ETV Bharat / state

നടക്കുന്നത് കുടുംബ അജണ്ട, സ്‌പീക്കര്‍ പരിഹാസ പാത്രമാകുന്നു : വി ഡി സതീശന്‍

author img

By

Published : Mar 15, 2023, 1:23 PM IST

പ്രതിഷേധിച്ച പ്രതിപക്ഷ എംഎല്‍എമാരെ സച്ചിന്‍ ദേവ്, സലാം എന്നിവര്‍ ഉള്‍പ്പടെയുള്ള എംഎല്‍എമാരും പേഴ്‌സണല്‍ സ്റ്റാഫുകളും വാച്ച് ആന്‍റ് വാര്‍ഡും മര്‍ദിക്കുകയായിരുന്നു എന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

protest by opposition MLA s in Assembly  VD Satheeshan on protest by opposition MLA s  VD Satheeshan  protest by opposition MLA s  Assembly  കുടുംബ അജണ്ട  സ്‌പീക്കര്‍  വി ഡി സതീശന്‍  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  അഡിഷണൽ ചീഫ് മാർഷൽ മൊയ്‌ദീൻ ഹുസൈൻ  തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍  മുഖ്യമന്ത്രി  ആഭ്യന്തര മന്ത്രി  സച്ചിൻ ദേവ്  സലാം  സ്‌പീക്കര്‍  മന്ത്രി റിയാസ്
വി ഡി സതീശന്‍ പ്രതികരിക്കുന്നു
വി ഡി സതീശന്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം: ഭരണപക്ഷത്തിന്‍റെ ധാർഷ്‌ട്യവും അഹങ്കാരവും വിളിച്ചോതുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളാണ് നിയമസഭയ്ക്ക്‌ അകത്തും പുറത്തും നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്‌പീക്കറുടെ മുറിയ്ക്ക് പുറത്തുണ്ടായ സംഘർഷത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സമാധാനപരമായി ഇരുന്ന് സമരം ചെയ്‌തിരുന്ന പ്രതിപക്ഷ അംഗങ്ങളില്‍ ഏറ്റവും മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്‌ണനെ അഡിഷണൽ ചീഫ് മാർഷൽ മൊയ്‌ദീൻ ഹുസൈൻ മർദിക്കുകയായിരുന്നു.

പ്രതിപക്ഷ എംഎൽഎമാരെ ഭരണകക്ഷി എംഎൽഎമാരായ സച്ചിൻ ദേവ്, സലാം എന്നിവരും ഇവരുടെ പ്രൈവറ്റ് സ്റ്റാഫുകളും വാച്ച് ആന്‍റ് വാർഡും സംയുക്തമായി മർദിച്ചു. റൂൾ 50 പ്രകാരം ഉന്നയിക്കുന്ന പ്രശ്‌നങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയുന്നില്ല. സ്‌പീക്കർ പരിഹാസ പാത്രമാകുകയാണ്. കുടുംബ അജണ്ടയാണ് ഇവിടെ നടക്കുന്നത്.

മുഖ്യമന്ത്രിയുടെ, മന്ത്രിയായ മരുമകന് സ്‌പീക്കറോടൊപ്പം എത്താൻ കഴിയുന്നില്ല. മുഹമ്മദ് റിയാസിന്‍റെ പിആര്‍ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നുമില്ല. അടിയന്തര പ്രമേയ അവകാശത്തെ നിരന്തരമായി തള്ളുകയാണ്. പ്രതിപക്ഷത്തിന്‍റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് പറയാൻ മാനേജ്മെന്‍റ് കോട്ടയിൽ എത്തിയ റിയാസിന് എന്ത് അവകാശമാണുള്ളത്.

സ്‌ത്രീകള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ മറുപടി പറയണം: ചെങ്കോട്ടുകോണത്ത് സ്‌ത്രീക്ക് എതിരെ ഉണ്ടായ ആക്രമണമാണ് അടിയന്തര പ്രമേയമായി ഇന്ന് ഉന്നയിച്ചത്. സ്‌ത്രീ സുരക്ഷയ്ക്ക് സംസ്ഥാനത്ത് ഉണ്ടാകുന്ന വീഴ്‌ചയിൽ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയണം. 2022ല്‍ റിപ്പോര്‍ട്ട് ചെയ്‌ത സ്‌ത്രീകൾക്ക് എതിരായ അതിക്രമം പത്തൊമ്പതിനായിരത്തില്‍ അധികമാണ്.

