ETV Bharat / state

അണക്കെട്ടുകളിലെ ജലനിരപ്പ്; സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബിയും ഡാമുകളിലെ നിലവിലെ സാഹചര്യത്തെ കുറിച്ച് കോടതിയിൽ വിശദീകരണം നല്‍കിയത്.

author img

By

Published : Jun 5, 2020, 9:10 PM IST

Water levels  dams  government  report  High Court  അണക്കെട്ടുകള്‍  ജലനിരപ്പ്  പ്രളയ സാധ്യത  പ്രളയ മുന്‍കരുതല്‍  സര്‍ക്കാര്‍  ഹൈക്കോടതി
അണക്കെട്ടുകളിലെ ജലനിരപ്പ്; സര്‍ക്കാര്‍ ഹൈകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

എറണാകുളം: അണക്കെട്ടുകളിൽ സംഭരണ ശേഷിയുടെ 31% ജലം മാത്രമേ നിലവിലുള്ളൂവെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് അവലോകന യോഗങ്ങൾ ചേരുന്നുണ്ട്. ഇത് തുടരുമെന്നും വൈദ്യുതി ബോർഡ് കോടതിയെ അറിയിച്ചു. അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബിയും ഡാമുകളിലെ നിലവിലെ സാഹചര്യത്തെ കുറിച്ച് വിശദീകരണം നല്‍കിയത്.

കാലവർഷം കണക്കിലെടുത്ത് എല്ലാ മുൻകരുതലും എടുത്തിട്ടുണ്ട്. സാഹചര്യങ്ങൾക്ക് അനുസൃതമായി നടപടികൾ കൈക്കൊള്ളുന്നതിന് ആക്ഷൻ പ്ലാൻ രൂപീകരിച്ചിട്ടുണ്ട്. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അഞ്ച് അണക്കെട്ടുകൾ തുറന്നു വിട്ടതായും സർക്കാർ കോടതിയെ അറിയിച്ചു. അണക്കെട്ടുകളിലെ ജലനിരപ്പ് പ്രളയ ആശങ്കക്ക് കാരണമാകുന്നുവെന്ന് ചൂണ്ടി കാണിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നൽകിയ കത്ത് സ്വമേധയാ പൊതു താല്‍പര്യ ഹർജിയായി ഡിവിഷനൽ ബെഞ്ച് പരിഗണിക്കുകയായിരുന്നു.

പല അണക്കെട്ടുകളിലും ഇപ്പോൾ തന്നെ ജലനിരപ്പ് ഉയർന്ന നിലയിലാണുള്ളത്. വൈദ്യുതോല്‍പ്പാദനവും കുറവാണ്. സാധാരണ കാലവർഷമുണ്ടായാലും പ്രളയ സാധ്യതയുണ്ട്. ഈയൊരു സാഹചര്യത്തിൽ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കണം. ഇതിനായി കോടതി ഇടപെടൽ ആവശ്യമാണെന്നായിരുന്നു കത്തിലെ ആവശ്യം.

എറണാകുളം: അണക്കെട്ടുകളിൽ സംഭരണ ശേഷിയുടെ 31% ജലം മാത്രമേ നിലവിലുള്ളൂവെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അണക്കെട്ടുകളിലെ ജലനിരപ്പ് സംബന്ധിച്ച് അവലോകന യോഗങ്ങൾ ചേരുന്നുണ്ട്. ഇത് തുടരുമെന്നും വൈദ്യുതി ബോർഡ് കോടതിയെ അറിയിച്ചു. അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സംസ്ഥാന സർക്കാരും കെ.എസ്.ഇ.ബിയും ഡാമുകളിലെ നിലവിലെ സാഹചര്യത്തെ കുറിച്ച് വിശദീകരണം നല്‍കിയത്.

കാലവർഷം കണക്കിലെടുത്ത് എല്ലാ മുൻകരുതലും എടുത്തിട്ടുണ്ട്. സാഹചര്യങ്ങൾക്ക് അനുസൃതമായി നടപടികൾ കൈക്കൊള്ളുന്നതിന് ആക്ഷൻ പ്ലാൻ രൂപീകരിച്ചിട്ടുണ്ട്. അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ട്. ജലനിരപ്പ് ക്രമീകരിക്കുന്നതിനായി അഞ്ച് അണക്കെട്ടുകൾ തുറന്നു വിട്ടതായും സർക്കാർ കോടതിയെ അറിയിച്ചു. അണക്കെട്ടുകളിലെ ജലനിരപ്പ് പ്രളയ ആശങ്കക്ക് കാരണമാകുന്നുവെന്ന് ചൂണ്ടി കാണിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നൽകിയ കത്ത് സ്വമേധയാ പൊതു താല്‍പര്യ ഹർജിയായി ഡിവിഷനൽ ബെഞ്ച് പരിഗണിക്കുകയായിരുന്നു.

പല അണക്കെട്ടുകളിലും ഇപ്പോൾ തന്നെ ജലനിരപ്പ് ഉയർന്ന നിലയിലാണുള്ളത്. വൈദ്യുതോല്‍പ്പാദനവും കുറവാണ്. സാധാരണ കാലവർഷമുണ്ടായാലും പ്രളയ സാധ്യതയുണ്ട്. ഈയൊരു സാഹചര്യത്തിൽ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കണം. ഇതിനായി കോടതി ഇടപെടൽ ആവശ്യമാണെന്നായിരുന്നു കത്തിലെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.