൂരിലെ തലപ്പൊക്കമുള്ള പരിപാടിയാണ്. കഴിഞ്ഞ വർഷം കൊവിഡ് സാഹചര്യത്തിൽ രണ്ട് ആനകളെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങ് ഒതുക്കുകയായിരുന്നു.

തൃശ്ശൂര്‍: Guruvayur Keshavan ഗുരുവായൂർ കേശവന്‍റെ ഓർമ ദിവസം വിവിധ പൂജ പരിപാടികളോടെ ഗുരുവായൂരിലും പരിസരത്തുമായി നടന്നു. പുന്നത്തൂർ ആനക്കോട്ടയിലെ ഇറമുറക്കാര്‍ക്കൊപ്പം കേശവനുള്ള ഓർമ്മപ്പൂക്കളുമായി ഒട്ടേറെ ആനപ്രേമികളും എത്തിയിരുന്നു. തിരുവെങ്കിടാചലപതി ക്ഷേത്രപരിസരത്ത് നടന്ന ഗജപൂജക്കും ആനയൂട്ടിനും ശേഷം അനുസ്മരണ ഘോഷയാത്രയോടെയായിരുന്നു ചടങ്ങുകള്‍ക്ക് തുടങ്ങിയത്.

ഗുരുവായൂര്‍ കേശവന്‍റെ ഛായാചിത്രം വഹിച്ചുകൊണ്ട് ദേവസ്വത്തിലെ 11 ഗജവീരൻമാരുടെ ഘോഷയാത്ര രാവിലെ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്ന് തുടങ്ങി ശ്രീപാർത്ഥസാരഥി ക്ഷേത്രം വഴി ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ എത്തി. ആനത്തറവാട്ടിലെ തലയെടുപ്പുള്ള കൊമ്പൻ ഇന്ദ്രസെൻ ഗജരാജൻ ഗുരുവായൂര്‍ കേശവന്‍റെ ഛായാചിത്രം വഹിച്ച് മുന്നില്‍ നടന്നു.

Guruvayur Keshavan; ഓര്‍മയില്‍ ഗുരുവായൂര്‍ കേശവന്‍, പുന്നത്തൂർ കോട്ടയിലും ഗുരുവായൂരിലും ഗജരാജനെ പ്രണമിച്ച് ഗജവീരന്‍മാര്‍

ബൽറാം ശ്രീ ഗുരുവായൂരപ്പന്‍റെയും ഗോപി കണ്ണൻ മഹാലക്ഷ്മിയുടെയും ചിത്രം വഹിച്ച് പിന്നാലെയെത്തി. ശ്രീധരൻ, വിഷ്ണു, ഗോകുൽ, ചെന്താമരാക്ഷൻ, കൃഷ്ണ, ഗോപീകൃഷ്ണൻ, ജൂനിയർ മാധവൻ, രാജശേഖരൻ എന്നിവര്‍ മണികിലുക്കി കൂട്ടം ചേര്‍ന്നു. 11 ഗജവീരന്മാര്‍ ചേര്‍ന്ന് ഗജരാജൻ ഗുരുവായൂര്‍ കേശവന് പ്രണാമമർപ്പിച്ചു.

Also Read: ഗജരാജന്‍ ഗുരുവായൂര്‍ കേശവന് സ്‌മരണാഞ്ജലി

ഗുരുവായൂരപ്പനെ വണങ്ങി ക്ഷേത്രവും രുദ്രതീർത്ഥവും പ്രദക്ഷിണം ചെയ്ത് ശ്രീവത്സം അതിഥി മന്ദിരത്തിനു മുന്നിലുള്ള കേശവന്‍റെ പ്രതിമയ്ക്ക് മുന്നിലെത്തി പുഷ്പചക്രം സമർപ്പിച്ചു. മറ്റ് ആനകൾ കേശവന്‍റെ പ്രതിമക്കഭിമുഖമായി ശ്രീവത്സത്തിന് പുറത്ത് അണിനിരന്നു.

ഘോഷയാത്രക്ക് ശേഷം ആനയൂട്ടുമുണ്ടായി. ഒരാനയ്ക്ക് അനുസ്മരണം നടത്തുന്ന ലോകത്തിലെ തന്നെ ഏക ചടങ്ങായതിനാൽ കേശവൻ അനുസ്മരണം ഗുരുവായൂരിലെ തലപ്പൊക്കമുള്ള പരിപാടിയാണ്. കഴിഞ്ഞ വർഷം കൊവിഡ് സാഹചര്യത്തിൽ രണ്ട് ആനകളെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങ് ഒതുക്കുകയായിരുന്നു.

Last Updated : Dec 13, 2021, 4:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.