സംസ്ഥാനത്ത് ഒരു ദിവസം 47 സ്‌ത്രീകളാണ് ആക്രമണത്തിന് ഇരയാകുന്നത്. പോക്സോ കേസുകളും മുൻ വർഷങ്ങളെക്കാൾ വർധിച്ചിട്ടുണ്ട്. ഇത് കൗരവ സഭയാണോ നിയമസഭയാണോ ?. മോദിയുടെ അതേ രീതിയിലാണ് ഇവിടെ നടക്കുന്നത്. മുഖ്യമന്ത്രി അഹങ്കാരത്തിന്‍റെ കൊടുമുടിയിലാണ്. പ്രതിപക്ഷം ഇല്ലാതെയും സഭ നടക്കുമെന്നുള്ള അഹങ്കാരമാണ് ഭരണപക്ഷത്തിന്. സ്‌പീക്കറുടെ മുറിയുടെ മുൻപിൽ ഇരുന്ന് പ്രതിഷേധിച്ചിരുന്നവരെ വാച്ച് ആന്‍റ് വാർഡ് ആക്രമിക്കുകയാണ്. വാച്ച് ആന്‍റ് വാർഡിനെ വിട്ട് തല്ലിക്കുകയാണ് ഇവർ.

നിരന്തരമായി നമ്മുടെ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണ്. കേരളത്തിലെ സ്‌ത്രീകളെ ബാധിക്കുന്ന പ്രശ്‌നം വേറെ എവിടെ പോയാണ് ചർച്ച ചെയ്യേണ്ടത്. സ്‌പീക്കറെ അപകീർത്തിപ്പെടുത്തി,അദ്ദേഹത്തെ ആക്രമിക്കുന്നു എന്നൊക്കെയാണ് ആരോപിക്കുന്നത്. വളരെ സമാധാനപരമായാണ് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. അത് പ്രതിപക്ഷത്തിന്‍റെ അവകാശമാണ്. കെ കെ രമയെ ആറ് പേർ ചേർന്നാണ് വലിച്ചിഴച്ചത്. സലാമിന് എതിരെയും സച്ചിൻ ദേവിന് എതിരെയും നടപടി സ്വീകരിക്കണം.

ആക്രമണം നടത്താൻ ഇവർക്കെന്താണ് അവകാശം. പ്രതിപക്ഷത്തിന്‍റെ അവകാശമാണ് നിരന്തരമായി ലംഘിക്കപ്പെടുന്നത്. ഒരു പ്രകോപനവും ഇന്ന് പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. അവിടെ മന്ത്രിമാര്‍ക്കും എംഎൽഎമാർക്കും പേഴ്‌സണൽ സ്റ്റാഫുകൾക്കും എന്ത് കാര്യം. സമാധാനപരമായി സമരം ചെയ്യുകയായിരുന്നു. അത് പോലും ചെയ്യാൻ പറ്റില്ല എന്ന് പറയുന്നത് ധിക്കാരമാണ്.

ഭരണപക്ഷം സ്‌പീക്കറെ ആയുധമാക്കുന്നു: പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗത്തിൽ ഇടപെടാൻ 10 പേരെ ദിവസവും ഇവർ നിയോഗിക്കുന്നു. ഭരണപക്ഷത്തിന് സഭ കൂടാൻ പേടിയാണ്. പണ്ട് ഇവർ ചെയ്‌തത് പോലെ ഡയസിൽ കയറി ഞങ്ങൾ പ്രതിഷേധിച്ചില്ല. സ്‌പീക്കറെ ആയുധമാക്കുകയാണ് ഭരണപക്ഷം. നാളെ പാർലമെന്‍ററി പാർട്ടി യോഗം കൂടി ഭാവി സമര പരിപാടികൾ തീരുമാനിക്കും. പ്രതിപക്ഷ പ്രതിഷേധം ഒഴിവാക്കുന്ന സഭ ടിവി യുടെ നടപടിക്കെതിരെ പാർലമെന്‍ററി പാർട്ടി സ്‌പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്.

പാർലമെന്‍റിൽ നടക്കുന്നതിന്‍റെ അതേ മാതൃകയിലാണ് ഇവിടെയും. സ്‌പീക്കറുടെ നടപടികൾ മുഖ്യമന്ത്രിയുടെ സമ്മർദം കൊണ്ടാണ്. മഫ്‌തി പൊലീസ്, എംഎൽഎമാരുടെ സ്റ്റാഫുകൾ എന്നിവർ ഉൾപ്പടെ സഭയ്ക്ക് അകത്തുണ്ട്. ഇവർക്കെന്താണ് അവിടെ കാര്യം. ആകാശവാണി പോലെയാണ് മുഖ്യമന്ത്രി ഇപ്പോൾ. റൂൾ 300 ആകാശവാണിയാണ്.

