ETV Bharat / state

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം : മൂന്നാം പ്രതിക്കായി ലുക്കൗട്ട് സർക്കുലർ പുറത്തിറക്കും

author img

By

Published : Jun 16, 2022, 8:56 AM IST

മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുനിത് നാരായണനാണ് മൂന്നാം പ്രതി. മൂന്ന് ദിവസമായിട്ടും പ്രതിയെ പിടിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കുന്നത്

youth congress protest against cm in plane  youth congress protest against cm  c m pinarayi vijayan  youth congress  മുഖ്യമന്ത്രിക്കെതിരായ വധശ്രമം  സ്വര്‍ണക്കടത്ത്  സ്വപ്ന സുരേഷ്  മൂന്നാം പ്രതിക്കായി ലുക്കൗട്ട് സർക്കുലർ പുറത്തിറക്കും
മുഖ്യമന്ത്രിക്കെതിരായ വധശ്രമം : മൂന്നാം പ്രതിക്കായി ലുക്കൗട്ട് സർക്കുലർ പുറത്തിറക്കും

തിരുവനന്തപുരം : മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്നാം പ്രതിക്കായി ഇന്ന് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കും. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുനിത് നാരായണനാണ് ഒളിവിൽ കഴിയുന്നത്. സുനിത്തിനെ മൂന്ന് ദിവസമായിട്ടും കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി പ്രധാന ഇടങ്ങളിലെല്ലാം ലുക്കൗട്ട് സർക്കുലർ പതിക്കാന്‍ തീരുമാനിച്ചത്.

അതേസമയം കേസിന്‍റെ അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ഇന്ന് ചേരും. ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന് മുഴുവൻ യാത്രക്കാരുടെ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ വിമാനത്താവളത്തിൽവച്ച് പിടികൂടിയിരുന്നു.

Also Read മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസ്: പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കൈമാറി

എന്നാൽ സുനിത് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. വധശ്രമം, ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗൺമാൻ എസ്. അനിൽ കുമാറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ വലിയതുറ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്‌. കേസ് മജിസ്ട്രേറ്റ് കോടതി, പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കൈമാറി.

മജിസ്ട്രേറ്റ് കോടതിക്ക് എയർക്രാഫ്റ്റ് നിയമങ്ങൾ കൈകാര്യം ചെയ്യാൻ അധികാരമില്ലെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് നടപടി.

തിരുവനന്തപുരം : മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്നാം പ്രതിക്കായി ഇന്ന് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കും. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുനിത് നാരായണനാണ് ഒളിവിൽ കഴിയുന്നത്. സുനിത്തിനെ മൂന്ന് ദിവസമായിട്ടും കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി പ്രധാന ഇടങ്ങളിലെല്ലാം ലുക്കൗട്ട് സർക്കുലർ പതിക്കാന്‍ തീരുമാനിച്ചത്.

അതേസമയം കേസിന്‍റെ അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ഇന്ന് ചേരും. ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന് മുഴുവൻ യാത്രക്കാരുടെ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ വിമാനത്താവളത്തിൽവച്ച് പിടികൂടിയിരുന്നു.

Also Read മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസ്: പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കൈമാറി

എന്നാൽ സുനിത് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. വധശ്രമം, ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗൺമാൻ എസ്. അനിൽ കുമാറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ വലിയതുറ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്‌തത്‌. കേസ് മജിസ്ട്രേറ്റ് കോടതി, പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കൈമാറി.

മജിസ്ട്രേറ്റ് കോടതിക്ക് എയർക്രാഫ്റ്റ് നിയമങ്ങൾ കൈകാര്യം ചെയ്യാൻ അധികാരമില്ലെന്ന പ്രോസിക്യൂഷൻ വാദം പരിഗണിച്ചാണ് നടപടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.