ETV Bharat / state

നെടുമങ്ങാട് യുവാവ് വീട്ടില്‍ കയറി കുത്തി പരിക്കേല്പിച്ച യുവതി മരിച്ചു

author img

By

Published : Aug 31, 2021, 7:01 AM IST

Updated : Aug 31, 2021, 7:50 AM IST

തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്.

thiruvananthapuram local  nedumangad  നെടുമങ്ങാട് കൊലപാതകം  നെടുമങ്ങാട് യുവതിയെ കുത്തി കൊന്നു  woman stabbed
നെടുമങ്ങാട് യുവാവ് വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ച യുവതി മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാകോണത്ത് ആൺസുഹൃത്തിന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വാണ്ട, കുമാർ നിവാസിൽ സൂര്യഗായത്രി (20) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ (31.08.2021) മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്.

സൂര്യഗായത്രിയുടെ ഉഴപ്പാകോണത്തെ വാടക വീട്ടിലെത്തിയ പേയാട് ചിറക്കോണം സ്വദേശി അരുണാണ് പെണ്‍കുട്ടിയെ കുത്തി പരിക്കേൽപ്പിച്ചത്. നെഞ്ചിലും കഴുത്തിലും ഉൾപ്പെടെ പതിനഞ്ചിൽ പരം കുത്തേറ്റ സൂര്യഗായത്രിയെ ഗുരുതര പരിക്കുകളോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെ നടത്തിയെങ്കിലും ഇന്ന് പുലർച്ചെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അമ്മ വത്സലയ്ക്കും പരിക്ക് പറ്റിയിരുന്നു. വികലാംഗ കൂടിയായ ഇവരും ചികിത്സയിലാണ്.

ഭർത്താവുമായി പിണങ്ങി കഴിഞ്ഞ ആറ് മാസക്കാലമായി മാതാപിതാക്കളോടൊപ്പമായിരുന്നു സൂര്യഗായത്രി കഴിഞ്ഞു വന്നിരുന്നത്. സൂര്യഗായത്രിയുടെ വീടിന്‍റെ പിൻവാതിലിലൂടെയാണ് അരുൺ വീടിനുള്ളിൽ പ്രവേശിച്ചതും, ആക്രമിച്ചതും.

also read: അസിസ്റ്റന്‍റ് കമ്മിഷണറെ ആക്രമിച്ച് വ്യാപാരി ; 3 വിരലുകള്‍ മുറിച്ചുമാറ്റി

നിലവിളി കേട്ട് പരിസരവാസികളും നാട്ടുകാരും ഓടിയെത്തിയപ്പോഴേക്കും അരുൺ ഓടിരക്ഷപ്പെട്ടിരുന്നു. തുടർന്ന് സമീപത്തെ വീടിന്‍റെ ശുചിമുറിയിൽ ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാർ പിടികൂടി വലിയമല പൊലീസിന് കൈമാറുകയായിരുന്നു. കൈമാറുന്ന സമയം അരുണിന്‍റെ കൈക്കും കത്തികൊണ്ട് പരിക്കേറ്റ നിലയിലായിരുന്നു. ഇയാൾ പൊലീസ് നിരീക്ഷണത്തിൽ നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സയിലാണ്. വരും മണിക്കൂറുകളിൽ കൊലപാതകകുറ്റം ഉൾപ്പെടെ ചുമത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.

ഷൂട്ടിങ് മേഖലയിൽ പ്രവർത്തിച്ചുവരുന്ന അരുണും സൂര്യഗായത്രിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ ഈ സമയം മറ്റൊരു യുവാവിനെ പ്രണയിച്ച് സൂര്യഗായത്രി വിവാഹിതയായി. ഈ ദാമ്പത്യം സുഖകരമായിരുന്നില്ല. എന്നാൽ യുവതിയുമായുള്ള പ്രണയം നാട്ടിൽ അറിഞ്ഞ അരുണിന് മറ്റു വിവാഹങ്ങൾ ഒന്നും നടക്കാതിരുന്നത് അസ്വസ്ഥനാക്കിയിരുന്നു. പലപ്പോഴും പൊതുയിടങ്ങളിൽ വച്ച് കാണുമ്പോൾ സൂര്യഗായത്രി അരുണുമായി വാക്കേറ്റം നടത്തുന്നത് പതിവായിരുന്നു.

