ETV Bharat / state

'ഡോക്‌ടര്‍മാര്‍ കളരിയും കരാട്ടെയും പഠിക്കണമെന്ന് ആരോഗ്യമന്ത്രി പറയാത്തത് ഭാഗ്യം; പൊലീസിന് അനാസ്ഥ സംഭവിച്ചു': വിഡി സതീശന്‍

author img

By

Published : May 10, 2023, 1:59 PM IST

Updated : May 10, 2023, 4:20 PM IST

ജോലി സ്ഥലത്തെ സുരക്ഷിതത്വമില്ലായ്‌മയെ കുറിച്ച് ഡോക്‌ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും നിരന്തരമായി പരാതി ഉന്നയിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നതിന്‍റെ പരിണിതഫലമാണ് കൊട്ടാരക്കരയിലെ ദാരുണ കൊലപാതകമെന്ന് വിഡി സതീശൻ

പ്രതികരണവുമായി വി ഡി സതീശൻ  ഡോക്‌ടറെ കുത്തിക്കൊന്നു  ഗൗരവതരമായ അന്വേഷണം വേണമെന്ന് വിഡി സതീശന്‍  വ്യാപക സമരം പ്രഖ്യാപിച്ച് ഐഎംഎ  കൊല്ലത്ത് വനിത ഡോക്ടര്‍ കുത്തേറ്റ് മരിച്ചു  കൊട്ടാരക്കര താലൂക്ക് ആശുപത്രി  വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവം  വിഡി സതീശൻ  vd satheesan  വിഡി സതീശൻ  വിഡി സതീശന്‍  ആരോഗ്യമന്ത്രി
വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ച സംഭവം
വിഡി സതീശന്‍

തിരുവനന്തപുരം: പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് യുവ ഡോക്‌ടറുടെ കൊലപാതകത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഡോക്‌ടര്‍മാര്‍ കളരിയും കരാട്ടെയും പഠിക്കണമെന്ന് ആരോഗ്യമന്ത്രി പറയാത്തത് ഭാഗ്യമെന്നും സതീശൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് ഗൗരവതരമായ അന്വേഷണം നടത്തണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

'ലഹരിമരുന്ന് ഉപയോഗിച്ചയാളെ അറസ്റ്റ് ചെയ്‌ത് ആശുപത്രിയില്‍ കൊണ്ടു പോകുമ്പോള്‍ സ്വീകരിക്കേണ്ട ഒരു സുരക്ഷ മുന്‍കരുതലുകളും പൊലീസ് സ്വീകരിച്ചില്ല. മാതാപിതാക്കളുടെ ഏകമകളായ യുവഡോക്‌ടറുടെ ദാരുണമായ അന്ത്യത്തിന് കാരണമായത് ഇതാണ്. കേരളത്തിലെ ആരോഗ്യമന്ത്രി എന്തും പറയും. ഇനി എല്ലാവരും കരാട്ടെയും കളരിയും പഠിക്കണമെന്ന് മന്ത്രി പറയാത്തത് ഭാഗ്യം.

സ്വയം പ്രതിരോധത്തിന് വേണ്ടി എംബിബിഎസില്‍ എന്തെങ്കിലും പരിശീലനം നല്‍കുന്നുണ്ടോ? ആരോഗ്യവകുപ്പിന് കീഴിലെ വിവിധ മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നുണ്ട്. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടിട്ടുള്ളയാളാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി. ഏറ്റവുമധികം അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടതിന് ഈ മന്ത്രിയുടെ പേര് ഗിന്നസ് ബുക്കില്‍ വരെ വരേണ്ടതാണ്,' സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

വനിത ഡോക്‌ടർക്ക് അനുഭവ പരിചയം കുറവാണെന്നും പൊലീസുകാർ കൊണ്ടുവന്ന പ്രതിയെ കണ്ട് ഭയന്ന് പോയതാകാമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പരാമർശം നടത്തിയിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു സതീശൻ. ആശുപത്രികള്‍ സുരക്ഷിത സ്ഥലങ്ങളല്ലെന്ന അവസ്ഥയുണ്ടാകുന്നത് സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട സതീശൻ, മെഡിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്‌ട് ഉള്‍പ്പെടെ നിരവധി നിയമങ്ങള്‍ ഉണ്ടെങ്കിലും ജോലി സ്ഥലത്തെ സുരക്ഷിതത്വമില്ലായ്‌മയെ കുറിച്ച് ഡോക്‌ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും നിരന്തരമായി പരാതി ഉന്നയിക്കുന്നുണ്ട് എന്നും പറഞ്ഞു.