ഇന്നലെയും അതിന് മുമ്പത്തെ ദിവസവും അവസരം കിട്ടിയപ്പോൾ മുഖ്യമന്ത്രി പ്രതികരിച്ചില്ല. ആരോപണങ്ങൾക്ക് ഒന്നും മുഖ്യമന്ത്രി മറുപടി പറയുന്നില്ല. നാളെ ചേരുന്ന നിയമസഭയുടെ കാര്യോപദേശക സമിതി യോഗം പൂർണമായും ബഹിഷ്‌കരിച്ചുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

വി ഡി സതീശന്‍ പ്രതികരിക്കുന്നു

തിരുവനന്തപുരം: ഭരണപക്ഷത്തിന്‍റെ ധാർഷ്‌ട്യവും അഹങ്കാരവും വിളിച്ചോതുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളാണ് നിയമസഭയ്ക്ക്‌ അകത്തും പുറത്തും നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്‌പീക്കറുടെ മുറിയ്ക്ക് പുറത്തുണ്ടായ സംഘർഷത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സമാധാനപരമായി ഇരുന്ന് സമരം ചെയ്‌തിരുന്ന പ്രതിപക്ഷ അംഗങ്ങളില്‍ ഏറ്റവും മുതിർന്ന നേതാവായ തിരുവഞ്ചൂർ രാധാകൃഷ്‌ണനെ അഡിഷണൽ ചീഫ് മാർഷൽ മൊയ്‌ദീൻ ഹുസൈൻ മർദിക്കുകയായിരുന്നു.

പ്രതിപക്ഷ എംഎൽഎമാരെ ഭരണകക്ഷി എംഎൽഎമാരായ സച്ചിൻ ദേവ്, സലാം എന്നിവരും ഇവരുടെ പ്രൈവറ്റ് സ്റ്റാഫുകളും വാച്ച് ആന്‍റ് വാർഡും സംയുക്തമായി മർദിച്ചു. റൂൾ 50 പ്രകാരം ഉന്നയിക്കുന്ന പ്രശ്‌നങ്ങളിൽ മുഖ്യമന്ത്രി മറുപടി പറയുന്നില്ല. സ്‌പീക്കർ പരിഹാസ പാത്രമാകുകയാണ്. കുടുംബ അജണ്ടയാണ് ഇവിടെ നടക്കുന്നത്.

മുഖ്യമന്ത്രിയുടെ, മന്ത്രിയായ മരുമകന് സ്‌പീക്കറോടൊപ്പം എത്താൻ കഴിയുന്നില്ല. മുഹമ്മദ് റിയാസിന്‍റെ പിആര്‍ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നുമില്ല. അടിയന്തര പ്രമേയ അവകാശത്തെ നിരന്തരമായി തള്ളുകയാണ്. പ്രതിപക്ഷത്തിന്‍റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് പറയാൻ മാനേജ്മെന്‍റ് കോട്ടയിൽ എത്തിയ റിയാസിന് എന്ത് അവകാശമാണുള്ളത്.

സ്‌ത്രീകള്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ മറുപടി പറയണം: ചെങ്കോട്ടുകോണത്ത് സ്‌ത്രീക്ക് എതിരെ ഉണ്ടായ ആക്രമണമാണ് അടിയന്തര പ്രമേയമായി ഇന്ന് ഉന്നയിച്ചത്. സ്‌ത്രീ സുരക്ഷയ്ക്ക് സംസ്ഥാനത്ത് ഉണ്ടാകുന്ന വീഴ്‌ചയിൽ ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി മറുപടി പറയണം. 2022ല്‍ റിപ്പോര്‍ട്ട് ചെയ്‌ത സ്‌ത്രീകൾക്ക് എതിരായ അതിക്രമം പത്തൊമ്പതിനായിരത്തില്‍ അധികമാണ്.

സംസ്ഥാനത്ത് ഒരു ദിവസം 47 സ്‌ത്രീകളാണ് ആക്രമണത്തിന് ഇരയാകുന്നത്. പോക്സോ കേസുകളും മുൻ വർഷങ്ങളെക്കാൾ വർധിച്ചിട്ടുണ്ട്. ഇത് കൗരവ സഭയാണോ നിയമസഭയാണോ ?. മോദിയുടെ അതേ രീതിയിലാണ് ഇവിടെ നടക്കുന്നത്. മുഖ്യമന്ത്രി അഹങ്കാരത്തിന്‍റെ കൊടുമുടിയിലാണ്. പ്രതിപക്ഷം ഇല്ലാതെയും സഭ നടക്കുമെന്നുള്ള അഹങ്കാരമാണ് ഭരണപക്ഷത്തിന്. സ്‌പീക്കറുടെ മുറിയുടെ മുൻപിൽ ഇരുന്ന് പ്രതിഷേധിച്ചിരുന്നവരെ വാച്ച് ആന്‍റ് വാർഡ് ആക്രമിക്കുകയാണ്. വാച്ച് ആന്‍റ് വാർഡിനെ വിട്ട് തല്ലിക്കുകയാണ് ഇവർ.

