ETV Bharat / state

വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ വീണ്ടും ചർച്ച; സമവായ പ്രതീക്ഷയില്‍ സര്‍ക്കാര്‍

author img

By

Published : Dec 5, 2022, 10:36 PM IST

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഒത്തുതീർപ്പാക്കാൻ ഇന്ന് (05.12.22) നടത്തിയ ചര്‍ച്ചകള്‍ പൂര്‍ണമായും ഫലം കാണാത്തതിനെ തുടര്‍ന്നാണ് സമവായ നീക്കം നാളെയും തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം.

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം  വിഴിഞ്ഞം സമരം  Vizhinjam protest  Vizhinjam Kerala govt compromise move  Vizhinjam protest Kerala govt compromise move
വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ നാളെയും ചർച്ച

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഒത്തുതീർപ്പാക്കാൻ നാളെയും (ഡിസംബര്‍ ആറ്) ചർച്ച. ഇന്നത്തെ സമവായനീക്കങ്ങൾ പൂർണമായും ഫലം കാണാത്തതിനാലാണ് നാളെയും ചർച്ച തുടരുക. പ്രശ്‌ന പരിഹാരത്തിന് നിരവധി നിർദേശങ്ങളാണ് സർക്കാർ മുന്നോട്ടുവച്ചത്. എന്നാൽ, ഇതിൽ ഒരു ഒത്തുതീർപ്പിലും എത്തിയിട്ടില്ല.

നാളെ (06.12.22) മന്ത്രിസഭ ഉപസമിതി സമര സമിതിയുമായി ചർച്ച നടത്തും. ഇതിൽ ഏകദേശ സമവായമുണ്ടായാൽ മുഖ്യമന്ത്രി തന്നെ നേരിട്ട് സമരസമിതിയുമായി ചർച്ച നടത്തുന്നതും പരിഗണനയിലുണ്ട്. ഇന്ന് (ഡിസംബര്‍ അഞ്ച്) വിവിധ തലത്തിലെ ചർച്ചകൾക്ക് ശേഷം മുഖ്യമന്ത്രി മന്ത്രിസഭ ഉപസമിതിയുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് തുടർ ചർച്ചകളുടെ കാര്യത്തിൽ ധാരണയായത്.

ചർച്ചകള്‍ മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍: ആവശ്യങ്ങളിൽ സർക്കാർ കൃത്യമായ ഉറപ്പ് നൽകിയാൽ ചർച്ചക്ക് തയ്യാറെന്നാണ് സമരസമിതി നിലപാട്. സമവായത്തിനായി ഇന്ന് സർക്കാർ തിരക്കിട്ട നീക്കങ്ങളാണ് നടത്തിയത്. മുഖ്യമന്ത്രിയുടെ തന്നെ മേൽനോട്ടത്തിലാണ് ഇന്നത്തെ ചർച്ചകളെല്ലാം നടന്നത്.

സർക്കാറും മധ്യസ്ഥൻ്റെ റോളിലുള്ള കർദിനാൾ ക്ലിമീസ് കാതോലിക്ക ബാവയും സമരസമിതിയും പലതട്ടിൽ ആശയവിനിമയം നടത്തി. എന്നാൽ, നിർദേശങ്ങളിൽ വ്യക്തതയുണ്ടാകാത്തതിനെ തുടർന്ന് അന്തിമ തീരുമാനവും സമരസമിതി - സർക്കാർ ചർച്ചയും നടന്നില്ല.

ALSO READ| വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കാന്‍ സർക്കാരിന്‍റെ തിരക്കിട്ട സമവായ നീക്കം; മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

തീരശോഷണം പഠിക്കാനുള്ള വിദഗ്‌ധസമിതിയിൽ സമരസമിതി നിർദേശിക്കുന്ന പ്രതിനിധിയെ വയ്‌ക്കണമെന്ന ആവശ്യത്തിൽ സർക്കാർ വഴങ്ങിയിട്ടില്ല. തീരത്തു നിന്നും മാറി താമസിക്കുന്നവർക്കുള്ള വീട്ടുവാടക 5,500ൽ നിന്നും 8000 ആക്കാമെന്ന് സർക്കാർ വാഗ്‌ദാനം നൽകിയിരുന്നു.