എന്നാൽ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നതിന്‍റെ പരിണിതഫലമാണ് കൊട്ടാരക്കരയിലെ ദാരുണ കൊലപാതകമെന്നാണ് വി ഡി സതീശന്‍റെ വാദം. താനൂരിലെ ബോട്ടപകടം പോലെ യുവഡോക്‌ടറുടെ കൊലപാതകവും സര്‍ക്കാരിന്‍റെ അനാസ്ഥയെ തുടര്‍ന്നുണ്ടായതാണെന്ന് സതീശന്‍ ആരോപിച്ചു.

വിഡി സതീശന്‍

തിരുവനന്തപുരം: പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് യുവ ഡോക്‌ടറുടെ കൊലപാതകത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഡോക്‌ടര്‍മാര്‍ കളരിയും കരാട്ടെയും പഠിക്കണമെന്ന് ആരോഗ്യമന്ത്രി പറയാത്തത് ഭാഗ്യമെന്നും സതീശൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് ഗൗരവതരമായ അന്വേഷണം നടത്തണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

'ലഹരിമരുന്ന് ഉപയോഗിച്ചയാളെ അറസ്റ്റ് ചെയ്‌ത് ആശുപത്രിയില്‍ കൊണ്ടു പോകുമ്പോള്‍ സ്വീകരിക്കേണ്ട ഒരു സുരക്ഷ മുന്‍കരുതലുകളും പൊലീസ് സ്വീകരിച്ചില്ല. മാതാപിതാക്കളുടെ ഏകമകളായ യുവഡോക്‌ടറുടെ ദാരുണമായ അന്ത്യത്തിന് കാരണമായത് ഇതാണ്. കേരളത്തിലെ ആരോഗ്യമന്ത്രി എന്തും പറയും. ഇനി എല്ലാവരും കരാട്ടെയും കളരിയും പഠിക്കണമെന്ന് മന്ത്രി പറയാത്തത് ഭാഗ്യം.

സ്വയം പ്രതിരോധത്തിന് വേണ്ടി എംബിബിഎസില്‍ എന്തെങ്കിലും പരിശീലനം നല്‍കുന്നുണ്ടോ? ആരോഗ്യവകുപ്പിന് കീഴിലെ വിവിധ മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടക്കുന്നുണ്ട്. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടിട്ടുള്ളയാളാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി. ഏറ്റവുമധികം അന്വേഷണങ്ങള്‍ക്ക് ഉത്തരവിട്ടതിന് ഈ മന്ത്രിയുടെ പേര് ഗിന്നസ് ബുക്കില്‍ വരെ വരേണ്ടതാണ്,' സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

വനിത ഡോക്‌ടർക്ക് അനുഭവ പരിചയം കുറവാണെന്നും പൊലീസുകാർ കൊണ്ടുവന്ന പ്രതിയെ കണ്ട് ഭയന്ന് പോയതാകാമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പരാമർശം നടത്തിയിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു സതീശൻ. ആശുപത്രികള്‍ സുരക്ഷിത സ്ഥലങ്ങളല്ലെന്ന അവസ്ഥയുണ്ടാകുന്നത് സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട സതീശൻ, മെഡിക്കല്‍ എസ്റ്റാബ്ലിഷ്മെന്‍റ് ആക്‌ട് ഉള്‍പ്പെടെ നിരവധി നിയമങ്ങള്‍ ഉണ്ടെങ്കിലും ജോലി സ്ഥലത്തെ സുരക്ഷിതത്വമില്ലായ്‌മയെ കുറിച്ച് ഡോക്‌ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും നിരന്തരമായി പരാതി ഉന്നയിക്കുന്നുണ്ട് എന്നും പറഞ്ഞു.

എന്നാൽ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നതിന്‍റെ പരിണിതഫലമാണ് കൊട്ടാരക്കരയിലെ ദാരുണ കൊലപാതകമെന്നാണ് വി ഡി സതീശന്‍റെ വാദം. താനൂരിലെ ബോട്ടപകടം പോലെ യുവഡോക്‌ടറുടെ കൊലപാതകവും സര്‍ക്കാരിന്‍റെ അനാസ്ഥയെ തുടര്‍ന്നുണ്ടായതാണെന്ന് സതീശന്‍ ആരോപിച്ചു.

Last Updated : May 10, 2023, 4:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.