ഇതുമായി ബന്ധപ്പെട്ട പ്രകോപനമാണ് ആക്രമിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് അരുൺ പൊലീസിനു നൽകിയ മൊഴി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരുന്നുവെന്നും, പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്താൽ മാത്രമേ വ്യക്തത വരൂവെന്നും വലിയമല പൊലീസ് അറിയിച്ചു.

തിരുവനന്തപുരം: നെടുമങ്ങാട് ഉഴപ്പാകോണത്ത് ആൺസുഹൃത്തിന്‍റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വാണ്ട, കുമാർ നിവാസിൽ സൂര്യഗായത്രി (20) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ (31.08.2021) മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്.

സൂര്യഗായത്രിയുടെ ഉഴപ്പാകോണത്തെ വാടക വീട്ടിലെത്തിയ പേയാട് ചിറക്കോണം സ്വദേശി അരുണാണ് പെണ്‍കുട്ടിയെ കുത്തി പരിക്കേൽപ്പിച്ചത്. നെഞ്ചിലും കഴുത്തിലും ഉൾപ്പെടെ പതിനഞ്ചിൽ പരം കുത്തേറ്റ സൂര്യഗായത്രിയെ ഗുരുതര പരിക്കുകളോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെ നടത്തിയെങ്കിലും ഇന്ന് പുലർച്ചെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അമ്മ വത്സലയ്ക്കും പരിക്ക് പറ്റിയിരുന്നു. വികലാംഗ കൂടിയായ ഇവരും ചികിത്സയിലാണ്.

ഭർത്താവുമായി പിണങ്ങി കഴിഞ്ഞ ആറ് മാസക്കാലമായി മാതാപിതാക്കളോടൊപ്പമായിരുന്നു സൂര്യഗായത്രി കഴിഞ്ഞു വന്നിരുന്നത്. സൂര്യഗായത്രിയുടെ വീടിന്‍റെ പിൻവാതിലിലൂടെയാണ് അരുൺ വീടിനുള്ളിൽ പ്രവേശിച്ചതും, ആക്രമിച്ചതും.

also read: അസിസ്റ്റന്‍റ് കമ്മിഷണറെ ആക്രമിച്ച് വ്യാപാരി ; 3 വിരലുകള്‍ മുറിച്ചുമാറ്റി

നിലവിളി കേട്ട് പരിസരവാസികളും നാട്ടുകാരും ഓടിയെത്തിയപ്പോഴേക്കും അരുൺ ഓടിരക്ഷപ്പെട്ടിരുന്നു. തുടർന്ന് സമീപത്തെ വീടിന്‍റെ ശുചിമുറിയിൽ ഒളിച്ചിരുന്ന പ്രതിയെ നാട്ടുകാർ പിടികൂടി വലിയമല പൊലീസിന് കൈമാറുകയായിരുന്നു. കൈമാറുന്ന സമയം അരുണിന്‍റെ കൈക്കും കത്തികൊണ്ട് പരിക്കേറ്റ നിലയിലായിരുന്നു. ഇയാൾ പൊലീസ് നിരീക്ഷണത്തിൽ നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സയിലാണ്. വരും മണിക്കൂറുകളിൽ കൊലപാതകകുറ്റം ഉൾപ്പെടെ ചുമത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.

ഷൂട്ടിങ് മേഖലയിൽ പ്രവർത്തിച്ചുവരുന്ന അരുണും സൂര്യഗായത്രിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ ഈ സമയം മറ്റൊരു യുവാവിനെ പ്രണയിച്ച് സൂര്യഗായത്രി വിവാഹിതയായി. ഈ ദാമ്പത്യം സുഖകരമായിരുന്നില്ല. എന്നാൽ യുവതിയുമായുള്ള പ്രണയം നാട്ടിൽ അറിഞ്ഞ അരുണിന് മറ്റു വിവാഹങ്ങൾ ഒന്നും നടക്കാതിരുന്നത് അസ്വസ്ഥനാക്കിയിരുന്നു. പലപ്പോഴും പൊതുയിടങ്ങളിൽ വച്ച് കാണുമ്പോൾ സൂര്യഗായത്രി അരുണുമായി വാക്കേറ്റം നടത്തുന്നത് പതിവായിരുന്നു.

ഇതുമായി ബന്ധപ്പെട്ട പ്രകോപനമാണ് ആക്രമിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് അരുൺ പൊലീസിനു നൽകിയ മൊഴി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരുന്നുവെന്നും, പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്താൽ മാത്രമേ വ്യക്തത വരൂവെന്നും വലിയമല പൊലീസ് അറിയിച്ചു.

Last Updated : Aug 31, 2021, 7:50 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.