എന്നാൽ, കൂട്ടുന്ന തുക അദാനിഗ്രൂപ്പിന്‍റെ സിഎസ്ആർ (Corporate Social Responsibility) ഫണ്ടിൽ നിന്നും നൽകാനായിരുന്നു നീക്കം. ഇതിനെ സമരസമിതി എതിർക്കുന്നുണ്ട്. നാളെത്തെ ചർച്ചയിൽ സമവായമുണ്ടാകുമെന്ന പ്രതീക്ഷയാണ് സർക്കാറിനുള്ളത്.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം ഒത്തുതീർപ്പാക്കാൻ നാളെയും (ഡിസംബര്‍ ആറ്) ചർച്ച. ഇന്നത്തെ സമവായനീക്കങ്ങൾ പൂർണമായും ഫലം കാണാത്തതിനാലാണ് നാളെയും ചർച്ച തുടരുക. പ്രശ്‌ന പരിഹാരത്തിന് നിരവധി നിർദേശങ്ങളാണ് സർക്കാർ മുന്നോട്ടുവച്ചത്. എന്നാൽ, ഇതിൽ ഒരു ഒത്തുതീർപ്പിലും എത്തിയിട്ടില്ല.

നാളെ (06.12.22) മന്ത്രിസഭ ഉപസമിതി സമര സമിതിയുമായി ചർച്ച നടത്തും. ഇതിൽ ഏകദേശ സമവായമുണ്ടായാൽ മുഖ്യമന്ത്രി തന്നെ നേരിട്ട് സമരസമിതിയുമായി ചർച്ച നടത്തുന്നതും പരിഗണനയിലുണ്ട്. ഇന്ന് (ഡിസംബര്‍ അഞ്ച്) വിവിധ തലത്തിലെ ചർച്ചകൾക്ക് ശേഷം മുഖ്യമന്ത്രി മന്ത്രിസഭ ഉപസമിതിയുടെ യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് തുടർ ചർച്ചകളുടെ കാര്യത്തിൽ ധാരണയായത്.

ചർച്ചകള്‍ മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍: ആവശ്യങ്ങളിൽ സർക്കാർ കൃത്യമായ ഉറപ്പ് നൽകിയാൽ ചർച്ചക്ക് തയ്യാറെന്നാണ് സമരസമിതി നിലപാട്. സമവായത്തിനായി ഇന്ന് സർക്കാർ തിരക്കിട്ട നീക്കങ്ങളാണ് നടത്തിയത്. മുഖ്യമന്ത്രിയുടെ തന്നെ മേൽനോട്ടത്തിലാണ് ഇന്നത്തെ ചർച്ചകളെല്ലാം നടന്നത്.

സർക്കാറും മധ്യസ്ഥൻ്റെ റോളിലുള്ള കർദിനാൾ ക്ലിമീസ് കാതോലിക്ക ബാവയും സമരസമിതിയും പലതട്ടിൽ ആശയവിനിമയം നടത്തി. എന്നാൽ, നിർദേശങ്ങളിൽ വ്യക്തതയുണ്ടാകാത്തതിനെ തുടർന്ന് അന്തിമ തീരുമാനവും സമരസമിതി - സർക്കാർ ചർച്ചയും നടന്നില്ല.

ALSO READ| വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പാക്കാന്‍ സർക്കാരിന്‍റെ തിരക്കിട്ട സമവായ നീക്കം; മന്ത്രിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

തീരശോഷണം പഠിക്കാനുള്ള വിദഗ്‌ധസമിതിയിൽ സമരസമിതി നിർദേശിക്കുന്ന പ്രതിനിധിയെ വയ്‌ക്കണമെന്ന ആവശ്യത്തിൽ സർക്കാർ വഴങ്ങിയിട്ടില്ല. തീരത്തു നിന്നും മാറി താമസിക്കുന്നവർക്കുള്ള വീട്ടുവാടക 5,500ൽ നിന്നും 8000 ആക്കാമെന്ന് സർക്കാർ വാഗ്‌ദാനം നൽകിയിരുന്നു.

എന്നാൽ, കൂട്ടുന്ന തുക അദാനിഗ്രൂപ്പിന്‍റെ സിഎസ്ആർ (Corporate Social Responsibility) ഫണ്ടിൽ നിന്നും നൽകാനായിരുന്നു നീക്കം. ഇതിനെ സമരസമിതി എതിർക്കുന്നുണ്ട്. നാളെത്തെ ചർച്ചയിൽ സമവായമുണ്ടാകുമെന്ന പ്രതീക്ഷയാണ് സർക്കാറിനുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.