നിരന്തരമായി നമ്മുടെ അവകാശങ്ങൾ ലംഘിക്കപ്പെടുകയാണ്. കേരളത്തിലെ സ്‌ത്രീകളെ ബാധിക്കുന്ന പ്രശ്‌നം വേറെ എവിടെ പോയാണ് ചർച്ച ചെയ്യേണ്ടത്. സ്‌പീക്കറെ അപകീർത്തിപ്പെടുത്തി,അദ്ദേഹത്തെ ആക്രമിക്കുന്നു എന്നൊക്കെയാണ് ആരോപിക്കുന്നത്. വളരെ സമാധാനപരമായാണ് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം. അത് പ്രതിപക്ഷത്തിന്‍റെ അവകാശമാണ്. കെ കെ രമയെ ആറ് പേർ ചേർന്നാണ് വലിച്ചിഴച്ചത്. സലാമിന് എതിരെയും സച്ചിൻ ദേവിന് എതിരെയും നടപടി സ്വീകരിക്കണം.

ആക്രമണം നടത്താൻ ഇവർക്കെന്താണ് അവകാശം. പ്രതിപക്ഷത്തിന്‍റെ അവകാശമാണ് നിരന്തരമായി ലംഘിക്കപ്പെടുന്നത്. ഒരു പ്രകോപനവും ഇന്ന് പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. അവിടെ മന്ത്രിമാര്‍ക്കും എംഎൽഎമാർക്കും പേഴ്‌സണൽ സ്റ്റാഫുകൾക്കും എന്ത് കാര്യം. സമാധാനപരമായി സമരം ചെയ്യുകയായിരുന്നു. അത് പോലും ചെയ്യാൻ പറ്റില്ല എന്ന് പറയുന്നത് ധിക്കാരമാണ്.

ഭരണപക്ഷം സ്‌പീക്കറെ ആയുധമാക്കുന്നു: പ്രതിപക്ഷ നേതാവിന്‍റെ പ്രസംഗത്തിൽ ഇടപെടാൻ 10 പേരെ ദിവസവും ഇവർ നിയോഗിക്കുന്നു. ഭരണപക്ഷത്തിന് സഭ കൂടാൻ പേടിയാണ്. പണ്ട് ഇവർ ചെയ്‌തത് പോലെ ഡയസിൽ കയറി ഞങ്ങൾ പ്രതിഷേധിച്ചില്ല. സ്‌പീക്കറെ ആയുധമാക്കുകയാണ് ഭരണപക്ഷം. നാളെ പാർലമെന്‍ററി പാർട്ടി യോഗം കൂടി ഭാവി സമര പരിപാടികൾ തീരുമാനിക്കും. പ്രതിപക്ഷ പ്രതിഷേധം ഒഴിവാക്കുന്ന സഭ ടിവി യുടെ നടപടിക്കെതിരെ പാർലമെന്‍ററി പാർട്ടി സ്‌പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്.

പാർലമെന്‍റിൽ നടക്കുന്നതിന്‍റെ അതേ മാതൃകയിലാണ് ഇവിടെയും. സ്‌പീക്കറുടെ നടപടികൾ മുഖ്യമന്ത്രിയുടെ സമ്മർദം കൊണ്ടാണ്. മഫ്‌തി പൊലീസ്, എംഎൽഎമാരുടെ സ്റ്റാഫുകൾ എന്നിവർ ഉൾപ്പടെ സഭയ്ക്ക് അകത്തുണ്ട്. ഇവർക്കെന്താണ് അവിടെ കാര്യം. ആകാശവാണി പോലെയാണ് മുഖ്യമന്ത്രി ഇപ്പോൾ. റൂൾ 300 ആകാശവാണിയാണ്.

ഇന്നലെയും അതിന് മുമ്പത്തെ ദിവസവും അവസരം കിട്ടിയപ്പോൾ മുഖ്യമന്ത്രി പ്രതികരിച്ചില്ല. ആരോപണങ്ങൾക്ക് ഒന്നും മുഖ്യമന്ത്രി മറുപടി പറയുന്നില്ല. നാളെ ചേരുന്ന നിയമസഭയുടെ കാര്യോപദേശക സമിതി യോഗം പൂർണമായും ബഹിഷ്‌കരിച്ചുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.